Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിപി രാമചന്ദ്രന്റെ കവിത പകർത്തി സ്വന്തം എന്ന നിലയിൽ എന്നെ കാണിച്ചയാൾ; മാഗസിൻ എഡിറ്റർ എന്ന നിലയിൽ മൂന്നാം സ്ഥാനം തിരുത്തി ഒന്നാം സ്ഥാനമാക്കിയ കേമൻ; ഇംഗ്ലീഷിൽ തോറ്റിട്ടും രണ്ടാം റാങ്കെന്ന് പറഞ്ഞ മഹാൻ; കലേഷിന്റെ വിവാദ കവിത മറ്റൊരു പെൺകുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്സാപ്പിൽ അയച്ചുകൊടുത്ത ആളു തന്നെയല്ലേ? എംജെ ശ്രീചിത്രൻ ഒരു ഗജഫ്രോഡെന്ന് വ്യക്തമാക്കി മുമ്പ് പഠിപ്പിച്ച അദ്ധ്യാപകൻ രംഗത്ത്

പിപി രാമചന്ദ്രന്റെ കവിത പകർത്തി സ്വന്തം എന്ന നിലയിൽ എന്നെ കാണിച്ചയാൾ; മാഗസിൻ എഡിറ്റർ എന്ന നിലയിൽ മൂന്നാം സ്ഥാനം തിരുത്തി ഒന്നാം സ്ഥാനമാക്കിയ കേമൻ; ഇംഗ്ലീഷിൽ തോറ്റിട്ടും രണ്ടാം റാങ്കെന്ന് പറഞ്ഞ മഹാൻ; കലേഷിന്റെ വിവാദ കവിത മറ്റൊരു പെൺകുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്സാപ്പിൽ അയച്ചുകൊടുത്ത ആളു തന്നെയല്ലേ? എംജെ ശ്രീചിത്രൻ ഒരു ഗജഫ്രോഡെന്ന് വ്യക്തമാക്കി മുമ്പ് പഠിപ്പിച്ച അദ്ധ്യാപകൻ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കവിത മോഷണ വിവാദത്തിൽ പ്രതികരണവുമായി വിവാദത്തിൽപെട്ട ശ്രീചിത്രൻ രംഗത്ത് എത്തിയെങ്കിലും പ്രശ്‌നങ്ങൾ തീരുന്നില്ല. വിവാദത്തിൽ പ്രതിക്കൂട്ടിലെത്താൻ സാഹചര്യമുണ്ടായത് ദൗർഭാഗ്യകരം എന്ന് പറഞ്ഞ ശ്രീചിത്രൻ ആരെയും അധിക്ഷേപിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് ഫെയ്‌സ് ബു്ക്ക് പോസ്റ്റിട്ടത്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും എന്ന് വ്യക്തമാക്കിയ ശ്രീചിത്രൻ കലേഷ് അനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പു ചോദിക്കുന്നതായും ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് ശ്രീചിത്രന്റെ അദ്ധ്യാപകന്റെ പോസ്റ്റ് ഫെയ്‌സ് ബുക്കിൽ തരംഗമാകുന്നത്. ശ്രീചിത്രന്റെ തട്ടിപ്പുകളെന്ന സൂചനയുമായാണ് ഇവ വിജു നായരങ്ങാടി ഫെയ്‌സ് ബുക്കിൽ വിശദീകരിക്കുന്നത്.

ഈ ശ്രീചിത്രൻ എം ജെ എന്ന ആൾ 2002-2005 ബാച്ചിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആൾ തന്നെയല്ലേ? അക്കാലത്തൊരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകർത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നിൽ നിൽക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാൻ പറഞ്ഞപ്പൊ എന്റെ മുന്നിൽ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ? എന്ന ചോദ്യവുമായാണ് വിജു നായരങ്ങാടി എഴുത്തു തുടങ്ങുന്നത്. ഇതിന് പിന്നിൽ എത്തുന്ന കമന്റുകളും രസകരമാണ്. ഇതൊക്കെ സത്യമാണോ മാഷേ...! വിശ്വസിക്കാൻ പ്രയാസം...! നമ്മുടെ നവേത്ഥാന നായകൻ അല്ലറ ചില്ലറ തരികിടകൾ ഒക്കെ ഉണ്ടന്ന് അറിഞ്ഞിരുന്നു....പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല....! നവോത്ഥാനമേ, നിന്റെ ചുമലിൽ വലിഞ്ഞുകേറിയ ഒരാഭസനെ കുടഞ്ഞെറിയുക....അല്ലങ്കിൽ തൂറിയവനേ ചുമന്നാൽ ചുമന്നവനും നാറും....!-ഇതാണ് വിജുവിന്റെ പോസ്റ്റിന് താഴെയുള്ള കമന്റ്. ദിലീപിന്റെ ''കിങ് ലയർ'' ശ്രീചിത്രന്റെ ജീവിതം സിനിമയാക്കിയാതാണൊന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കുറിക്കുന്നു.

സുനിൽ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാൻ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കൾ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്. അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്. വർഷങ്ങൾക്കു മുമ്പ് ഹെയർപിൻ ബെന്റിന് കൈരളീ അറ്റ്‌ലസ് പുരസ്‌കാരം കലേഷിന് നൽകാൻ ശിപാർശ ചെയ്ത മൂന്നംഗ ജൂറിയിൽ ഒരാളായിരുന്നു ഞാൻ. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകർത്തി പലർക്കും കൊടുക്കുമ്പോൾ പകർത്തുന്ന അയാൾക്കറിയാം എങ്ങനെ ചുമലൊഴിയണമെന്നും വിജു കുറിക്കുന്നു. കലേഷിന്റെ കവിതാ മോഷണത്തിൽ ശ്രീചിത്രന്റെ പങ്ക് ഉറപ്പിക്കുന്നതാണ് വിജുവിന്റെ വെളിപ്പെടുത്തലുകൾ.

തിരൂരിലെ ടിഎം സർക്കാർ കോളേജിലെ വൈസ് പ്രിൻസിപ്പലാണ് വിജു നായരങ്ങാടി. നിരവധി പേരുടെ പ്രധാന അദ്ധ്യാപകൻ. അതുകൊണ്ട ്തന്നെ ശ്രീചിത്രനെ കുറിച്ച് വിജു എഴുതിയത് അതിവേഗം വൈറലാവുകയാണ്. വിജുവിന്റെ നിരീക്ഷണങ്ങളെ എല്ലാവരും ശരിവയ്ക്കുകയാണെന്നതാണ് മറ്റൊരു വസ്തുത. അങ്ങനെ കവിത ചോർത്തൽ വിവാദം പുതിയ തലത്തിലെത്തുകയാണ്.

വിജു നായരങ്ങാടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഈ ശ്രീചിത്രൻ എം ജെ എന്ന ആൾ 2002-2005 ബാച്ചിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആൾ തന്നെയല്ലേ? അക്കാലത്തൊരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകർത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നിൽ നിൽക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാൻ പറഞ്ഞപ്പൊ എന്റെ മുന്നിൽ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ? കോളേജ് ആർട്‌സ് ഫെസ്റ്റിവലിൽ പ്രസംഗ മൽസരത്തിൽ മൂന്നാം സ്ഥാനത്തായപ്പോൾ യൂണിയൻ മാഗസിൻ എഡിറ്റർ എന്ന നിലയിൽ കയ്യിൽ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ? രണ്ടാം വർഷ ബി ഏക്കു പഠിക്കുമ്പോൾ വിക്ടോറിയയുടെ മാഗസിനിൽ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസർഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ?

ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അദ്ധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ? (ആ സാധു മനുഷ്യൻ അതെഴുതി ആദ്യം വായിക്കാൻ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കിൽ അക്കാലത്തെ പാലക്കാടൻ പ്രതിമാസ സാഹിത്യ സദസ്സിൽ രാധാകൃഷ്ണൻ നായരുടെയുടെയും അജയൻ സാറിന്റെയുമൊക്കെ മുന്നിൽ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.) ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ ഇംഗ്ലീഷിൽ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാർഡ് മാർക്കിൽ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണിൽ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?

ഈ അടുത്ത കാലത്ത് ഡിവൈഎഫ്ഐ. ജില്ലാ പ്രസിഡന്റ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ? ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തിൽ ചെന്നെയിൽ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്പൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ? കെ.രാധാകൃഷ്ണൻ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവർണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ? കലേഷിന്റെ വിവാദ കവിത മറ്റൊരു പെൺകുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്‌സാപ്പിൽ അയച്ചുകൊടുത്ത ആളു തന്നെയല്ലേ? ഇതു രണ്ടും ഒരാളാണെങ്കിൽ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തിൽ കണ്ടിട്ടില്ല. അയാൾ ആരെയും വിഴുങ്ങും, അയാൾക്ക് പ്രയോജനപ്പെടാൻ പാകത്തിൽ.

സുനിൽ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാൻ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കൾ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്. അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്. വർഷങ്ങൾക്കു മുമ്പ് ഹെയർപിൻ ബെന്റിന് കൈരളീ അറ്റ്‌ലസ് പുരസ്‌കാരം കലേഷിന് നൽകാൻ ശിപാർശ ചെയ്ത മൂന്നംഗ ജൂറിയിൽ ഒരാളായിരുന്നു ഞാൻ. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകർത്തി പലർക്കും കൊടുക്കുമ്പോൾ പകർത്തുന്ന അയാൾക്കറിയാം എങ്ങനെ ചുമലൊഴിയണമെന്ന് .

ഞാൻ മനസ്സിലാക്കുന്നത് അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തിൽ ഇരുട്ടിലാക്കിയത്. അവർ വിചാരണ ചെയ്യപ്പെടുന്നതിനേക്കാൾ അയാൾ വിചാരണ ചെയ്യപ്പെടണം.കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയിൽ വായനയിൽ അനുഭവത്തിൽ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ ഞാനീ വിഷയത്തിൽ കാണുന്നു.എന്റെ ഭാര്യയുടെ കാലിലെ ഒരു വ്രണം മറാൻ ഞാനെഴുതിയ മുഴുവൻ സാഹിത്യവും അവളുടെ കാലിലെ വ്രണത്തിലിടണമെന്നു വന്നാൽ രണ്ടാമതൊന്നാലോചിക്കാൻ ഞാൻ നില്ക്കില്ല എന്നു പറഞ്ഞത് ഉറൂബാണ്. അതിന് മനുഷ്യപ്പറ്റ് എന്നു പറയും. ഇടപെടുമ്പോൾ ഒരു നിലക്കും തിരിച്ചറിയാൻ പറ്റാത്ത ഒരു ഗജഫ്രോഡിന്റെ ചതിക്ക് പാത്രമായ ഒരാളോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കാനായില്ലെങ്കിൽ ഞാൻ ഉറൂബിനെ വായിച്ചു എന്നോ ഞാനും പൊന്നാനിക്കാരനാണ് എന്നോ പറയുന്നതിലെന്തർത്ഥം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP