അച്ഛനും മകനും കസേരകൾ വച്ചുമാറും; തുഷാറിനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാക്കി പടിയിറങ്ങാൻ വെള്ളാപ്പള്ളി; ബിഡിജെഎസ് നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയം കൊഴുപ്പിക്കാൻ പുതിയ നടേശതന്ത്രം; നീക്കംചെറുക്കാൻ സിപിഎമ്മിന്റെ സഹായം തേടി വെള്ളാപ്പള്ളി വിരുദ്ധർ
ബി രഘുരാജ്
തിരുവനന്തപുരം: മകൻ തുഷാറിനെ എസ്എൻഡിപി യോഗത്തിലെ കസേര ഏൽപ്പിച്ച് ബിഡിജെഎസിന്റെ സ്റ്റിയറിങ് നേരിട്ട് ഏറ്റെടുക്കാനൊരുങ്ങി വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെസ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയമായതോടെ ആ ക്ഷീണം മാറ്റാനും രാഷ്ട്രീയരംഗത്ത് പരസ്യ നിലപാടുകളുമായി ഇറങ്ങാനും വെള്ളാപ്പള്ളി തയ്യാറെടുത്തു കഴിഞ്ഞതായാണ് അറിയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ പരസ്യനിലപാടെടുത്ത് ബിജെപി-സംഘപരിവാർ പക്ഷത്തേക്ക് ചുവടുമാറിയ വെള്ളാപ്പള്ളിക്കും മകനുമെതിരെ സിപിഐ(എം) ശക്തമായ നീക്കം നടത്തുന്നുണ്ട്. എസ്എൻഡിപി യോഗം പിടിച്ചെടുക്കാനും വെള്ളാപ്പള്ളിയുടെ ആധിപത്യം അവസാനിപ്പിക്കാനും സിപിഐ(എം) ശ്രമിക്കുന്നതായുള്ള സൂചനകൾ ശക്തമാകുന്നതിനിടെയാണ്് വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നീക്കം.
മകനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദമേൽപ്പിക്കാനും തിരിച്ച് ബിഡിജെഎസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്. തുഷാറിന്റെ നേതൃത്വം ബിഡിജെഎസിൽ പലരും അംഗീകരിക്കാത്തതും പല വിഷയങ്ങളിലും തുഷാറിന്റെ പ്രതികരണങ്ങളും തന്ത്രങ്ങളും പാളിപ്പോകുന്നതും വെള്ളാപ്പള്ളിയെ വിഷമിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെപോയാൽ ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിതന്നെ ഇല്ലാതാകുമെന്ന ഭയവുമുണ്ട് ഇപ്പോൾ നേതൃത്വത്തിലുള്ള പലർക്കും. എസ്എൻഡിപി യോഗത്തിന്റെ തലപ്പത്തിരുന്ന് പരസ്യമായി രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്നതിന് വെള്ളാപ്പള്ളിക്ക് നിരവധി പരിമിതികളുമുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും പ്രചരണരംഗത്തിറങ്ങിയപ്പോൾ കോൺഗ്രസ്സിനുവേണ്ടി സുധീരനും സിപിഎമ്മിനുവേണ്ടി വി എസ് ഉൾപ്പെടെയുള്ള നേതാക്കളും യോഗം ജനറൽ സെക്രട്ടറി പരസ്യ രാഷ്ട്രീയചായ്വുമായി രംഗത്തിറങ്ങുന്നതിനെയാണ് പ്രധാനമായും എതിർത്തത്. ഈ ആയുധം ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളിലും തനിക്കെതിരെ പുറത്തെടുക്കാൻ സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളിക്കറിയാം. എന്നാൽ എസ്എൻഡിപി പദവിയൊഴിഞ്ഞ് മുഴുവൻസമയ രാഷ്ട്രീയക്കാരനായാൽ എതിരാളികളുടെ വായടക്കാമെന്നും കടുത്ത വിമർശനങ്ങൾ നടത്താമെന്നും വെള്ളാപ്പള്ളി കരുതുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുഷാറിനെ എഎസ്എൻഡിപി നേതൃസ്ഥാനം ഏൽപിച്ചാൽ അവിടെ പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കാമെന്നാണ് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നത്. പരസ്യ നിലപാടുകൾ ആവശ്യമുള്ള സംഘടനാകാര്യങ്ങൾ മകനെക്കൊണ്ട് പറയിപ്പിക്കാനുമാകും. അതേസമയം, യോഗത്തെ രാഷ്ട്രീയവൽക്കരിക്കുന്നതായുള്ള ആരോപണം കേൾക്കേണ്ടിവരികയുമില്ലെന്നും അദ്ദേഹം കരുതുന്നു.
പക്ഷേ, സംഘടനയിൽ തനിക്കുള്ള മൃഗീയപിന്തുണയുടെ ബലത്തിൽ മകന് എസ്എൻഡിപി യോഗത്തിന്റെ സെക്രട്ടറി പദം കൈമാറുന്നതിന് കഴിയുമെന്ന് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഇതത്ര എളുപ്പമാവില്ലെന്നാണ് സൂചനകൾ. യോഗത്തിന്റെ അധികാരത്തിൽ നിന്ന് വെള്ളാപ്പള്ളിയേയും തുഷാറിനെയും പുറത്താക്കാനുള്ള കരുനീക്കങ്ങൾ അകത്തുനിന്നും പുറത്തുനിന്നും സജീവമായിക്കഴിഞ്ഞു. ബിജെപി ഓശാന പാടിയ വെള്ളാപ്പള്ളി നടേശന് പണികൊടുക്കാൻ തന്ത്രങ്ങളുമായി സിപിഐ(എം) സജീവമായിക്കഴിഞ്ഞു. സമാന്തര സംഘടനകളുണ്ടാക്കി ഈഴവരെ തങ്ങളിലേക്ക് ആകർഷിക്കാനും. അങ്ങനെ എസ്എൻഡിപിയുടെ കരുത്ത് കുറയ്ക്കാനുമുള്ള നീക്കങ്ങൾ അവർ ആരംഭിച്ചിട്ടുണ്ട്. ശാഖാ യോഗങ്ങളുടെ കരുത്ത് ചോർത്തി വെള്ളാപ്പള്ളിയെ ദുർബലനാക്കാനും സി പി എം ഒത്താശയോടെ സംസ്ഥാനത്ത് ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി കൊണ്ടുവരാനുമാണ് നീക്കം.
എസ് എൻ ഡി പി ഇപ്പോൾ സംസ്ഥാനത്ത് നടത്തിവരുന്ന ചതയാഘോഷ പരിപാടിയടക്കമുള്ള പ്രവർത്തനങ്ങൾ സമാന്തരമായി സംരക്ഷണ സമിതി ഏറ്റെടുക്കും. എസ് എൻ ഡി പിക്ക് കൂടുതൽ കരുത്തുള്ള കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ശ്രീനാരായണ ധർമ്മ സംരക്ഷണസമിതി ശാഖകൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രൊഫ. എം കെ സാനുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിക്കാനാണ് നീക്കങ്ങൾ. മൈക്രോഫിനാൻസ് തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന വെള്ളാപ്പള്ളിക്ക് തനിക്കെതിരെ ഉടൻ സംസ്ഥാന സർക്കാർ അന്വേഷണം തുടങ്ങിയെക്കുമെന്ന ആശങ്കയുണ്ട്. അതിനാൽത്തന്നെ പിണറായി സർക്കാരിനെതിരെ ശക്തമായ ഒരു പ്രതികരണത്തിനും തയ്യാറാകാതെ അതീവ സൂക്ഷ്മത പാലിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ. എന്നാൽ കോൺഗ്രസ്സിനെയും പ്രത്യേകിച്ച് സുധീരനെയും ആക്രമിക്കാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കുന്നുമില്ല.
വെള്ളാപ്പള്ളിക്കെതിരെ സിപിഐ(എം) രണ്ടുതലത്തിലാണ് ആക്രമണത്തിന് ഒരുങ്ങുന്നത്. സംഘടനയിൽ പിടിമുറുക്കാൻ ധർമ്മസംരക്ഷണ സമിതി കൊണ്ടുവരുന്നതിനൊപ്പം മൈക്രോഫിനാൻ്സ് തട്ടിപ്പ് ആരോപണങ്ങളിൽ ശക്തമായ അന്വേഷണം നടത്തുകയും ചെയ്യും. വെള്ളാപ്പള്ളിയെ ആദ്യഘട്ടത്തിൽ നേരിട്ട് ലക്ഷ്യംവയ്ക്കാതെ ആരോപണം നേരിടുന്ന ശാഖാ, യൂണിയൻ നേതാക്കൾക്കെതിരെ ആയിരിക്കും നടപടികൾ ഉണ്ടാവുക. പതിനാലാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവരാദി പിന്നോക്ക ദളിത് ജനവിഭാഗങ്ങളെ ബി ജി പിയുടെ തൊഴുത്തിൽക്കെട്ടി കച്ചവടം നടത്താൻ ശ്രമിച്ച വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ ലക്ഷ്യം തെറ്റിയെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളതെങ്കിലും മേലിൽ ഇത് കരുത്താർജിക്കാൻ അനുവദിക്കരുതെന്ന് സിപിഐ(എം) കരുതുന്നുണ്ട്. അതിനുള്ള കരുനീക്കങ്ങളുടെ ഭാഗമാണ് യോഗത്തിന്റെ ചുമതല പിടിച്ചെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. ഇതു മനസ്സിലാക്കിക്കൊണ്ടാണ് യോഗത്തിനൊപ്പം ബിഡിജെഎസിലും പൊതുരംഗത്തിറങ്ങി പ്രവർത്തിക്കാനുറച്ച് വെള്ളാപ്പള്ളി കച്ചമുറുക്കുന്നത്.
ഗോകുലം ഗോപാലന്റെയും ബിജു രമേശിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമ്മവേദി സംസ്ഥാനത്ത് ഇപ്പോൾ ശുഷ്ക്കമാണെങ്കിലും സിപിഐ(എം) പിന്തുണ ലഭിക്കുന്നതോടെ തനിക്കെതിരായ നീക്കങ്ങൾ ശക്തമാകുമെന്ന് വെള്ളാപ്പള്ളി ഭയക്കുന്നുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ ബിഡിജെഎസ് ഉണ്ടാകരുതെന്ന നിലയിലാണ്് സിപിഐ(എം) കരുനീക്കങ്ങൾ. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ ബിജെപി ഹെലികോപ്ടർ നൽകിയതോടെ എല്ലാം മറന്ന് രാഷ്ട്രീയ പ്രചരണ യോഗങ്ങളിൽ വെള്ളാപ്പള്ളി സജീവമായിരുന്നു. പക്ഷേ, എസ്എൻഡിപിയെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന നിലയിൽ ഇതിനെ ഇടതു വലതു പാർട്ടികളും നേതാക്കളും നേരിട്ടു.
ബിജെപി-ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ശാഖാ അംഗങ്ങൾക്ക് നിർദ്ദേശവും നൽകിയതും ചോദ്യംചെയ്യപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് സംഘടനയെ മകന്റെ കീഴിലാക്കി സ്വന്തം ചൊൽപ്പടിക്ക് നിലനിർത്താനും ബിഡിജെഎസ് നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ രംഗത്തിറങ്ങി പുതിയ തന്ത്രങ്ങൾ പയറ്റാനും ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളിയുടെ പുതിയ നീക്കങ്ങൾ എന്നാണ് അറിയുന്നത്. ഇനി വിശ്രമമാണ് ആവശ്യമെന്നും എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയായി മത്സരിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം പ്രസ്താവിക്കുകയും ചെയ്തു. 'കാലങ്ങളായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ്. അടുത്ത തവണ ഇനി ഈ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ല.' എന്ന പ്രതികരണം അച്ഛനും മകനും തമ്മിൽ കസേര വച്ചുമാറാനുള്ള പുതിയ കരുനീക്കത്തിന്റെ തുടക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍