Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിൻ യാത്രയിൽ വെച്ചു കണ്ടപ്പൾ അനാഥനെന്ന് പറഞ്ഞു പരിചയപ്പെട്ടു അമ്പലത്തിൽ വെച്ചു വിവാഹം കഴിച്ചു ഒരുമിച്ചു താമസിച്ചു; ക്രിസ്ത്യാനിയാണെന്നും അനാഥനല്ലെന്നും പറഞ്ഞപ്പോൾ പൊറുത്തു; രണ്ടു മക്കൾ ഉണ്ടായി കഴിഞ്ഞപ്പോൾ മുങ്ങിയെങ്കിലും ഭർത്താവിന് എന്തോ അപകടം പറ്റിയെന്ന് ചിന്തിച്ചു തേടി നടന്നു; ഒടുവിൽ കാണാതെ പോയ ഭർത്താവിനെ ഫേസ്‌ബുക്കിൽ കണ്ടുമുട്ടി ഭാര്യ: ദീപു ഫിലിപ്പെന്ന വ്യാജ ഭർത്താവിനെ തേടി വെള്ളരിക്കുണ്ട് പൊലീസ്

ട്രെയിൻ യാത്രയിൽ വെച്ചു കണ്ടപ്പൾ അനാഥനെന്ന് പറഞ്ഞു പരിചയപ്പെട്ടു അമ്പലത്തിൽ വെച്ചു വിവാഹം കഴിച്ചു ഒരുമിച്ചു താമസിച്ചു; ക്രിസ്ത്യാനിയാണെന്നും അനാഥനല്ലെന്നും പറഞ്ഞപ്പോൾ പൊറുത്തു; രണ്ടു മക്കൾ ഉണ്ടായി കഴിഞ്ഞപ്പോൾ മുങ്ങിയെങ്കിലും ഭർത്താവിന് എന്തോ അപകടം പറ്റിയെന്ന് ചിന്തിച്ചു തേടി നടന്നു; ഒടുവിൽ കാണാതെ പോയ ഭർത്താവിനെ ഫേസ്‌ബുക്കിൽ കണ്ടുമുട്ടി ഭാര്യ: ദീപു ഫിലിപ്പെന്ന വ്യാജ ഭർത്താവിനെ തേടി വെള്ളരിക്കുണ്ട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പലപേരുകൾ ആൾമാരാട്ടം നടത്തി കല്യാണം കഴിച്ച് പെൺകുട്ടികളെ വഞ്ചിച്ചു കടക്കുന്ന കല്യാണ വീരന്മാരുടെ കഥകൾ ഇടക്കിടെ പുറത്തുവരാറുണ്ട്. അത്തരമൊരു കല്യാണ വീരന്റെ കഥ കൂടി പുറത്തുവന്നു. കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പ് എന്ന യുവാവാണ് വിവാഹ ശേഷം ഭാര്യയെയും പിഞ്ചു മക്കളെയും ഉപേക്ഷിച്ചു കടന്നത്.

കാണാതായ ഭർത്താവിന് എന്തെങ്കിലും അപകടം പറ്റിയാകുമെന്ന് കരുതി കാത്തിരുന്ന ഭാര്യ ഭർത്താവിന്റെ ചിത്രം ഫേസ്‌ബുക്കിൽ കണ്ടതോടെയാണ് താനും മക്കളും വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഭർത്താവിനെ വീണ്ടു കിട്ടണമെന്ന് കാണിച്ച് പൊലീസിൽ പരാതി നല്കി പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഭാര്യ ബേബി. ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ദീപു പിന്നീട് വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയായിരുന്നു. പ്രണയ വിവാഹിതരാണ് ഇവർ. രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗർഭം ധരിച്ച് ഒൻപതു മാസമായിരിക്കുന്ന സമയത്ത് ജോലി ആവശ്യത്തിന് എന്നു പറഞ്ഞ് വീടു വിട്ടു പോയ ദീപു പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോൾ 9 മാസം പിന്നിടുന്നു. കുഞ്ഞുണ്ടായിട്ടും ബേബിയെ ഫോണിൽ പോലും ബന്ധപ്പെട്ടില്ല.

രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ദുരിത ജീവിതത്തിലാണ് യുവതി. ദീപുവിനേക്കുറിച്ച് പല തരത്തിൽ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അയൽവാസിയുടെ ഫോണിൽ ദീപുവിന്റെ ഫേസ്‌ബുക്ക് പേജ് കണ്ടത്. ഇതോടെ ഭർത്താവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകി.

നുണ പറഞ്ഞാണ് ദീപു തന്നെ 2009ൽ വിവാഹം ചെയ്തതെന്നും ബേബി പറഞ്ഞു. കാസർകോട് സ്വദേശിയായ ബേബി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെട്ടത്. കിറ്റക്‌സ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ബേബി. ട്രെയിൻ യാത്രക്കിടിയെലുള് പരിചയം പ്രണയമായി മാറുകയായിരുന്നു.

താൻ ഹിന്ദുവാണെന്നും അനാഥനാണെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. കുഞ്ഞും ഉണ്ടായി. ഇതിനിടെ താൻ അനാഥനല്ലെന്നും അച്ഛനും അമ്മയും സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നുമറിയിച്ചു.

കാസർകോട് വെള്ളരിക്കുണ്ടുള്ള ദീപുവിന്റെ വീട്ടിലെത്തി മതം മാറി. ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹവും കഴിച്ചു. എന്നാൽ നായ്ക്ക വിഭാഗത്തിൽപ്പെട്ട തന്നെ ദീപുവിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നെന്നും ബേബി പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ ഇപ്പോഴും ദീപുവിന്റെ മുറിയിൽ കയറാന്മാത്രമേ തനിക്ക് അധികാരമൊള്ളെന്നും ബോബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാനും കഴിയില്ല. പലപ്പോഴും നാട്ടുകാരുടെയും അയൽവാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സന്ധ്യയാകുമ്പോൾ കുട്ടികളെയും കൊണ്ട് അയൽ വീട്ടിലാണ് അന്തിയുറങ്ങാൻ പോകുന്നത്.

ഇതിനിടെയാണ് അയൽവാസിയുടെ ഫോണിൽ ദീപുവിന്റെ ഫേസ് ബുക്ക് പേജ് കാണുന്നത്. ഇതേ തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലും നാട്ടുകാരോടും ദീപുവിനെ കണ്ടെത്തിത്തരാൻ അപേക്ഷിക്കുകയാണ് ബേബി. വെള്ളരിക്കുണ്ട് പൊലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു, ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവിടെ നിന്നും വീണ്ടും മുങ്ങുകയായിരുന്നു. ദീപു ഇപ്പോൾ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞുവെന്ന് ബേബി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP