Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീറാം കള്ളം പറയുന്നുവെന്ന് വഫാ ഫിറോസിന്റെ വാദങ്ങൾ ശരിവച്ച് ഗതാഗത മന്ത്രി; കെ എം ബഷീറിനെ കൊലപ്പെടുത്തിയ അപകടത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങ് മാത്രമെന്ന് മന്ത്രി ശശീന്ദ്രൻ; ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് നിയമസഭയിൽ ഉത്തരവുമില്ല; മാധ്യമ പ്രവർത്തകന്റെ ദാരുണ കൊലപാതകം വെറും അസ്വാഭാവിക മരണമായി മാറും? ലക്ഷ്യം കാണുന്നത് ഐഎഎസ്-ഐപിഎസ് ലോബിയുടെ അട്ടിമറി നീക്കങ്ങൾ തന്നെ

ശ്രീറാം കള്ളം പറയുന്നുവെന്ന് വഫാ ഫിറോസിന്റെ വാദങ്ങൾ ശരിവച്ച് ഗതാഗത മന്ത്രി; കെ എം ബഷീറിനെ കൊലപ്പെടുത്തിയ അപകടത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങ് മാത്രമെന്ന് മന്ത്രി ശശീന്ദ്രൻ; ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് നിയമസഭയിൽ ഉത്തരവുമില്ല; മാധ്യമ പ്രവർത്തകന്റെ ദാരുണ കൊലപാതകം വെറും അസ്വാഭാവിക മരണമായി മാറും? ലക്ഷ്യം കാണുന്നത് ഐഎഎസ്-ഐപിഎസ് ലോബിയുടെ അട്ടിമറി നീക്കങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിന് ഉത്തരവാദി വഫാ ഫിറോസ് അല്ല. ബഷീറിന്റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പി കെ ബഷീറിന്റെ ചോദ്യത്തിന് നിയമസഭയിൽ വിശദീകരണം നൽകുകയായിരുന്നു ഗതാഗതമന്ത്രി. അതേസമയം ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് പി കെ ബഷീറിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറയുന്നില്ല. ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ മരിക്കുന്നത്. ഏതായാലും വഫ് ഫിറോസ് കാറോടിച്ചിരുന്നില്ലെന്ന വാദത്തെ ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ വിശദീകരണവും.

വെള്ളയമ്പലത്ത് നിന്നും എൽഎംഎസ് ഭാഗത്തേക്ക് ഉദാസീനമായും അശ്രദ്ധയോടും അപകടകരമായും കാറോടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് റിപോർട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. നിയമസഭയിൽ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല. അപകടത്തിൽ നിയമനടപടി സ്വീകരിക്കേണ്ടത് പൊലീസാണ്. എന്നാൽ ശ്രീറാമിന്റെ ലൈസൻസ് ഒരു വർഷത്തേക്കും കാറുടമയായ വഫയുടെ ലൈസൻസ് മൂന്നു മാസത്തേക്കും സസ്‌പെന്റ് ചെയ്തു. അപകടത്തെ കുറിച്ച് മറ്റ് റിപോർട്ടുകൾ ഒന്നും പൊലീസ് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വണ്ടി ഓടിച്ചത് താനല്ല വഫയാണെന്നാണഅ ശ്രീറാമിന്റെ വിശദീകരണം. ഇതിനെ തള്ളിക്കളയുന്നതാണ് മറുപടി. ശ്രീറാമാണ് വണ്ടി ഓട്ടിച്ചിരുന്നതെന്ന് വഫ ആവർത്തിച്ചിരുന്നു. ഇതിനിടേയും താനല്ലായിരുന്നു ഡ്രൈവറെന്ന വാദം ശ്രീറാം ഉയർത്തി. ഇതാണ് മന്ത്രി നിഷേധിക്കുന്നത്.

ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയുമില്ല. ശ്രീറാമിന്റെ രക്തപരിശോധന അട്ടിമറിച്ചതാണ് ഇതിന് കാരണം. ഇതോടെ മദ്യപിച്ചു വണ്ടി ഓടിച്ചതിന് തെളിവില്ലാതായി. ഐഎഎസുകാരനായ ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കമാണ് വിജയിച്ചത്. ഇതിനൊപ്പം സിവിൽ സർവ്വീസിലെ പലരുടേയും സുഹൃത്തായ വഫയും കൊലപാതക കേസിൽ നിന്ന് രക്ഷപ്പെടുന്നു. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകിയെന്ന സൂചനയും മന്ത്രിയുടെ നിയമസഭാ മറുപടിയിലുണ്ട്.

സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്പെന്റ് ചെയ്തു. ശ്രീറാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചായിരുന്നു ശ്രീറാം നൽകിയ മറുപടി. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കിൽ തന്നിൽ നിന്നും നേരിട്ട് വിശദീകരണം കേൾക്കാനുള്ള അവസരമുണ്ടാക്കണമെന്നും മറുപടിയിൽ പറഞ്ഞിരുന്നു.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലവാധി 60 ദിവസത്തിനുള്ളിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. തുടർന്ന് ഒക്ടോബർ നാലിന് ചേർന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീർ മരിക്കാനിടയായ അപകടം ശ്രീറാം വെങ്കട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ രേഖാമൂലം വിശദീകരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ് രംഗത്ത് വന്നിരുന്നു. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാൻ ഇന്ന് പറയുന്നു. ഞാൻ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ ഞാൻ എന്താണ് പറഞ്ഞത് അതിൽ മാത്രം ഞാൻ ഉറച്ചു നിൽക്കുന്നുവെന്ന് വഫ പറയുന്നു. ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമ്പോൾ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും കൂടുകയിരുന്നു. ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം.ബഷീർ മരിക്കുന്നതെന്നാണ് കേസ്.

അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്പെൻഡ് ചെയ്തു. ശ്രീരാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നൽകിയത്. ഇതിൽ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങൾ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കിൽ കാര്യങ്ങൾ വിശദീകരിച്ചത്. ഞാൻ ആർക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.

ഞാൻ വഫാ ഫിറോസാണ്. ഞാൻ ഇപ്പോൾ ന്യൂസ് കണ്ടിരുന്നു. അതിൽ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറൻസിക് റിപ്പോർട്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാൻ ഇന്ന് പറയുന്നു. ഞാൻ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ ഞാൻ എന്താണ് പറഞ്ഞത് അതിൽ മാത്രം ഞാൻ ഉറച്ചു നിൽക്കുന്നുഇതായിരുന്നു വഫയുടെ വിശദീകരണം.

കാറപകടത്തോടെ വഫാ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. വിവാഹ മോചനത്തിലേക്ക് പോലും നിയമ നടപടികൾ എത്തി. വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ വഫ ടിക് ടോക്കിലൂടെ നിഷേധിച്ചിരുന്നു. ഇത് വൈറലായി. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ വാദങ്ങളേയും തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP