ഇപ്പോൾ ആവർത്തിച്ചത് മന്ത്രിയായി രണ്ട് ദിവസം തികയും മുമ്പേ രാജിവച്ചു എംപി വീരേന്ദ്രകുമാർ തുടക്കമിട്ട ചരിത്രം; നീലന് വേണ്ടി പടിയിറങ്ങി പിആർ കുറുപ്പ് മറ്റൊരു ചരിത്രം കുറിച്ചു; ഐഎഎസുകാരിയെ പിടിച്ച് നീലലോഹിത ദാസൻ നാടാർ പുറത്തായപ്പോൾ നറുക്ക് വീണത് സികെ നാണുവിന്; സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മാത്യു ടി തോമസ് രാജിവച്ചപ്പോൾ നറുക്ക് വീണത് തെറ്റയലിന്; പേരിൽ മാത്രം സോഷ്യലിസം കൊണ്ടു നടക്കുന്ന ജനതാദള്ളിലെ ആകെ സോഷ്യലിസം മന്ത്രിയാകാനുള്ള കടിപടി മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള സമവായ പാതയാണ് സോഷ്യലിസം. വർഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്ന സോഷ്യലിസത്തിൽ ഊന്നിയാണ് കേരളത്തിലെ പിണറായി ഭരണമെന്നാണ് വയ്പ്. എന്നാൽ ഇനി സോഷ്യലിസം എവിടേയും ഇല്ലെന്നതാണ് യാഥാർത്ഥ്യം. പിണറായി മന്ത്രിസഭയിലെ ഏക സോഷ്യലിസ്റ്റും പടിയിറങ്ങുകയാണ്. തിങ്കളാഴ്ച മാത്യു ടി തോമസ് രാജിവയ്ക്കുന്നതോടെ സോഷ്യലിസ്റ്റുകളില്ലാത്ത മന്ത്രിസഭയായി പിണറായിയുടേത് മാറും. സോഷ്യലിസമാണ് ജനതാദൾ എന്ന പാർട്ടിയുടെ കരുത്ത്. ജയപ്രകാശ് നാരായണന്റെ ശിഷ്യർ കാലക്രമത്തിൽ ഈ വാക്ക് പാർട്ടിയുടെ പേരിൽ മാത്രമായി ഒതുക്കി. അപ്പോഴും വ്യത്യസ്തമായ വഴിയിലൂടെ മാത്യു ടി തോമസ് നടന്നു. ഇത് ഇഷ്ടമാകാതെയാണ് മാത്യു ടി തോമസിനെ പുറത്താക്കി ജനതാദൾ സോഷ്യലിസം നടപ്പാക്കുന്നത്.
മൂന്ന് എംഎൽഎമാരാണ് ജനതാദളിനുള്ളത്. മാത്യു ടി തോമസും സികെ നാണുവും പിന്നെ കെ കൃഷ്ണൻകുട്ടിയും. ഇതിൽ കൃഷ്ണൻകുട്ടി ഇതുവരെ മന്ത്രിയായിട്ടില്ല. ഇത് ജനതാദള്ളിന് അംഗീകരിക്കാനാവില്ല. സോഷ്യലിസ്റ്റ് പാർട്ടിയിൽ എല്ലാവരും മന്ത്രിയാകണം. അതിന് വേണ്ടി മാത്യു ടി തോമസിനെ മാറ്റുന്നുവെന്നാണ് പാർട്ടി പറയുന്നത്. അങ്ങനെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമായി മന്ത്രിമാറുമ്പോൾ നഷ്ടം സോഷ്യലിസ്റ്റുകൾക്കും. ഇതുവരെ സംഭവിക്കാത്ത പലതും ജനതാദള്ളിൽ നടന്നു. മാത്യു ടി തോമസിനെ മാനസികമായി തളർത്തുകയായിരുന്നു പലരുടേയും ലക്ഷ്യം. ദേശീയ നേതൃത്വത്തിനും ഇത് അറിയാം. പക്ഷേ സോഷ്യലിസം പറയുന്ന മന്ത്രിയോട് പാർട്ടിക്ക് താൽപ്പര്യമില്ല. മന്ത്രിമാറ്റും കേരളത്തിലെ ജനാതാള്ളിൽ പുത്തരിയല്ല. പാർട്ടിയും മുന്നണിയും ഏതായാലും മന്ത്രിമാർ കാലാവധി പൂർത്തിയാക്കാത്തതാണ് സോഷ്യലിസ്റ്റ് പക്ഷത്തിന്റെ ചരിത്രം.
1987 ഏപ്രിൽ നാലിന് എംപി. വീരേന്ദ്രകുമാർ, ഇ.കെ. നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് ചുമതലയിൽനിന്ന് രാജിവെച്ചിറങ്ങിപ്പോന്നത്. സത്യപ്രതിജ്ഞചെയ്ത് 48 മണിക്കൂറിനുള്ളിലുണ്ടായ രാജി പാർട്ടിയിലെ ഐക്യത്തിനുവേണ്ടിയായിരുന്നു. ജനതാപാർട്ടിയുടെ നിയമസഭാ കക്ഷിയിൽപ്പെട്ട ചില അംഗങ്ങളുടെ അസംതൃപ്തിയാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചത്. തന്റെപേരിൽ പാർട്ടിയിൽ അനൈക്യമോ വിവാദമോ പാടില്ലെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പിന്നീട് നായനാർ മന്ത്രിസഭയിൽനിന്ന് പി.ആർ. കുറുപ്പിനായിരുന്നു. ജനതാദളിൽ നടന്ന നീക്കങ്ങൾക്കൊടുവിൽ 1999 ജനുവരി 10-ന് കുറുപ്പിന് രാജിവെച്ചൊഴിയേണ്ടിവന്നു. ദൾ നിർവാഹകസമിതിയിലെ 39 പേരും കുറുപ്പ് മാറണം എന്നാവശ്യപ്പെട്ടപ്പോൾ അനുകൂലിച്ചത് 25 പേർമാത്രം. കുറുപ്പിന് പകരക്കാരനാകാൻ അന്ന് മൂന്നുപേരാണ് രംഗത്തെത്തിയത്.
നീലലോഹിതദാസൻ നാടാരും സി.കെ. നാണുവും പി.പി. സുലൈമാൻ റാവുത്തറും. സി.കെ. നാണു പിന്മാറിയപ്പോൾ നീലലോഹിതദാസൻ നാടാരോ സുലൈമാൻ റാവുത്തറോ എന്നായി ചോദ്യം. വീണ്ടും വോട്ടെടുപ്പ്. നീലന് ജയം. 1977-ലും 1987-ലും മന്ത്രിയായിരുന്ന നീലന് അങ്ങനെ മന്ത്രിയായി മൂന്നാമൂഴം. 2000 ഫെബ്രുവരി 12-ന് നീലലോഹിതദാസൻ നാടാർ നായനാർ മന്ത്രിസഭയിൽനിന്ന് രാജിനൽകിയപ്പോൾ കാരണമായത് പാർട്ടിയിലെ അനൈക്യമായിരുന്നില്ല. അന്ന് ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഉയർത്തിയ ലൈംഗികാരോപണവും അതുണ്ടാക്കിയ വിവാദവുമായിരുന്നു. ഒടുവിൽ നീലന് പകരം സി.കെ. നാണു മന്ത്രിപദവിയിലേക്ക്. അവിടെ സുലൈമാൻ റാവുത്തർക്ക് മന്ത്രിപദം അന്യമായി.
വി എസ്. മന്ത്രിസഭയിൽനിന്ന് മാത്യു ടി. തോമസിന്റേതായിരുന്നു അടുത്ത സ്ഥാനത്യാഗം. അതുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 2009 മാർച്ച് 16-ന്. ജനതാദളിന് കോഴിക്കോട് ലോക്സഭാ സീറ്റ് ഇടതുമുന്നണി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടിയെടുത്ത തീരുമാനപ്രകാരമായിരുന്നു രാജി. ജനതാദള്ളിന്റെ മുന്നണിമാറ്റം വരെയെത്തിയ രാഷ്ട്രീയ നീക്കങ്ങൾ ഇതോടെ നടന്നു. വീരേന്ദ്രകുമാർ യുഡിഎഫിലെത്തി. അതോടെ ജോസ് തെറ്റയിൽ മന്ത്രിയായി. യു.ഡി.എഫിലായിരുന്ന ലോക് താന്ത്രിക് ജനതാദൾ വിഭാഗം ഇപ്പോൾ ഇടതുമുന്നണിക്കൊപ്പവുമായി. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മാത്യു ടി. തോമസിനെതിരേ ജനതാദൾ എസിൽ നീക്കമുണ്ടായത്.
ഇപ്പോൾ ജനതാദൾ ദേശീയ നേതൃത്വമാണ് മാത്യൂ ടി. തോമസിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയെ മാറ്റാനുള്ള തീരുമാനം പാർട്ടി ദേശീയ നേതൃത്വം എൽ.ഡി.എഫ് കൺവീനറെ അറിയിച്ചു. ജെ.ഡി.എസിലെ ധാരണ പ്രകാരമാണ് മന്ത്രിയെ മാറ്റിയതെന്നും പാർട്ടി പിളരില്ലെന്നും ദേശീയ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. ചിറ്റൂർ എംഎൽഎയായ കെ. കൃഷ്ണൻകുട്ടി, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിൽ ജനതാദളിലെ ഒരു വിഭാഗം ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം മാത്യൂ ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി പറഞ്ഞു. മാത്യു ടി. തോമസിന് എതിർപ്പുണ്ടാകില്ലെന്നും ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും നിയുക്ത മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു ടി. തോമസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
പാർട്ടി പറഞ്ഞപ്പോൾ നേരത്തെയും മാറി നിന്നിട്ടുണ്ടെന്ന് മാത്യൂ ടി തോമസ് പ്രതികരിച്ചു. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മാത്യു ടി തോമസ് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അദ്ദേഹം രാജിനൽകിയേക്കും. ദേശീയ നേതൃത്വം പൂർണമായി കൈവിട്ടതോടെയാണ് മാത്യു ടി. തോമസിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. രണ്ടര വർഷം കഴിയുനേ്പാൾ മന്ത്രിസ്ഥാനം വച്ചു മാറാമെന്ന ധാരണയുണ്ടെന്ന കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ വാദം അദ്ദേഹം തള്ളിയിരുന്നു. ഇതോടെ ഭിന്നത രൂക്ഷമായി തർക്കം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളെയും ദേശീയ നേതൃത്വം ബംഗളുരുവിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ മാത്യു ടി. തോമസ് വഴങ്ങിയില്ല. ബംഗളുരുവിൽ എത്തി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താൻ മാത്യു ടി തോമസ് തയ്യാറായില്ല. ഇതേതുടർന്നാണ് ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ പൂർണമായി തള്ളിയത്. ദേശീയ സെക്രട്ടറി ഡാനിഷ് അലി പൂർണമായും കൃഷ്ണൻകുട്ടി വിഭാഗത്തിന് പിന്തുണ നൽകി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍