'പരീക്കുട്ടി'യോട് ഒന്നുകൂടി ആ പാട്ട് പാടാൻ മോഹൻലാൽ; 'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന് മത്സരാർഥി പാടിയപ്പോൾ 'ബിഗ് ബോസ് സീസൺ ടു'വിലെ കൈയടിക്കൊപ്പം കവിത സോഷ്യൽ മീഡിയയിലും വൈറൽ; കവിത എഴുതിയത് താനാണെന്ന് അവകാശപ്പെട്ട് പലരും കൈപൊക്കിയപ്പോൾ ഊറിച്ചിരിച്ച് വള്ളിക്കുന്നം കടുവിനാൽ സ്വദേശി; ബിഗ്ബോസിലെ ആ കവിതയുടെ പിന്നിലെ റിയൽ ഹീറോ മറുനാടനോട് മനസ് തുറക്കുന്നു
ആർ പീയൂഷ്
കൊച്ചി: ബിഗ് ബോസ്സ് സീസൺ 2 ൽ മത്സരാർത്ഥിയായ പരീക്കുട്ടി പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യൂട്യൂബിൽ വർഷങ്ങളായി കേൾക്കുന്ന ഈ കവിത ആരാണ് എഴുതിയതെന്നോ ചിട്ടപ്പെടുത്തിയതെന്നോ ആർക്കും അറിയില്ല. എന്നാൽ ചിലർ തങ്ങൾ എഴുതി ചിട്ടപ്പെടുത്തിയതാണ് എന്ന വാദവുമായി വന്നത് ബിഗ്ബോസ്സിലൂടെ കവിത കേട്ടപ്പോഴാണ്. മനോഹരമായ ഈ കവിതയുടെ പിതൃത്വത്തിനായി എല്ലാവരും മത്സരിക്കുമ്പോൾ യഥാർത്ഥ രചയിതാവ് ഇതെല്ലാം കണ്ട് മനസ്സിൽ ഊറി ചിരിക്കുകയായിരുന്നു.
ആലപ്പുഴ വള്ളികുന്നം കടുവിനാൽ സ്വദേശി ഹരിലാൽ ഐക്കരയാണ് മനോഹരമായ വരികളുള്ള ഈ പ്രണയ നൊമ്പര കവിത രചിച്ചത്. 2002 ലാണ് ഹരിലാൽ കവിത എഴുതിയത്. മൂന്ന് വർഷം പിന്നിട്ട ശേഷമാണ് കവിത ദശ്യാവിഷ്ക്കാരം നടത്തി സിഡി ഇറക്കിയത്. പിന്നീട് ഇദ്ദേഹം യൂട്യൂബിൽ ഷെയർ ചെയ്യുകയും ചെയ്തു. പിന്നീട് പലരും ഈ കവിത വേദികളിൽ പാടുകയും ഒരുപാട് കയ്യടികൾ നേടുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോഴും കവിത പലരുടെയും ചുണ്ടുകളിൽ കൂടി പാറിപ്പറന്നു നടന്നു. ചിലർ തങ്ങളുടെ സൃഷ്ടിയാണ് എന്ന് പറഞ്ഞ് പ്രചാരണവും നടത്തി. ഇതിനിടയിലാണ് ബിഗ്ബോസ്സ് സീസൺ 2 ൽ ജൂൺ 14 ന് പരീക്കുട്ടി ഈ കവിത പാടിയത്. മനോഹരമായ ഈ കവിത ബിഗ്ബോസ്സിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാൽ പരീക്കുട്ടിയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
പിന്നീട് 18 ന് വീണ്ടും അവതാരകനായ മോഹൻലാൽ പരീക്കുട്ടിയോട് അന്ന് പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ എന്ന ഗാനം ഒന്നുകൂടി ആലപിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ പരീക്കുട്ടി ആ ഗാനം വീണ്ടും പാടുകയും നിറകയ്യടി വാങ്ങുകയും ചെയ്തു. ഇതോടെ കവിത സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. അപ്പോഴും ആരും പറഞ്ഞില്ല കവിതയുടെ സൃഷ്ടാവ് ആരാണെന്ന്. എപ്പിസോഡ് കണ്ട ഹരിലാലിന്റെ സുഹൃത്തുക്കളാണ് കവിത ബിഗ്ബോസ്സിൽ കൂടി പരീക്കുട്ടി പാടിയത് വിളിച്ചറിയിച്ചത്. തന്റെ സൃഷ്ടിയാണ് ഇതെന്ന് മറ്റുള്ളവർ അറിയുന്നില്ലല്ലോ എന്ന വിഷമംമാത്രമേ ഉള്ളൂ എന്ന് ഹരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കവിത പിറന്ന വഴി ഹരിലാൽ മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു.
'ബിഗ്ബോസിൽ ലാലേട്ടൻ പരീക്കുട്ടിയെകൊണ്ട് പാടിച്ച ആ ഗാനം എഴുതിയതും പാടിയതും ഞാനാണ്. പലരും അത് ഏറ്റു ചൊല്ലുന്നുണ്ടെങ്കിലും പലർക്കും അറിയില്ല ഞാനാണ് അതിന്റെ സൃഷ്ടാവ് എന്ന്. 2002 ലാണ് നീ എന്റെ സ്വന്തം എന്ന തലക്കെട്ടോടെയാണ് ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന കവിത എഴുതുന്നത്. പിന്നീട് 2006 ൽ റെജി പ്രയാർ സിഡി ഇറക്കി. സിഡിയുടെ പ്രകാശനം കടുവിനാൽ പരിയാരത്തുകുളം ദേവീക്ഷേത്രത്തിൽ വച്ച് വയലാർ രാമവർമ്മയുടെ സഹധർമ്മിണി ഭാരതി തമ്പരുരാട്ടിയും മകൾ ഇന്ദുലേഖയും കവി അനിൽ പനച്ചൂരാനും ചേർന്ന് പ്രകാശനം നടത്തി. അന്ന് മുതൽ ഈ കവിത കോളേജ് ക്യാമ്പസുകളിലും യുവാക്കൾക്കിടയിലും വലിയ പ്രചാരം നേടിയിരുന്നു. പലരും ഈ കവിത പലരും പല രീതികളിൽ പാടുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിലൊന്നും തന്നെ എന്റെ പേര് പരാമർശ്ശിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ആഴ്ച ബിഗ്ബോസിൽ ഈ കവിത ചൊല്ലിയപ്പോൾ എന്റെ സുഹൃത്തുക്കളാണ് വിളിച്ചു പറഞ്ഞത്, കവിത ടിവി ഷോയിലൊക്കെ പാടുന്നുണ്ട്. നിന്റെ പേര് മാത്രം എങ്ങും കേൾക്കുന്നില്ല എന്ന്. അങ്ങനെയാണ് ഇനിയും വൈകാതെ കവിതയുടെ സ്രഷ്ടാവ് ഞാനാണ് എന്ന് എല്ലാവരെയും അറിയിക്കണം എന്ന് തീരുമാനിച്ചത്.
കുറച്ചു കവിതകൾ എഴുതിയ ശേഷം ഒരു സിഡി ഇറക്കണം എന്നാഗ്രഹിച്ച് ബിജു പി കടുവിനാലിനെ കണ്ടപ്പോൾ റെജി പ്രയാറുമായി ബന്ധപ്പെടാൻ പറയുകയും റെജി എന്റെ കവിതകൾ കേട്ട ശേഷം സിഡി ഇറക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഓഡിയോ സിഡിയായിരുന്നു ആദ്യം ഇറക്കിയത്. പിന്നീട് ദൃശ്യാവിഷ്ക്കാരം ചെയ്തു. അന്നത്തെക്കാലത്ത് സോഷ്യൽ മീഡിയ സജീവമല്ലാത്തതിനാൽ എന്റെ ചുറ്റുവട്ടത്തുള്ളവർമാത്രമേ അറിഞ്ഞിരുന്നുള്ളൂ. പിന്നീട് 2016ലാണ് യൂട്യൂബിൽ ഷെയർ ചെയ്തത്. അതോടെ പലരും കവിത ഓരോ രീതിയിൽ പാടി ഷെയർ ചെയ്യാൻ തുടങ്ങി. ഇപ്പോൾ കവിതയുടെ പിതൃത്വം ഉന്നയിച്ച് പലരും വരാൻ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തെണ്ടി വന്നത്'എന്നും ഹരിലാൽ പറയുന്നു.
ഹരിലാലിന് സ്ക്കൂൾ കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പ്രണയമായിരുന്നു ഈ മനോഹര കവിതയുടെ പിറവിയുടെ മുഖ്യ കാതൽ. കോളേജ് കാലഘട്ടം വരെ നീണ്ട പ്രണയത്തിനൊടുവിൽ മറ്റൊരാളുടെ താലി ചരടിന് മുന്നിൽ തല കുനിക്കേണ്ടി വന്നു ആ പ്രണയിനിക്ക്. വിരഹ ദുഃഖം അത്രമേൽ ഹരിലാലിനെ തളർത്തി. ആ തളർച്ച മാറുവാൻ വേണ്ടിയാണ് അക്ഷരങ്ങളിലൂടെ തന്റെ പ്രണയം കോറിയിടാൻ തുടങ്ങിയത്. ഇന്നവൾ മറ്റൊരാളുടെ ഭാര്യയായി കുട്ടികളുടെ അമ്മയായി ജീവിക്കുമ്പോഴും പഴയ പ്രണയത്തിന്റെ ഓർമ്മയിൽ നീറി ജീവിക്കുകയാണ് ഇദ്ദേഹം
സഫലമാകാതെ പോയ പ്രണയത്തിന്റെ സുഖമുള്ള നോവും നൊമ്പരവുമായി ഇപ്പോഴും വിവാഹം കഴിക്കാതെ കവിതകളിൽ കൂടി തന്റെ പ്രണയം ലോകത്തോട് വിളിച്ചു പറയുകയാണ് ഈ കവി. പുതിയൊരു ചലച്ചിത്രത്തിന് വേണ്ടിയുള്ള ഗാനങ്ങളുടെ രചനയിലാണ് ഹരിലാൽ ഇപ്പോൾ. മനസ്സിലെ ഒരിക്കലും വറ്റാത്ത പ്രണയവുമായി തന്റെ തൂലിക ചലപ്പിച്ചു കൊണ്ടേയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍