സ്കൂളിലും കോളേജിലും പഠനത്തിൽ മിടുമിടുക്കി; എൻട്രൻസ് ജയിച്ച് ബീഫാമിന് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; വിവാഹം കഴിഞ്ഞതോടെ വീട്ടമ്മയായി ജീവിതം; ചെറുവയ്ക്കൽ വാർഡിൽ ആളില്ലാതെ വന്നതോടെ കോൺഗ്രസുകാരിയെ സിഎംപി സ്ഥാനാർത്ഥിയാക്കി; മോദിയെ വിമർശിച്ചാൽ മൂക്കുചെത്തി കളയുമോ? സഖാവ് പിണറായിയേും ഞങ്ങൾ വിമർശിക്കും അതിൽ ചൊറിഞ്ഞിട്ട് കാര്യമില്ലെന്ന 'തീപ്പൊരി' പ്രസംഗം താരമാക്കിയത് എഫ് ബി അക്കൗണ്ട് പോലുമില്ലാത്ത അക്കുളം കൗൺസിലർ വിആർ സിനിയെ
എം മനോജ് കുമാർ
തിരുവനന്തപുരം: വി.ആർ.സിനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം. തിരുവനന്തപുരം കോർപ്പറേഷനിലെ ആക്കുളം വാർഡ് കൗൺസിലർ ആയ സിനിയുടെ കാര്യം തന്നെയാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പൊതുചടങ്ങിൽ ജനപ്രതിനിധികൾക്ക് നേരിട്ട കടുത്ത അവഗണന ഉയർത്തിക്കാട്ടി കോർപറേഷൻ കൗൺസിൽ യോഗത്തിൽ സിനി നടത്തിയ ഒരൊറ്റ പ്രസംഗം കാര്യങ്ങൾ കീഴ്മേൽ മറിച്ചിരിക്കുന്നു. നരേന്ദ്ര മോദിയെന്ന് മിണ്ടിക്കൂടേ, മോദിയെ വിമർശിച്ചാൽ മൂക്കു ചെത്തിക്കളയുമോ ? മോദിയെ മാത്രമല്ല സഖാവു പിണറായി വിജയനെയും ഞങ്ങൾ വിമർശിക്കും. കാര്യം പറയുമ്പോൾ ചൊറിഞ്ഞിട്ടു കാര്യമില്ല. ഒരു സ്ത്രീ പറയുന്നതു കേൾക്കാനുള്ള സഹിഷ്ണുത കാണിക്കാതെ ബഹളം വയ്ക്കാൻ നിങ്ങൾക്ക് നാണമില്ലേ? കോർപറേഷൻ കൗൺസിൽ യോഗത്തിൽ തന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി കൗൺസിലർമാരെ നോക്കി പൊട്ടിത്തെറിച്ച സിനിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ പ്രസംഗം വൈറൽ ആയതോടെ സ്ഥിതി മാറി. അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ സിനിക്ക് ലഭിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള അഭിനന്ദ പ്രവാഹം തന്നെ. .
ഒരു ജനപ്രതിനിധിയാകണം എന്ന് സിനി ആഗ്രഹിച്ചതല്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തനം ഇഷ്ടമായിരുന്നു. ഒരു കോൺഗ്രസുകാരിയായിരുന്നു. കുടുംബം കോൺഗ്രസ് പശ്ചാത്തലമുള്ളതുമാണെന്ന് സിനി പറയുന്നു. ഇതിനു മുൻപ് നടന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ചെറുവയ്ക്കൽ വാർഡ് സിഎംപിക്കാണ് ലഭിച്ചത്. ഒരു കോൺഗ്രസുകാരിയായ എന്നോട് സിഎംപി നേതാവായ സി.പി.ജോൺ ചെറുവയ്ക്കൽ വാർഡിൽ മത്സരിക്കാമോ എന്ന് ചോദിച്ചു. എംവിആർ ജീവിച്ചിരിപ്പുള്ള സമയം കൂടിയായിരുന്നു അത്. അങ്ങിനെ മത്സരിക്കാൻ വേണ്ടി ഞാൻ സിഎംപി മെമ്പർഷിപ്പ് എടുത്ത് സിഎംപിക്കാരിയായി. സിഎംപി യുഡിഎഫ് പക്ഷത്ത് ആയതിനാൽ പാർട്ടി മാറി എന്ന ഒരു ഫീൽ വന്നതുമില്ല. ചെറുവയ്ക്കൽ വാർഡിൽ നിന്ന് കഴിഞ്ഞ തവണ ജയിച്ചു. ഒരു ചെറിയ കാര്യം ജനങ്ങൾക്ക് ചെയ്തുകൊടുത്താൽ അവർ ഈ കാര്യം പരിഗണിക്കും. അല്ലാ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയല്ല. എന്റെ അനുഭവം അങ്ങിനെയാണ്. ബീഫാമിനു പഠിച്ചു കഴിഞ്ഞു മെഡിക്കൽ രംഗത്ത് തുടർന്നിരുന്നെങ്കിൽ വളരെ കുറച്ച് ആളുകളുമായി ഇടപഴകി ജീവിതം മുന്നോട്ടു കൊണ്ട് പോവേണ്ടി വന്നേനെ. പക്ഷെ കൗൺസിലർ ആയുള്ള പ്രവർത്തനത്തിൽ വ്യത്യാസമുണ്ട്. വളരെ വിപുലമായ പ്രവർത്തന മേഖലയാണ്. ഭരണതലത്തിന്റെ ഏറ്റവും ഉയർന്ന ആളുകളുമായാണ് ഇടപെടുന്നത്. ജനങ്ങൾക്ക് ഒട്ടുവളരെ കാര്യങ്ങൾ ചെയ്തു നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ഇക്കുറി വനിതാസംവരണ വാർഡ് ആയത് തൊട്ടടുത്തുള്ള ആക്കുളം വാർഡ് ആണ്. അങ്ങിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആക്കുളം വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ചു. കോൺഗ്രസുകാരിയാണെങ്കിലും ഞാൻ ഇപ്പോൾ സിഎംപിക്കാരിയാണ്. കഴിഞ്ഞ രണ്ടു തവണയും സിഎംപി സ്ഥാനാർത്ഥിയായിട്ടായിരുന്നു ജയം. ഇപ്പോൾ കൗൺസിലർ എന്ന നിലയിൽ എട്ടു വർഷങ്ങൾ പൊതുരംഗത്ത് പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോൾ അത് ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. പട്ടം സെന്റ് മേരീസ് സ്കൂളിലായിരുന്നു സ്കൂൾ പഠനം. കോളേജ് പഠനം തിരുവനന്തപുരം വിമൻസ് കോളേജിലും. പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബി ഫാമിന് പഠിച്ചു. കോഴ്സ് കഴിഞ്ഞു. പക്ഷെ പൊതുരംഗത്തേക്ക് ഇറങ്ങാനാണ് ആഗ്രഹിച്ചത്, വാർഡ് കൗൺസിലർ ആയതോടെ പൊതുരംഗത്ത് മുഴുകയും ചെയ്തു. ഇപ്പോൾ പോങ്ങുമൂട് മെഡിക്കൽ ഷോപ് നടത്തുന്നു. എസ്എൻഡിപി നേതാവ് ചേന്തി അനിൽ ആണ് സിനിയുടെ ഭർത്താവ്. മകൾ അനു ശ്രീനാരായണ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എംബിബിഎഎസിനു പഠിക്കുന്നു,
1996 ഫെബ്രുവരി 22 നായിരുന്നു വിവാഹം. പത്രാധിപർ സുകുമാരൻ സ്മാരക എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ആണ് ഭർത്താവായ അനിൽ. ഭർത്താവിന്റെ മൂത്ത സഹോദരൻ ചേന്തിയിൽ സുകുമാരൻ ഉള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനാണ്. അമ്മയുടെ സഹോദരന്മാർ സജീവ കോൺഗ്രസ് നേതാക്കളായിരുന്നു. വെഞ്ഞാറമൂട് ഭാഗത്തുള്ള കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരായിരുന്നു. അതിൽ ഒരു സഹോദരൻ മരിച്ചുപോയി. രാജേന്ദ്രൻ നായരാണ് മരിച്ചു പോയത്. സുമേഷ് ബാബു എന്ന സഹോദരൻ കോൺഗ്രസ് നേതാവായി തന്നെ തുടരുന്നുണ്ട്. കോർപ്പറേഷനിലെ പ്രസംഗത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയവും സിഎംപി അംഗമായ സിനിയെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്നു ശശി തരൂർ എംപി, വി എസ്.ശിവകുമാർ എംഎൽഎ, മേയർ വി.കെ.പ്രശാന്ത് എന്നിവരെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോർപറേഷനിൽ നടന്ന പ്രമേയാവതരണത്തിനിടെ സിനി നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലെ തിലകക്കുറിപോലുള്ള പ്രസംഗമായി പിന്നീട് മാറിയത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ ഡയസിൽ സ്ഥലം എംപി ശശി തരൂർ, എംഎൽഎ വി എസ്,ശിവകുമാർ, മേയർ വി.കെ.പ്രശാന്ത് എന്നിവരെ ക്ഷണിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇവർക്കെല്ലാം പകരം ഡയസിൽ തിളങ്ങിയത് ബിജെപി നേതാക്കളാണ്. ഇതാണ് മറ്റു കൗൺസിലർമാരെപ്പോലെ സിനിയേയും ചൊടിപ്പിച്ചത്. ഇത് മനസ്സിലിട്ടു നടത്തിയ പ്രസംഗത്തിൽ ഒഴുകി വന്ന വാക്കുകൾ ആണ് ഇപ്പോൾ സിനിക്ക് താരത്തിളക്കം നൽകിയിരിക്കുന്നത്. കോൺഗ്രസ് ഹൈക്കമാണ്ടും വിഷയം ശ്രദ്ധിച്ചിട്ടുണ്ട്.
ജനപ്രതിനിധികൾക്ക് ഒരു സ്വീകാര്യതയില്ലേ? ജനപ്രതിനിധികൾ അലങ്കരിക്കേണ്ട വേദിയിൽ അവർക്ക് അർഹതയുള്ള സ്ഥാനം നൽകാതെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പരിപാടി സമാപിച്ചത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. ഈ പ്രതിഷേധമാണ് എന്റെ വാക്കുകളിൽ പ്രതിഫലിച്ചത്-സിനി മറുനാടൻ മലയാളിയോട് പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വിമർശനമാണ് ഞാൻ നടത്തിയത്. ഞങ്ങൾക്ക് പറയാനുള്ള വേദി ആയിരുന്നു അത്. യുഡിഎഫ് കൗൺസിൽ നേതാവായ പേട്ട കൗൺസിലർ ഡി.അനിൽകുമാർ ആണ് കോർപ്പറേഷൻ കൗൺസിലിൽ യുഡിഎഫ് പ്രമേയ അവതരണം നടത്തിയത്. 35 ബിജെപി അംഗങ്ങളായും 21 യുഡിഎഫ് അംഗങ്ങളും , 44 ഇടതുമുന്നണി അംഗങ്ങളും അടങ്ങുന്നതാണ് കോർപറേഷൻ കൗൺസിൽ.
ശശി തരൂർ, വി എസ്.ശിവകുമാർ, മേയർ വി.കെ.പ്രശാന്ത് എന്നിവരെ ഡയസിലേക്ക് വിളിക്കാത്ത നടപടി ശക്തമായ പ്രതിഷേധം തന്നെയാണ് കൗൺസിൽ യോഗത്തിൽ ഉയർത്തിയത്. .യുഡിഎഫ്-ഇടതുമുന്നണി പ്രമേയങ്ങൾക്ക് കൗൺസിലിൽ വൻ പിന്തുണ ലഭിച്ചു. ,ജനുവരി 23 നായിരുന്നു പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ്, ഇടതുമുന്നണി പിന്തുണയുള്ള പ്രമേയമായിരുന്നു അത്. ബിജെപി പ്രമേയത്തെ ശക്തമായി എതിർത്തു. പക്ഷെ പറയാനുള്ള കാര്യം ഞങ്ങൾ പറഞ്ഞു. എനിക്ക് ഫെയ്സ് ബുക്ക് അകൗണ്ട് ഇല്ലാത്തതിനാൽ ആ പ്രസംഗത്തിന്റെ പൾസ് അറിയാൻ കഴിയുന്നില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിയുന്നു. അത്രയധികം ആളുകൾ ആണ് പ്രസംഗത്തിന്റെ പേരിൽ എന്നെ വിളിക്കുന്നത്. സത്യസന്ധമായാണ് ഞാൻ പറഞ്ഞത്. സുതാര്യമായാണ് പൊതുകാര്യങ്ങളിൽ ഞാൻ ഇടപെടാറുള്ളത്. അതിന്റെ പിന്തുണ എനിക്ക് എപ്പോഴും ലഭിക്കാറുണ്ട്. ഇപ്പോൾ ലഭിച്ചതും ആ രീതിയിലുള്ള പിന്തുണ തന്നെയാണ്-സിനി പറയുന്നു.
മോദിയായാലും രാഹുൽ ഗാന്ധി ആയാലും അവരുടെ നയപരിപാടികൾ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശനം വരും.പാർട്ടി നോക്കാതെ തന്നെ വിമർശനം വരും. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ വിമർശനം ശക്തമായി തന്നെ പ്രതിഫലിക്കും. രാഹുൽ ഗാന്ധിയെ വിമർശിക്കണം, നരേന്ദ്ര മോദിയെ വിമർശിക്കണം, പിണറായി വിജയനെ വിമർശിക്കണം എന്ന് ഞാൻ വിചാരിച്ചിട്ട് കാര്യമില്ല. ജനങ്ങൾ എന്ത് പറയുന്നു എന്നതാണ് പ്രശ്നം. ജനങ്ങളുടെ വികാരം ഏറ്റെടുത്തുകൊണ്ടാണ് കോർപറേഷൻ കൗൺസിലിൽ അന്നത്തെ പ്രസംഗം നടത്തിയത്,
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്