വിമൽ ജ്യോതിക്കെതിരെ ചെറുവിരൽ അനക്കരുതെന്ന് എസ്എഫ്ഐക്ക് പാർട്ടി ഉന്നതങ്ങളിൽ നിന്ന് വിലക്ക്; സമരത്തിനെത്തിയ എംഎസ്എഫുകാരെ തല്ലിച്ചതയ്ക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കി കോൺഗ്രസ് നേതാക്കളും; പാമ്പാടിയിലും മറ്റക്കരയിലും ഉറഞ്ഞുതുള്ളിയവർ കത്തോലിക്ക സഭയുടെ കോളേജിന് മുന്നിൽ വിനീത വിധേയരായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: വിദ്യാർത്ഥി പീഡനത്തെ തുടർന്ന് പാമ്പാടിയിൽ നെഹ്റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്ന എസ്എഫ്ഐ കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനെതിരെ ഫൈൻകൊള്ളയുൾപ്പെടെ വൻ ആരോപണങ്ങൾ ഉയർന്നിട്ടും സമരത്തിനിറങ്ങാതിരുന്നത് കോളേജ് നടത്തുന്ന കത്തോലിക്ക സഭ മാനേജ്മെന്റിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപം ശക്തമാകുന്നു.
പാമ്പാടിയിലും കോട്ടയത്തും എസ്എഫ്ഐ സമരത്തിനിറങ്ങുകയും കോളേജ് കെട്ടിടം അടിച്ചുപൊളിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് വിദ്യാർത്ഥികളെ 'മയത്തോടെ' ആണ് കൈകാര്യം ചെയ്തത്. എന്നാൽ വിമൽജ്യോതി കോളേജ് അധികൃതർക്കെതിരെ മുസഌംലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനെ പൊലീസ് കൈകാര്യംചെയ്തത് അതിരൂക്ഷമായാണ്.
വിമൽജ്യോതിക്കെതിരെ എസ്എഫ്ഐ സമരം നടത്തിയില്ലെന്നതും അവിടെ സമരത്തിനിറങ്ങിയ എംഎസ്എഫുകാരെ പൊലീസും കോളേജ് ഏർപ്പെടുത്തിയ ഗുണ്ടകളും ചേർന്ന് ശരിക്കും കൈകാര്യം ചെയ്യുകയും അറസ്റ്റുചെയ്ത് കൊണ്ടുപോകുകയും ചെയ്തുവെന്നതും ഇക്കാര്യത്തിൽ സർക്കാരും കോളേജ് മാനേജ്മെന്റിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന് തെളിവാണെന്ന് ആക്ഷേപം ഉയരുകയാണിപ്പോൾ.
സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിനെതിരെ ചെറുവിരലനക്കരുതെന്ന് സിപിഐ(എം) ഉന്നതങ്ങളിൽ നിന്നുതന്നെ എസ്എഫ്ഐക്കും യുവജന സംഘടനയായ ഡിവൈഎഫ്ഐക്കും കർശന നിർദ്ദേശം നൽകിയതായാണ് വിവരം. കോളേജിനെതിരെ നടക്കുന്ന സമരത്തെ തടയാൻ പൊലീസിനും പാർട്ടി തലത്തിൽ നിന്നുതന്നെ നിർദ്ദേശം പോയതായാണ് സൂചനകൾ.
മാത്രമല്ല, വിഷയത്തിൽ എക്കാലത്തും സ്വാശ്രയ കോളേജുകൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസ്സും വിമൽജ്യോതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തടയാൻ കൂട്ടുനിൽക്കുന്നതായി വിദ്യാർത്ഥികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം കോളേജിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ തടയാൻ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് മാനേജ്മെന്റിനെ പ്രതിരോധിക്കാൻ ഗുണ്ടാസംഘങ്ങൾ അണിനിരന്നതെന്ന് അവർ പറയുന്നു.
ഇവർക്ക് നിർദ്ദേശങ്ങൾ നൽകി മാനേജ്മെന്റ് പ്രതിനിധികളായ അച്ചന്മാരും കൂടെയുണ്ടായിരുന്നെന്നും അവർ പറയുന്നു. കോളേജിനകത്തേക്ക് പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തെ കയറ്റിയത് അകത്തുള്ള വിദ്യാർത്ഥികളെ വിരട്ടാൻകൂടി ഉദ്ദേശിച്ചായിരുന്നെന്നും പരസ്യമായി പ്രതിഷേധിച്ചാൽ അതിനെ ഗുണ്ടകളെ വച്ച് നേരിടുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ ഗുണ്ടകളെ കോളേജിൽ എത്തിച്ചതെന്നും ആണ് വിദ്യാർത്ഥികൾ പറയുന്നത്.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ ജിനു അച്ചന്റെ സന്ദർശനം
അതിനിടെ ടോംസ് കോളേജിൽ സംഭവിച്ചതുപോലെ വിമൽജ്യോതി കോളേജിന്റെ പെൺകുട്ടികളുടെ ഹോസ്റ്റലിലും അഡ്മിനിസ്ട്രേറ്ററുടെ പാതിരാ സന്ദർശനം ഉണ്ടാകാറുണ്ടെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. ഫാദർ ഡോ. തോമസ് മെൽവെട്ടത്ത് ചെയർമാനും ഫാ. ജിനു വടക്കേ മുളഞ്ഞനാൽ അഡ്മിനിസ്ട്രേറ്ററുമായ കോളേജാണിത്. ഫാദർ ജിനു ജൂനിയർ പെൺകുട്ടികളെ വിളിച്ച് പ്രത്യേക കഌസ് നൽകാറുണ്ടെന്നും അമ്മമാർ പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളാണെന്ന് പറഞ്ഞാണ് ക്ലാസെടുക്കാറെന്നും കുട്ടികൾ വാട്സ് ആപ് സന്ദേശത്തിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതുപോലെ പെൺകുട്ടികളുടെ മുറിയിൽ ലൈറ്റ് ശരിയാക്കാനെന്നും മറ്റും പറഞ്ഞ് പലരും ഇടയ്ക്കിടെ മിന്നൽ സന്ദർശനം നടക്കാറുണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു. നേരവും കാലവും നോക്കാതെയാണ് ജിനു അച്ചൻ ഗേൾസ് ഹോസ്റ്റലിൽ വരാറുള്ളതെന്നും പെൺകുട്ടികൾ പറയുന്നു.
ഒരുപക്ഷേ, അടുത്ത വിഷ്ണു കേരളത്തിൽ ഉണ്ടാകുമെങ്കിൽ അത് ചെമ്പേരിയിലെ വിമൽജ്യോതിയിൽ ആകുമെന്നും അത് തടയാൻ സമൂഹം ഒരുമിച്ച് ശ്രമിക്കണമെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. ഇത്തരത്തിലുള്ള നിവരധി പരാതികളും മറുനാടൻ മലയാളിക്ക് ലഭിച്ചു. ഈ സാഹചര്യത്തിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിനെ പറ്റി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെ ജയിൽ അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളെ വിരട്ടി നിർത്തിയാണ് വിമൽജ്യോതിയിൽ എൻജിനീയർമാരെ വാർത്തെടുക്കുന്നതെന്ന് വ്യക്തമാകുന്നു.
വർഷാവർഷം കുമിഞ്ഞുകൂടുന്ന ഫൈൻ കളക്ഷൻ
വിദ്യാഭ്യാസത്തെ എല്ലാരീതിയിലും കച്ചവടവൽക്കരിക്കുന്ന ഒരു സ്ഥാപനമാണ് വിമൽജ്യോതിയെന്ന് അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്നുതന്നെ ഫൈനായി ലക്ഷങ്ങളാണ് ഈടാക്കിയിരിക്കുന്നതെന്നും ഓരോ വർഷവും ഇത് കൂടിവരുന്നുവെന്നും കാണാനാകും. 2012-13 സാമ്ബത്തികവർഷം 3,33,422 രൂപയാണ് ഫൈൻ കളക്ഷൻ ഇനത്തിൽ ലഭിച്ചതെങ്കിൽ13-14 വർഷത്തിൽ അത് 6,21,936 രൂപയായി ഉയർന്നു.
തൊട്ടടുത്ത വർഷമായ 2015ൽ ഇത് 9,73,472 രൂപയായാണ് വർധിച്ചത്. ഓരോ വർഷവും മൂന്നുലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ നിന്നുതന്നെ വിദ്യാർത്ഥികളെ എത്ര നിശിതമായാണ് പിഴിയുന്നതെന്ന വ്യക്തമാകും. ഫൈൻ ഈടാക്കലിൽ കഴിഞ്ഞ വർഷങ്ങളിൽ 200 ശതമാനത്തോളം വർധനവ് ഉണ്ടായി എന്നതുതന്നെ വിദ്യാർത്ഥികളെ എത്രത്തോളം പിഴിയുന്നുവെന്നതിനും പീഡിപ്പിക്കുന്നുവെന്നതിനും തെളിവായി മാറുന്നു.
ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിമൽ ജ്യോതി കോളേജിലേക്ക് കഴിഞ്ഞദിവസം എംഎസ്എഫിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നതും പൊലീസും കോളേജ് അധികൃതർ ഏർപ്പാടാക്കിയ ഗുണ്ടകളും ചേർന്ന് വിദ്യാർത്ഥികളെ തല്ലിച്ചതച്ചതും. അതേസമയം, മന്ത്രി കെ.സി.ജോസഫിന്റെ പിന്തുണയോടെ പ്രാദേശിക കോൺഗ്രസ് നേതാക്കളും അവർ ഏർപ്പെടുത്തുന്ന ഗുണ്ടകളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികളും പറയുന്നു. ഇവർക്കൊപ്പം പൊലീസും കൂടിയത് സിപിഎമ്മും മാനേജ്മെന്റിനെ സുഖിപ്പിക്കാൻ വേണ്ടി നിൽക്കുന്നുവെന്നതിന് തെളിവാണെന്നും എംഎസ്എഫ് നേതൃത്വം സൂചിപ്പിക്കുന്നു.
മാനേജ്മെന്റിനെ തുണച്ച് കോൺഗ്രസ്സും സിപിഎമ്മും
എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലേക്ക് സംഘം ചേർന്നെത്തിയ ഗുണ്ടകൾ പൊലീസ് ഒത്താശയോടെ മാരക അക്രമം അഴിച്ച് വിടുകയായിരുന്നു. സമാധാനപരമായ മാർച്ചിനും ചിരിച്ചാൽപോലും ഫൈനിടുന്ന നടപടിക്കെതിരെ ചിരി സമരത്തിനും ശേഷം നേതാക്കൾ പ്രിൻസിപ്പാളെ കാണുന്നതിനു വേണ്ടി അകത്തേക്ക് പ്രവേശിക്കുമ്പോൾ നേരത്തെ സംഘടിച്ച് എത്തിയ മാനേജ്മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള അക്രമ സംഘം പ്രവർത്തകർക്ക് നേരെ കല്ലേറു നടത്തുകയായിരുന്നുവെന്നും പിന്നീട് പൊലീസും അവർക്കൊപ്പം കൂടി സമരക്കാരെ മർദ്ദിച്ചുവെന്നും എംഎസ്എഫ് നേതാക്കൾ പറഞ്ഞു.
ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് സി.കെ.നജാഫ്, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പം,നസീർ പുറത്തീൽ,സനീർ ഇരിക്കൂർ,ഫവാസ് പുന്നാട്,ഇജാസ് ആറളം,നൗഫൽ പനോൾ,പി.എ.ഇർഫാൻ തുടങ്ങിയവർക്ക് പരിക്കേറ്റു. പരിക്കേറ്റ ജില്ലാ നേതാക്കൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രവർത്തകരെ വിട്ടയക്കുന്നതിനു വേണ്ടി ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മൂസാൻ കുട്ടി നടുവിൽ ഉൾപ്പടെയുള്ളവർ സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ സഹായത്തോടെയാണ് എംഎസ്എഫ് പ്രവർത്തകർക്കെതിരെ ആക്രമണം നടന്നതെന്നത് ലീഗും ഗൗരവത്തോടെയാണ് കാണുന്നത്.
ഏതായാലും സംസ്ഥാനത്തെ മറ്റു കോളേജുകൾക്കെതിരെ സമരത്തിന് മുന്നിട്ടിറങ്ങിയ എസ്എഫ്ഐ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള വിമൽ ജ്യോതി കോളേജിനെതിരെ നിരവധി വാർത്തകൾ വന്നിട്ടും ചെറുവിരൽ അനക്കാത്തത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ഒരുവശത്ത് ഗുണ്ടകളുമായി എത്തി മാനേജ്മെന്റിനൊപ്പം കോൺഗ്രസ് നിലകൊള്ളുമ്പോൾ മറുവശത്ത് സർക്കാർ പൊലീസിനെ അണിനിരത്തി പ്രതിഷേധം അടിച്ചമർത്തുകയും ചെയ്യുന്നു. അതിന് പുറമെയാണ് വിദ്യാർത്ഥികളുടെ വിഷയത്തിൽ സമരത്തിന് ഇറങ്ങാതെ എസ്എഫ്ഐയെ തടഞ്ഞുകൊണ്ട് പാർട്ടിയും നിലപാട് സ്വീകരിക്കുന്നത്.
കോൺഗ്രസ് നിലപാടിനെ പരസ്യമായി എതിർത്ത് കെഎസ് യു
അതേസമയം മാനേജ്മെന്റിന്റെ കുഴലൂത്തുകാരായി പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ മാറിയെന്ന ആക്ഷേപവുമായി കെഎസ് യു തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ അവിശുദ്ധബന്ധത്തെ പരസ്യമായി ചോദ്യംചെയ്ത് അവർ ഫേസ്ബുക്കിലൂടെയും പ്രതികരിച്ചു.
കേരളം ഇന്ന് മൊത്തം വിദ്യാർത്ഥികളുടെ അവകാശങ്ങളെ പറ്റിയും അവർക്ക് നേരെയുള്ള സ്വാശ്രയ മാനേജ്മെന്റുകളുടെ കടന്ന് കയറ്റത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ, വിദ്യാർത്ഥികളെ പട്ടാള ഭരണത്തിലെന്ന പോലെ കൊണ്ട് പോകുന്ന കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലേക്ക് ഒരു വിദ്യാർത്ഥി സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചപ്പോൾ അത് തടയാൻ നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടി ജോഷി കണ്ടത്തിലും ഏരുവേശി കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയും?
ഒരു യുവജന നേതാവ് എടുക്കേണ്ട നിലപാടാണോ ഇത്? പ്രത്യേകിച്ചും ഇങ്ങനെയൊരു വിഷയത്തിൽ......പാവപ്പെട്ട കർഷകരായ മലയോര പ്രദേശവാസികളുടെ മക്കൾ വിദ്യാഭ്യാസലോണും മറ്റുമെടുത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാർ പാടുപെടുമ്പോൾ ഫൈനിൽ നിന്ന് മാത്രം പത്ത് ലക്ഷം രൂപ വാങ്ങുന്ന മാനേജ്മെന്റ് അങ്ങനെയുള്ള നാറിയ പണം കൊണ്ട് ഇവരെയും വിലയ്ക്കെടുത്തോ?- കെഎസ് യു ഫെയ്സ് ബുക്കിൽ കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്