ഉമ്മൻ ചാണ്ടിയും ബാബുവും ഞെട്ടിയത് വെറുതെ; അണിയറയിൽ നടന്നത് വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകാനുള്ള ഗൂഢാലോചന; മോദിയുടെ സ്വന്തം കോടീശ്വരന് വേണ്ടി ടെൻഡർ വ്യവസ്ഥകൾ ഇളവ് ചെയ്യും; അദാനിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക്; എല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചതത്വത്തിന് കാരണം ഒത്തുകളിയോ? ടെൻഡർ സമർപ്പിക്കേണ്ട അവസാന ദിവസം ആരും ടെൻഡർ നൽകാത്തത് അറിഞ്ഞ് ഞെട്ടിയെന്നാണ് തുറമുഖ മന്ത്രി കെ ബാബു പറഞ്ഞത്. ടെൻഡറിൽ ആരും ഒന്നും സമർപ്പിച്ചില്ലെന്ന് അതിന് തൊട്ട് മുമ്പിലത്തെ ദിവസങ്ങളിലേ അറിവുള്ള വ്യക്തിയാണ് മന്ത്രി. എന്നിട്ടും വാർത്ത വന്നപ്പോൾ മാത്രമാണ് ഞെട്ടിയത്. ഇത് നേരത്തെ ആയിരുന്നുവെങ്കിൽ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ നിലപാട് വിശദീകരിക്കാമായിരുന്നു. ഇതിനൊന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രിയും തയ്യാറാക്കതിന് പിന്നിൽ കള്ളകളിയുണ്ടെന്നാണ് സൂചന.
തുറമുഖ നിർമ്മാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും ഗുജറാത്തി വ്യവസായിയുമായ അദാനിയെ ഏൽപ്പിക്കാനാണ് കരുനീക്കം. പ്രധാനമന്ത്രി മോദിയുടെ ഇടപെടലുറപ്പാക്കി അദാനിയുടെ കരങ്ങളിൽ വിഴിഞ്ഞത്തെ സുരക്ഷിതമാക്കാമെന്ന പ്രതീക്ഷ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുണ്ട്. ഇത് നല്ലകാര്യമാണ്. പക്ഷേ അതിന് കള്ളക്കളികളുടെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. അതെ എന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ മറുപടി. കാരണം ചർച്ചകളിലൂടെ കമ്മീഷൻ ഉറപ്പിക്കണം. പിന്നെ പരമാവധി ആനുകൂല്യം അദാനിക്ക് നൽകുകയും വേണം. അതിനുള്ള സാഹചര്യം ഒരുക്കാനായിരുന്നേ്രത ഈ കളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് നടപ്പാക്കിയതാണ് പദ്ധതിയെന്നും സൂചനയുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. എട്ടുലക്ഷം രൂപ ചെലവിൽ ദർഘാസ് രേഖകൾ വാങ്ങിയ മൂന്ന് കമ്പനികൾ (അദാനി പോർട്സ്, എസ്സാർ പോർട്സ്, സ്രേ ഒ.എച്ച്.എൽ കൺസോർഷ്യം) ടെൻഡർ സമർപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരും വിട്ടുനിന്നു. ഇതോടെയാണ് ആശങ്ക സജീവമായത്. അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വാദമുയർന്നു. അതിനിടെയാണ് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രിയും തമ്മിലെ ഒത്തുകളിയാണ് ഇതെന്ന സൂചനകൾ പുറത്തുവരുന്നത്. ഇതു പ്രാകാരം ചർച്ചകൾക്കൊടുവിൽ അദാനി പോർട്സിന് വിഴിഞ്ഞം തുറമുഖ നിർമ്മാണം ഏൽപ്പിക്കും. അടുത്ത ടെൻഡറിൽ ഒരു കമ്പനി മാത്രം പങ്കെടുത്താലും അവരെ ജോലി ഏൽപ്പിക്കാൻ പുതിയ പ്രതിസന്ധിയിലൂടെ സംസ്ഥാന സർക്കാരിന് കഴിയും. ഇതിലൂടെ അദാനിയുമായി നേരിട്ടുള്ള വിലപേശലിന് രാഷ്ട്രീയ നേതൃത്വത്തിനും കഴിയും.
കേരളത്തോട് ചേർന്ന കുളച്ചലിൽ തുറമുഖ നിർമ്മാണത്തിനുള്ള കേന്ദ്രത്തിന്റെ ശ്രമം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാവിക്ക് വെല്ലുവിളിയാവുന്നു. കേന്ദ്ര ഉപരിതകപ്പൽ ഗതാഗത സഹമന്ത്രി പൊൻ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് ഇവിടത്തെ തുറമുഖം വികസിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇതാണ് വിഴഞ്ഞത്തിന് വെല്ലുവിളിയാകുന്നതെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിൽ അദാനിയെ ഒപ്പം നിറുത്തിയാൽ പ്രധാനമന്ത്രിയുടെ പിന്തുണ ലഭിക്കും. കംബോട്ടാഷ് നിയമങ്ങളിലടക്കം വിഴിഞ്ഞത്തിന് ആനുകൂല്യം ലഭിച്ചാൽ കമ്പനികൾ നിർമ്മാണത്തിന് തയ്യാറാവുകയും ചെയ്യും. വേണമെങ്കിൽ അദാനിയോട് ചർച്ച ചെയ്ത് വിഴിഞ്ഞത്തിന്റെ ടെൻഡറിന്റെ വ്യവസ്ഥകളിൽ പോലും മാറ്റം വരുത്തുന്നതും പരിഗണനയിലാണ്. അങ്ങനെ വന്നാൽ ഒരു മാസത്തിനകം വീണ്ടും ടെൻഡർ വിളിക്കും.
നിലവിൽ അദാനി ഗ്രൂപ്പ് ഉൾപ്പെടെ അഞ്ച് കമ്പനികളാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്. ഇവരെ മാത്രം ടെൻഡറിൽ ഇനിയും പങ്കെടുക്കാൻ അനുവദിക്കുന്ന തരത്തിലാണ് ഒരുമാസത്തേക്ക് നടപടി ക്രമങ്ങൾ നീട്ടുന്നത്. ഈ കമ്പനകിളുമായി തുറമുഖ സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി സുരേഷ് ബാബുവും ചർച്ച ചെയ്യും. എന്നാൽ അദാനിയുമായി മാത്രമേ മുഖ്യമന്ത്രി കാര്യങ്ങൾ സംസാരിക്കൂ. ഇതിലൂടെ തന്നെ വിഴിഞ്ഞത്തിൽ സംസ്ഥാനത്തിന്റെ താൽപ്പര്യം അദാനിയക്കൊപ്പമാണെന്ന് വ്യക്തമാകുകയാണ്.
ഇതു തന്നെയാണ് ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം തുറമുഖ മന്ത്രി കെ ബാബു പങ്കുവച്ച വികാരവും. കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അവ നിയമപരമായും സുതാര്യമായും പരിഹരിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതിക്കായി താൽപര്യം പ്രകടിപ്പിച്ച കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിക്കും. പ്രത്യേകിച്ച് അദാനി പോർട്സിന്റെ ഉന്നത മാനേജ്മെന്റുമായി. പദ്ധതിക്ക് ഒരു കമ്പനിയും ടെണ്ടർ സമർപ്പിക്കാത്ത സാഹചര്യത്തിൽ ഈ മാസം തന്നെ റീടെണ്ടർ നടത്തുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.
ടെണ്ടറുകൾ സമർപ്പിക്കാൻ ഒരു കമ്പനിയും മുന്നോട്ട് വരാത്തത് സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. വിഴിഞ്ഞം പദ്ധതി തനിച്ച് വിജയിപ്പിക്കാനാവുമെന്ന ധാരണ സർക്കാരിനില്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുന്ന മുറയ്ക്ക് ഇളവ് നൽകാമെന്നാണ് കേന്ദ്രം ഉറപ്പു നൽകിയിരിക്കുന്നത്. ഇത് കമ്പനികളെ അറിയിക്കുമെന്നും ബാബു പറഞ്ഞു. കമ്പനികൾക്ക് വിശ്വാസം വരുന്ന തരത്തിലായിരിക്കും സർക്കാർ നടപടികൾ സ്വീകരിക്കുക. കമ്പനികളുടെ ആവശ്യങ്ങൾ മനസിലാക്കിയ ശേഷം വരുത്തേണ്ട മാറ്റങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കും. അവ ഉടനടി വേണോ അതല്ല റീടെണ്ടർ സമയത്ത് മാറ്റം വരുത്തിയാൽ മതിയോ എന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖം ലാഭകരമല്ലെന്ന നിലപാടെടുത്ത കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തൊട്ടടുത്തുള്ള കുളച്ചലിനുവേണ്ടി നിലകൊള്ളുന്നത് വൈരുധ്യമാണ്. നിതിൻ ഗഡ്കരിക്കാണ് ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രധാന ചുമതല. ഗതാഗതം കുറവായതിനാൽ വിഴിഞ്ഞം തുറമുഖം ലാഭകരമല്ലെന്നാണ് ഈ മന്ത്രാലയം കേന്ദ്ര സർക്ക്രിന് റിപ്പോർട്ട് നൽകിയത്. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഷിപ്പിങ് മന്ത്രാലയത്തിന്റെ ശുപാർശ നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ വിഴിഞ്ഞത്തിന് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ വിഴിഞ്ഞത്തുനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള കുളച്ചലിൽ തുറമുഖം എങ്ങനെ ലാഭകരമാവുമെന്ന സംശയം അവശേഷിക്കുന്നു.
വിഴിഞ്ഞത്തിന് കിട്ടിയതുപോലുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് കുളച്ചൽ തുറമുഖത്തിന് കിട്ടാനും സാധ്യതയുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടും നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം കുളച്ചലിൽ ഒരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ വിഴിഞ്ഞത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഉയരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍