വെള്ളാപ്പള്ളിക്ക് എതിരെ മത്സരമുറപ്പാക്കി സിപിഐ(എം); എസ് എൻ ഡി പിയിലെ വിമതർക്ക് ശിവഗരി മഠവും പിന്തുണ നൽകും; മകനെ അധികാര കസേരയിൽ എത്തിക്കാനുള്ള ജനറൽ സെക്രട്ടറിയുടെ നീക്കത്തെ ഉയർത്തിക്കാട്ടി എതിർ പാനൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ് എൻ ഡി പി യൂണിയനിൽ വെള്ളാപ്പള്ളി നടേശന്റെ സർവ്വാധിപത്യമാണ്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ജനറൽ സെക്രട്ടറിയായി മത്സരിച്ച് ജയിക്കാൻ ഒരുങ്ങുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി വൈസ് പ്രസിഡന്റും കുടുംബ സുഹൃത്ത് ഡോക്ടർ സോമൻ പ്രസിഡന്റുമായ പാനലിന് വ്യക്തമായ മുൻതൂക്കമുണ്ട്. എതിരില്ലാതെ തന്നെ ഇവർ തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ബഹു ഭൂരിപക്ഷം ശാഖകളിലും മൃഗീയ ഭൂരിപക്ഷമുള്ള വെള്ളാപ്പള്ളിയോട് എതിർത്താൽ പിന്നെ യോഗത്തിനുള്ളിൽ വലിയ സ്ഥാനം പിന്നീട് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എതിരില്ലാത്തെ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു വെള്ളാപ്പള്ളിയും കൂട്ടരും.
എന്നാൽ ബിജെപിയുമായുള്ള വെള്ളാപ്പള്ളിയുടെ കൂട്ടുകെട്ട് ചർച്ചയായതോടെ സിപിഐ(എം) ശക്തമായി രംഗത്ത് എത്തി. ഈഴവരെ ബിജെപി പക്ഷത്ത് കെട്ടാനുള്ള നീക്കം നടക്കില്ലെന്ന് പ്രഖ്യാപിച്ചു. പിന്തുണയുമായി ശിവഗരി മഠത്തിലെ സന്യാസി സമൂഹവും പ്രഖ്യാപനം നടത്തി. ഇതോടെയാണ് യോഗത്തിനുള്ളിൽ വെള്ളാപ്പള്ളിയക്ക് എതിരെ ചില നീക്കങ്ങൾ തുടങ്ങിയത്. സിപിഎമ്മിന്റെ സർവ്വ പിന്തുണയുമുണ്ട്. വെള്ളാപ്പള്ളിയെ ഏകപക്ഷീയ വിജയത്തിന് വിടേണ്ടെന്നാണ് സിപിഐ(എം) തീരുമാനം. അങ്ങനെ നാളത്തെ യോഗം തെരഞ്ഞെടുപ്പിൽ മറ്റൊരു പാനൽ മത്സരിത്തിനെത്തുന്നു. ഞായറാഴ്ച നടക്കുന്ന എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്കെതിരെ മറ്റൊരു പാനൽ മത്സരിക്കുമെന്നും ഇതിന് ശിവഗിരിമഠം ധർമസംഘം ട്രസ്റ്റിന്റെ പിന്തുണയുണ്ടെന്നും യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർ.ഷാജി വെട്ടൂരാൻ, പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, ദേവസ്വം സെക്രട്ടറി സ്ഥാനത്തേക്ക് എൻ.ധനേശൻ എന്നിവരാണ് മത്സരിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം, എസ്.എൻ.ട്രസ്റ്റ് എന്നിവയിൽ വെള്ളാപ്പള്ളി നടേശൻ പുലർത്തുന്ന ആധിപത്യത്തെ ചോദ്യം ചെയ്യാനാണ് എതിർപാനലിൽ മത്സരിക്കുക. വെള്ളാപ്പള്ളിക്കും സോമനും തുഷാറിനും അരയക്കണ്ടി സന്തോഷിനും എതിരെയാണ് സ്ഥാനാർത്ഥികൾ. പരിമാവധി വോട്ട് നേടി യോഗത്തിനുള്ളിൽ വെള്ളാപ്പള്ളിയെ എതിർക്കുന്നവരുമുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം. എസ് എൻ ഡി പിയുമായി അടുത്തു നിൽക്കുന്ന സിപിഐ(എം) സഹയാത്രികർ മുഴുവൻ ഷാജി വെട്ടൂരാന്റെ പാനലിനാകും പിന്തുണ നൽകുക. ഇതിനുള്ള നിർദ്ദേശം സിപിഐ(എം) നൽകി കഴിഞ്ഞു.
90 ലക്ഷത്തോളം വരുന്ന സമുദായംഗങ്ങൾ തന്റെ വരുതിയിലാണെന്ന കുപ്രചാരണം വെള്ളാപ്പള്ളി നടത്തുന്നുണ്ട്. ഈ പേരിൽ രാഷ്ട്രീയകക്ഷികളോട് വിലപേശുന്നു. ബിജെപി. അംഗീകരിക്കാതെ വന്നാൽ സിപിഎമ്മുമായി ചർച്ചയ്ക്ക് തയ്യാറാകുന്നു. യു.ഡി.എഫിൽ നിന്നും പലതും നേടി. ഇപ്പോൾ ട്രസ്റ്റ് വക കോളേജുകളിലെ 125 സീറ്റിലെ നിയമനത്തിന് അംഗീകാരം കിട്ടാൻ വൈകിയപ്പോൾ അവരുമായി പിണക്കത്തിലായി. മകനെ അധികാര കസേരയിൽ എത്തിക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്നും 16 വർഷം ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് യോഗത്തിനായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപിനാഥൻ ആരോപിച്ചു. കിളിമാനൂർ ചന്ദ്രബാബുവിന്റെ പിന്തുണയുമുണ്ട്. ഗോകുലം ഗോപാലൻ, ബിജു രമേശ് എന്നിവർ സംഘടനയ്ക്ക് പുറത്താണ്. എന്നാൽ ഇവർക്കും യോഗത്തിനുള്ളിൽ സാമാന്യം സ്വാധീനമുണ്ട്. ഇതും വെള്ളാപ്പള്ളിക്ക് എതിരായ വോട്ടായി മാറും.
കൊല്ലത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അത് സംഘർഷത്തിലെത്താൻ സാധ്യതയുണ്ട്. വെള്ളാപ്പള്ളിക്ക് എതിരെ മത്സരമുണ്ടായത് കഴിഞ്ഞതിന്റെ മുമ്പത്തെ ടേമിലാണ്. അന്ന് ഗോകുലം ഗോപാലനും ബിജു രമേശും അടക്കമുള്ളവർ മത്സരിച്ചിരുന്നു. അന്ന് വലിയ സംഘർഷമുണ്ടായി. ഇത്തവണയും വെള്ളാപ്പള്ളിക്ക് എതിരെ എതിർശബ്ദമുയരുമ്പോൾ അത് സംഘർഷത്തിന് ഇട നൽകിയേക്കും. ഈ അവസരത്തിൽ ഷാജി വെട്ടൂരാനും സംഘത്തിനും സംരക്ഷണ വലയം തീർത്ത് സിപിഐ(എം) ഉണ്ടാകും. എല്ലാത്തിലും നിർണ്ണായകം ശിവഗിരി മഠത്തിന്റെ പിന്തുണയാണ്. മഠത്തിന്റെ പ്രവർത്തനങ്ങളിൽ കള്ളുക്കച്ചവടക്കാരുടെ പണമുണ്ടെന്ന് പോലും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇത്തരം ആക്ഷേപമുയർത്തിയ വെള്ളാപ്പള്ളിയ്ക്കെതിരെ നിലപാട് എടുക്കണമെന്ന് വോട്ട് ചെയ്യാനെത്തുന്നവരോട് സന്യാസി സമൂഹവും ആവശ്യപ്പെടും.
എന്നാലും യോഗത്തിൽ വെള്ളാപ്പള്ളിയെ അട്ടിമറിക്കാമെന്ന സ്വപ്നമൊന്നും എതിർ പാനലിന് ഇല്ല. കാരണം യോഗത്തിന്റെ ഭരണം ഏകപക്ഷീയമായി കൈയാളുന്ന വെള്ളാപ്പള്ളിക്ക് ഒപ്പം അത്രയേറെ സംഘടനാ സംവിധാനമുണ്ട്. എങ്കിലും വെള്ളാപ്പള്ളിയുടെ നയങ്ങളെ എതിർക്കുന്നവർ യോഗത്തിനുള്ളിൽ ഉണ്ടെന്ന് സമൂഹത്തെ അറിയിക്കാനാണ് മത്സരം. വെള്ളാപ്പള്ളിയുടെ ബിജെപി ബന്ധങ്ങളെ പരസ്യമായെതിർത്ത് സിപിഐ(എം) സെക്രട്ടറി പിണറായി വിജയൻ തന്നെ രംഗത്ത് വന്നിരുന്നു. മലബാറിൽ എസ് എൻ ഡി പി യൂണിയനുകളിൽ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുണ്ട്. ഇത് മുഴുവൻ വെള്ളാപ്പള്ളിക്ക് എതിരായ വോട്ടാക്കാനാണ് നീക്കം.
എന്നാൽ ഒന്നും സംഭവിക്കില്ലെന്നാണ് വെള്ളാപ്പള്ളി പക്ഷത്തിന്റെ നിലപാട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് തന്റെ നിലപാടുകൾക്ക് യോഗത്തിലുള്ള പിന്തുണ വെള്ളാപ്പള്ളി സമൂഹത്തെ അറിയിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറുമെന്നാണ് അവരുടെ പക്ഷം.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; പി സി ജോർജ്ജ്
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍