സഖാവെന്നല്ല സഭാവെന്ന് തന്നെയാണ് അവരെ വിളിക്കേണ്ടത്! എതിരേ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്യിപ്പിച്ചത് പണിയായി; ട്രോൾമഴയിൽ എംഎൽഎ വലയുമ്പോൾ സഹായിക്കാൻ സൈബർ സഖാക്കൾ പോലുമില്ല; സൂരജിന്റെ പോസ്റ്റിൽ തെറ്റൊന്നുമില്ലെന്ന് നേതാക്കളും; പാർട്ടിയും എംഎൽഎയും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത്; പത്തനംതിട്ട സിപിഎമ്മിലും വീണാ ജോർജ്ജിനെ പിന്തുണയ്ക്കാൻ ആരുമില്ല; പരാതി കോടിയേരി ചർച്ചയാക്കുമോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: തനിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ ഇല്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യിപ്പിച്ച വീണാ ജോർജ് എംഎൽഎ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വീണയ്ക്കെതിരേ വിമർശനവും ട്രോളുകളും നിറയുമ്പോൾ പ്രതിരോധിക്കാൻ അറിയപ്പെടുന്ന ഒറ്റ സൈബർ സഖാക്കളും രംഗത്തില്ല. എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന സ്ഥിരം സൈബർ സഖാക്കളും വീണയുടെ വിഷയത്തിൽ അനുകൂലമായ ഒരു പോസ്റ്റു പോലും ഇടാൻ തയാറായിട്ടില്ല.
വീണയ്ക്ക് എതിരേ സൂരജ് ഇലന്തൂർ എന്ന ബിജെപി പ്രവർത്തൻ ഇലന്തൂർ ബിജെപി ഫേസ് ബുക്ക് പേജിൽ ഇട്ട പരാമർശങ്ങളിൽ തെറ്റൊന്നുമില്ലെന്ന് സിപിഎമ്മിന്റെ സജീവ പ്രവർത്തകർ തന്നെ പറയുന്നു. പരസ്യമായി പ്രതികരിക്കണമെന്നുണ്ടെങ്കിലും പാർട്ടിക്ക് നാണക്കേടാകുമെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഫേസ് ബുക്കിൽ പ്രതികരിക്കുന്നത് പാർട്ടി വിമർശന വിധേയമാകാൻ കാരണമാകും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറയുന്ന എംഎൽഎയോട് സമാന പരാതി പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയില്ലെന്ന് യുവജനവിഭാഗത്തിന്റെ ഔദ്യോഗിക ഭാരവാഹിയായ യുവതി പറഞ്ഞു.
എംഎൽഎ ഫോൺ വിളിച്ചാൽ എടുക്കാറില്ല. പാർട്ടിയുടെ പരിപാടിക്ക് വിളിച്ചാൽ പോലും വരില്ല. സഖാവെന്നല്ല സഭാവെന്ന് തന്നെയാണ് അവരെ വിളിക്കേണ്ടത്. എല്ലാ പള്ളിപ്പരിപാടികളും വീണ സ്ഥിരം സാന്നിധ്യമാണ്ഇങ്ങനെയാണ് കുറ്റപ്പെടുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു വീണ. പിണറായിയോടും ജോൺ ബ്രിട്ടാസിനോടുമുള്ള അടുപ്പം മൂലം എംഎൽഎ പ്രാദേശിക-ജില്ലാ നേതൃത്വങ്ങളെ ഗൗനിക്കാറില്ല. ഇവിടെ നിന്ന് ക്ഷണമുണ്ടായാൽ മനസുണ്ടെങ്കിൽ മാത്രമേ പങ്കെടുക്കു. ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാറില്ല.
രൂക്ഷമായ ഭാഷയിലുള്ള ട്രോളുകളാണ് എംഎൽഎയ്ക്കെതിരേ. നാട്ടുകാർക്ക് ഇത്രമാത്രം 'പ്രിയങ്കരി'യാണോ എംഎൽഎയെന്ന് തോന്നിപ്പോകും. ട്രോളുകൾ സഹിക്കാൻ വയ്യാതെ സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എംഎൽഎ ഇട്ട പോസ്റ്റ് അതിനെക്കാൾ പണിയായി. അതിന്റെ ചുവട് മുഴുവൻ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഒറ്റ സഖാവ് പോലും ഈ ആക്രമണം ചെറുക്കാൻ എത്തിയിട്ടില്ല. വീണയുടെ നടപടിയുടെ പാർട്ടി ജില്ലാ നേതൃത്വത്തിനും സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും കടുത്ത അതൃപ്തിയുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറും വീണയുമായി ഒട്ടും സ്വരച്ചേർച്ചയിലല്ല.
വീണയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പിന് ഏറ്റവുമധികം പ്രവർത്തിച്ചയാളാണ് പത്മകുമാർ. ജയിച്ചതിന് ശേഷം പത്മകുമാറിനെ ഒഴിവാക്കുന്ന തരത്തിലായിരുന്നു എംഎൽഎയുടെ പ്രവർത്തനം. ആർ ഉണ്ണികൃഷ്ണപിള്ള അടക്കമുള്ള മുതിർന്ന നേതാക്കൾക്കും എംഎൽഎയുടെ പോക്കിൽ അസംതൃപ്തിയുണ്ട്. അവർ നേരിട്ട് അത് എംഎൽഎയോട് പല തവണ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിണറായിയുമായി അടുപ്പമുള്ള തനിക്ക് ലോക്കൽ നേതാക്കൾ പറയുന്നത് കേൾക്കേണ്ട കാര്യമില്ല എന്ന ധാർഷ്ട്യമാണ് എംഎൽഎയ്ക്ക് എന്നാണ് പല പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.
നഗരസഭയിലെ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയുടെ പേരിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. ബിജെപി പ്രാദേശിക നേതാവായ ഇലന്തൂർ സൂരജിനെയാണ് ഇൻസ്പെക്ടർ യു ബിജു അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ പരാതിയിൽ ഡിഫമേഷൻ 163 വകുപ്പ് പ്രകാരം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എംഎൽഎയുടെ പേര് എടുത്തു പറഞ്ഞല്ല സൂരജിന്റെ പോസ്റ്റ്. പ്രിയപ്പെട് എംഎൽഎ മാഡം എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഇങ്ങനെ തുടരുന്നു...
ബ്യൂട്ടിപാർലറുകളും ഓർത്തഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാൻ സർക്കാർ ചെലവിൽ ആഡംബര വാഹനമുണ്ട്. അതല്ലെങ്കിൽ സഭ വക, അല്ലെങ്കിൽ മുത്തൂറ്റ് വക ആഡംബര വാഹനങ്ങൾ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങൾക്ക് വേറെ വഴിയില്ല മേഡം..എന്നാണ് പോസ്റ്റ്. ബിജെപി ഇലന്തൂർ എന്ന ഫേസ്ബുക്ക് പേജിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിനാണ് സൂരജ്.
പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് നഗരസഭയുടെ ഉടമസ്ഥതയിലാണ്. കെയുഡിഎഫ്സിയിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ വായ്പയെടുത്ത് നഗരസഭയാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. വയൽ നികത്തി നിർമ്മിച്ചതാകയാൽ മഴ വരുന്നതോടെ ബസ് സ്റ്റാൻഡ് യാർഡ് വെള്ളക്കെട്ടു മൂലം വലയുകയാണ്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ നഗരസഭാധികൃതർക്ക് കഴിയുന്നില്ല. ഉറപ്പുള്ള യാർഡ് ഉണ്ടാക്കണമെങ്കിൽ ഇനിയും കോടികൾ ചെലവഴിക്കേണ്ടി വരും. എംഎൽഎയ്ക്ക് ബസ് സ്റ്റാൻഡുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഏറെ രസകരം.
എന്നാൽ, സൂരജിന്റെ അറസ്റ്റോടെ സംഘപരിവാർ പ്രവർത്തകർ കൂട്ടത്തോടെ തന്നെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഈ റോഡുകൾ റിപ്പബ്ലിക് ഓഫ് പത്തനംതിട്ടയിലെതല്ല., ഇതിനുത്തരവാദി അവിടുത്തെ ങഘഅ വീണാ ജോർജ് അല്ല. വീണാ ജോർജ് സദാസർവഥാ തന്റെ മണ്ഡലത്തിന്റെ വികസന കാര്യത്തിൽ മുഴുകിയിരിക്കുന്നതിനാൽ ബ്യൂട്ടി പാർലറിലൊന്നും പോവാറില്ല എന്നു പറഞ്ഞു കൊണ്ടാണ് വിമർശനം.
വീണാ ജോർജിനെതിരെ പാർട്ടി നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതിയും നൽകി. ഈ പരാതി ചർച്ചയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയായാണ് വീണാ ജോർജ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പരാതി മുഖവിലയ്ക്ക് പോലുമെടുക്കാൻ സിപിഎം നേൃത്വം തയ്യാറാകില്ലെന്ന സൂചനയും ഉണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍