പലപ്പോഴും അവൾ പറയുമായിരുന്നു ഞാൻ മഹാരാജാസിൽ വന്നത് എസ്ഡി കോളേജിൽ കിട്ടാത്തതോണ്ടാ; അതുകൊണ്ട് രണ്ടുപേർ രക്ഷപ്പെട്ടു; നീ എന്നെക്കെട്ടി. ആന്റണി നേതാവുമായി; കോളേജ് കാലത്തെ പ്രണയ രഹസ്യങ്ങൾ പങ്കുവച്ച് വയലാർ രവി; മേഴ്സിയെന്ന പെൺകുട്ടി മേഴ്സി രവിയായത് എങ്ങനെ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 1937 ജൂൺ നാലിന് ആലപ്പുഴ വയലാറിലെ സ്വാതന്ത്ര്യ സമര സേനാനിയും അറിയപ്പെടുന്ന കോൺഗ്രസ് നേതാവും സഹകാരിയുമായ എം.കെ. കൃഷ്ണന്റെയും മഹിളാ കോൺഗ്രസ് നേതാവ് ദേവകീ കൃഷ്ണന്റെയും മകനായി ജനിച്ച വയലാർ രവി കേരളാ രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമാണ് ഇന്ന്. കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ മന്മോഹൻസിങ് സർക്കാരിലെ പ്രവാസികാര്യമന്ത്രി വരെയെത്തിയ എം.കെ. രവീന്ദ്രൻ എന്ന വയലാർ രവി താണ്ടിയത് ആറുപതിറ്റാണ്ട് നീണ്ട ധീരോദാത്തമായ രാഷ്ട്രീയ ജീവിതമാണ്. നാളെ എൺപതിലേക്ക് കാലെടുത്തുവയ്ക്കുന്ന വയലാർജി. കോൺഗ്രസ് പത്രമായ വീക്ഷണത്തിൽ തന്റെ കെ എസ് യു കാലം ഓർത്തെടുക്കുകയാണ് വയലാർ രവി
കെ.എസ്.യുവിന്റെ പിറവി
'ചേർത്തല, വയലാർ സർക്കാർ സ്കൂളുകളിലെ പഠനത്തിന് ശേഷം ആലപ്പുഴ എസ്ഡി കോളേജിലെത്തി ആദ്യ പ്രസംഗം കൊണ്ടു തന്നെ ഞാൻ കോളേജിലെ താരമായി. പിന്നീടാണ് ഐ.എസ്.യു (ഇൻഡിപെൻഡന്റ് സ്റ്റുഡൻസ് യൂണിയൻ) നേതാവാകുന്നത്.' '1957ൽ എസ്.ഡി കോളേജിൽ നിന്ന് പടിയിറങ്ങി ഐഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായി. ആയിടെയാണ് എറണാകുളം ലോ കോളേജിൽ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ സ്വതന്ത്ര വിദ്യാർത്ഥി സംഘടന രൂപീകരിച്ച വാർത്ത എന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് പ്രസിഡന്റായിരുന്ന ജോർജ് തരകന്റെ പേരിൽ ഒരു കത്തയച്ചു. സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ട് എന്നറിയിച്ചു.'
'ആലപ്പുഴയിലെ താണു അയ്യർ ബിൽഡിംഗിൽ വച്ച് ഒരു യോഗം ചേർന്നു. ജോർജ് തരകൻ, എ.ഡി രാജൻ, എ.എ സമദ്, സുബൈർ, പി.എ ആന്റണി, ജിമ്മി, ജോൺ, പി. കെ. കുര്യാക്കോസ് തുടങ്ങിയവരായിരുന്നു അന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കേരളത്തിലെ വിദ്യാർത്ഥികൾക്കൊരു സ്വതന്ത്ര സംഘടനയെന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നത് ആ യോഗമായിരുന്നു. ആലപ്പുഴയിലെ ഐ.എസ്.യു നേതാവായിരുന്ന ഞാൻ പുതിയ സംഘടനയ്ക്ക് ഐ.എസ്.യു എന്ന പേര് നൽകണമെന്ന് പറഞ്ഞെങ്കിലും തരകൻ, സമദ് എന്നിവർ എതിർത്തു. കെ.എസ്.യു എന്ന പേര് നൽകണമെന്നാണ് തരകന്റെ വാദം. എങ്കിൽ ശരി കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്ന പേരിലായിരിക്കണം അറിയപ്പെടുന്നത് എന്ന് ഞാനും പറഞ്ഞു. തരകൻ പ്രസിഡന്റായും ഞാൻ സെക്രട്ടറിയായും, എ.എ.സമദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം വാർത്ത വന്നു. കെ.എസ്.യു രൂപീകരിച്ചു. പിന്നീട് ചേർത്തല വിട്ട് എറണാകുളം കെപിസിസി ഓഫീസിലായിരുന്നു എന്റെ പ്രവർത്തന കേന്ദ്രം. കെ.എസ്.യു ഭാരവാഹിയായതോടെ വീടുമായുള്ള ബന്ധം താൽക്കാലികമായി ഉപേക്ഷിച്ചു.
കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പത്രങ്ങളിൽ സ്ഥിരം പ്രസ്താവനകൾ ഇറക്കി. ആയിടെയാണ് കോട്ടയത്ത് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്നത്. അന്ന് പ്രസ്താവനകളിലൂടെ മാത്രം അറിഞ്ഞിരുന്ന വയലാർ രവിയെ പരിചയപ്പെടാൻ വലിയ ആൾക്കൂട്ടമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നാട്ടിലും കെ.എസ്.യു രൂപീകരിക്കാൻ ക്ഷണിച്ചു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് കണ്ണൂരിലെ പ്രഹ്ലാദൻ ഗോപാലനെന്ന പി. ഗോപാലനായിരുന്നു. കോട്ടയം സമ്മേളനത്തിനിടെയാണ് ഉമ്മൻ ചാണ്ടിയെന്ന യുവാവിനെ പരിചയപ്പെട്ടതെന്ന് ഞാൻ ഓർക്കുന്നു. അങ്ങനെ പി. ഗോപാലന്റെ നിർബന്ധപ്രകാരം മലബാറിലേക്ക് പോയി. പത്തു ദിവസം വിജയനെന്ന സഹായിയെ ഗോപാലൻ വിട്ടുനൽകി. ലാൻഡ്മാസ്റ്റർ ടാക്സികാറിൽ കാസർഗോഡ് കണ്ണൂർ ജില്ലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള യാത്രയായിരുന്നു. അക്കാലത്താണ് കണ്ണൂരിൽ കോൺഗ്രസ് സമ്മേളനം നടന്നത്. തലശേരി ബ്രണ്ണൻ കോളേജിലെ ഐ.എസ്.ഒ നേതാവായിരുന്ന ഇ. കുഞ്ഞനന്ദൻ, പി.കെ മോഹൻദാസ്, പ്രഭാകരൻ തുടങ്ങിയവരെയും കെ.എസ്.യുവിന്റെ കൂടെക്കൂട്ടി.
അന്ന് തിരുവനന്തപുരത്ത് സ്റ്റുഡന്റ്സ് കോൺഗ്രസ് എന്നൊരു സംഘടന പ്രവർത്തിച്ചിരുന്നു. കെപിസിസി നിർദ്ദേശപ്രകാരം അക്കാലത്തുകൊല്ലം വരെ മാത്രമാണ് കെ. എസ്.യു പ്രവർത്തനം. കൊല്ലത്ത് സി.കെ തങ്കപ്പന്റെ നേതൃത്വത്തിലായിരുന്നു കെ.എസ്.യു. തൃശ്ശൂരിലും സമാനസ്ഥിതി തന്നെ നേരിടേണ്ടി വന്നു. പി.എം മുഹമ്മദാലിയുടെ നേതൃത്വത്തിൽ ഐ.എസ്.ഒ ആയിരുന്നു അവിടെയുണ്ടായിരുന്നത്. പിന്നീട് കെ.എസ്.യുവിന്റെ ഭാഗമായെങ്കിലും ആരംഭഘട്ടത്തിൽ കെ.എസ്.യുവിന്റെ എതിരാളി തന്നെയായിരുന്നു.
പിന്നീട് എ.സി ജോസ് പ്രസിഡന്റായി. അത് വലിയൊരു കഥയാണ്. ഞാനും ജോസും പഠിക്കാൻ മദ്രാസിനു പോയി. ഞാൻ തരകനൊരു കത്തെഴുതി ഇത്തവണ എന്നെ ഒഴിവാക്കണം എന്ന്. അങ്ങനെ സ്ഥലത്തില്ലാതിരുന്ന ജോസിനെ പിടിച്ച് പ്രസിഡന്റാക്കുകയായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞ് ഞാൻ തന്നെ പ്രസിഡന്റായി. എനിക്ക് ശേഷം പി.കെ മോഹൻദാസായിരുന്നു പ്രസിഡന്റാകേണ്ടിയിരുന്നത്. എന്നാൽ ഞങ്ങൾ അവനെ മാറ്റി ആന്റണിയെ പ്രസിഡന്റാക്കുകയായിരുന്നു. അതിലിപ്പോഴുമെനിക്ക് സങ്കടമുണ്ട്. ഇല്ലെങ്കിൽ അവൻ ഇന്ന് മന്തിയോ എംഎൽഎ യോ ഒക്കെ ആകേണ്ട ആളായിരുന്നു.'
മഹാരാജാസും പ്രണയവും കല്യാണവും
ബി.എയ്ക്കു മഹാരാജാസിൽ ചേർന്നകാലം. മഹാരാജാസിൽ ഡെമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു അന്നുണ്ടായിരുന്നത്. കെ.എസ്.യുവിന്റെ സംസ്ഥാന നേതാവായ എനിക്ക് പക്ഷെ മുന്നണി ബന്ധം തകർക്കാൻ താൽപര്യമില്ലായിരുന്നു. അവിടെ വച്ചാണ് ചേർത്തലക്കാരനായിരുന്ന ആന്റണിയെ പരിചയപ്പെടുന്നത്. ഫൈനൽ ബി.എയ്ക്ക് പഠിക്കുന്ന സമയത്താണ് പ്രീഡിഗ്രിക്കാരിയായ മേഴ്സിയെന്ന പെൺകുട്ടിയെ കാണുന്നത്. പിന്നീട് സഹധർമ്മിണിയും കോൺഗ്രസിലെ പല തീരുമാനങ്ങൾക്കും കാരണക്കാരിയുമായ മേഴ്സി രവിയായി.
മഹാരാജാസിലെ പഠിത്തം കഴിഞ്ഞ് എറണാകുളം ലോ കോളേജിൽ എഫ്.എൽ എഴുതിയെങ്കിലും കിട്ടിയില്ല. പിന്നീട് വീണ്ടും മഹാരാജാസിൽ എം.എയ്ക്ക് ചേർന്നു. ഒരു കുസൃതി നിറഞ്ഞ ചിരിയോടെ കാര്യം അദ്ദേഹം വ്യക്തമാക്കി. 'എം.എയ്ക്ക് ചേരാനുള്ള താൽപര്യം കൊണ്ടല്ല. മേഴ്സിയെ കാണാനായിരുന്നു'. എം.എ ഹിസ്റ്ററി പൂർത്തീകരിച്ച് എഫ്.എൽ എഴുതി പാസ്സായി ലോ കോളേജിൽ ബി.എല്ലിന് ചേർന്നു. 'പഠിത്തം, രാഷ്ട്രീയം, പ്രണയം, പിന്നെ കല്ല്യാണം.... എല്ലാം നടന്നു.
ഇന്നത്തെ പോലത്തെ പ്രണയമൊന്നുമല്ല അന്ന്. അവളുടെ ഒരു പെൺസുഹൃത്തായ വത്സലയുടെ പേരിലായിരുന്നു ഞങ്ങളുടെ കത്തിടപാടുകൾ. സ്പെഷ്യൽ ക്ലാസ് എന്ന പേരിലുള്ള കൂടിക്കാഴ്ചകൾ. മേഴ്സി എം.എ പാസ്സായി. സാധാരണ വരുന്നതുപോലെ അവൾ കോളേജിൽ വന്നു. ഞാൻ സുഹൃത്ത് ജയറാമിന്റെ കാറുമായി മഹാരാജാസിന് മുന്നിൽ കാത്തിരുന്നു. നേരെ വിളിച്ചെന്റെ വീട്ടിലേക്ക്. ആന്റണിയോടും ഉമ്മൻ ചാണ്ടിയോടുമൊക്കെ വീട്ടിൽ പാർട്ടിയോഗം ഉണ്ട് വരണം എന്നു പറഞ്ഞാണ് വിളിച്ചത്.
അച്ഛനും അമ്മയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായതിനാൽ പ്രശ്നം ഗുരുതരമായിരുന്നില്ല. എന്നാലും അമ്മയ്ക്ക് ചെറിയൊരു വിഷമം. അമ്മ നേരെ അമ്മയുടെ സുഹൃത്തായ നവോദയ അപ്പച്ചന്റെ ഭാര്യ അന്നമ്മക്കുട്ടി ചാക്കോയുടെ വീട്ടിലേക്കാണ് പോയത്. 'അന്നമ്മേ അവൻ ഒരു പെണ്ണിനെയും വിളിച്ചോണ്ടു വന്നു. എന്നിട്ടോ.. ഞാനങ്ങ് കെട്ടിച്ചു കൊടുത്തു.. എറണാകുളത്തെപ്പെണ്ണാ...' 'ഹാ ഞങ്ങടെ കൂട്ടക്കാരാ... കുട്ടനാട്ടിലെ കട്ടിക്കാരൻ കുടുംബക്കാരല്ല്യോ' അന്നമ്മ ചാക്കോ പറഞ്ഞത് അമ്മയ്ക്ക് വലിയ ആശ്വാസമായി.. കല്ല്യാണം കേരളമാകെ ചർച്ചയായി. 'പലപ്പോഴും അവൾ പറയുമായിരുന്നു ഞാൻ മഹാരാജാസിൽ വന്നത് എസ്ഡി കോളേജിൽ കിട്ടാത്തതോണ്ടാ. അതുകൊണ്ട് രണ്ടുപേർ രക്ഷപ്പെട്ടു. നീ എന്നെക്കെട്ടി. ആന്റണി നേതാവുമായി'
എ.സി ജോസുമായുള്ള ബന്ധം
കെ.എസ്.യുവിന്റെ ഭാരവാഹിയായി എറണാകുളത്തെത്തിയപ്പോൾ ആദ്യം കിട്ടിയ സുഹൃത്താണ് ജോസ്. അവനന്ന് ആൽബർട്സിലെ വിദ്യാർത്ഥി. നല്ലൊരു പ്രസംഗകനായിരുന്നു. അവന്റെ ചേട്ടൻ ജോർജ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. അങ്ങനെ ഞാനും ജോസും നല്ല സുഹൃത്തുക്കളായി. രാത്രി ഇടപ്പള്ളിയിലെ ജോസിന്റെ വീട്ടിൽ പോകും. രാത്രിയിലെയും രാവിലത്തെയും ഭക്ഷണം ജോസിന്റെ അമ്മ തരും. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും വളർച്ചയിൽ നല്ലൊരു പങ്ക് വഹിച്ചത് ആ സൗഹൃദമാണ്.'
മേഴ്സിയെ കെട്ടുന്ന വിവരം ഞാൻ ജോസിനോടു പറഞ്ഞിരുന്നു. പക്ഷെ ഇക്കാര്യം ഒരിക്കലും അവന്റെ ഭാര്യ ലീലാമ്മയോട് പറയരുത് എന്നും പറഞ്ഞു. അവനത് പറഞ്ഞില്ല. അത്രയ്ക്ക് ഊഷ്മള ബന്ധമായിരുന്നു ഞങ്ങൾക്കിടയിലേത്. 1971ൽ ചിറയൻകീഴ് മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക്. 72ൽ എ.ഐ. സി.സി പ്രവർത്തകസമിതി അംഗമായി. 77ൽ വീണ്ടും ലോക്സഭയിലേക്ക്. ആയിടെ ഞാൻ കോഴിക്കോട് നടത്തിയ കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന പ്രസംഗം വളരെ പ്രശസ്തമായിരുന്നു. 1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. ലീഡറുടെ ചില പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ചു. ഞാനും ലീഡറും ആദ്യം തൊട്ടേ ശത്രുക്കളായിരുന്നു. എന്നാൽ ആ ബന്ധം നന്നാക്കിയത് മേഴ്സിയാണ്. സുധീരനെ മത്സരിപ്പിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടതും അവളായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്