ഫണ്ട് ചെലവാക്കിയില്ലെന്ന വിവരാവകാശത്തിന് കാരണം നടപടിക്രമങ്ങളുടെ നൂലാമാലയെന്ന് വീണാ ജോർജ്; പദ്ധതികളും ചെലഴിച്ച തുകയും അക്കമിട്ട് നിരത്തി ആറന്മുള എംഎൽഎ; ആറന്മുളയുടെ ആവശ്യങ്ങൾ ഏറെയാണെന്നും കുടിവെള്ളത്തിനും റോഡിനുമാണ് പ്രാധാന്യം നൽകിയതെന്നും വിശദീകരണം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ചില്ലികാശ് ചെലവാക്കിയില്ലെന്ന വിവരാവാകാശ രേഖ നടപടിക്രമങ്ങളുടെ നൂലാമാലയുടെ ഫലമെന്ന വിശദീകരണവുമായി ആറന്മുള എംഎൽഎ വീണാ ജോർജ്. താൻ പണം ചെലവഴിക്കാതിരുന്നിട്ടില്ലെന്നും എന്നാൽ പ്രവൃത്തികളുടെ ബിൽ മാറുന്നതിലെ സാങ്കേതികത്വമാണ് അത്തരമൊരു പ്രചാരണത്തിനു കാരണമെന്നുമാണ് വീണയുടെ വിശദീകരണം. ഫേസ്ബുക്കിലാണ് വീണ തന്റെ ഭാഗം വ്യക്തമാക്കിയത്.
എംഎൽഎ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നതു പ്രവൃത്തികളുടെ ബിൽ മാറുമ്പോഴാണ്. നടപ്പു സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും കൊണ്ടാണ് അതു പൂർത്തിയാവുക. അതുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ നോക്കിയാൽ ചെലവഴിച്ച തുകയുടെ സ്ഥാനത്ത് പൂജ്യമായിരിക്കും കാണുക. ഡെപ്പോസിറ്റ് വർക്കല്ലാത്ത എല്ലാ വർക്കുകളുടെയും കേരളത്തിലെ മറ്റെല്ലാ എംഎൽഎമാരുടെയും ഫണ്ട് വിനിയോഗത്തിന്റെ സ്ഥിതി ഇതാണെന്നും വീണ വിശദീകരിക്കുന്നു.
വീണയുടെ വിശദീകരണത്തിന്റെ പൂർണരൂപം ഇങ്ങനെ
എനിയ്ക്കെതിരെ ഒരു അസത്യപ്രചരണം നടക്കുന്നതായി അറിഞ്ഞ സാഹചര്യത്തിലാണീ കുറിപ്പ്.
201617 സാമ്പത്തികവർഷം എം എൽ എ പ്രാദേശികവികസനഫണ്ടിൽ നിന്ന് ഞാൻ ഒരു രൂപയും ചെലവഴിച്ചില്ല എന്നാണ് പ്രചരണം.ഞാൻ മാത്രമല്ല..പത്തനംതിട്ട ജില്ലയിലെ മറ്റ് എം എൽ എമാരും ചെലവഴിച്ചില്ലെന്നാണ് വിവരാവകാശരേഖ. (കോന്നി, അടൂർ ,തിരുവല്ല എം എൽ എമാരും ചെലവഴിച്ചില്ലെന്നും,റാന്നി എം എൽ എ ചെലവഴിച്ചത് 7 ലക്ഷം രൂപയെന്നും).
എന്നാൽ ടാർജറ്റ് ഞാനാണ്.
സത്യം എന്താണ്?
എം എൽ എ പ്രാദേശികഫണ്ടിൽ നിന്ന് ശാസ്ത്രപോഷിണി ലാബുകൾ(ബഹു.മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച)്, കുടിവെള്ളത്തിനായി ലൈൻ എക്സ്റ്റൻഷൻ, ഗ്രാമീണറോഡുകളുടെ ടാറിംങ്, കോൺക്രീറ്റിംങ്, സ്കൂൾ ബസ് ഉൾപ്പടെ പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ട്. ഞാൻ മാത്രമല്ല, മറ്റ് എം എൽ എമാരും നൽകിയതായി മനസ്സിലാക്കുന്നു. ഭരണാനുമതി ലഭിച്ചവയുണ്ട്. വർക്ക് നടന്നവയുണ്ട്. നടക്കാനുമുണ്ട്.
എന്നാൽ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നത് വർക്കുകളുടെ ബില്ലുകൾ മാറുമ്പോഴാണ്. അത് ഈ സാമ്പത്തികവർഷവും (201718) അടുത്ത സാമ്പത്തികവർഷവും കൊണ്ടാണ് പൂർണമാവുക. അതുകൊണ്ട് നിലവിൽ കഴിഞ്ഞ സാമ്പത്തികവർഷം ചെലവഴിച്ച തുക പൂജ്യം ആയിട്ടാകും രേഖ. ഡെപ്പോസിറ്റ് വർക്കല്ലാത്ത എല്ലാ വർക്കുകളുടെയും കേരളത്തിലെ മറ്റ് എം എൽ എമാരുടെ കാര്യത്തിലും സ്ഥിതി ഇതാണ്.
ഇനി ഈ വിവരാവകാശത്തിൽ മറ്റൊരു കാര്യവും ഉണ്ട്. മുൻ എം എൽ എയുെട ഫണ്ടിലെ 85 ലക്ഷമാണ് ഞാൻ 201617 വർഷം ചെലവഴിച്ചതെന്ന്. മുൻ എം എൽ എ ആ 85 ലക്ഷം ചെലവഴിച്ചില്ല എന്നാണല്ലോ അതിന്റെ അർത്ഥം. (ഇത് പറയില്ല. പറഞ്ഞാൽ പോയില്ലേ) വിവരാവകാശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. കൊടുത്തിട്ടുള്ള പ്രപ്പോസലുകളും ഇപ്പോൾ നടക്കുന്ന വർക്കുകളും എങ്ങനെയാണ് ഇ്ല്ലാതെയായി പോകുന്നത് എന്ന്. അപ്പോൾ ഞാൻ ശ്രീ റഷീദ് ആനപ്പാറയെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിൽ നിന്നാണ് എനിക്ക് കാര്യങ്ങൾ വ്യക്തമായത്. ഫണ്ട് വിനിയോഗിച്ചതിന്റെ expenditure കാണിക്കുക ബില്ലുകൾ മാറുമ്പോഴാണ്. അതിന് സമയം എടുക്കും ആറന്മുളനിയോജകമണ്ഡലത്തിൽ മുൻപുള്ള 5 വർഷം നടന്ന വികസനപ്രവർത്തനങ്ങളുടെ 5 ഇരട്ടി കഴിഞ്ഞ ഒരു വർഷം കൊണ്ട് നടന്നിട്ടുണ്ട്. മാത്രമല്ല ബിനാമിവർക്കുകളല്ല, ഇടെൻഡറിലൂടെ സുതാര്യമായി സമയബന്ധിതമായാണ് നടപടികൾ. ഇതിലൊക്കെയുള്ള വെപ്രാളം ചിലർക്കുണ്ടാകുന്നത് സ്വാഭാവികം.
(ക്യാരി ഓവർ ചെയ്യാത്ത ആസ്തിവികസന ഫണ്ട് മുൻ കാലയളവിൽ എത്രത്തോളം ചെലവഴിച്ചുവെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.)
വിവാദം തുടർന്ന സാഹചര്യത്തിൽ കൂടുതൽ വിശദീകരണവും വീണ നൽകി. താൻ പണം ചെലവഴിച്ചില്ലെന്നു പറയുന്നവർക്കു കൃത്യമായ മറുപടിയാണു വീണ ഇതിലൂടെ നൽകിയത്. അതിങ്ങനെ:
ആറന്മുള നിയോജകമണ്ഡലത്തിൽ എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആസ്തിവികസനഫണ്ടിൽ നിന്നും ഉള്ള ചില പദ്ധതികൾ വർക്ക് പൂർണമായതും ചെയ്യുന്നവയും ഭരണാനുമതി കിട്ടിയവയും കിട്ടാനുള്ളവയും താഴെ ചേർക്കുന്നു.
( ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങളും അതിന്റെ തീവ്രതയും വ്യത്യസ്തമാണ്. വികസനത്തിൽ പിന്നാക്കം നിന്ന ആറന്മുള മണ്ഡലത്തിൽ ആവശ്യങ്ങൾ ഏറെയാണ്. അതുകൊണ്ട് കുടിവെള്ളവും റോഡുമെല്ലാം ആദ്യവർഷം ഉൾപ്പെടുത്തി. ഒരു വലിയ പ്രോജക്ട് ആയിരുന്നെങ്ങിൽ ഒരു ഭരണാനുമതി മതിയായിരുന്നു. എന്നാൽ മണ്ഡലത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് വർക്കുകൾ നിശ്ചയിക്കുകയായിരുന്നു. എം എൽ എ ഫണ്ട് സംബന്ധിച്ച അസത്യപ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ കൂടിയാണ് ഇത് വിശദീകരിക്കുന്നത്. )
മണ്ഡലത്തിലെ വൈദ്യുതീകരണം 30 ലക്ഷം
പൊതുവിദ്യാഭ്യാസരംഗം
എല്ലാ ഗവ എൽ പി , യു പി സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ
ഇലന്തൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ശാസ്ത്രപോഷിണി ലാബ്
കോയിപ്രം ഗവ. ഹയർസെക്കണ്ടറിസ്കൂളിൽ ശാസ്ത്രപോഷിണി ലാബ്
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലാപ്ടോപ്പുകൾ ( വിസ്താരഭയത്താൽ എല്ലാ സ്കൂളുകളുടെയും പേര് പരാമർശിക്കുന്നില്ല. )
കുടിവെള്ള പദ്ധതികൾ
മണ്ണാറമല കുടിവെള്ള പദ്ധതി പത്തനംതിട്ട 32 ലക്ഷം
കുന്നം കോളനിയിൽ കുടിവെള്ള പദ്ധതി 20 ലക്ഷം
നാരങ്ങാനം 12 ാം വാർഡിൽ പുതിയ കുടിവെള്ള പദ്ധതി 20 ലക്ഷം
നാരങ്ങാനം നാലാം വാർഡിൽ 50 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി
കാർഷികരംഗം
കിടങ്ങന്നൂരിൽ ആധുനിക മാർക്കറ്റ് നിർമ്മാണവും മാലിന്യ സംസ്കരണകേന്ദ്രവും( കേരളത്തിലെ രണ്ടാമത്തെ വലിയ കോളനിയായ എഴിക്കാട് കോളനിയിൽ 1 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു. സ്റ്റിച്ചിങ് യൂണിറ്റും ഗ്രൗണ്ടും ഉൾപ്പടെ. അവിടുത്തെ ജനങ്ങൾക്കുൾപ്പടെ പ്രയോജനപ്പെടുന്ന മാർക്കറ്റ്)45 ലക്ഷം
ജൈവകൃഷി വ്യാപകമായുള്ള ഇരവിപേരൂരിൽ വെജിറ്റബിൾ പ്രൊസസിംങ് യൂണിറ്റ്25 ലക്ഷം
സ്പോർട്സ് അക്കാഡമി
പ്രക്കാനത്ത് വോളിബോൾ അക്കാഡമി( നിലവിൽ കായികതാരങ്ങൾ താമസിക്കുന്നത് വാടകമുറിയിൽ, പരിമിതമായ സാഹചര്യങ്ങളിൽ)45 ലക്ഷം
സ്ത്രീസൗഹൃദം
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേകിച്ചും പ്രയോജനകരമാവുന്ന ട്രാവല്ലേഴ്സ് ലൗഞ്ച് പത്തനംതിട്ടയിൽ 60 ലക്ഷം
ഗ്രാമീണറോഡുകൾ
12 പഞ്ചായത്തിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലുമായി സഞ്ചാരയോഗ്യമല്ലാത്ത ചെറുതും വലുതുമായ 20 ഓളം റോഡുകളുടെ നവീകരണം
(ഇനിയുമുണ്ട് പ്രോജക്ടുകൾ. പിന്നാലെ ഫോട്ടോകൾ സഹിതം നൽകുന്നതാണ്.)
വീണയ്ക്കെതിരേ ഉയർന്ന ആരോപണം ഇതായിരുന്നു
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ഫണ്ട് പൂർണമായും വിനിയോഗിച്ചെന്നും വീണ ജോർജ് ചില്ലി കാശ് വിനിയോഗിച്ചില്ലെന്നുമായിരുന്നു വിവരാവാകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്ത. 2016-17 സാമ്പത്തിക വർഷം നാടിന്റെ വികസനത്തിനു വേണ്ടി വിനിയോഗിക്കാൻ വീണാ ജോർജിന് പ്രഥമ എംഎൽഎ. ഫണ്ടായി ലഭിച്ച ഒരു കോടി രൂപയിൽ നിന്നും ആറന്മുള മണ്ഡലത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നായിരുന്നു വിവരാവകാശ രേഖയിൽ വ്യക്തമായത്. എംഎൽഎമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നാണ് ഈ മറുപടി ലഭിച്ചത്.
പത്തനംതിട്ട ജില്ലയിൽ 201617 സാമ്പത്തിക വർഷം എംഎൽഎ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയിൽ 7,05,373 രൂപ റാന്നി എംഎൽഎ രാജു ഏബ്രഹാം ചെലവഴിച്ചെന്നും രാജു ഏബ്രഹാമാണ് ഈ പട്ടികയിൽ ജില്ലയിൽ ഒന്നാമതായതെന്നും രേഖ വ്യക്തമാക്കിയിരുന്നു. മന്ത്രിയും തിരുവല്ല എംഎൽഎയുമായ മാത്യു ടി. തോമസ്, അടൂർ പ്രകാശ്, ചിറ്റയം ഗോപകുമാർ എന്നിവരും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ നിയമസഭാംഗങ്ങളായിരുന്ന കാലയളവിൽ എംഎൽഎ ഫണ്ടിൽ ഉണ്ടായിരുന്നതും പ്രൊപ്പോസൽ നൽകിയതുമായ തുക 2016-17 സാമ്പത്തിക വർഷം അടൂർ പ്രകാശ് 1,67,83,889 രൂപയും, ചിറ്റയം ഗോപകുമാർ 89,73,552 രൂപയും മാത്യു ടി. തോമസ് 1,38,05,765 രൂപയും രാജു ഏബ്രഹാം 80,84,241 രൂപയും ചെലവഴിച്ചിട്ടുണ്ടെന്നും രേഖ വ്യക്തമാക്കി.
വീണാ ജോർജ് മുൻ എംഎൽഎ ഫണ്ടായിരുന്ന 83,92,917 രൂപ ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും ആയത് മുൻ എംഎൽഎ കെ ശിവദാസൻ നായർക്ക് അനുവദിച്ചിരുന്നതും അദ്ദേഹത്തിന്റെ കാലയളവിൽ ചെലവഴിക്കുന്നതിന് പ്രൊപ്പോസൽ നൽകിയതുമാണെന്നായിരുന്നു പ്രചാരണം. അത് താൻ ചെലവഴിച്ചതാണെന്ന് അവകാശപ്പെടാൻ വീണാ ജോർജിന് സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. മുൻ എംഎൽഎയുടെ ഫണ്ട് ഉൾപ്പടെ വീണാ ജോർജിന്റെ എംഎൽഎ ഫണ്ടിൽ 1,76,01,414 രൂപ അവശേഷിക്കുന്നുണ്ട്. അതിൽ 76,01,414 രൂപ മുൻ ഫണ്ടാണ്. 2016-17 സാമ്പത്തിക വർഷം നാടിന്റെ വികസനത്തിനായി വിനിയോഗിക്കുവാൻ നൽകിയ ഒരു കോടി രൂപ ഒന്നിനും ചെലവഴിക്കാതെ വീണാ ജോർജിന്റെ ഫണ്ടിൽ ഇന്നും നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു.
ഈ വിവരം പുറത്തു വിട്ടതിന് എംഎൽഎ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വിവരാവകാശ മറുപടി തെറ്റാണെന്ന് അറിയിച്ചുവെന്നും റഷീദ് ആനപ്പാറ പറയുന്നു. അതേസമയം, ശിവദാസൻ നായരുടെ ഫണ്ട് വിനിയോഗിച്ചുവെന്ന് എംഎൽഎ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വീണാ ജോർജ് ചില്ലിക്കാശ് ചെലവഴിച്ചില്ലെന്ന ആരോപണം ഉയർന്നപ്പോഴാണ് മണ്ഡലത്തിൽ ചെയ്ത പ്രവൃത്തികളുടെ എണ്ണവും ചെലവഴിച്ച തുകയും വ്യക്തമാക്കി വീണ രംഗത്തു വന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്