'നിങ്ങൾ ഭരണഘടനക്കൊപ്പമോ ഖുർആന് ഒപ്പമോ' എന്ന ചോദ്യം ഉയർത്തി ജാമിദ ടീച്ചർ; 'കാലനില്ലാത്ത കാലം' എന്ന വിഷയവുമായി സി രവിചന്ദ്രൻ; സവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി വിലയിരുത്തി ഹമീദ് ചേന്ദമംഗല്ലൂർ; ജനകീയ സംവാദവുമായി മൈത്രേയനും ഡോ കെ പി മോഹനനും; ഒപ്പം ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ് എന്നിവരും; ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി മുക്കം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മൊയ്തീൻ-കാഞ്ചനമാല പ്രണയ ജോടികളുടെ അനശ്വരമായ ജീവിതം അഭ്രപാളികളിൽ ഹിറ്റായതോടെ മാത്രം ശ്രദ്ധേയമായ പ്രദേശമായിരുന്നില്ല കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും, എം എൻ കാരശ്ശേരിയുടെയും, സുരാസുവിന്റെയും, ഹമീദ് ചേന്ദമംഗല്ലൂരിന്റെയുമൊക്കെ നാടാണിത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അന്ത്യശ്വാസം വലിച്ച മണ്ണ്. അടിയന്തരവാസ്ഥക്കെതിരെ പ്രതിഷേധിക്കാൻ ചങ്ങലയിൽ സ്വയം ബന്ധിതനായി സുരാസു കിടന്ന നാട്. മുക്കം ഭാസിയുടെയും, മതാതീതമായ പ്രണയത്തിലൂടെ കേരളത്തെ കീഴടക്കിയ മൊയീതീനിന്റെയും കാഞ്ചനമാലയുടെയും കൂടി നാടാണിത്. ഒരു കാലത്ത് മലബാറിന്റെ തന്നെ സാംസ്കാരിക തലസ്ഥാനമായിരുന്നു, എസ് കെ പൊറ്റക്കാട് എഴുതിയപോലെ, ഇരുവഴിഞ്ഞിപ്പുഴ അരഞ്ഞാണം ചാർത്തുന്ന ഈ നാട്.
പക്ഷേ കഴിഞ്ഞ കുറേക്കാലമായി മതവാദികളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മറ്റുമുള്ള മറുപടി പ്രസംഗങ്ങൾ അല്ലാതെ, സ്വതന്ത്രചിന്തകളുടെയും ശാസ്ത്ര പ്രചാരകരുടെയും പരിപാടികൾ ഒന്നും തന്നെ മുക്കത്ത് നടക്കാറുണ്ടായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ, വിബിജിയോർ-2020 എന്ന സെമിനാറുമായി എത്തുന്നത്. ഫെബ്രുവരി 9ന് ഞായറാഴ്ച മുക്കം ഇഎംഎസ് ഹാളിൽ രാവിലെ 11 മണി മുതൽ നടക്കുന്ന പരിപാടിയിൽ ജാമിദ ടീച്ചർ, ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ,് പ്രൊഫ: ഹമീദ് ചേന്ദമംഗല്ലൂർ, മൈത്രേയൻ, ഡോ കെ പി മോഹനൻ, സി രവിചന്ദ്രൻ എന്നിവർ പങ്കെടുക്കും. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
'നിങ്ങൾ ഭരണഘടനക്കൊപ്പമോ ഖുർആന് ഒപ്പമോ' എന്ന ചോദ്യം ഉയർത്തി ജാമിദ ടീച്ചർ 'ഇഷാ അള്ളാ ഇൻക്വിലാബ്- ഇസ്ലാമിലെ സ്ത്രീ' എന്ന വിഷയം അവതരിപ്പിക്കുന്നത്.'കാലനില്ലാത്ത കാലം' എന്ന വിഷയത്തിൽ സി രവിചന്ദ്രൻ പോപ്പുലേഷൻ ബോംബിനെ കുറിച്ചാണ്് ചൂണ്ടിക്കാട്ടുന്നത്. സവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി വിലയിരുത്തുകയാണ് പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ. ജനകീയ സംവാദവുമായി മൈത്രേയനും ഡോ കെ പി മോഹനനും. ഒപ്പം ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ് എന്നിവരും ഈ സെമിനാറിന് മാറ്റൂകൂട്ടുന്നു.
മതത്തെ എതിർക്കേണ്ടതില്ല, പൗരോഹിത്യത്തെ മാത്രം എതിർത്താൽ മതിയെന്ന് കേരളത്തിൽ നന്നായി പ്രചരിപ്പിക്കുന്ന പൊതുബോധത്തെ എതിർത്തുകൊണ്ടാണ് എസ്സൻസ് തങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. മതവും മതാധിഷ്ഠിത യുക്തിയും തന്നെയാണ്, മനുഷ്യസമൂഹത്തെ പിറകോട്ട് അടുപ്പിക്കുന്നതെന്നും, ആധുനികതക്കും, നാഗരികതയ്ക്കും ഏറ്റവും കൂടുതൽ വിലങ്ങ് നിൽക്കുന്നതെന്നും എസ്സൻസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മതം മാത്രമല്ല മതേതര അന്ധവിശ്വാസങ്ങളെയും എതിർക്കാനും എസ്സൻസ് ശ്രമിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയുർവേദം, സിദ്ദ-യുനാനി തുടങ്ങിയ കപട വൈദ്യങ്ങൾ, യോഗ, ജൈവകൃഷി തുടങ്ങിയ വളരെ പ്രചാരം കിട്ടിയ മതേതര അന്ധവിശ്വാസങ്ങൾ എന്നിവ തൊട്ട് മാർക്സിസവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അടക്കമുള്ള പ്രത്യയശാസ്ത്ര അന്ധവിശ്വാസങ്ങളെയും എസ്സൻസ് തുറന്നു കാട്ടാറുണ്ട്. ഇത്തരം സെഷനുകൾ ഇത്തവണത്തെ വിബ്ജിയോറിലും ഉണ്ട്.
വിബ്ജിയോർ വിഷയങ്ങൾ
'ഇൻഷാ അള്ളാ ഇൻക്വിലാബ്'- ഇസ്ലാമിലെ സ്ത്രീ
ജാമിദ ടീച്ചർ ( രാവിലെ 11 മുതൽ- 12വരെ)
'സ്ത്രീയുടെ ഖബർ ആണോ ഇസ്ലാം? ഇസ്ലാമിൽ വനിതകൾക്ക് എത്രത്തോളം സ്വാതന്ത്രമുണ്ട്. ഭരണഘടന ഉയർത്തിപ്പടിക്കുന്ന സമരങ്ങൾക്ക് പകരം ഖുർആൻ ഉയർത്തിപ്പിടിക്കുന്ന സമരങ്ങൾ എത്രത്തോളം ആശാസ്യകരമാണ്. ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് ഇസ്ലാമിലെ ഇടം എവിടെയാണ്.....' - ജാമിദ ടീച്ചർ പരിശോധിക്കുന്നു.
സാത്താനിക്ക് ത്രോൺ ഓഫ് വത്തിക്കാൻ
ജോസ് കണ്ടത്തിൽ ( 12- 1.15)
സമാധാനത്തിലുടെയല്ല യുദ്ധത്തിലൂടെയാണ് ഓരോ മതവും വളർന്നത്. ഇന്ന് കത്തോലിക്കാസഭ ബോധപൂർവം മറച്ചുവെക്കുന്ന 18ഉം 19ഉം നുറ്റാണ്ടിലെ അതിഭീകരമായ കൊലകളടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഇവിടെ. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ചരിത്രത്തിൽനിന്ന് സഭയ്ക്ക് മാറി നിൽക്കാൻ കഴിയുമോ?- ജോസ് കണ്ടത്തിൽ വിലയിരുത്തുന്നു
സയൻസ് ട്രസ്റ്റ്: ശാസ്ത്രബോധം സമൂഹത്തിൽ- പാനൽ ഡിബേറ്റ് ( ഉച്ചക്ക് 2മണി മുതൽ 3വരെ)
ഡോ ജോസ്റ്റിൻഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ്
കൂടത്തായിയിലെ സയനൈഡ് കൊലപാതക പരമ്പര നോക്കുക? ഈ കാലത്തും നാലു മരണങ്ങൾ പോസ്റ്റ്മോർട്ടംചെയ്യപ്പെട്ടിട്ടില്ല. നമ്മൾ ശാസ്ത്രം പഠിക്കുമ്പോളും എത്രമാത്രം ശാസ്ത്രബോധം ഉള്ളവർ ആണ്. നമുക്ക് സയൻസിൽ എത്രമാത്രം വിശ്വാസമുണ്ട്. വാട്സാപ്പ് വിജ്ഞാനകോശങ്ങളും, കേശവമാമന്മാരുംഈ സമൂഹത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.
സീരിയൽ കില്ലേഴ്സിന്റെ മനഃശാസ്ത്രം എന്താണ്.- ഡിബേറ്റ് പരിശോധിക്കുന്നു
മതമൗലികവാദത്തിന്റെ നാനാർഥങ്ങൾ
പ്രൊഫ: ഹമീദ് ചേന്ദമംഗല്ലൂർ ( ഉച്ചക്ക് 3 മുതൽ 4വരെ)
മതതീവ്രവാദത്തിന്റെ അടിവേരുകൾ എവിടെയാണ്. എങ്ങനെയാണ് ഇന്റലക്ച്ച്വൽ ജിഹാദി ഗ്രൂപ്പുകൾ യുവാക്കളെ വഴിതെറ്റിക്കുന്നത്. സർവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി ഹമീദ് ചേന്ദമംഗല്ലൂർ പരിശോധിക്കുന്നു.
ചാറ്റ് വിത്ത് മൈത്രേയൻ- ജനകീയ സംവാദം-
മൈത്രേയൻ- ഡോ കെ പി മോഹനൻ ( വൈകീട്ട് 4 മുതൽ 5 വരെ)
ഒരു ആത്മീയ ജീവിയായി തുടങ്ങി ശാസ്ത്രത്തിന്റെ സ്വതന്ത്ര ചിന്തയുടെയും മേഖലയിൽ സജീവസാന്നിധ്യമായ മൈത്രേയൻ, ഡോ കെ പി മോഹനുമായി സംവദിക്കുന്നു. ഈ സെഷനിൽ മതം, ആത്മീയത, മാർകിസിസം, സ്വതന്ത്രചിന്ത, ലിംഗനീതി, സ്വതന്ത്ര ലൈംഗിക തൊട്ടുള്ള എത് വിഷയങ്ങളിലും പ്രേക്ഷകർക്ക് മൈത്രേയനുമായി സംവദിക്കാം.
കാലനില്ലാ കാലം
സി രവിചന്ദ്രൻ- ( വൈകീട്ട് 5 മുതൽ )
'പെറ്റുപെരുകുക, പടരുക, പരമാവധി അംഗസഖ്യ' വർധിപ്പിക്കുക... എല്ലാമതങ്ങളും ഒരുപോലെ പ്രചരിപ്പിക്കുന്ന അശാസ്ത്രീയമായ ആശയങ്ങളിൽ ഒന്നാണിത്; സയൻസ് മാത്രമാണ് ഇക്കാര്യത്തിൽ നിയന്ത്രണം ആവശ്യപ്പെടുന്നത്; ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീതികളിൽ ഒന്നായ പോപ്പുലേഷൻ ബോംബിനെ ഗൗരവത്തിലെടുക്കാതെയുള്ള ന്യായവാദങ്ങളിലൂടെയുള്ള ഒരു അന്വേഷണം. തുടർന്ന് പ്രേക്ഷകർക്ക് സി രവിചന്ദ്രനുമായി വിവിധ വിഷയങ്ങളിൽ സംവദിക്കുകയും ചെയ്യാം.
എന്താണ് എസ്സൻസ്?
അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. ഒമ്പതുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി.
മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ഇതോടൊപ്പം ഡോ അഗസ്റ്റ്സ് മോറിസ്, വൈശാഖൻ തമ്പി, മനോജ് ബ്രൈറ്റ് തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ. വേണു വരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി ലടെഋചടഋ എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽപരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് ഈ എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെൻസ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.
കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെൻസ് മൂവ്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേരാവുന്നതാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.http://essenseglobal.com/office/manager/memberadd.p-hp
2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ നാസ്തികനായ ദൈവം (എൻ ഡി ഗ്രൂപ്പ്) തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബർ രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി 2018 ജൂണിൽ esSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു.
തുടർന്നങ്ങോട്ട് ഏസ്സൻസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞതവണ കോഴിക്കോട് ഒക്ടോബർ 2ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ലിറ്റ്മസ്-2019ൽ എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. ആളുകളുടെ തിരക്ക് അനിനിയന്ത്രിതമായതോടെ രജിസ്ട്രേഷൻ രാവിലെ 11 മണിയോടെ നിർത്തിവെക്കയായിരുന്നു. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം എന്ന ഖ്യാതിയോടെയാണ് ലിറ്റ്മസ് 19ന് തിരശ്ശീല വീണത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്