മിക്ക സംസ്ഥാനങ്ങളിലും ജയിലുകളിൽ സസ്യാഹാരം നൽകുമ്പോൾ കേരളത്തിൽ മാത്രം മട്ടനും ചിക്കനും മീനും ഉൾപ്പെടെ സുഭിക്ഷമായ ഭക്ഷണം; കിലോ 650 രൂപവരെ വിലയുള്ള മട്ടൻ തട്ടിവിട്ട് കൊഴുക്കുന്ന തടവുപുള്ളികൾക്ക് അക്രമവാസന കൂടുമെന്ന് ജയിൽ ഡിജിപി; രാഷ്ട്രീയ തടവുകാരടക്കം വിലസുമ്പോൾ മെനുവിൽ തൊടാൻ മടിച്ച് സർക്കാരും; ആർ ശ്രീലേഖയുടെ വാക്കിന് ചെവികൊടുക്കാതെ കേരളം തടവുകാരെ തീറ്റിപ്പോറ്റുന്നതിൽ നമ്പർ വൺ ആയി തുടരുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പണ്ടുകാലത്ത് ആരെങ്കിലും ശിക്ഷിക്കപ്പെട്ടാൽ ജയിലിൽ പോയി ഉണ്ടതിന്നാം എന്നായിരുന്നു നാട്ടുകാർ പറയുക. എന്നാൽ ഇന്ന് സ്ഥിതി മാറി. രാജ്യത്തെ ജയിലുകളിൽ തടവുപുള്ളികൾക്ക് ഏറ്റവും സുഭിക്ഷമായ മെനുവുമായി വിഭവ സമൃദ്ധമായ ഭക്ഷണം നൽകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നാട്ടിൽ ഒരുനേരത്തെ ഭക്ഷണംപോലും ഇല്ലാതെ പതിനായിരങ്ങൾ കഴിയുമ്പോൾ കോടികൾ ജയിൽപ്പുള്ളികളുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ചർച്ചയാവുകയാണ് ഇപ്പോൾ.
വിഷയം സജീവ ചർച്ചയിൽ കയറുന്നത് ജയിൽ ഡിജിപിയുടെ ഒരു നിർദ്ദേശത്തെ തുടർന്നാണ്. മട്ടൻ ഉൾപ്പെടെ സുഭിക്ഷമായ ഭക്ഷണം നൽകുന്നത് ക്രിമിനൽ മാനസികാവസ്ഥയുള്ള തടവുകാരുടെ കുറ്റവാസന കൂട്ടുമെന്നും അതു നിർത്തലാക്കണമെന്നും ചൂണ്ടിക്കാട്ട് ജയിലിലെ മെനുവിൽ നിന്ന് ആട്ടിറച്ചി മാറ്റണമെന്ന് ആയിരുന്നു ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്.
കഴിഞ്ഞവർഷം മെയ്മാസം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നടന്ന ചടങ്ങിൽ ഇത്തരമൊരു അഭിപ്രായം ശ്രീലേഖ പറഞ്ഞിരുന്നു. ജയിലലെ കശാപ്പിന് എതിരെയായിരുന്നു പരാമർശം. കത്തിയുടേയും രക്തത്തിന്റേയും വഴിയിലൂടെ സഞ്ചരിച്ച അന്തേവാസികളെ വീണ്ടും കശാപ്പുകാരാക്കുന്നത് ശരിയല്ലന്നും ആയിരുന്നു അവർ പറഞ്ഞത്. അവിടെ താറാവുഫാം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഡിജിപി.
നെട്ടുകാൽത്തേരി ജയിലിലെ തടവുകാർ കശാപ്പുചെയുന്ന ജന്തുക്കളെയാണ് സെൻട്രൽ ജയിലിൽ പാകം ചെയ്ത് വിറ്റഴിക്കുന്നത്. ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കി ചിക്കനും മുട്ടയും ആക്കുന്ന കാര്യം ചിന്തിക്കുകയാണ്. പശു, കോഴി, ആട് തുടങ്ങി ധാരാളം വളർത്തുമൃഗങ്ങളെ നെട്ടുകാൽത്തേരിയിൽ സംരക്ഷിക്കുന്നു. ഇവയെ കൊല്ലുന്നതിലൂടെ അന്തേവാസികളുടെ മനസിൽ ശേഷിക്കുന്ന നന്മ കൂടി നശിക്കുന്നു. ഇവിടെ താറാവ് ഫാം തുടങ്ങുന്ന കാര്യം ആലോചിച്ചപ്പോൾ മുട്ടത്താറാവുകൾ മതിയെന്ന് താൻ പറയാൻ കാരണവും കശാപ്പിനോടുള്ള അതൃപ്തിയാണ്. ആൺ താറാവുകളാണെങ്കിൽ അവയെയും കശാപ്പു ചെയ്യുന്നത് കാണേണ്ടിവരുമായിരുന്നുവെന്നും അവർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നിർദ്ദേശവും അവർ സർക്കാരിന് മുന്നിൽ വച്ചത്. ജയിലിലെ ഭക്ഷണ മെനുവിൽ നിന്ന് ആട്ടിറച്ചി മാറ്റണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതു സംബന്ധിച്ച് ശ്രീലേഖ നൽകിയ ശുപാർശ സർക്കാർ ഇതുവരെയായും പരിഗണിച്ചിട്ടില്ല. അമിത കൊഴുപ്പടങ്ങിയ ആട്ടിറച്ചി അകത്തു ചെല്ലുന്നത് ക്രിമിനൽ വാസന കൂട്ടുമെന്ന വാദത്തിനോട് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. വിദേശത്ത് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും ജയിലുകളിൽ സസ്യാഹാരം മാത്രമാണ് നൽകുന്നത്. ഇതുൾപ്പെടെ പലരും ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ അനുകൂല നിലപാടല്ല കൈക്കൊണ്ടത്.
ഇതിന് മറ്റൊരു കാരണംകൂടി ഉണ്ടെന്നും വാദമുയരുന്നു. സംസ്ഥാനത്ത് നിരവധി രാഷ്ട്രീയക്കാർ, കൊലക്കേസിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട്് ജയിലുകളിൽ വിചാരണ തടവുകാരായും ശിക്ഷിക്കപ്പെട്ടും കഴിയുന്നുണ്ട്. ഇവരെ സന്തോഷിപ്പിക്കുക എന്ന താൽപര്യംകൂടി പരിഗണിച്ചാണ് സർക്കാർ ജയിൽ മെനുവിൽ കൈവയ്ക്കാൻ മടിക്കുന്നതെന്ന സൂചനകളും ചർച്ചയാവുന്നു. തടവുകാർക്ക് സുഭിക്ഷമായ ഭക്ഷണമാണ് കേരളത്തിലെ ജയിലുകളിൽ.
സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയും ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ളാമും എല്ലുംതോലുമായി ജയിലിൽ പോയ ദൃശ്യങ്ങളും പിന്നീട് ശിക്ഷാവിധി ഏറ്റുവാങ്ങിയ കാലം ആകുമ്പോഴേക്കും തടിച്ചുകൊഴുത്ത ദൃശ്യങ്ങളും എല്ലാവരും കണ്ടതാണ്. ഇതോടെ തന്നെ ഉണ്ടതിന്നൽ സ്ഥിതി മാറി നല്ല ഭക്ഷണമെല്ലാം കഴിച്ച് സുഖവാസമാണ് ജയിലിൽ തടവുപുള്ളികൾക്ക് എന്ന സ്ഥിതിയും അപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു.
ജയിൽ ഭക്ഷണത്തിന് വൻ തുകയാണ് കേരളം ചെലവിടുന്നത്. രാജ്യത്ത് ഇക്കാര്യത്തിൽ കേരളമാണ് നമ്പർ വൺ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ തന്നെ തടവുകാർക്ക് ആട്ടിറച്ചി കൊടുക്കുന്നതു വഴിയുണ്ടാകുന്ന ഭീമമായ ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനു കൂടിയാണ് കുറച്ചുനാൾ മുമ്പ് ഡിജിപി സർക്കാരിനു മുമ്പിൽ ഇങ്ങനെയൊരു നിർദ്ദേശം വച്ചത്. ആഴ്ചയിൽ രണ്ടു ദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളിൽ ഇപ്പോൾ നൽകി വരുന്ന സസ്യേതര ഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നൽകുന്നത്. ഒരു തടവുകാരന് ഏകദേശം 150ഗ്രാം മട്ടൺ കറി കിട്ടും. ഒരു കിലോ ആട്ടിറച്ചിക്ക് 500-650 രൂപ വിലയുണ്ട്.
ആട്ടിറച്ചിക്കു പകരം കോഴിയിറച്ചിയാവാമെന്നും ശുപാർശ ചെയ്തിരുന്നു. എന്നാൽ അതുപോലും വേണ്ട മുട്ട കൊടുത്താൽ മതിയെന്ന നിലപാടുപോലും പല ഉന്നത ജയിൽ ഉദ്യോഗസ്ഥരും നിർദ്ദേശിക്കുകയും ചെയ്തു. ഓരോ വർഷവും ആട്ടിറച്ചിക്കായി വൻതുകയാണ് ചെലവിടുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ജയിൽ വകുപ്പു തന്നെയാണ് വിവിധ ജോലികളിൽ കൂടി അന്തേവാസികളുടെ ഭക്ഷണത്തിനു പണം കണ്ടെത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ജയിലുകളിൽ പ്രഭാതഭക്ഷണമായി ചായ മാത്രമാണ് നൽകാറുള്ളതെന്നിരിക്കെയാണ് കേരളത്തിൽ ജയിൽമെനു കാലങ്ങളായി പരിഷ്കരിച്ച് ഇപ്പോഴത്തെ സുഭിക്ഷമായ അവസ്ഥയിലേക്ക് എത്തിച്ചത് രാഷ്ട്രീയ തടവുകാരുടെ 'തടി നന്നാക്കാൻ' കൂടി ഉദ്ദേശിച്ചാണെന്ന ആരോപണമാണ് ഉയരുന്നത്.
സർക്കാർ തന്റെ നിർദ്ദേശത്തിൽ തീരുമാനം കൈക്കൊള്ളാൻ മടിക്കുന്ന സാഹചര്യത്തിൽ അടുത്തിടെ ഡിജിപി ശ്രീലേഖ തന്നെ ഇതിനായി നീക്കവും തുടങ്ങിയിരുന്നു. ജയിലിലെ ആടുകളെ കൊന്ന് തടവുകാർക്ക് ഇനി ഭക്ഷണമൊരുക്കില്ലെന്ന തീരുമാനം ചീമേനിയിലാണ് ഡിജിപി നടപ്പിലാക്കിയത്. ഇതോടെ ജയിലിലെ ഫാമിലുള്ള ആടുകളെ ലേലത്തിൽ നൽകാനും തീരുമാനിച്ചു. മാർച്ച് അവസാനമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ആദ്യ ലേലത്തിൽ പങ്കെടുക്കാൻ ഒട്ടേറെ പേർ ജയിലിലെത്തി. ചീമേനി തുറന്ന ജയിലിലെ ആടുകളെ ഇങ്ങനെ ലേലത്തിൽ നൽകി. ആട്, പന്നി, പശു, മുട്ട കോഴി, കാസർകോടൻ കുള്ളൻ എന്നിവയെല്ലാം വളർത്തുന്ന ഫാമുകൾ ജയിലിനകത്തുണ്ട്.
100 ൽ അധികം ആടുകളെ ആയിരുന്നു ചീമേനി തുറന്ന ജയിലിലെ ഫാമിൽ വളർത്തിയിരുന്നത്. തടവുകാർക്ക് നൽകുന്ന ഭക്ഷണ മെനുവിൽ ശനിയാഴ്ചയാണ് മട്ടൻ കറി ഉച്ചയ്ക്ക് നൽകുന്ന ചോറിനോടൊപ്പം നൽകുക. ഇതിനായി ജയിലിലെ ഫാമിലുള്ള ആടുകളെ തന്നെയാണ് നേരത്തേ കൊന്ന് കറിവച്ചിരുന്നത്. അതൊഴിവാക്കി കൊണ്ടായിരുന്നു ശ്രീലേഖയുടെ തീരുമാനം. തുറന്ന ജയിലിൽ അധികവും കഴിയുന്നതുകൊലപാതക കേസുകളിൽപെട്ടവരും മറ്റുമാണ്.
അതുകൊണ്ട് തന്നെ ജയിലിനകത്തുനിന്നു തന്നെ ഭക്ഷണത്തിന് വേണ്ടി ആടുകളെ കൊല്ലുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും എന്ന ഡിജിപിയുടെ വാക്കാലുള്ള നിർദ്ദേശത്തിലാണ് ജയിലിനുള്ളിലെ ഫാമിൽ നിന്നുള്ള ആടുകളെ ഭക്ഷണത്തിനായി കൊല്ലുന്നത് ഒഴിവാക്കിയതെന്ന സൂചനയാണ് ജയിൽ അധികാരികൾ പങ്കുവയ്ക്കുന്നത്. എന്നാൽ ജയിലിലെ ആടുകളെ കൊല്ലുന്നത് മാത്രമേ ഒഴിവായുള്ളൂ. പകരം കിലോയ്ക്ക് 550-600 രൂപയോളം നൽകി പുറത്തുനിന്ന് വാങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. ചീമേനി ജയിലിൽ നടന്ന ആടുകളുടെ ലേലത്തിൽ ആദ്യ ദിവസം 11 ആടുകൾ ലേലത്തിൽ പോയി.ഇത് വഴി അരലക്ഷം രൂപയോളം ജയിലിന് ലഭിക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്