ആദ്യം മലബാർ ഗോൾഡിനെതിരെ വിധി; സമ്മർദ്ദവുമായി പരിചാരകൻ ജഡ്ജിയെ കണ്ടപ്പോൾ കോടതി പിരിയുംമുമ്പ് വിധിയിൽ തിരുത്ത്: അതിസമ്പന്നരുടെ മുമ്പിൽ നീതിപീഠം മുട്ട് മടക്കുന്നത് ഇങ്ങനെ
ആവണി ഗോപാൽ
ഈ വാർത്ത വായിച്ചാൽ സാധാരണക്കാർക്ക് ചിലപ്പോൾ വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ കോടതി ഒരു വിധി പുറപ്പെടുവിക്കുകയും സമ്മർദ്ദങ്ങൾ കനത്തപ്പോൾ കോടതി പിരിയുംമുമ്പ് വിധി തിരുത്തുകയും ചെയ്യും എന്ന് പറഞ്ഞാൽ ആർക്ക് വിശ്വസിക്കാൻ പറ്റും?
ഇടുക്കിയിലെ പട്ടിണിപ്പാവങ്ങളെ പുറത്താക്കാൻ ദൈനംദിനം പരിസ്ഥിതിപ്രശ്നം വിളമ്പുന്ന ചെന്നൈയിലെ ഹരിത ട്രിബ്യൂണലാണ് മലബാർ ഗോൾഡ് മുതലാളിയുടെ സമ്മർദ്ദത്തിന് മുൻപിൽ മുട്ട് മടക്കി തികച്ചും ജനകീയമായ ഒരു വിധി തിരുത്തിയത്.
മലബാർ ഗോൾഡിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ആദ്യം വിധിച്ച ജഡ്ജി, കോടതി പിരിഞ്ഞ ശേഷം അഭിഭാഷകരെ വിളിച്ച് വരുത്തി വിധി തിരുത്തുകയായിരുന്നു. ഇന്ത്യൻ നീതിന്യായ വക്താക്കളിൽ കേട്ടുകേൾവി ഇല്ലാത്ത ഈ വിധിതിരുത്തൽ പുറത്ത് വിട്ടത് മലബാർ ഗോൾഡിനെതിരെ പാവപ്പെട്ടവർക്ക് വേണ്ടി കോടതിയെ സമീപിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ ആണ്.
മലപ്പുറത്ത് കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റിനു സ്ഥലം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർമ്മാണാനുമതിയില്ലാതെയാണ് മെർക്കുറി, സയനൈഡ് എന്നിവ ഉപയോഗിക്കുന്ന നിർമ്മാണശാലയ്ക്കുള്ള കെട്ടിടം പണി തുടങ്ങിയതെന്ന് ഇതിനെതിരെ ഹർജി നൽകിയ പ്രദേശവാസികൾ പറയുന്നു. ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവ ഉണ്ടാക്കുന്ന കിൻഫ്രയിലെ ഈ യൂണിറ്റിലെ വിഷവസ്തു നിർമ്മാണം അനേകരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് മറുനാടൻ മലയാളി മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിയമപരമായ അനുമതികൾ ഒന്നും ബാധകമല്ലാത്ത വിധം ഉന്നത സ്വാധീനമുള്ള മലബാർ ഗോൾഡ് നിർമ്മാണവുമായി മുമ്പോട്ട് പോവുകയായിരുന്നു. കോടികൾ മുടക്കി ദിവസവും പത്രപരസ്യം ചെയ്യുന്നതുകൊണ്ട് ഇവിടുത്തെ വിഷം കഴിച്ച് ആരെങ്കിലും മരിച്ചാൽ പോലും ഭയപ്പെടേണ്ട എന്ന ഹുങ്കായിരുന്നു ഈ നീതി നിഷേധത്തിന്റെ പ്രധാന കാരണം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിന് സമീപം പ്രവർത്തിക്കുന്ന കിൻഫ്രയുടെ ഫുഡ് പാർക്കിലാണ് മലബാർ ഗോൾഡ് ആഭരണ നിർമ്മാണ ശാല നിർമ്മിക്കാനൊരുങ്ങുന്നത്. നാട്ടുകാരുടെ പരാതി ശക്തമായപ്പോൾ മലിനീകരണ ബോർഡ് സ്ഥലം സന്ദർശിച്ചു. വ്യക്തമായ തെളിവുകളുമായി നാട്ടുകാർ രംഗത്തെത്തിയതോടെ 25 മീറ്റർ പരിധിയിൽ നാല് വീടുകൾ ഉണ്ടെന്നും ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായത്തിനു അനുമതി നൽകുന്നതിനെതിരാണെന്നും ഇവർ റിപ്പോർട്ടും നൽകി. മാത്രമല്ല പരിസര പ്രദേശത്ത് ഭക്ഷണ നിർമ്മാണം അടക്കമുള്ള മാനുഫാക്ച്വറിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റെഡ് ക്യാറ്റഗറി വ്യവസായങ്ങൾ ഫുഡ് പാർക്കിൽ വന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി അനുമതി ലഭിക്കില്ലെന്ന് ആരോപിച്ച് ഫുഡ് പാർക്കിൽ നിലവിൽ പ്രവർത്തിക്കുന്ന 60 ഓളം സ്ഥാപനങ്ങൾ അടുത്തിടെ സമരം നടത്തിയിരുന്നു.
മലിനീകരണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർക്ക് വേണ്ടി പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ഹരീഷ് വാസുദേവൻ ചെന്നൈയിലെ ഗ്രീൻ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഗ്രീൻ ട്രിബ്യൂണൽ കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോൾ, അനുമതിയില്ലാതെയാണ് കെട്ടിടനിർമ്മാണം നടത്തുന്നതെന്ന് മലിനീകരണ ബോർഡ് സമ്മതിച്ചു. വിധി എതിരാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടായിരിക്കാം മലബാർ ഗോൾഡിനുവേണ്ടി ഹാജരായത് പ്രധാന അഭിഭാഷകന്റെ ജൂനിയർ ആയിരുന്നു. ജലവായുപരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണിതെന്നും നിർമ്മാണം തടയണമെന്നും ഹരീഷ് വാസുദേവൻ വാദത്തിനിടയിൽ ആവശ്യപ്പെട്ടു. സ്റ്റേയ്ക്കായി ഹരീഷ് ബലം പിടിച്ചതിനാൽ, ഡിസംബർ ഒൻപത് വരെ തൽസ്ഥിതി തുടരാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇക്കാര്യം ഹരീഷ് വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കോടതി വിധി കഴിഞ്ഞ് കുറേ നേരം കഴിഞ്ഞ് മിക്ക അഭിഭാഷകരും പുറത്ത് പോയി. ഹരീഷും തിരിച്ച് പോകാനായി റോഡിൽ ഇറങ്ങി ഓട്ടോ റിക്ഷ കാത്തുനിന്നു. അപ്പോളാണ് മലബാർ ഗോൾഡിനായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ പ്രത്യക്ഷപ്പെടുന്നത്. അതേക്കുറിച്ച് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെയാണ് എഴുതിയത്: 'അര മണിക്കൂർ കഴിഞ്ഞു, രണ്ട് മണിയായതോടെ മിക്ക അഭിഭാഷകരും കോടതി വിട്ടു, ഞാൻ പോകാനായി പുറത്തിറങ്ങി, റോഡരുകിൽ ഓട്ടോ കാത്ത് നിൽക്കുന്നു. മലബാർ ഗോൾഡിനായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ വന്ന്, എന്നെ കോടതി വിളിക്കുന്നെന്നും, ജഡ്ജിമാർ കാത്തുനിൽക്കുകയാണെന്നും അറിയിക്കുന്നു. ഞാൻ തിരികെ കോടതിയിലെത്തി. ജഡ്ജിമാർ പിരിയാതെ എനിക്കായി കാത്തിരിക്കുകയായിരുന്നു. ഞാൻ പോയ ശേഷം എന്താണവിടെ നടന്നതെന്ന് എന്നെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ച എന്റെ സുഹൃത്ത് അഭിഭാഷകനെ ജഡ്ജി മുച്ചൂടും വിമർശിച്ചു. മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു'.
പിന്നീടാണ് നീതി ന്യായ വ്യവസ്ഥയെ തന്നെ നാണം കെടുത്തുന്ന വിധി തിരുത്ത് സംഭവിച്ചത്. ഹരീഷ് ഇങ്ങനെ പറയുന്നു:
'എന്റെ സാന്നിധ്യത്തിൽ മലബാർ ഗോൾഡിന്റെ അഭിഭാഷകൻ ആ കദന കഥ പറഞ്ഞു. വേദനിക്കുന്ന ഒരു കോടീശ്വരന്റെ കഥ. നിർമ്മാണത്തിനു അനുമതിയില്ലെന്നു അദ്ദേഹം സമ്മതിച്ചു, എങ്കിലും വികസനം തടയരുത്. ജഡ്ജിമാർ എന്റെ നേരെ തിരിഞ്ഞു. നിർമ്മാണാനുമതി കിട്ടിയില്ലെങ്കിൽ പൊളിക്കാൻ ഉത്തരവിടാം, ഈ കേസിനു വിധേയമായിട്ടായിരിക്കും നിർമ്മാണം എന്ന ഉത്തരവുണ്ട്, എന്നിങ്ങനെ പല ലൊട്ടുലൊടുക്ക് ന്യായങ്ങളും നിരത്തിയപ്പോൾ, ഞാനായി കുറ്റക്കാരൻ. ഒടുവിൽ, നേരത്തേയിട്ട ഉത്തരവ് റദ്ദാക്കി. നിയമലംഘനമാണെങ്കിലും നിർമ്മാണം തുടരാൻ മലബാർ ഗോൾഡിനു അനുമതിയായി'
സർക്കാർ, കിൻഫ്ര, പൊല്യൂഷൻ ബോർഡ് എന്നീ അഭിഭാഷകരുടെ അഭാവത്തിലാണ് നേരത്തേയിട്ട, നിർമ്മാണം തടയുന്ന ഉത്തരവ് ട്രിബ്യൂണൽ റദ്ദാക്കിയത്. ഈ കോടതി വിധിയോടെ കിൻഫ്ര പാർക്കിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി അപകടമാക്കിയുള്ള മലബാർ ഗോൾഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടിയിട്ടുണ്ട്. മാസങ്ങളായി ഇവിടെ നടക്കുന്ന സമരങ്ങളെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അവഗണിച്ചിരുന്നു. ജൂൺ അഞ്ചിന് കിൻഫ്ര പാർക്കിലെ കമ്പനികൾ അടച്ചിട്ട് കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. ഇതും വാർത്തയായില്ല. 60ഓളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 27 എണ്ണം ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ്. വലിയ തോതിലുള്ള മലിനീകരണം ഉണ്ടാക്കുന്ന ആഭരണ നിർമ്മാണശാല തങ്ങളുടെ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കുറക്കുമെന്നാണ് ഇവർ ആരോപിക്കുന്നത്.
ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇനി പുതുക്കി കിട്ടില്ലെന്നാണ് പരാതിയിൽ പറയുന്ന മറ്റൊരു പ്രധാന കാര്യം. ഭക്ഷ്യസംസ്കരണ കമ്പനികളുടെ 100 മീറ്റർ ചുറ്റളവിൽ റെഡ് കാറ്റഗറി വ്യവസായങ്ങൾ പാടില്ലെന്നാണ് ചട്ടം. അമേരിക്കൻ കമ്പനിയായ എസ്സൻ ന്യൂട്രീഷൻ എന്ന സ്ഥാപനം ആഭരണ നിർമ്മാണശാല വരുന്നു എന്ന കാരണത്താൽ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് ഇവിടുത്തെ വ്യവസായികൾ പറയുന്നു. എസ്സൻ ഫുഡീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം പ്രവർത്തന സജ്ജമായിരുന്നു. 45 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതൽ മുടക്ക്. അന്താരാഷ്ട്ര ഫുഡ് കാറ്റഗറി നിർദ്ദേശങ്ങളുടെ ലംഘനമാകും ആഭരണ നിർമ്മാണ ശാലയുടെ സപീപത്ത് പ്രവർത്തിച്ചാൽ എന്നതിനാലാണ് ഇവർ ഉത്പാദനം ആരംഭിക്കാത്തത്. ഈ കമ്പനി തുറന്നാൽ സമീപവാസികളായ 100 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്നു എന്നും സമരസമിതി പറയുന്നു.
200 കോടി രൂപ ചെലവിൽ അത്യാധുനിക ആഭരണ നിർമ്മാണ ശാല നിർമ്മിക്കാനാണ് മലബാർ ഗോൾഡ് ഗ്രൂപ്പ് ഇവിടെ ലക്ഷ്യമിടുന്നത്. കമ്പനി പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചാൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് സമരസമിതി പറയുന്നത്. ഇതിനായി 30 കിണറുകൾ കുഴിക്കാനും പദ്ധതി ഉണ്ടത്രേ. പ്രദേശവാസികളുടെ കുടിവെള്ളം ഇതോടെ മുട്ടുമെന്നാണ് ആരോപണം. കാഡ്മിയം, ഇറിഡിയം, നിക്കൽ, സയനൈഡ്, മെർക്കുറി, സിങ്ക്, കോപ്പർ, വിവിധ ആസിഡുകൾ എന്നിവ വൻതോതിൽ ജലത്തിൽ കലരാൻ ഇടവരുമെന്നും കരുതപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്