കേരളത്തെ തഴഞ്ഞ ബജറ്റുകൾ, റബർ വിലയിടിവ്, തീരപ്രദേശത്തെ വറുതി... 62 ദിവസം രാജ്യസഭ സമ്മേളിച്ചിട്ടും ഒരു ചോദ്യം പോലും ഉന്നയിക്കാതെ വയലാർ രവി; എംപിയും മന്ത്രിയുമായ രവി കഴിഞ്ഞ 12 കൊല്ലം സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തു?
തിരുവനന്തപുരം: കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്ന കാലം മുതൽക്കേ വയലാർ രവിക്കെതിരെ മലയാളികൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിൽ തൊഴിൽ നഷ്ടം രൂക്ഷമായി നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികളെ സഹായിക്കാൻ യാതൊന്നും മന്ത്രി ചെയ്തില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഇങ്ങനെ മന്ത്രിയായിരുന്നപ്പോൾ നിരവധി ആരോപണങ്ങൾ കേൾക്കേണ്ടി വന്ന വയലാർ രവി മന്ത്രിക്കസേര പോയ ശേഷം എന്തെങ്കിലും ചെയ്തോ? മന്ത്രിസ്ഥാനമില്ലാതെ ഒരു വർഷത്തോളം വയലാർ രവി രാജ്യസഭയിലെ മുതിർന്ന അംഗമായി ഇരുന്നു. എന്തായിരുന്നു രവിയുടെ സംഭാവന എന്ന് പരിശോധിച്ചാൽ വട്ടപ്പൂജ്യം എന്ന് പറയേണ്ടി വരും.
ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം മൂന്നു തവണ പാർലമെന്റ് ചേർന്നു. മൂന്നു സമ്മേളനങ്ങളിലായി 62 ദിവസം സഭ ചേർന്നപ്പോൾ വയലാർ രവിയുടെ ഒരു ചോദ്യം പോലും ഉണ്ടായിട്ടില്ല. ഒരു ചർച്ചയും നടന്നിട്ടുമില്ല. ശൂന്യവേളയിൽപോലും ഒരു ഇടപെടലും നടത്തിയിട്ടില്ല. റെയിൽവേ ബജറ്റിൽനിന്നു കേരളം ഒഴിവായപ്പോഴും റബർ വിലയിടിവിൽ കർഷകർ നട്ടംതിരിയുമ്പോഴും മീനാകുമാരി കമ്മീഷന്റെ മറവിൽ കേരളത്തിലെ മൽസ്യസമ്പത്ത് വിദേശകുത്തകൾക്ക് തീറെഴുതുമ്പോഴും പൊതുബജറ്റിൽ കേരളത്തെ പാടേ അവഗണിച്ചപ്പോഴും വയലാർ രവി സഭയിൽ കൈയും കെട്ടി ഇരിക്കുകയായിരുന്നു. ഇങ്ങനെയുള്ള ആളെ വീണ്ടും രാജ്യസഭയിലേക്ക് വിടുന്നതിൽ കോൺഗ്രസുകാർക്കിടയിൽ പോലും അമർഷമുണ്ട്.
മധ്യപ്രദേശിൽനിന്ന് രാജ്യസഭാംഗമായ ഒ രാജഗോപാൽ പോലും കേരളത്തിന് വേണ്ടി എന്തൊക്കെ ചെയ്തു എന്നാണ് കോൺഗ്രസുകാർ പോലും പരസ്പരം ചോദിക്കുന്നത്. മധ്യപ്രദേശിന് വേണ്ടി ചെയ്യുന്നതിൽ കൂടുതൽ കാര്യങ്ങൾ രാജഗോപാൽ ചെയ്തത് കേരളത്തിന് വേണ്ടിയായിരുന്നു. അതിന്റെ പത്തിലൊന്നുപോലും ഈ പഴയ പടക്കുതിരയ്ക്ക് ചെയ്യാൻ കഴിഞ്ഞോ എന്നാണ് പ്രധാന എതിരാളികളാണ് ബിജെപിയും ചോദിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു നേരിട്ടു പങ്കില്ലെന്നു കരുതി ആശ്വാസംകൊള്ളേണ്ട. 36 എംഎൽഎ മാരുടെ വോട്ട് ജയിക്കാൻ ആവശ്യമുണ്ട്. വയലാർ രവിക്ക് വോട്ടു നൽകുന്ന 36 എംഎ!ൽഎ മാർ അടുത്തവർഷം പൊതുജനങ്ങളോട് ഇതിനുകൂടി മറുപടി പറയേണ്ടതുണ്ടെന്നകാര്യം അവർ ഓർക്കുന്നതു നന്നാണെന്നുമാണ് രവിയെ വിമർശിക്കുന്നവർ പറയുന്നത്.
വയലാർ രവിയെ രാജ്യസഭാംഗമായി മൂന്നാമതും തെരഞ്ഞെടുത്തയയ്ക്കുമ്പോൾ കഴിഞ്ഞ 12 വർഷക്കാലം അദ്ദേഹം കേരളത്തിനുവേണ്ടി എന്തു സംഭാവനയാണു നൽകിയതെന്ന കാര്യം ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് ബാധ്യതയുണ്ടെന്നും ഇക്കൂട്ടർ ചോദിക്കുന്നു. രാജ്യസഭാസീറ്റിൽ ഒഴിവ് വരുമ്പോൾ കോൺഗ്രസ്സിൽ എന്നും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒന്നോ, രണ്ടോ സ്ഥാനങ്ങൾക്ക് അർഹതയും യോഗ്യതയും അമിതമോഹവുമുള്ള അനേകം പേർ പല ഗ്രൂപ്പുകളായിനിന്ന് സമ്മർദ്ദം ചെയ്യുന്ന പ്രവണത കോൺഗ്രസ്സിൽ സാധാരണമാണ്. ഇതിൽ മതം, ജാതി തുടങ്ങിയ പരിഗണനകളും കടന്നുവരും. പി.ജെ. കുര്യന്റെ കാര്യത്തിൽ നാം അതു കണ്ടതാണ്. സീറ്റ് തെറിക്കുമെന്ന അവസ്ഥയായപ്പോൾ മെത്രാന്മാരെയും സുകുമാരൻനായരെയും ഒരുമിച്ചു നിർത്തിയാണ് അന്നു സീറ്റ് ഉറപ്പിച്ചത്. ഇങ്ങനെ പരിഗണനകൾ ഒക്കെ ഒത്തുവന്നപ്പോഴാണ് രവിക്ക് വീണ്ടും നറക്കുവീണത്.
വയലാർ രവിക്ക് മൂന്നാം ഊഴത്തിന് അവസരം നൽകുമ്പോൾ അതിശയകരമെന്നുപറയട്ടെ, സാധാരണ കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളൊന്നും ഉണ്ടായിട്ടില്ല. 2003 ൽ രാജ്യസഭാംഗമായി വയലാർരവി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കോൺഗ്രസ്സിലുണ്ടായ പുകിലുകൾ ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാകും. അന്ന് കെ. കരുണാകരൻ രവിക്കെതിരെ കോടോത്ത് ഗോവിന്ദൻ നായരെ കൊണ്ടുവന്നു മൽസരിപ്പിച്ചു. കോൺഗ്രസ്സിൽ കരുണാകരന്റെ ശക്തി കുറഞ്ഞുതുടങ്ങിയ കാലമായതുകൊണ്ടുമാത്രമാണ് വയലാർ രവി അന്നു രക്ഷപ്പെട്ടത്. എന്തായാലും കരുണാകരൻ അന്നെടുത്ത തീരുമാനം എത്രയോ ശരിയായിരുന്നുവെന്നു കാലം തെളിയിച്ചു. കേരളത്തിനുവേണ്ടി കാര്യമായി ഒന്നും നേടിത്തരാത്ത ഒരാളെ 12 വർഷം കേരളത്തിന്റെ ചെലവിൽ രാജ്യസഭയിൽ ഇരുത്തേണ്ടി വന്നു. കഴിഞ്ഞ 12 കൊല്ലത്തിനിടയിൽ 10 വർഷവും കേന്ദ്ര കാബിനറ്റിൽ മന്തിയായിരുന്ന ആളാണ് അദ്ദേഹം. തൊട്ടടുത്ത് തമിഴ്നാട്ടിൽനിന്നുള്ള അംഗങ്ങൾ സ്വന്തം നാടിനുവേണ്ടി അർഹതയുള്ളതും, അനർഹവുമായ കാര്യങ്ങൾ നേടിയെടുക്കാൻ മൽസരിക്കുകയായിരുന്നു.
ലോക്സഭാംഗങ്ങൾ വീണ്ടും ജനവിധി തേടുമ്പോൾ കഴിഞ്ഞ 5 വർഷക്കാലം ചെയ്ത വികസനകാര്യങ്ങളും, പാർലമെന്റിൽ നടത്തിയ ഇടപെടലുകളും ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്. കുറച്ചൊക്കെ വിടുവായത്തവും, പൊങ്ങച്ചവും ഉണ്ടെങ്കിലും ഏറെക്കുറെ കാര്യങ്ങളിൽ അവർ ഇടപെട്ടിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല. എന്നാൽ രാജ്യസഭാംഗങ്ങളുടെ കാര്യങ്ങളിൽ അതുണ്ടാകുന്നില്ല. വീണ്ടും മൽസരിക്കുന്ന രാജ്യസഭാംഗങ്ങൾക്കു കഴിഞ്ഞകാല സേവനങ്ങൾ ജനത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ള ബാധ്യതയുണ്ട്. വിയർപ്പൊഴുക്കാതെ, പൊതുസമൂഹത്തോട് ഉത്തരവാദിത്വമില്ലാതെ അധികാരത്തിന്റെ സോപാനത്തിൽ ഇരിക്കാനുള്ള എളുപ്പവഴിയായി രാജ്യസഭാംഗത്വം അധ:പതിക്കരുത്.
പ്രവാസികാര്യവകുപ്പാണ് വയലാർ രവി കൂടുതൽ കാലം ഭരിച്ചത്. മലയാളികളായ ലക്ഷക്കണക്കിന് പ്രവാസികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. പാസ്പോർട്ട് എടുക്കുന്നതുമുതൽ അവരുടെ കഷ്ടപ്പാടുകൾ ആരംഭിക്കുന്നു. എയർപോർട്ടിലും എമിഗ്രേഷനിലും അകാരണമായ പല പീഡനങ്ങൾക്കും അവർ വിധേയരാകുന്നുണ്ട്.വിദേശ എംബസികളിൽനിന്ന് ശരിയായ നീതി ലഭിക്കുന്നില്ലയെന്നും പരാതിയുണ്ട്. ആയിരക്കണക്കിന് മലയാളികൾ നിസ്സാരകാര്യത്തിന് വിദേശ ജയിലുകളിൽ കിടക്കുന്നുണ്ട്. ആടുജീവിതം നയിക്കുന്ന നജീബുമാരായ അടിമകളും അക്കൂട്ടത്തിൽ ഉണ്ട്.
ഇതിലേതെങ്കിലും കാര്യത്തിൽ ക്രിയാത്മകമായി വയലാർ രവി ഇടപെട്ടതായി മലയാളികൾക്ക് ബോധ്യപ്പെട്ടിട്ടില്ല. മൽസ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിക്കാൻ ആ രാജ്യം കാണിച്ച അമിത താൽപര്യം നാം നേരിൽ കണ്ടതാണ്. അതെങ്കിലും നാം കണ്ടു പഠിക്കണം. വിദേശത്തു വച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അന്തസ്സായി നാട്ടിലെത്തിക്കുന്ന കാര്യത്തിൽപ്പോലും നമ്മുടെ സർക്കാരിനു പലപ്പോഴും പരാജയം സംഭവിച്ചിട്ടില്ലേ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍