മാനത്ത് കാറ് കണ്ടാൽ വെച്ചൂച്ചിറക്കാർക്ക് ഉറക്കമില്ല; മനസിൽ തെളിയുക പുത്തുമലയും കവളപ്പാറയും; കുമ്പിത്തോട്-അരയാൻ പാറയെ മുമ്പ് പിടിച്ചുകുലുക്കിയത് രണ്ട് ഉരുൾപൊട്ടലുകൾ; ഒന്നര ഹെക്ടറിൽ വീണ്ടും പുതിയ ക്വാറി വരുന്നു; ജിയോളജി വകുപ്പിന് മുമ്പിൽ അനുമതി എത്തിയതോടെ ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുതേയെന്ന് കരഞ്ഞ് വിളിച്ച് നാട്ടുകാർ; അനുമതി കിട്ടും മുമ്പേ സ്ഥലം വാങ്ങിക്കൂട്ടുന്ന ക്വാറി മുതലാളിമാരെ നാടുകടത്താൻ വെച്ചൂച്ചിറക്കാർ
എം മനോജ് കുമാർ
റാന്നി: മഴയിരമ്പം കേൾക്കുമ്പോൾ വീട്ടിൽ നിന്നും ഓടി മാറേണ്ട അവസ്ഥ തങ്ങൾക്കും വരുമോ എന്ന് പേടിച്ചിരിക്കുകയാണ് പത്തനംതിട്ട റാന്നിയിലെ വെച്ചൂച്ചിറ ഗ്രാമവാസികൾ. തങ്ങളുടെ തലയ്ക്ക് മുകളിലുള്ള കുമ്പിത്തോട്-അരയാൻ പാറയിൽ ക്വാറിക്ക് അനുമതി തേടി തദ്ദേശവാസിയായ അരുൺ തെക്കെപ്പറമ്പിൽ മൈനിങ് ജിയോളജി വകുപ്പിന് അപേക്ഷ സമർപ്പിച്ചതോടെയാണ് വെച്ചുച്ചിറ ഗ്രാമവാസികൾ ആശങ്കയിലായിരിക്കുന്നത്. പ്രകൃതി മനോഹരഗ്രാമമാണ് പത്തനംതിട്ടയിലെ വെച്ചുച്ചിറ. ഇവിടുത്തെ ആകർഷമായ മലനിരയാണ് കുമ്പിത്തോട്-അരയാൻ പാറ മലനിരകൾ. ഈ മലനിരയെ അപ്പാടെ നശിപ്പിക്കും വിധമാണ് ഇപ്പോൾ ക്വാറി ഭീഷണി വരുന്നത്.
തലയ്ക്ക് മുകളിൽ പതിയിരിക്കുന്ന ദുരന്തമായാണ് കുമ്പിത്തോട്-അരയാൻ പാറയിൽ വരാൻ പോകുന്ന ക്വാറിയെ ജനങ്ങൾ വീക്ഷിക്കുന്നത്. അരയൻ പാറയിലെ ഒന്നര ഹെക്ടർ സ്ഥലത്ത് ക്വാറി നടത്താൻ അനുമതി തേടിയാണ് അരുൺ ജിയോളജി വകുപ്പിന് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ എതിർപ്പുമായി ജനങ്ങളും അവരെ പിന്തുണച്ച് പഞ്ചായത്തും രംഗത്ത് വരുകയായിരുന്നു. ഇപ്പോൾ തന്നെ ഈ പഞ്ചായത്തിൽ രണ്ടു പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കാരണമുള്ള ഭീഷണികൾ നാട്ടുകാർക്ക് മുൻപാകെ നിൽക്കെയാണ് കുമ്പിത്തോട്-അരയാൻ പാറയെ നാമാവശേഷമാക്കും വിധം മൂന്നാമതായുള്ള ക്വാറിയുടെ കൂടെ വരവ്.
കുമ്പിത്തോട്-അരയാൻ പാറയിൽ ക്വാറി വേണ്ടെന്നു വെച്ചുച്ചിറ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭീതി ഒഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഒട്ടനവധി പേരെ ജീവനോടെ കുഴിച്ചു മൂടി മുന്നിൽ നിൽക്കുന്ന പുത്തുമലയും കവളപ്പാറയും മുന്നിൽ നിൽക്കെ, ഇത്തരം ഉരുൾപൊട്ടൽ ദുരന്തത്തിനു വെച്ചുച്ചിറയും സാക്ഷിയാകുമോ എന്ന ഭയമാണ് ജനങ്ങളെ അടക്കിഭരിക്കുന്നത്. പാറഖനനമാണ് കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ക്വാറികൾക്ക് അനുമതി നൽകുന്ന സമീപനമാണ് സർക്കാർ ഭാഗത്തും നിന്നും വരുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, പാലക്കാട്ടും തുടങ്ങി കേരളത്തിലെ മലനിരകൾ മുഴുവൻ ക്വാറികൾ കൊണ്ടും അനധികൃത നിർമ്മിതികൾക്കൊണ്ടും ദുർബലമാക്കപ്പെട്ട അവസ്ഥയിലാണ്. ഈ അവസ്ഥ മുന്നിൽ നിൽക്കെ തന്നെയാണ് ജനകീയ സംരക്ഷണസമിതി രൂപീകരിച്ച് ജനങ്ങൾ കുമ്പിത്തോട്-അരയാൻ പാറയെ ക്വാറി ഭീഷണിയിൽ നിന്ന് മുക്തമാക്കാനുള്ള പ്രക്ഷോഭ പാതയിലാണ്. കുമ്പിത്തോട് ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് ഈ കൂട്ടായ്മയ്ക്ക് ഒപ്പമാണ് ക്വാറിക്കെതിരെ ജനങ്ങൾ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.
രാഷ്ട്രീയം നോക്കാതെ ക്വാറിക്കെതിരെ ഒന്നിച്ച് നാട്ടുകാർ
കുമ്പിത്തോട്-അരയാൻ പാറയിൽ ക്വാറിക്ക് നിലവിൽ അനുമതി ലഭിച്ചില്ലെങ്കിലും ക്വാറിക്ക് ഒരുക്കം തുടങ്ങിയവർ ഈ മലയിലെ സ്ഥലങ്ങൾ ഉടമസ്ഥരിൽ നിന്നും വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. ഈ മലയിൽ സ്ഥലം ഉണ്ടായിരുന്ന പലരും ക്വാറി നടത്താൻ തീരുമാനിച്ചവർക്ക് സ്ഥലം വിറ്റ് പോയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുമ്പിത്തോട്-അരയാൻ പാറ മുഴുവൻ വിലയ്ക്ക് എടുത്ത് ഖനനം നടത്താൻ അണിയറയിൽ പദ്ധതികൾ രൂപപ്പെടുന്നു എന്ന് വ്യക്തമായതോടെയാണ് ജനങ്ങൾക്ക് ആശങ്കകൾ അധികരിക്കുന്നത്. വെച്ചുച്ചിറയിലെ ഈപ്പൻ ടി തോമസ്, എലിയാമ്മ, അരുൺ തോമസ് എന്നിവരുടെ കൈവശമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് ക്വാറിക്ക് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. സ്ഥലം വേറെ ആളുകളുടെ കൈവശമാണെങ്കിലും അരുൺ തെക്കേപ്പറമ്പിൽ ആണ് അപേക്ഷ തേടിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ക്വാറി വന്നാൽ വെച്ചുച്ചിറ ഗ്രാമം അപ്പാടെ നശിക്കും എന്ന ഭീതി നാട്ടുകാർക്കുണ്ട്. പശ്ചിമഘട്ട മലനിരകളെ തകർത്ത് എറിഞ്ഞു പ്രവർത്തനം തുടങ്ങിയിരിക്കുന്ന എത്രയോ ക്വാറികൾ ഓരോ ഗ്രാമങ്ങളെയും തകർത്തെറിഞ്ഞ കാഴ്ച വെച്ചൂച്ചിറയ്ക്കാർക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് ക്വാറി വന്നാൽ വെച്ചൂച്ചിറ നശിക്കും എന്ന ഭീതി ഗ്രാമത്തെ വിഴുങ്ങുന്നത്. ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ടായ പ്രദേശങ്ങളിൽ കഴിയുന്നവർ ആശങ്കയിലാണ്. ഇതേ ആശങ്ക തന്നെയാണ് വെച്ചുച്ചിറക്കാരും മുന്നിൽ കാണുന്നത്. ക്വാറി പ്രവർത്തനം തുടങ്ങിയാൽ തങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന മണ്ണ് ഇപ്പോൾ വേണമെങ്കിലും തങ്ങളെ ചതിക്കാം. മലമുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഉരുളുകൾ തങ്ങളെ തേടി വരും.. കല്ലുകൾ തെറിച്ച് വീടുകൾ ഉപയോഗ ശൂന്യമാകും. ടൺ കണക്കിന് ഭാരം വഹിക്കുന്ന ടിപ്പർ ലോറികൾ റോഡുകൾ ഉഴുത് മറിച്ച് കടന്നുപോകും. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തന്നെയാണ് ക്വാറി വിരുദ്ധ പ്രവർത്തനങ്ങളിൽരാഷ്ട്രീയ പക്ഷഭേദം നോക്കാതെ മുഴുവൻ ജനങ്ങളും മുഴുകുന്നതും.
കുമ്പിത്തോട്-അരയാൻ പാറയിൽ മുൻപ് രണ്ടു തവണ ഉരുൾപൊട്ടൽ വന്നിട്ടുണ്ട്. അതീവ പരിസ്ഥിതി ദുർബല പ്രദേശത്താണ് ഈ മലനിര സ്ഥിതി ചെയ്യുന്നതും. ഈ മലയിൽ ക്വാറി വന്നാൽ വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഈ മേഖല നേരിടേണ്ടി വരും. മലയുടെ താഴ്വാരത്ത് നൂറോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനിയുണ്ട്. പഞ്ചായത്ത് വക അംഗൻവാടിയും. ദേവാലയമായ പിആർഡിഎസ് മന്ദിരവുമുണ്ട്. ഈ മന്ദിരത്തിനോട് തൊട്ടും ഒട്ടനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിനോട് തൊട്ടു തന്നെ കുന്നം ദേവീക്ഷേത്രമുണ്ട്. കുന്നം എൽപി സ്കൂളും വിശ്വ ബ്രാഹ്മണ കോളേജും സ്ഥിതി ചെയ്യുന്നുണ്ട്. വാട്ടർ അഥോറിറ്റിയുടെ ഒരു കുടിവെള്ള ടാങ്ക് ഈ മലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. തൊട്ടടുത്ത് തന്നെ അഥോറിറ്റിയുടെ തന്നെ ബൂസ്റ്റിങ് സ്റ്റേഷനുമുണ്ട്. ഇതിന്റെ മധ്യഭാഗത്ത് കൂടി കുംഭിത്തോട്-അരയാൻ പാറ റോഡും ഒപ്പം ചേത്തയ്ക്കൽ-നൂറോക്കോട് പിഡബ്ല്യുഡി റോഡും കടന്നുപോകുന്നുണ്ട്. ഇതിനെല്ലാം ഭീഷണിയാണ് ക്വാറിയുടെ വരവ്.
ക്വാറി വന്നാൽ ഉറക്കം വരില്ല; പുത്തുമലയും കവളപ്പാറയും മനസിൽ
ക്വാറിയുടെ വരവ് നിലവിലെ വെച്ചുച്ചിറയിലെ ജനജീവിതത്തെ തന്നെ താറുമാറാക്കും എന്ന് മനസിലാക്കിയാണ് ക്വാറിക്കെതിരെ ജനങ്ങൾ അണിനിരക്കുന്നത്. ക്വാറിയുടെ പ്രവർത്തനം ഞങ്ങൾ അനുവദിക്കില്ല. ഈ ക്വാറി വെച്ചുച്ചിറയെ നശിപ്പിക്കും എന്ന് ഞങ്ങൾക്ക് അറിയാം. ഒരു കാരണവശാലും ക്വാറിക്ക് അനുമതി നൽകാൻ അനുവദിക്കില്ല. അതുകൊണ്ട് തന്നെയാണ് ക്വാറിക്ക് അനുമതി തേടിയപ്പോൾ മുതൽ ഞങ്ങൾ എതിർപ്പുമായി രംഗത്ത് വന്നത്- കുമ്പിത്തോട് ജനകീയ സംരക്ഷണ സമിതിയുടെ കൺവീനർ ജോമോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. രണ്ടു തവണ ഉരുൾപൊട്ടൽ നടന്ന മല കൂടിയാണ് ഇത്. ക്വാറി വന്നാൽ ഉരുൾപൊട്ടി മലയും താഴ്വാരവും നശിക്കും-ജോമോൻ പറയുന്നു.
ക്വാറിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ആയിരത്തോളം പേരെ അണിനിരത്തി ജനങ്ങൾ റാലി നടത്തിയിരുന്നു. കൊച്ചു കുട്ടികളും വൃദ്ധജനങ്ങളും അടക്കമുള്ള ആബാലവൃദ്ധവും ഈ റാലിയിൽ അണിനിരന്നിരുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് ഭരിക്കുന്നത് നിലവിൽ യുഡിഎഫ് ആണ്. കേരളാ കോൺഗ്രസ് നേതാവായ റോസമ്മ സ്കറിയയാണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസ് നേതാവ് വൈസ് പ്രസിഡനറും. നിലവിൽ പഞ്ചായത്ത് ക്വാറിക്കെതിരെയുള്ള നിലപാടിലാണ്. അതുകൊണ്ട് തന്നെ ജനകീയ പ്രക്ഷോഭം കണ്ടയുടൻ തന്നെ പഞ്ചായത്ത് അടിയന്തിര കമ്മറ്റി വിളിച്ചു കൂട്ടിയിരുന്നു. ഇതിനെ തുടർന്ന് ക്വാറിക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ക്വാറിക്ക് അനുമതി നൽകേണ്ടതില്ലാ എന്നാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഈ തീരുമാനം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും അയച്ചു നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. പഞ്ചായത്ത് ഭരണ സമിതി തീരുമാനം വന്നെങ്കിലും ക്വാറിമാഫിയയുടെ ശക്തി അറിയാവുന്നതിനാൽ ജനങ്ങൾക്ക് ഈ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.
കേരളത്തിൽ ഇനി ക്വാറിക്ക് അനുമതി നൽകണോ എന്ന ചോദ്യം ഇപ്പോൾ തന്നെ സർക്കാരിനും ഭരണകേന്ദ്രങ്ങൾക്കും മുന്നിലുണ്ട്. പശ്ചിമഘട്ട മലനിരകളെ നശിപ്പിച്ച ക്വാറികളുടെ നിരന്തര പ്രവർത്തനവും അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്ത് നടത്തിയ അനധികൃത നിർമ്മിതികളുമാണ് കേരളത്തിലെ പ്രളയദുരന്തങ്ങൾക്ക് കാരണമായതെന്ന കാര്യത്തിൽ വിലയിരുത്തൽ വന്നു കഴിഞ്ഞിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കാലാവസ്ഥയും പരിസ്ഥിതിയും നിയന്ത്രിക്കുന്ന പശ്ചിമഘട്ടം ക്വാറികൾ കാരണവും അനധികൃത നിർമ്മിതികൾ കാരണവും വൻ വെല്ലുവിളികൾ നേരിടുകയാണ്.
പശ്ചിമ ഘട്ടം നേരിടുന്ന ഈ വെല്ലുവിളികൾ തന്നെയാണ് പ്രളയദുരന്തമായി കേരളത്തിനു മുന്നിലേക്ക് വന്നത്. മരടിലെ നാല് ഫ്ളാറ്റുകളും പൊളിച്ചു കളയാൻ ഒരു മടിയും കൂടാതെ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നിലും തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചുള്ള നിർമ്മിതി തന്നെയാണ് എന്നത് വസ്തുതയാണ്. വെള്ളം കയറുമ്പോൾ ഈ കുടുംബങ്ങളെ മരണത്തിന് എറിഞ്ഞു കൊടുക്കാനാണോ സർക്കാർ പരിപാടി എന്നാണ് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചത്. അനധികൃത നിർമ്മാണങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകാനും സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത്തരം കാര്യങ്ങൾ ഒരു വഴിക്ക് നടക്കുമ്പോഴാണ് മറുവശത്ത് അനധികൃത ക്വാറികൾക്ക് സർക്കാർ അനുമതി തേടിയുള്ള ശ്രമങ്ങൾ ശരവേഗത്തിൽ പുരോഗമിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്