കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കാത്ത മുത്തൂറ്റ് കാപ്പിക്കോ റിസോർട്ടും ഡിഎൽഎഫ് ഫ്ലാറ്റും; സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉദയ സമുദ്ര; കൂടാതെ അനേകം റിസോർട്ടുകളും കെട്ടിടങ്ങളും: വേമ്പനാട് കായലിൽ പലയിടത്തും കൈയേറ്റമുണ്ടെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി സർക്കാർ
കൊച്ചി: വേമ്പനാട് കായലിൽ പലയിടത്തും കൈയേറ്റമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കായൽ കൈയേറി നികത്തിയതിന്റെ കൃത്യമായ വിസ്തൃതി കണ്ടെത്താൻ വിശദമായ സർവേ ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. വൻകിട റിസോർട്ടുകളും ഫ്ലാറ്റുകളും അടങ്ങുന്ന ഈ കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യാൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ വ്യത്യസമില്ലാതെ എല്ലാവരും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 20 എംഎൽഎമാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ട് റിസോർട്ടുകൾ പോലും ഇപ്പോഴും നടപടി കൈക്കൊള്ളാത്തതിനാൽ ഇപ്പോഴും യഥേഷ്ടം നിലനിൽക്കുന്നുണ്ട്.
കൈയേറ്റവും തീര പരിപാലന നിയമത്തിന്റെ ലംഘനവും സംബന്ധിച്ചാണ് റിപ്പോർട്ടുകൾ. വേമ്പനാട് കായൽ കൈയേറ്റത്തെക്കുറിച്ച് കോടതി സ്വമേധയാ എടുത്ത ഹർജിയിലാണിത്. കൈയേറ്റം സംബന്ധിച്ച പരാതികളും കേസുകളും കോടതിയിലെത്തിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ടിൽ രണ്ട് റിസോർട്ടുകളുടെ കൈയേറ്റത്തെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്. ഇതിൽ പ്രധാനം മുത്തൂറ്റ് കാപ്പികോയുടെ റിസോർട്ട് തന്നെയാണെന്നാണ് സൂചന.
കോട്ടയം ജില്ലയിൽ മറവൻതുരുത്ത്, വച്ചൂർ, തലയാഴം, ടി.വി.പുരം, ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമായി 73 ഇടത്താണ് തീരദേശ പരിപാലന വിജ്ഞാപന ലംഘനമുള്ളതെന്ന് റിപ്പോർട്ടിലുണ്ട്. കോട്ടയം കുമരകത്ത് പത്ത് റിസോർട്ടുകൾ ഉൾപ്പെടെ 12 കായൽ കൈയേറ്റത്തെപ്പറ്റിയാണ് അവിടത്തെ ജില്ല കളക്ടറുടെ റിപ്പോർട്ട്.
എറണാകുളം ജില്ലയിൽ കൊച്ചി നഗരസഭ തീര പരിപാലന വിജ്ഞാപനത്തിന്റെ ലംഘനം സംബന്ധിച്ച് 33 കേസ് എടുത്തിട്ടുണ്ടെന്ന് ജില്ല ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മരട് മുനിസിപ്പാലിറ്റിയിൽ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ 14 ചട്ട ലംഘനങ്ങളെക്കുറിച്ചാണ് പരാമർശം. ജില്ലയിലെ പത്ത് പഞ്ചായത്തുകളിലായി 230ഓളം ചട്ട ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പുറം, കുഴിപ്പിള്ളി, ഞാറയ്ക്കൽ, ചെല്ലാനം, ചേരാെനല്ലൂർ, ഉദയംപേരൂർ, ഏഴിക്കര, കടമക്കുടി, കുമ്പളം, കുമ്പളങ്ങി എന്നീ പഞ്ചായത്തുകളിലാണ് ചട്ടലംഘനം കണ്ടെത്തിയിട്ടുള്ളത്.
നിയമം ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങളെല്ലാം നിയമവിധേയമാക്കാൻ പിണറായി സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഈ തീരുമാനത്തിനെതിരേ പരസ്യപ്രസ്താവനയുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ രംഗത്തെത്തിയതും ഏതാനും ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് വേമ്പനാട് കായൽ തീരത്തെ അനധികൃത നിർമ്മാണങ്ങളെ കുറിച്ച് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കൊച്ചിയിലെ ഡിഎൽഎഫ് ഫ്ളാറ്റ്, പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട്്, മൂന്നാറിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് അംഗീകാരം നല്‍കരുതെന്നും നേരത്തെ വി എസ് ആവശ്യപ്പെട്ടിരുന്നു. അനധികൃത നിർമ്മാണങ്ങൾ പലപ്പോഴും കാറ്റിൽപ്പറത്തിയത് തീരദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങളെയാണ്. ആലപ്പുഴയിലും കോട്ടയത്തും അടക്കം മിക്ക കായൽ തീരങ്ങളിലും അനധികൃത നിർമ്മാണമാണുള്ളത്. വേമ്പനാട് കായൽ തീരത്തുള്ള കാപ്പികോ റിസോർട്ടിനെ അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യാൻ അടക്കമാണ് ഇപ്പോഴത്തെ നീക്കമെന്ന ആരോപണം ശക്തമാണ്. തലസ്ഥാനത്തെ വൻകിടക്കാരായ നിർമ്മാതാക്കൾക്കും സർക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഗുണകരമാകും.
മത്സ്യത്തൊഴിലാളിക്കു കുടിൽ കെട്ടാൻ പോലും അനുവാദം കിട്ടാത്ത ചെറായി കടൽത്തീരം മുഴുവൻ കൈയടക്കി റിസോർട്ടു നിർമ്മാണം തകൃതിയായി നടക്കുന്നത് അടക്കമുള്ള വിവരം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയുണ്ടായി. വൻകിട റിസോർട്ട് മുതലാളിമാരായ ക്ലബ് മഹേന്ദ്ര ഉൾപ്പെടെയുള്ളവർ ചെറായിയിൽ പുഴ നികത്തി ഇവിടെ വമ്പൻ റിസോർട്ടുകളുയർത്തിയിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ സമരം ചെയ്തതും എൽഡിഎഫ് പ്രവർത്തകരായിരുന്നു. അതേകൂട്ടൽ തന്നെയാണ് ഇപ്പോൾ ഇത്തരം നിർമ്മാണങ്ങൾക്ക് കുടപിടിക്കുന്നതും.
ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും കായൽ കയ്യേറിയും നിർമ്മിച്ച മിനി മുത്തൂറ്റിന്റെയും കുവൈത്ത് ആസ്ഥാനമായ കാപ്പികോ കമ്പനിയുടെ റിസോർട്ടായ ബന്യൻ ട്രീ പൊളിച്ചുമാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി എസ് പ്രത്യക്ഷത്തിൽ രംഗത്തെത്തിയിരുന്നു. സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഉദയസമുദ്രാ റിസോർട്ടും ചട്ടം ലംഘിക്കുന്ന വിവരം നേരത്തെ മറുനാടൻ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാർഭൂമി കൈയേറി നിർമ്മിച്ച പാണാവള്ളിയിലെ വൻ റിസോർട്ട് പൊളിച്ചുകളയണമെന്ന് ഹൈക്കോടതിവിധി ഉണ്ടായിട്ടും, അനങ്ങാത്ത സർക്കാരിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു വി എസ് രംഗത്തുവന്നത്. മിനി മുത്തൂറ്റിന്റെയും കാപ്പികോ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ബന്യൻ ടീ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. 2013ലായിരുന്നു ഉത്തരവ്. പാണാവള്ളി പഞ്ചാത്തതിർത്തിയിൽ തന്നെ ചെറുതുരുത്തുകളിലും കായൽ തീരത്തുമായി പന്ത്രണ്ടോളം റിസോർട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെൽവയൽ നീർത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിർമ്മിച്ചിട്ടുള്ളത്. നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോർട്ടുകളുടെ നിർമ്മാണത്തിന് പഞ്ചായത്തുൾപ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളിൽ നിന്നും റിസോർട്ടുടമകൾക്ക് സഹായം ലഭ്യമായിരുന്നു.
തീരസംരക്ഷണനിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടർന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ജൂലൈ 25ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോർട്ടുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ റിസോർട്ടുടമകൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ സമീപിച്ചു. തുടർന്ന് 20തോളം എംഎൽഎമാർ അന്ന് നിവേദനം സമർപ്പിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയുമുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍