മിക്ക ഗസ്റ്റ് ഹൗസുകളിലും വിഎസിന് ഇഷ്ടമുറികൾ; മുഖ്യമന്ത്രിക്ക് കൊടുക്കണമെന്ന് പറഞ്ഞാലും ഒഴിയാത്ത പിടിവാശി; വിവാദം പേടിച്ച് മന്ത്രി രവീന്ദ്രൻ കേരള ഹൗസിലെ മുറി ഒഴിഞ്ഞെങ്കിലും വി എസ് വിട്ടില്ല; കരുണാകരന് ശേഷം മുറിയുടെ കാര്യത്തിൽ ഏറ്റവും പിടിവാശി വിഎസിന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ മന്ത്രിമാർക്കും മറ്റും താമസിക്കാനായി മൂന്നു വിഐപി മുറികളാണുള്ളത് 104, 204, 304. ഇതിൽ 104 താഴത്തെ നിലയിലും 204 ഒന്നാം നിലയിലും 304 രണ്ടാം നിലയിലുമാണ്. മൂന്നു മുറികളും ഒരുപോലെയാണ് വലുപ്പത്തിലും സൗകര്യങ്ങളിലും. ഇതൊക്കം പറഞ്ഞാലും വഴങ്ങാത്ത ഒരാളുണ്ട്. സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ. വിഎസിനു കേരള ഹൗസിൽ 204 നമ്പർ ആണ് ഇഷ്ടമുറി. അതു തന്നെ കിട്ടണം. അല്ലെങ്കിൽ പ്രശ്നമാകും. മുമ്പ് കെ കരുണാകരൻ ഇഷ്ടമുറിക്ക് നടത്തിയ പിടിവാശിയാണ് ഇപ്പോൾ വിഎസിലൂടെ വീണ്ടും കേരളാ ഹൗസ് അധികൃതർ അനുഭവിക്കുന്നത് അത്രേ.
വിഎസിന് ഡൽഹിയിലെ കേരള ഹൗസിൽ എത്തിയ ഉടൻ ഇഷ്ടമുറി നൽകാൻ കഴിയാത്തതിനു കേരള ഹൗസ് അധികൃതർക്കു മാപ്പു പറയേണ്ടിവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഇവിടെ എത്തിയപ്പോൾ 204 നമ്പർ മുറിയിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. മറ്റൊരു വിഐപി മുറിയായ 104 നൽകിയെങ്കിലും വിഎസിനു തൃപ്തിയായില്ല. ഇതിനിടയിൽ മന്ത്രി മുറിയൊഴിഞ്ഞു. വിഎസിന് ഇഷ്ടമുറി തന്നെ നൽകി ഉദ്യോഗസ്ഥർ മാപ്പു ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുണ്ടെന്ന് പറഞ്ഞാലും വി എസ് 204 കിട്ടിയേ തീരൂവെന്ന് പടിവാശി പിടിക്കുമത്രേ. ഇപ്പോൾ രവീന്ദ്രനുണ്ടായതു പോലൊരു പ്രശ്നം മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കും ഉണ്ടായി. എന്നാൽ നാലു വർഷം മുൻപത്തെ ഇതുപോലൊരു മുറി പ്രശ്നം അന്നത്തെ മുഖ്യമന്ത്രി മൗനം പാലിച്ചതിനാൽ വിവാദമായില്ല.
നാലു വർഷം മുൻപ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കേരള ഹൗസിലെ 204ാം നമ്പർ മുറി മുഖ്യമന്ത്രിക്കും 304 ഗവർണർക്കും നീക്കിവച്ചിരുന്നു. ഉമ്മൻ ചാണ്ടിയും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും ഒരേ ദിവസം ഡൽഹിയിലെത്തി. ആദ്യമെത്തിയ വി എസ് 204ാം നമ്പർ മുറിയിലേക്കു പോയി. ഇതിനിടെ ഉമ്മൻ ചാണ്ടി കേരള ഹൗസിലെത്തി. മുഖ്യമന്ത്രിക്കായി മുറി ഒഴിയാൻ വി എസ് തയാറായില്ല. ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ പിടിവാശി കാട്ടിയില്ല. 104ാം നമ്പർ മുറിയിലേക്കു മാറി. അങ്ങനെ പ്രശ്നം പരിഹരിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിക്ക് പകരമെത്തിയത് മറ്റ് ഏതെങ്കിലും നേതാവായിരുന്നുവെങ്കിൽ കളി മാറുമായിരുന്നു.
കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് 104 ലാണ്. എന്നാൽ അപൂർവം ചില സന്ദർഭങ്ങളിൽ മുഖ്യമന്ത്രി ഉള്ളപ്പോൾത്തന്നെ കേരളത്തിൽ നിന്നു ഗവർണറും എത്താറുണ്ട്. അങ്ങനെ വരുമ്പോൾ കരുണാകരൻ 204 ലേക്കു മാറാൻ മടി കാണിച്ചിരുന്നില്ല. അതേ സമയം, തൃശൂർ രാമനിലയത്തിൽ പഴയ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള നാലാം നമ്പർ മുറി കെ.കരുണാകരന്റെ ഇഷ്ടമുറിയായിരുന്നു. അദ്ദേഹം ഇല്ലാത്തപ്പോൾ പോലും ഈ മുറി മറ്റാർക്കും നൽകിയിരുന്നില്ല. മന്ത്രിക്കു മുറി നൽകിയില്ലെന്ന കുറ്റത്തിനു ഗെസ്റ്റ് ഹൗസ് മാനേജർക്കും വെയിറ്റർക്കും സസ്പെൻഷൻ ലഭിച്ച ചരിത്രവുമുണ്ട്. മലമ്പുഴയിലെ സർക്കാർ ടൂറിസ്റ്റ് ബംഗ്ലാവിൽ 1972ലാണു സംഭവം. അന്നു ഹരിജനക്ഷേമ മന്ത്രിയായിരുന്ന വി. ഈച്ചരനാണു മുറിവിവാദത്തിൽപെട്ടത്.
മന്ത്രിക്കു വേണ്ടി മുറി ബുക്ക് ചെയ്തിരുന്ന ദിവസംതന്നെ ഹൈക്കോടതി ജഡ്ജിക്കു വേണ്ടിയും ബുക്ക് ചെയ്തിരുന്നു. നിശ്ചിതസമയം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും മന്ത്രി വന്നില്ല. അർധരാത്രി ജഡ്ജിയും കുടുംബവുമെത്തി. മുറി നൽകി. മന്ത്രിയും ഹൈക്കോടതി ജഡ്ജിയും തുല്യ റാങ്കിലുള്ളവരാണെന്നും ആദ്യമെത്തിയയാൾക്കു മുറി നൽകി എന്നുമായിരുന്നു മാനേജരുടെ വാദം. വെളുപ്പിനു മന്ത്രിയെത്തിയപ്പോൾ മുറിയിൽ ജഡ്ജി! വെളുപ്പിനു ജഡ്ജിയെ വിളിച്ചുണർത്തുന്നതിലെ നിയമപ്രശ്നം ചിന്തിച്ച വെയിറ്റർ മാനേജരെയും വിളിച്ചുണർത്താതെ മന്ത്രിക്കു മറ്റൊരു മുറി നൽകി. മന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തി, വൈകാതെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മാനേജർക്കും വെയിറ്റർക്കും സസ്പെൻഷൻ ഉത്തരവുമെത്തി.
ആലുവ പാലസിന്റെ താഴത്തെ നിലയിലെ 107ാം നമ്പറും പാലക്കാട് നഗരത്തിൽ ചെമ്പൈ സംഗീത കോളജിനു സമീപം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ എഒന്നുമൊക്കെ വിഎസിന്റെ ഇഷ്ടമുറികളാണ്. ആലുവ പാലസിലെ 107ാം നമ്പർ മുറി മുഖ്യമന്ത്രിമാർക്കാണു സാധാരണ നൽകാറുള്ളത്. എങ്കിലും മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും വി എസ് ഈ ഇഷ്ടമുറിയിൽ താമസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഉമ്മൻ ചാണ്ടി ആലുവ പാലസിലെത്തി 107ാം മുറിയിലേക്കു നീങ്ങി. ഉമ്മൻ ചാണ്ടി അപ്പോഴും പ്രശ്നമുണ്ടാക്കിയില്ല. പാർട്ടിയിൽ പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോഴെല്ലാം വി എസ് ആലുവ പാലസിലെ 107ാം നമ്പർ മുറിയിലേക്ക് എത്തുമായിരുന്നു. മൂന്നാർ ഒഴിപ്പിക്കലിന്റെ തയ്യാറെടുപ്പുകളും ആലോചനകളും നടത്തിയതും ഇതേ മുറിയിലാണ്.
കോട്ടയത്ത് നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പർ മുറി മുഖ്യമന്ത്രിക്കോ ഗവർണർക്കോ വേണ്ടി മാറ്റിവയ്ക്കുന്നതാണ്. കെ.എം.മാണിക്കും ഈ മുറി തുറന്നു കൊടുക്കും. അടുത്തയിടെ സംസ്ഥാനത്തെ നേതാക്കളുടെയെല്ലാം ഇഷ്ടമുറിയായിരിക്കുകയാണു കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള സർക്കാർ അതിഥി മന്ദിരത്തിലെ ഒന്നാം നമ്പർ മുറി. ബിജെപി ദേശീയ കൗൺസിൽ യോഗത്തിനു പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചത് ഈ മുറിയിലായിരുന്നു. പ്രധാനമന്ത്രി വരുന്നതു പ്രമാണിച്ചു ലക്ഷങ്ങൾ മുടക്കി മുറി നവീകരിച്ചു. ഇതിനു ശേഷമാണ് ഈ മുറിക്കു ഇഷ്ടക്കാരേറിയത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍