അമ്പമ്പോ..... എന്തൊരു ഹാരാർപ്പണം! ഇരു കൈകളും ഉപയോഗിച്ച് അതിവേഗ കാർട്ടൂൺ വരയ്ക്കുന്ന സ്പീഡ് കാർട്ടൂണിസ്റ്റിന് ആദരമായി കഴുത്തിലണിയിച്ചത് പെരുമ്പാമ്പിനെ; വാവ സുരേഷിന്റെ മാസ് എൻട്രിയിലും വ്യത്യസ്തമായ ഹാരാർപ്പണം ലഭിച്ചതിന്റെ ത്രില്ലിലും ജിതേഷ് ജി; കാര്യസാദ്ധ്യത്തിനായി അധികാരമുള്ളവരെയും സമ്പത്തുള്ളവരെയും വാഴ്ത്തിപ്പാടുന്ന ആധുനിക മനുഷ്യർ വാവ സുരേഷിനെപ്പോലുള്ള 'നന്മ മനസ്സുകളെ' അർഹിക്കുന്ന രീതിയിൽ തിരിച്ചറിയുന്നില്ലെന്ന പോസ്റ്റുമായി കാർട്ടൂണിസ്റ്റ്; വാവ സുരേഷ് വീണ്ടും താരമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളിയെ ഞെട്ടിപ്പിച്ച സഹൃദയനാണ് വാവ സുരേഷ്. പാമ്പുകളെ മനുഷ്യരോട് അടുപ്പിക്കുന്ന മാന്ത്രികൻ. ജീവിതം പാമ്പുകൾക്ക് വേണ്ടി ഉഴിഞ്ഞു വച്ച പ്രകൃതി സ്നേഹി. എന്നിട്ടും സമൂഹം പലപ്പോഴും വാവ സുരേഷിനെ കല്ലെറിഞ്ഞു. കല്ലുകൾ കൊള്ളുമ്പോഴും വേദനയോടെ തന്റെ ജീവിത ദൗത്യവുമായി സുരേഷ് മുന്നോട്ട് പോയി. സമൂഹമാധ്യമങ്ങളിലെ കടന്നാക്രമങ്ങളെ ഭയന്ന് പലപ്പോഴും പാമ്പുപിടിത്തം വേണ്ടെന്നും വച്ചു. എന്നാൽ സാധാരണക്കാരുടെ ഇടപെടൽ വാവ സുരേഷിന് തള്ളിക്കളയാനായില്ല. ഇപ്പോഴും പാമ്പുകളെ പിടിച്ച് സമൂഹത്തിന് സാന്ത്വനമൊരുക്കുകയാണ്.
ഇപ്പോഴിതാ വേദിയിൽ പുതിയ വിസ്മയം തീർക്കുകയാണ് വാവ സുരേഷ്. സ്പീഡ് കാർട്ടൂണിസ്റ്റ് ജിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു അത്ഭുതം. ജിതേഷ് എന്ന സ്പീഡ് കാർട്ടൂണിസ്റ്റിനെ വാവ സുരേഷ് എന്നെ ഹാരാർപ്പണം ചെയ്തത് വലിയൊരു പെരുമ്പാമ്പിനെ കഴുത്തിലണിയിച്ചാണു. ഇക്കാര്യം പുറം ലോകത്ത് എത്തുന്നത് കാർ്ട്ടൂണിസ്റ്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലായിരുന്നു. പാമ്പുകൾ ഭയക്കേണ്ടവയല്ലെന്ന സന്ദേശം പൊതു സമൂഹത്തിലെത്തിക്കാനായിരുന്നു വാവ സുരേഷിന്റെ ഈ നീക്കം. കാർട്ടൂണിസ്റ്റും ത്രില്ലിൽ.
സംഭവത്തെ കുറിച്ച് കാർട്ടൂണിസ്റ്റ് ഫെയ്സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ- ഇത്രയും വ്യത്യസ്തമായൊരു ഹാരാർപ്പണം ലഭിച്ചതിന്റെ ത്രില്ലിലായിരുന്നു ഈയുള്ളവൻ. ഈ ഭൂലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണു പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുന്ന വാവ സുരേഷ്. കാര്യസാദ്ധ്യത്തിനായി അധികാരമുള്ളവരെയും സമ്പത്തുള്ളവരെയും ആവോളം വാഴ്ത്തിപ്പാടുന്ന ആധുനിക മനുഷ്യർ വാവ സുരേഷിനെപ്പോലുള്ള 'നന്മ മനസ്സുകളെ' അർഹിക്കുന്ന രീതിയിൽ തിരിച്ചറിയുന്നില്ലെന്നു മാത്രം! ഓർക്കുക....അധികാരമോ പഠിപ്പോ പണമോ മതചിഹ്നങ്ങളോ അല്ല...മനസ്സിന്റെ വലിപ്പമാണു മനുഷ്യനെ വലിയവനും ചെറിയവനുമാക്കുന്നത്-അദ്ദേഹം കുറിച്ചു.
അതിവേഗ ചിത്രകാരനാണ് ജിതേഷ് ജി. ഇരുകൈകളും ഒരേപോലെ ഉപയോഗിച്ച് ജവഹർലാൽ നെഹ്രു, ഭഗത്സിങ്, ഗാന്ധിജി, ടാഗോർ, വിവേകാനന്ദൻ, രജനീകാന്ത്, അമിതാഭ് ബച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, വി എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങി വിവിധമേഖലകളിലെ നൂറുകണക്കിനു പ്രശസ്തരെയാണു ഒന്നരമണിക്കൂർ സമയത്തിനുള്ളിൽ വരയ്ക്കുന്ന സ്പീഡ് കാർട്ടൂണിസ്റ്റ്. 1990-ലാണ് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി. അരങ്ങിലെ വേഗവരയുമായി രംഗത്തുവരുന്നത്. ഇരുപതോളം വിദേശരാജ്യങ്ങളിലടക്കം ആറായിരത്തോളം വേദികളിൽ ചിത്രകല അവതരിപ്പിച്ച അപൂർവനേട്ടത്തിനുടമയാണു പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര സ്വദേശിയായ ഇദ്ദേഹം. അഞ്ചു മിനിറ്റിനുള്ളിൽ ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് 50 പ്രശസ്തവ്യക്തികളെ അവിരാമം വരച്ച് റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ വിസ്മയത്തിനുള്ള ആദരമാണ് ആർ എസ് എസിന്റെ സഹ സംഘടനയായ ബാലഗോകുലം നടത്തിയത്. ഈ ചടങ്ങിലായിരുന്നു പെരുമ്പാമ്പുമായുള്ള വാവ സുരേഷിന്റെ മാസ് എൻട്രി.
ഇനി പാമ്പുപിടിത്തത്തിനില്ല എന്ന് പരസ്യപ്രഖ്യാപനം നടത്തിയ വാവ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് രംഗത്ത് ഈയിടെ വീണ്ടും സജീവമായിരുന്നു. ഫേസ്ബുക്കിൽ വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. തന്നെ ഏറെ സ്നേഹിക്കുന്നവരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് വീണ്ടും പാമ്പു പിടിക്കാനിറങ്ങയതെന്നാണ് വിശദീകരണം. പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷനു കീഴിലുള്ള കണമലയിൽ നിന്നാണ് 14 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടിച്ചത്. പാമ്പിനെ കൈകൊണ്ടു പിടിക്കുന്നു എന്ന വിമർശനമാണ് വാവസുരേഷിന് ഏറെ നേരിടേണ്ടി വന്നത്. എന്നാൽ കേരളത്തിലെ നം വകുപ്പ് വിഭാഗത്തിനു മാത്രമേ തന്നോട് പാമ്പിനെ കൈകൊണ്ട് പിടിക്കരുതെന്ന് പറയാൻ അവകാശമുള്ളൂ. അതുകൊണ്ട് തന്നെ മറ്റ് സ്വകാര്യ സംഘടനകൾക്കും വ്യക്തികൾക്കുമൊന്നും തന്നെ വിമർശിക്കാനുള്ള അധികാരമില്ലെന്നും വാവ സുരേഷ് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാർട്ടൂണിസ്റ്റിന് സ്വീകരണമൊരുക്കാൻ മലമ്പാമ്പുമായി എത്തുന്നതും.
ആളുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ മോശം പരാമർശങ്ങൾക്കെതിരെ നൽകിയ കേസുകളിലൊന്നും പൊലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു. തനിക്കെതിരെയുള്ള ആസൂത്രിതമായ സൈബർ ആക്രമണത്തിൽ മനംമടുത്താണ് പാമ്പുപിടുത്തം നിർത്താൻ തീരുമാനിച്ചത്. പാമ്പിനെ പിടിക്കാൻ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോൺ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാർ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തിൽ വഷളായത്. പാമ്പുകളേക്കാൾ വിഷമുള്ള മനുഷ്യരാണ് തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു.
തീരുമാനമറിഞ്ഞ് നിരവധി പേർ പാമ്പുപിടിത്തം നിർത്തരുതെന്ന് ആവശ്യപ്പെട്ടു. സാധാരണക്കാരായ ഒട്ടേറെ പേർക്ക് തീരുമാനം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുത്തുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു. പൊലീസിലും സൈബർ സെല്ലിലും പല തവണ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.29 വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 165 രാജവെമ്പാല ഉൾപ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച വാവ സുരേഷിന് വലിയ പിന്തുണയാണ് ബഹുഭൂരിപക്ഷവും എന്നും നൽകിയിട്ടുള്ളത്.
''29 വർഷമായി താൻ പാമ്പുപിടിത്തം തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും താൻ പാമ്പുപിടിത്തത്തിന്റെ പേരിൽ ആരിൽ നിന്നു ഒരു സഹായവും ചോദിച്ചിട്ടില്ല. എന്നാൽ പാമ്പുപിടിക്കുന്നതിന് വേണ്ടി പോയ യാത്രകൾക്ക് ആയിരങ്ങൾ കൈയിൽനിന്നാണ് ചെലവാക്കിയിരുന്നത്.'' സുരേഷ് പറഞ്ഞു. സ്വന്തം ജീവൻ പോലും പണയംവെച്ച്, ജീവിതം ഉപേക്ഷിച്ച് പാമ്പുകൾക്ക് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും സേവനം അനുഷ്ഠിച്ച തനിക്കെതിരെ ചില വ്യക്തികളും സംഘടനകളും നടത്തുന്ന കുപ്രചരണങ്ങളാണ് ഇത്തരത്തിൽ ചിന്തിക്കുവാൻ കാരണമായതെന്ന് വാവാ സുരേഷ് പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ പാമ്പുകളെ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കിൽ ഇടംനേടാൻ കൈയെത്തുംദൂരത്ത് നിൽക്കുമ്പോഴായിരുന്നു ഈ തീരുമാനം എടുത്തതും. എന്നാൽ വാവ സുരേഷിന് പിന്തുണയുമായി നിരവധി പേരെത്തി. അഭ്യർത്ഥനകൾ പ്രവഹിച്ചു. ഈ സാഹചര്യത്തിലായിരുന്നു തീരുമാനം പുനപരിശോധിച്ചത്.
ഇതിലൂടെ തനിക്ക് പ്രശസ്തിയല്ല ആവശ്യമെന്നും സേവനമാണ് ലക്ഷ്യമെന്നും ഈ നാൽപ്പതുകാരൻ പലവട്ടം തെളിയിച്ചിട്ടുണ്ട്. പാമ്പുപിടിത്തത്തിനിടയിൽ നിരവധി തവണ കടിയേറ്റ് വാവാ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ കിടന്നിട്ടുണ്ട്. ഇതിനുശേഷം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വാവയെ പാമ്പുപിടിത്തത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുരേഷ് പിൻവാങ്ങിയില്ല. ഇതിനകം 165 രാജവെമ്പാലയെ വാവ പിടികൂടിയിട്ടുണ്ട്. എന്നാലും ഗിന്നസിൽ ഇടംപിടിക്കാൻ വാവയ്ക്ക് കഴിഞ്ഞിട്ടില്ല. താൻ നടത്തുന്ന സാമൂഹ്യസേവനങ്ങൾ മനസിലാക്കാതെയാണ് ചില വിമർശകർ തനിക്കെതിരെ അപവാദങ്ങൾ നടത്തുന്നതെന്നും ഇതിൽ തനിക്ക് ദുഃഖമുണ്ടെന്നും വാവാ സുരേഷ് പറഞ്ഞിരുന്നു.
Stories you may Like
- കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ
- കാറിൽ 'നാടുചുറ്റിയ' രാജവെമ്പാലയെ പിടികൂടി രക്ഷിച്ച് വാവ സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കടുത്തുരുത്തിയിൽ നിന്നും വാവ സുരേഷ് പിടികൂടിയത് മൂർഖനെയും 25 കുഞ്ഞുങ്ങളെയും
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്