സൗഹൃദങ്ങൾ ചോദ്യം ചെയ്തത് വേദനിപ്പിച്ചു; വീടുവിട്ടിറങ്ങിയത് അച്ഛനോടും അമ്മയോടും വൈരാഗ്യം തീർക്കാൻ; ഉറങ്ങിയത് ട്രെയിനിൽ; ഫ്രഷ് ആയത് സ്റ്റേഷനിലെ ശുചിമുറികളിലും; മൂന്നു ദിവസത്തിനിടയിൽ ഒരു ദിവസം മാത്രം കുളി; കഴിച്ചത് വിശപ്പടക്കാനുള്ള ഭക്ഷണം; പിടി വീഴുമെന്ന് മനസ്സിലാക്കിയത് ഫെയ്സ് ബുക്ക് മെസേജുകളിൽ നിന്ന്; എറണാകുളത്ത് നിന്ന് കോഴിക്കോട്; അടുത്ത ട്രെയിനിൽ തിരുവനന്തപുരം; പിന്നീട് കൊച്ചി; വീണ്ടും കൊല്ലം; ഒടുവിൽ മാതാപിതാക്കളുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് വിഷ്ണുപ്രിയയുടെ മടക്കയാത്രയും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അച്ഛനും അമ്മയോടുമുള്ള വൈരാഗ്യം തീർക്കാനാണ് വീട്ടിൽ നിന്നും ഇറങ്ങിപുറപ്പെട്ടതെന്നു വിഷ്ണു പ്രിയ. പക്ഷെ വൈരാഗ്യം തീർത്തോ എന്ന പൊലീസിന്റെ ചോദ്യത്തിന് മറുപടിയുമില്ല. വിഷ്ണുപ്രിയയെ കണ്ടെത്തിയതിൽ മാതാപിതാക്കളും സന്തുഷ്ടർ. വിഷ്ണുപ്രിയയെക്കുറിച്ച് കൂടുതൽ ഒന്നും പറയാതെ വേഗം വിഷ്ണുപ്രിയയേയും കൂട്ടി പൊലീസ് സ്റ്റേഷൻ വിട്ടിറങ്ങാനാണ് അമ്മയും ബന്ധുക്കളും തിടുക്കം കാട്ടിയത്. പൊലീസിനോട് എല്ലാം വെളിപ്പെടുത്തിയതിന്റെ ആശ്വാസത്തിൽ വിഷ്ണുപ്രിയയും. വിഷ്ണുപ്രിയയുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ തിരോധാനനാടകത്തിനു ഇന്നലെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ പരിസമാപ്തിയായത് ഇങ്ങിനെ.
വീട്ടിൽ നിന്ന് ഒളിച്ചോടിയതിന് ശേഷമുള്ള രണ്ടു ദിവസങ്ങളിൽ വിഷ്ണുപ്രിയ നടത്തിയത് നിരന്തര ട്രെയിൻ യാത്രകൾ. നിരവധി ട്രെയിൻ ടിക്കറ്റുകൾ ആണ് വിഷ്ണുപ്രിയയിൽ നിന്ന് ചോറ്റാനിക്കര പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ വ്യക്തമായത് നിരന്തര ട്രെയിൻ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങളും. വിഷ്ണുപ്രിയയിൽ നിന്ന് കണ്ടെത്തിയ ട്രെയിൻ ടിക്കറ്റുകൾ കണ്ടു ഞെട്ടിയാണ് ചോറ്റാനിക്കര പൊലീസ് വിഷ്ണുപ്രിയയെ ചോദ്യം ചെയ്ത തുടങ്ങിയത്. എറണാകുളത്ത് നിന്ന് കോഴിക്കോട്, കോഴിക്കോട് നിന്ന് അടുത്ത ട്രെയിനിൽ തിരുവനന്തപുരം, തിരുവനന്തപുരത്ത് നിന്ന് കൊച്ചി, കൊച്ചിയിൽ നിന്ന് വീണ്ടും കൊല്ലം തുടങ്ങി നിരന്തരം ട്രെയിൻ യാത്രകൾ. ഈ യാത്രകളിൽ ബന്ധപ്പെട്ടത് അതാത് സ്ഥലത്തെ ഫെയ്സ് ബുക്ക് സുഹൃത്തുക്കളെയും.
വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടത്തിൽ വിഷ്ണുപ്രിയ ഉറങ്ങിയത് ട്രെയിനിൽ മാത്രം. ഫ്രഷ് ആയത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറികളിൽ നിന്നും. മൂന്നു ദിവസത്തിനിടയിൽ ഒരു ദിവസം മാത്രം കുളി. വിശപ്പടക്കാൻ മാത്രമുള്ള ഭക്ഷണവും. ചില സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രം ആ സ്റ്റേഷൻ പരിസരത്തുള്ള ഫെയ്സ് ബുക്ക് സുഹൃത്തുക്കളെ വിളിച്ചു. ഞാൻ നിങ്ങളുടെ സ്റ്റേഷന് അടുത്തുകൂടി കടന്നുപോവുകയാണ്. ഇത്തരം മെസേജുകൾ വിഷ്ണുപ്രിയയിൽ നിന്നും ലഭിച്ചപ്പോൾ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയത് വിഷ്ണുപ്രിയയുടെ ഒളിച്ചോട്ടത്തിന്റെ കാര്യവും അച്ഛൻ ശിവജി ഈ ഒളിച്ചോട്ടം ചൂണ്ടിക്കാട്ടി നടത്തിയ ഫെയ്സ് ബുക്ക് കുറിപ്പും. ഇതോടെയാണ് തനിക്ക് പിടിവീഴും എന്ന് വിഷ്ണുപ്രിയ മനസിലാക്കിയതും ചടയമംഗലത്തെ സുഹൃത്തിന്റെ പിന്തുണ തേടിയതും. ഈ സുഹൃത്ത് ചടയമംഗലം പൊലീസിൽ വിവരം നല്‍കിയതോടെയാണ് ഒളിച്ചോട്ട നാടകത്തിനു പരിസമാപ്തിയാകുന്നതും.
വിഷ്ണുപ്രിയയുടെ വീട് വയനാടാണ്. നാല് പെൺകുട്ടികൾ ഉള്ള കുടുംബമാണ് ഇവരുടേത്. ഈ നാലു പെൺകുട്ടികളിൽ ഏറ്റവും ഇളയ മകളാണ് വിഷ്ണുപ്രിയ. പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് വിഷ്ണുപ്രിയ. പക്ഷെ വീട്ടിൽ അമ്മയുമായും അച്ഛനായും ഇടയ്ക്കിടെ പിണക്കം. ഫെയ്സ് ബുക്ക് സൗഹൃദങ്ങളിൽ മുഴുകുന്നത് വീട്ടിൽ ഇഷ്ടമുള്ള കാര്യമല്ല. ഈ കാര്യത്തിൽ അമ്മയുമായും അച്ഛനായും എപ്പോഴും പിണക്കവും. 31 ന് വിഷ്ണുപ്രിയ അമ്മയുടെ ചോറ്റാനിക്കരയുള്ള വീട്ടിലായിരുന്നു. ഫെയ്സ് ബുക്ക് സൗഹൃദത്തിന്റെ പേരിലാണ് അമ്മയുമായി വിഷ്ണുപ്രിയ ഉടക്കുന്നത്.
എങ്കിൽ പിന്നെ അമ്മയ്ക്ക് പണികൊടുക്കാം എന്ന് കരുതി വീട്ടിൽ നിന്നും ഇറങ്ങി നേരെ കോഴിക്കോടിന്. അതിന്നിടയിൽ ഒളിച്ചോടാൻ തീരുമാനവും എടുത്തു. അതിനുശേഷമാണ് ട്രെയിൻ വീടാക്കി വിഷ്ണുപ്രിയ ഒളിച്ചോടിയത്. വിഷ്ണുപ്രിയയ്ക്കുണ്ടായിരുന്ന ഫെയ്സ് ബുക്ക് സൗഹൃദങ്ങൾ ആണ് ഈ ഒളിച്ചോട്ടത്തിൽ യുവതിക്ക് തുണയായതും. വിഷ്ണുപ്രിയയുടെ ഫെയ്സ് ബുക്ക് സൗഹൃദങ്ങളെ അച്ഛനുമമ്മയും എതിർത്തെങ്കിലും പെൺകുട്ടിയെ വീണ്ടെടുക്കാൻ വിഷ്ണുപ്രിയയുടെ മാതാപിതാക്കൾ ആധാരമാക്കിയതും ഇതേ ഫെയ്സ് ബുക്ക് സൗഹൃദങ്ങളെയാണെന്നത് ഈ ഒളിച്ചോട്ട നാടകത്തെ വേറിട്ടതാക്കി മാറ്റുകയും ചെയ്യുന്നു.
എറണാകുളത്ത് നിന്നും കോഴിക്കോടിനുള്ള ട്രെയിൻ യാത്രയ്ക്കിടെ 31 നു കാണാതായ വിഷ്ണുപ്രിയയെ രണ്ടാം തീയതി ഞായറാഴ്ചയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം പൊലീസം റയിൽവേ പൊലീസും കണ്ടെടുക്കുന്നത്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് ഉള്ളതിനാൽ കൊല്ലം പൊലീസ് നേരെ ചോറ്റാനിക്കര പൊലീസിൽ വിഷ്ണുപ്രിയയെ ഹാജരാക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ വിഷ്ണുപ്രിയ എവിടെയായിരുന്നു. ആരാണ് ഒപ്പം ഉണ്ടായിരുന്നത്. എന്തിനു ട്രെയിൻ യാത്രയ്ക്കിടെ ഒളിച്ചോടാൻ ശ്രമം നടത്തി എന്നീ കാര്യങ്ങളാണ് പൊലീസ് അറിയാൻ ശ്രമിച്ചത്. പെൺകുട്ടിയും മാതാപിതാക്കളൂം ഇന്നലെ എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്. ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കാണാതായതിനെ തുടർന്ന് അച്ഛൻ ശിവാജി സഹായം അഭ്യർത്ഥിച്ച് ഫെയ്സ് ബൂക്കിലൂടെ രംഗത്ത് വന്നിരുന്നു. അച്ഛന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. കിട്ടിയവർ എല്ലാം ഈ പെൺകുട്ടിയെ കണ്ടെത്താൻ ഉത്സാഹിച്ച് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്തിരുന്നു. വിഷ്ണുപ്രിയയെ കണ്ടെത്തുന്നതിൽ ഒരു നിർണ്ണായകമായ നീക്കം നടത്തിയത് ചടയമംഗലം പൊലീസായിരുന്നു. വിഷ്ണുപ്രിയയുടെ ഫെയ്സ് ബുക്ക് സുഹൃത്തായ ഒരു യുവാവാണ് വിഷ്ണുപ്രിയ അയച്ചതായി പറയുന്ന ഫെയ്സ് ബുക്ക് മെസ്സെജുമായി ചടയമംഗലം പൊലീസിൽ എത്തുന്നത്. ഞായറാഴ്ച വൈകീട്ടാണ് യുവാവ് സ്റ്റേഷനിൽ എത്തുന്നത്.
ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവിന് പെൺകുട്ടി ഒരു സന്ദേശം കൈമാറിയിരുന്നു. ഞാൻ രാത്രി പത്തുമണിയോടെ ഒരു ട്രെയിനിൽ കൊല്ലത്ത് എത്തും. നീ പ്ലാറ്റ്ഫോമിൽ ഉണ്ടായിരിക്കണം. നീ കൂടി എത്തിയില്ലെങ്കിൽ ഞാൻ വേറെ എവിടേക്കെങ്കിലും പോകും എന്ന സന്ദേശമാണ് പെൺകുട്ടി കൈമാറിയത്. ഈ സന്ദേശം ചടയമംഗലം പൊലീസിൽ ലഭിച്ചതോടെ പൊലീസ് ഉണർന്നു പ്രവർത്തിച്ചു. കൊല്ലം സ്റ്റേഷനിൽ ഞാൻ ഉണ്ടായിരിക്കും എന്ന് പറഞ്ഞു പെൺകുട്ടിക്ക് മെസ്സേജ് നൽകാൻ പൊലീസ് നിർദ്ദേശം നൽകി. അപ്പോൾ തന്നെ കൊല്ലം പൊലീസ് കൺട്രോൾ റൂമിൽ വിവരം നൽകി.
അറിയിപ്പ് ലഭിച്ചതോടെ കൊല്ലം പൊലീസും കൊല്ലം റെയിൽവേ പൊലീസും ജാഗ്രതയിലായി. പെൺകുട്ടി പ്ലാറ്റ് ഫോമിൽ ഇറങ്ങിയതോടെ പൊലീസും റെയിൽവേ പൊലീസും പെൺകുട്ടിയെ കസ്റ്റഡിയിലാക്കി. അതിനുശേഷം പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കൾ എത്തുകയും പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. തുടർന്നാണ് എല്ലാവരും ഇന്നലെ കൊച്ചി ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍