ദിശ തെറ്റിയെങ്കിലും വിക്രം ലാൻഡർ എത്തിയത് ചന്ദ്രോപരിതലത്തിൽ തന്നെ; ലാൻഡർ കണ്ടെത്തിയത് അതിനിർണ്ണായകം; ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഐഎസ് ആർഒ; ആശയ വിനിമയം സാധ്യമാക്കാൻ കഠിന പ്രയത്നവുമായി ശാസ്ത്രജ്ഞരും; സോഫ്റ്റ് ലാൻഡിംഗിലെ പിഴവിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അവസരമൊരുക്കി വീണ്ടും വിക്രം ലാൻഡർ ചർച്ചകളിൽ; ഇസ്രോ വീണ്ടും മിടുക്കു കാട്ടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ബംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്ലാൻഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാൻ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാൻഡർ കണ്ടെത്തിയതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. സെപ്റ്റംബർ ഏഴിന് പുലർച്ചെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാൻ 2 ലാൻഡർ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ വച്ച് നഷ്ടമായെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചത്. അതിന് ശേഷം വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോ. ഇതാണ് വിജയിക്കുന്നത്. ഇനി വിക്രം ലാൻഡറുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. ഇത് വിജയിച്ചാൽ ഇന്ത്യയുടെ ചാന്ദ്രദൗത്യം പൂർണ്ണ വിജയത്തിലേക്ക് എത്തുന്നു.
ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തി. തെർമൽ ഇമേജിലൂടെയാണ് വിക്രം ലാൻഡർ കണ്ടത്. ഇതുവരെ ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഐഎസ്ആർഒ ഇതിന് ശ്രമിക്കുകയാണ്. ഉടൻ തന്നെ കമ്മ്യൂണിക്കേഷൻ സാധ്യമാകും - കെ ശിവൻ വാർത്താ ഏജൻസി എഎൻഐയോട് സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ചാന്ദ്രപര്യവേഷണം എന്ന റെക്കോഡും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ലോകത്തിലെ നാലാമത്തെ മാത്രം രാജ്യം എന്ന റെക്കോഡും സ്വന്തമാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ദൗത്യം ഏതാണ്ട് 95 ശതമാനം വിജയമെന്നായിരുന്നു ഐഎസ്ആർഒയുടെ ആദ്യ പ്രതികരണം.
അവസാനഘട്ടത്തിൽ മാത്രമാണ് പിഴവുണ്ടായിരുന്നത് എന്നാണ് വിലയിരുത്തൽ. ഇത് പിന്നീട് നാസ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളും ആഗോള മാധ്യമങ്ങളും പ്രശംസിച്ചിരുന്നു. പതിനാല് ദിവസത്തിനകം വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായേക്കുമെന്ന് ഐഎസ്ആർഒ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചാന്ദ്രദൗത്യം 95ശതമാനവും വിജയകരമാണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവൻ ട്വീറ്റ് ചെയ്തു. ആശയവിനിമയ സംവിധാനം പാളിയെങ്കിലും ചാന്ദ്രശാസ്ത്രത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ ഈ ദൗത്യത്തിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർബിറ്ററിനെ ഭ്രമണപഥത്തിലേക്ക് ചെറുതായി എത്തിച്ചെന്നും ഐഎസ്ആർഒ പിന്നീട് വ്യക്തമാക്കി. നേരത്തെ ഈ ദൗത്യത്തിന് ഒരുവർഷത്തെ കാലാവധിയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഇന്ധന ക്ഷമത നിലനിർത്തുന്നതിനാൽ ഏഴ് കൊല്ലം വരെ ദൗത്യം സജീവമായിരിക്കുമെന്നാണ് ഐഎസ്ആർഓ ഇപ്പോൾ വിശദീകരിക്കുന്നത്. പദ്ധതിയിലെ അംഗങ്ങൾ തിരികെ തങ്ങളുടെ ജോലികളിൽ പ്രവേശിച്ചതായും ദൗത്യം പരാജയപ്പെടാനുണ്ടായ കാരണങ്ങൾ ഐഎസ്ആർഒ മേധാവി കെ ശിവന്റെ അധ്യക്ഷതയിൽ വിലയിരുത്തിയതായും ഡോ വിജയരാഘവൻ വ്യക്തമാക്കി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരശ്ചീന പ്രവേഗം വർധിപ്പിച്ചതാകാം നിർദ്ദിഷ്ട ദിശയിൽ നിന്ന് ലാൻഡർ മാറിപ്പോകാൻ കാരണമെന്നാണ് ചന്ദ്രയാനിലും മംഗൾയാനിലും ഭാഗഭാക്കായ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പ്രതികരിച്ചത്. നിരന്തരം ഭ്രമണപഥം നിരീക്ഷിക്കുന്നതിലൂടെ ലാൻഡർ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലെ നിരീക്ഷണത്തിലൂടെയാണ് ലാൻഡറിനെ ഇപ്പോൾ കണ്ടെത്തിയതെന്നാണ് സൂചന. വിക്രം ലാൻഡറിന് താഴേക്ക് വരും തോറും പ്രവേഗം കുറയേണ്ടതിന് പകരം കൂടിയതോടെ ഇത് വേറെ എവിടേക്കെങ്കിലും മാറിയതാകാമെന്നായിരുന്നു വിലയിരുത്തൽ. കുന്നോ മണൽക്കൂനയോ കാരണം ബന്ധം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഐ എസ് ആർ ഒ കാണുന്നത്.
നിയന്ത്രണം നഷ്ടമായ ചന്ദ്രയാന്റെ വിക്രം ലാന്ററിന്റെ ഇനിയുള്ള സാധ്യതകൾ എന്തെല്ലാമാണ് എന്നാണ് ഇപ്പോൾ ഐഎസ്ആർഒ ഉറ്റുനോക്കുന്നത്. ക്രാഷ് ലാൻഡിംഗാണ് സംഭവിച്ചത് എന്ന് ഏകദേശം ഉറപ്പാണ്. അതുകൊണ്ടുതന്നെ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാൻ ലാന്ററിന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ സംഭവിച്ചത് ക്രാഷ് ലാൻഡിങ് അല്ലെങ്കിൽ പ്രതീക്ഷകൾ വീണ്ടും സജീവമാകും. എന്തുകൊണ്ടാകാം ക്രാഷ് ലാൻഡിങ് നടത്തേണ്ടിവന്നത്? മുൻകൂട്ടി തയാറാക്കിയ പ്രോഗ്രാം ശരിയായി പ്രവർത്തിക്കാത്തത് ആകാമെന്നാണ് വിലയിരുത്തൽ. സ്വയം തീരുമാനമെടുക്കാൻ വിക്രംലാൻഡർ സജ്ജമായിരുന്നു. എന്നാൽ അവസാന നിമിഷം പ്രോഗ്രാം പരാജയപ്പെട്ടിരിക്കാമെന്നും കരുതുന്നു.
മറ്റൊരു സാധ്യതയുള്ളത് ചന്ദ്രന്റെ ഗുരുത്വാകർഷണത്തിന് എതിരായി പ്രവർത്തിച്ച ത്രസ്റ്ററുകളുടെ തകരാറാണ്. നാല് ത്രസ്റ്ററുകൾ വശത്തും ഒരെണ്ണം മധ്യഭാഗത്തുമായി അഞ്ചെണ്ണമാണ് ഉണ്ടായിരുന്നത്. ചന്ദ്രന്റെ പരിതസ്ഥിതിയിൽ ത്രസ്റ്ററുകൾ പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. ഫലമോ, അതിവേഗതയിൽ ലാന്റർ ഇടിച്ചുകയറിയിരിക്കാമെന്നും വിലയിരുത്തുന്നു. ഇപ്പോഴും ലാൻഡറുമായി ആശയവിനിമയം നടത്താൻ ശ്രമം തുടരുകയാണ്. എന്നാൽ ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ക്രാഷ്ലാൻഡിംഗിൽ ആന്റിനകൾ തകർന്നു എന്നാണ് നിഗമനം.
ലാൻഡറിന്റെ നിലവിലെ സ്ഥാനം നിർണയിക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലാൻഡറിന് സംഭവിച്ചത് ക്രാഷ് ലാൻഡിങ്ങാണോ? സോഫ്റ്റ് ലാൻഡിങ് ആണോയെന്നാണ് പരിശോധിച്ചു വരുന്നത്. നേരത്തെ ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ഐ.എസ്.ആർ.ഒയ്ക്ക് പ്രശംസയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പോലും രംഗത്ത് വന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ദൗത്യം പ്രചോദനമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാൻ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുള്ള ഇന്ത്യൻ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകൾ തേടിയുള്ള ഭാവി ദൗത്യങ്ങൾക്ക് ഐ.എസ്.ആർ.യുടെ ശ്രമങ്ങൾ ഉപകരിക്കും. ബഹിരാകാശപര്യവേഷണങ്ങളിൽ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി . ചന്ദ്രന് രണ്ടുകിലോമീറ്റർ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാർഹമാണെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജൻസിയും രംഗത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍