ചെന്നിത്തലയോട് പിണങ്ങിയ അടൂർ പ്രകാശ് കോടതി കയറേണ്ടി വരും; എല്ലാം കോപ്ലിമെന്റാക്കിയ കേസ് വീണ്ടും സജീവമാക്കി പണികൊടുക്കൽ; കൈക്കൂലിക്കേസിൽ നിന്ന് തലയൂരാൻ റവന്യൂമന്ത്രിയെ അനുവദിക്കാതെ ഐ ഗ്രൂപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി തെറ്റിയാൽ ആർക്കും പണി കിട്ടും. ബാർ കോഴ ആരോപണത്തിൽ തിരക്കഥയൊരുക്കിയ റവന്യൂമന്ത്രി അടൂർ പ്രകാശ്, ഒരു സമയത്ത് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു. എന്നാൽ ബിജു രമേശ് ആരോപണങ്ങളുമായി കളം പിടിക്കുന്നതിനിടെയിൽ ചെന്നിത്തലയുമായി പ്രകാശ് തെറ്റി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മൂന്നാം ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തു. ഒരു ശബ്ദ രേഖയുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ഉപദേശം അടൂർ പ്രകാശ് തെറ്റായി എടുക്കുക കൂടി ചെയ്തതോടെ റവന്യൂമന്ത്രിയെ ഐ ഗ്രൂപ്പുമായുള്ള ബന്ധവും തീർന്നു. രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും അങ്ങനെ ബിജു രമേശിലൂടെ കൈക്കൂലിക്കേസിൽ ആരോപണ വിധേയരാവുകയും ചെയ്തു.
വിജിലൻസ് കൈയിലുള്ളതിനാൽ ഈ ആരോപണത്തെ ചെന്നിത്തല വേഗത്തിൽ മറികടന്നു. ബിജു രമേശിനെ തലങ്ങും വിലങ്ങും മുറുക്കി വീണ്ടും ചാനലുകളിൽ നിന്ന് അപ്രത്യക്ഷനാക്കി. അതിന് ശേഷം അടൂർ പ്രകാശിന് പണികൊടുക്കുകയാണ് ചെന്നിത്തല. 2004 മുതൽ 2006 അടൂർ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലയളവിൽ റേഷൻഡിപ്പോ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ മന്ത്രി വിചാരണ നേരിടണമെന്ന് വിജിലൻസ് ഡയറക്ടർ ആർ.ശങ്കർറെഡ്ഡിയുടെ ഉത്തരവ് ഈ പണിയുടെ ഭാഗമാണ്. അഴിമതികേസ് എഴുതി തള്ളണമെന്ന കോഴിക്കോട് വിജിലൻസിന്റെ ശുപാർശയാണ് വിജിലൻസ് ഡയറക്ടർ തള്ളിയത്. ശുപാർശ തള്ളിയതിനെ തുടർന്ന് കോഴിക്കോട് ഓമശേരിയിൽ റേഷൻഡിപ്പൊ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിൽ മന്ത്രി വിചാരണ നേരിടേണ്ട സ്ഥിതിയും വരും.
അതായത് വിജിലൻസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അടൂർപ്രകാശ് മന്ത്രി സഭയിൽ തുടരുന്നു. എഫ് ഐ ആർ ഇട്ടപ്പോൾ രാജി നൽകിയ എക്സൈസ് മന്ത്രി കെ ബാബുവിന്റെ ധാർമികത അടൂർ പ്രകാശ് കണ്ട് പഠിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്തുകൊണ്ട സുധീരൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും അവർ ചോദിക്കുന്നു. അതായത് യുഡിഎഫ് ഭരണത്തിന് കീഴിലെ വിജിലൻസാണ് അടൂർ പ്രകാശ് വിചാരണ നേരിടണമെന്ന് പറഞ്ഞിരിക്കുന്നത്. അതായത് മന്ത്രി തെറ്റു ചെയ്തുവെന്ന് സമ്മതിക്കുകയാണ്. ഇതിനെ ഗൗരവ സാഹചര്യമായി ഉയർത്തികൊണ്ടു വരാനാണ് ചെന്നിത്തലയുടെ നീക്കം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ പരസ്യ ആക്രമണത്തിന് തയ്യാറുമല്ല. പാർട്ടി വേദികളിൽ ഈ ചർച്ച ഉയർത്താനാണ് തീരുമാനം.
കോൺഗ്രസിന്റെ തന്നെ എൻ.കെ.അബ്ദുറഹിമാൻ, പി.കെ.സചിത്രൻ എന്നിവരുടെ പരാതിമേലാണ് കേസ്. തുടർന്ന് മന്ത്രി ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു, കോടതി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടത്.
കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കേസിൽ ഉൾപ്പെട്ടവരെ പ്രതിപ്പട്ടികയിൽ നിന്നും ഒവിവാക്കണമെന്ന കോഴിക്കോട് വിജിലൻസിന്റെ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ തള്ളിയത്. കോഴിക്കോട് ഓമശേരിയിൽ റേഷൻ ഡിപ്പോ അനുവദിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. അതായത് ഐ ഗ്രൂപ്പിലെ രണ്ടാമനെന്ന നിലയിൽ ആഭ്യന്തര വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് കേസ് എഴുതി തള്ളാനുള്ള നടപടിയെല്ലാം അടൂർ പ്രകാശ് ചെയ്തതാണ്.
ഇതിന്റെ ഭാഗമായാണ് കോഴിക്കോട് വിജിലൻസ് അനുകൂല റിപ്പോർട്ട് നൽകിയത്. എന്നാൽ ചെന്നിത്തലയുമായി പിണങ്ങിയതോടെ ശങ്കർ റെഡ്ഡി അതിൽ ചുവപ്പു വരച്ചു. ഇതോടെ കോടതി കയറേണ്ട അവസ്ഥയിലുമായി അടൂർ പ്രകാശ്. 2004 മുതൽ 2006 വരെ അടൂർ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് റേഷൻ ഡിപ്പോ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. കോൺഗ്രസിന്റെ തന്നെ നേതാവായ എൻ.കെ.അബ്ദുറഹിമാൻ, പി.സി.സചിത്രൻ എന്നിവരായിരുന്നു പരാതിക്കാർ. തുടർന്ന് മന്ത്രിയടക്കം അഞ്ചു പേർക്കെതിരെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2011 ഫെബ്രുവരി 28ന് കോടതി നടപടിയും തുടങ്ങി. ഇതിനിടെയാണ്, പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടത്.
കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി, മന്ത്രിയെയും കൂട്ടരെയും പ്രതിപട്ടികയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോഴിക്കോട് വിജിലൻസിന്റെ റിപ്പോർട്ട് ഡയറക്ടർ എൻ.ശങ്കർറെഡ്ഡിക്കു സമർപ്പിച്ചിരുന്നു. ഇതിന്മേൽ നിയമോപദേശം തേടിയ ഡയറക്ടർ വിജിലിൻസിന്റെ ശുപാർശ തള്ളി വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. ഈ സാഹചര്യത്തിൽ പഴയ കുറ്റപത്രം വീണ്ടും വിജിലൻസ് പൊടിതട്ടിയെടുക്കും. ശങ്കർ റെഡ്ഡി റിപ്പോർട്ട് തള്ളിയതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടതു പക്ഷം ഉണ്ടാക്കിയതാണ് വിജിൻസ് കേസ് എന്ന അടൂർ പ്രകാശിന്റെ വാദവും പൊളിയുന്നു. അതുകൊണ്ട് തന്നെ മന്ത്രി രാജിവയ്ക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ അടക്കം പറച്ചിൽ.
വിവാദ നായികയായ ഒരു സ്ത്രീയുമായുള്ള മന്ത്രി അടൂർ പ്രകാശിന്റെ ഒന്നേകാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ലൈംഗിക സംഭാഷണമാണ് ചെന്നിത്തലയ്ക്ക് ചോർന്ന് കിട്ടയതോടെയാണ് ഇരുവരും തമ്മിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്. സംഭാഷണം റെക്കോർഡ് ചെയ്ത സ്ത്രീയുടെ കയ്യിൽ നിന്നും ഒരു ബാറുടമ പത്ത് ലക്ഷം രൂപയ്ക്ക് ഇത് വിലയ്ക്ക് വാങ്ങിയെന്നും ചില ബാറുടമകളെയും ചെന്നിത്തലയുടെയും വിശ്വസ്തനായ ഒരു നേതാവിനേയും ഇതു കേൾപ്പിച്ചു എന്നുമാണ് സംസാരം. വളരെ ഞെട്ടലോടെ സംഭാഷണം ശ്രവിച്ച ഈ കോൺഗ്രസ് നേതാവ് ഈ വിവരം ചെന്നിത്തലയെ അറിയിച്ചപ്പോൾ കരുതൽ എടുക്കണം എന്ന് ചെന്നിത്തല മന്ത്രിയോടു പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഈ സംഭാഷണത്തിന്റെ പേരിൽ ചെന്നിത്തല തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നു മന്ത്രി പ്രകാശ് പലരോടും പരാതി പറഞ്ഞിരുന്നു.
ഈ ഭീതി പടർന്നതോടെ ചെന്നിത്തലയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ ബിജു രമേശിനെ അടൂർ പ്രകാശ് നിർബന്ധിച്ചുവെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. അങ്ങനെയാണ് അപ്രതീക്ഷിതമായി ചെന്നിത്തലയ്ക്കെതിരെയുള്ള ബിജു രമശിന്റെ വെളിപ്പെടുത്തൽ വരുന്നത്. ഇതിനുള്ള മറുപണിയാണ് കൈക്കൂലിക്കേസിൽ അടൂർ പ്രകാശിനെതിരായ വിജിലൻസ് ഡയറക്ടറുടെ നീക്കമെന്നാണ് വിലയിരുത്തൽ.
Stories you may Like
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍