സിപിഎം ബിജെപിയിൽ നിന്ന് നൂറുകോടി കൈപ്പറ്റിയോ? അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിനു വിമുഖത; ആരോപണം അവജ്ഞയോടെ തള്ളി സിപിഎം നേതൃത്വം; പാർട്ടി കോൺഗ്രസ് നയം തന്നെ ഉദാഹരിച്ച് വസ്തുതകൾ നിരത്തിയെങ്കിലും ആരോപണം ശ്രദ്ധിക്കപ്പെടാത്തതിൽ അബ്ദുള്ളകുട്ടിക്കും നിരാശ; സിപിഎമ്മിൽ പൊട്ടിത്തെറി പിന്നീട് വരുമെന്ന് മറുനാടനോട് അബ്ദുള്ളക്കുട്ടി
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം ബിജെപിയിൽ നിന്ന് പണം കൈപ്പറ്റുമോ? അതും നൂറു കോടി. സിപിഎം ബിജെപിയിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം വന്നെങ്കിലും അത് കേരളാ രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോവുകയാണ്. ആരോപണത്തിന് നേരെ തികഞ്ഞ വിമുഖതയാണ് രാഷ്ട്രീയ വൃത്തങ്ങൾ പുലർത്തുന്നത്. ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിൽ തന്നെ നേതാക്കൾ ഇല്ലാത്ത അവസ്ഥയാണ്. സരിത കേസിൽ പ്രതിസ്ഥാനത്ത് അകപ്പെട്ടതിനു ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ അബ്ദുള്ളകുട്ടി നിലവിൽ നിറം മങ്ങിയ അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് അബ്ദുള്ളകുട്ടിയിൽ നിന്നും ഒരു സിപിഎം വിരുദ്ധ ആരോപണം വരുന്നത്.
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നെന്നു കോൺഗ്രസ് നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും രാജസ്ഥാനിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്നു അബ്ദുള്ളക്കുട്ടി പറയുമ്പോൾ അത് മുഖവിലയ്ക്ക് എടുക്കാനോ ഏറ്റുപിടിക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. സിപിഎം നേതാക്കൾ ആണെങ്കിൽ അബ്ദുള്ളക്കുട്ടിയുടെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു. വലിയൊരു രാഷ്ട്രീയ ആരോപണം ഉന്നയിച്ച അബ്ദുള്ളക്കുട്ടിക്കാണെങ്കിൽ ആരോപണവുമായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയും.
അബ്ദുള്ളക്കുട്ടി തന്നെ കൊണ്ടുവന്ന വലിയൊരു രാഷ്ട്രീയ ആരോപണത്തിന് പക്ഷെ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകാനാണ് വിധി. പക്ഷെ അബ്ദുള്ളക്കുട്ടി സമയമെടുക്കുകയാണ്. 'ഈ ആരോപണം കയറി കത്തും. ഇപ്പോഴല്ലെങ്കിൽ പിന്നെ. സിപിഎമ്മിൽ നിന്നു തന്നെ അത് പുറത്തു വരും. അതുവരെ കാത്തു നിൽക്കൂ. അബ്ദുള്ളകുട്ടി മറുനാടനോട് പ്രതികരിച്ചു. വാർത്തകൾ പല വഴി വരും. അത് ശരിയല്ലേ? എനിക്ക് കിട്ടിയ വാർത്ത. സിപിഎമ്മിലെ ഒരു വിഭാഗത്തെ തന്നെ വിശ്വാസത്തിൽ എടുത്ത് ഞാൻ ഫെയ്സ് ബുക്കിൽ കുറിപ്പാക്കി. എന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വെറുതെയാകില്ല. സിപിഎമ്മിൽ നിന്നും ഒരു പൊട്ടിത്തെറി തന്നെ ഇതിന്റെ പേരിൽ വരും-അബ്ദുള്ളക്കുട്ടി പറയുന്നു. പക്ഷെ സിപിഎം അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അവഗണിക്കുകയാണ്.
ഈ കാലത്ത് ഇതുപോലെ ആരോപണം ഉന്നയിച്ചാൽ ആരെങ്കിലും അത് വിശ്വാസത്തിൽ എടുക്കുമോ? ഇത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്-ഉന്നത സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. ഇതേ അഭിപ്രായം തന്നെ പങ്കുവയ്ക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും. രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുകയാണ് ചെയ്തത്. അബ്ദുള്ളക്കുട്ടി പറയുന്നതുപോലെ ആണെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് പരാജയപ്പെടുമായിരുന്നു. രാജസ്ഥാൻ ഭരിക്കാൻ ഇപ്പോൾ കോൺഗ്രസ് ഒരുങ്ങുകയുമാണ്. അപ്പോൾ ഇത്തരം ആരോപണത്തിന് എന്തൊരു വാസ്തവമാണ് ഉള്ളത്-ജയരാജൻ ചോദിക്കുന്നു.
കോൺഗ്രസ് നേതാക്കളും പൊതുവെ വിമുഖതയാണ് അബ്ദുള്ളകുട്ടിയുടെ പ്രസ്താവനയോട് പുലർത്തുന്നത്. സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി രൂപ എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ അബ്ദുള്ളകുട്ടി ആരോപിച്ചത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചന എന്നാണ് അബ്ദുള്ളക്കുട്ടി സിപിഎം-ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് പറയുന്നത്. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ സിപിഎം ശിഥിലമാക്കി എന്നാണ് അബ്ദുള്ളകുട്ടിയുടെ ആരോപണം. ചില മണ്ഡലങ്ങളിലെ കണക്കും അബ്ദുള്ളക്കുട്ടി പുറത്ത് വിടുന്നു.
രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ ദർവേന്ദ്രകുമാർ കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ പിടിച്ചത് 2659 വോട്ടുകളാണ്. സിപിഎമ്മിന് ലഭിച്ച വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ഈ പരാജയം എടുത്തുകാണിക്കുമ്പോൾ സിപിഎം പാർട്ടി കോൺഗ്രസ് നയവും അബ്ദുള്ളകുട്ടി ഉദാഹരിക്കുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം. എന്നാൽ കോൺഗ്രസ് ജയം ഉറപ്പാക്കാൻ ഇവിടെ സിപിഎം ഒന്നും ചെയ്തതുമില്ല. സിപിഎം സ്ഥാനാർത്ഥി പിടിച്ച വോട്ടുകൾ കാരണം ബിജെപിക്ക് രാജസ്ഥാനിൽ ജയം ഉറപ്പായി. അബ്ദുള്ളകുട്ടി പറയുന്നു. പാർട്ടി നയം പ്രകാശ് കാരാട്ട്-പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചു. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും-അബ്ദുള്ളകുട്ടി കുറിക്കുന്നു. പക്ഷെ ഞെട്ടിക്കുന്നത് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി പറയുന്നത് തൽക്കാലത്തെങ്കിലും സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിക്കാതെ കടന്നു പോവുകയാണ്. പക്ഷെ പ്രതീക്ഷ അബ്ദുള്ളക്കുട്ടി നിലനിർത്തുന്നുണ്ട്. സീതാറാം യെച്ചൂരി തന്നെ ഇത് പാർട്ടിയിൽ ഉന്നയിക്കും എന്നാണ് അബ്ദുള്ളകുട്ടിയുടെ പ്രതീക്ഷ. ഇതിനാണ് നിങ്ങൾ കാത്തിരിക്കണം എന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നത്
Stories you may Like
- കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ചില മതപണ്ഡിതന്മാർക്ക് പിണറായി വിജയന്റെ ഭാഷ; എ പി അബ്ദുള്ളക്കുട്ടി
- ഇഎംഎസ് ഏക സിവിൽകോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍