Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം'; ഹൃദയംപൊട്ടി ശരണ്യയുടെ പിതാവ് വത്സരാജിന്റെ വാക്കുകൾ; മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷം; അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് അവൾ കൊന്നു കളഞ്ഞത്; അവളെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും കണ്ണീരോടെ വത്സരാജ്; മക്കളും ഭർത്താവും തമ്മിലടിക്കുമ്പോഴും കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയത് ഈ മുത്തശ്ശൻ; ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അസഭ്യവർഷുമായി നാട്ടുകാർ

'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം'; ഹൃദയംപൊട്ടി ശരണ്യയുടെ പിതാവ് വത്സരാജിന്റെ വാക്കുകൾ; മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷം; അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് അവൾ കൊന്നു കളഞ്ഞത്; അവളെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും കണ്ണീരോടെ വത്സരാജ്; മക്കളും ഭർത്താവും തമ്മിലടിക്കുമ്പോഴും കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയത് ഈ മുത്തശ്ശൻ; ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അസഭ്യവർഷുമായി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: 'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമാണ്. അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുത്. - തന്റെ പേരക്കുട്ടിയെ കൊന്നുകളഞ്ഞ ശരണ്യ എന്ന മകളെ കുറിച്ച് പിതാവായി വത്സരാജ് പറഞ്ഞ വാക്കുകളാണ് ഇത്. മത്സ്യ തൊഴിലാളിയായ വത്സരാജിനോട് വലിയ അടുപ്പവും സ്‌നേഹവുമായിരുന്നു കൊല്ലപ്പെട്ട പേരക്കുട്ടി വിവാന്. കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയിരുന്നു മുത്തശ്ശിന് അവനെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുകയാണ്.

തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ കടുത്ത എതിർപ്പാണ് നാട്ടുകരുടെ ഭാഗത്തു നിന്നും ഉയർന്നത്. കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വർഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി.

സ്ത്രീകളടക്കമുള്ള നാട്ടുകാർ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. നേരത്തെ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോൾ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവർക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. കടപ്പുറത്തും വീട്ടിലും പൊലീസ് കൊണ്ടു വന്നപ്പോൾ ശരണ്യ ഭാവഭേദങ്ങളൊന്നുമില്ലാതെ എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന കാര്യം പൊലീസിന് വിവരിച്ചു കൊടുത്തു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടർന്നു.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിയ്യാനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടിൽ അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസിൽ പരാതി നൽകുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും അൻപത് മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇതിനെതിരെ കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പൊലീസിന് മൊഴി നൽകി. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവൻ നീണ്ട മാരത്തൺ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യല്ലിനിടെ തന്നെ വിവാന്റെ മൃതദേഹം തയ്യില്ലിൻ സംസ്‌കരിച്ചിരുന്നു. അവസാനമായി മകനെ കാണണമെന്ന് അച്ഛനോ അമ്മയോ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നില്ല.

തുടക്കത്തിൽ രണ്ട് പേരേയും കൊലപാതകത്തിൽ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ശരണ്യയുടെ വസ്ത്രങ്ങളിൽ കടൽ വെള്ളത്തിന്റെ ഉപ്പിന്റേയും മണലിന്റേയും അംശങ്ങൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. മാത്രമല്ല ചോദ്യം ചെയ്യല്ലിനിടെയുള്ള മണിക്കൂറുകളിൽ ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവിൽ നിന്നും 17 മിസ്ഡ് കോളുകൾ വന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്ന കാര്യം ശരണ്യ വെളിപ്പെടുത്തിയത്. ശരണ്യയുടെ ഫോൺ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു.

ശരണ്യ ഗർഭിണിയായ ശേഷം ഭർത്താവ് പ്രണവ് ഒരു വർഷം ഗൾഫിൽ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടായത്. ഈ അവസരത്തിലാണ് ഭർത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്‌ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകൻ വാഗ്ദാനം നൽകിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മകനെ ഉപേക്ഷിക്കാൻ ഇയാൾ നിർബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കാമുകന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തൽ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം എന്ന് അറിയുന്നു.

കുട്ടിയെ ഇല്ലായ്മ ചെയ്ത് എത്രയും വേഗം കാമുകനെ സ്വന്തമാക്കിയില്ലെങ്കിൽ ഇഷ്ടപ്പെട്ടത് നഷ്ടമാകുമെന്ന് ശരണ്യ ഭയന്നു. കാമുകനുമായി അടുത്ത ബന്ധം ശരണ്യയ്ക്കുണ്ടായിരുന്നു. വിയാന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശരണ്യയയേും ഭർത്താവ് പ്രണവിനേയും പൊലീസ് നിരീക്ഷണത്തിലേക്ക് മാറ്റി. അച്ഛനോ അമ്മയോ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നീട് നിരന്തര ചോദ്യം ചെയ്യൽ. ഫോറൻസിക് ഫലം എതിരായതോടെ ശരണ്യയെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ശരണ്യയുടെ ഫോണിലേക്ക് വന്ന കോളുകളും നിർണ്ണായകമായി.

ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ ആയിരുന്നു. ശരണ്യയുടെ ഫോണിൽനിന്നും കാമുകനുമായുള്ള അടുപ്പത്തിന്റെ ദൃഢതയും പൊലീസ് തിരിച്ചറിഞ്ഞു. ചാറ്റ് ഹിസ്റ്ററിയിൽനിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ശരണ്യയുടെ അതിയായ ആഗ്രഹമായിരുന്നു. ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്കു ഗൾഫിൽ ജോലിക്കു പോയിരുന്നു. ഇതോടെ നിധിനുമായി കൂടുതൽ അടുത്തു. പ്രണവ് തിരിച്ചെത്തിയപ്പോൾ തന്നെ എല്ലാം മനസ്സിലാക്കി. പ്രണവും ശരണ്യയും തമ്മില

ഇതോടെ ദാമ്പത്യത്തിൽ ഉലച്ചിലുണ്ടായി്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. പ്രണവ് ഗൾഫിൽ പോയ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫേസ്‌ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. ഇതോടെ ബന്ധം ദൃഡമായി. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ശരണ്യയിൽ നിന്ന് കാമുകൻ മറച്ചു വച്ചിരുന്നു. എന്നാൽ എത്രയും വേഗം വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയില്ലെങ്കിൽ കാമുകനെ നഷ്ടമാകുമെന്ന് ശരണ്യ മനസ്സിലാക്കി. ഇതായിരുന്നു സ്വന്തം കൊലപതാകത്തിലേക്ക് നയിച്ചത്.

വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തീരുമാനം.

വിയാന്റെ മൃതദേഹം സംസ്‌കരിക്കുന്നത് കാണാനും അച്ഛനും അമ്മയും പോയില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്‌കാരം നടത്താൻ അമ്മയുടെ അച്ഛൻ വരുന്നത് വരെ കാത്തിരുന്നു. മൽസ്യത്തൊഴിലാളിയായ വൽസരാജ് മീൻ പിടിക്കാൻ കടലിൽ പോയിരുന്നു. വൽസരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. വൽസരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP