ഇന്ത്യയുടെ വീരപുത്രൻ പാക് പിടിയിലാകുന്നത് സേനാതാവളങ്ങൾ തകർക്കാൻ എത്തിയ ശത്രുവിമാനങ്ങളെ ചെറുത്ത് തുരത്തുന്നതിനിടെ; ശത്രുക്കളുടെ പിടിയിലായത് ഇന്ത്യൻ സൈനിക താവളങ്ങൾ രക്ഷിക്കാൻ പാക് വിമാനങ്ങൾക്ക് നേരെ വെടിയുതിർത്ത് ചീറിയെത്തിയ ഇന്ത്യൻ മിഗിന്റെ പൈലറ്റ്; മുഖത്ത് മുറിവേറ്റ നിലയിൽ പിടിയിലായിട്ടും പാക് ഓഫീസർമാരുടെ ചോദ്യങ്ങൾക്ക് സധൈര്യം ഉത്തരം നൽകി അഭിനന്ദൻ; ഇന്ത്യൻ രഹസ്യങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി തരില്ലെന്ന് ഉറച്ച പ്രതികരണവുമായി ധീരനായ വിങ് കമാൻഡർ
മറുനാടൻ ഡെസ്ക്
ശ്രീനഗർ: പാക്കിസ്ഥാനിൽ പ്രവർത്തിച്ച ഭീകരതാവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ച് തകർത്തതിന് തിരിച്ചടിക്കാൻ ഇന്ത്യൻ സേനാ താവളങ്ങളെ ലക്ഷ്യമാക്കി പറന്നുവന്ന പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യക്ക് ഇന്ന് ഒരു മിഗ് വിമാനം നഷ്ടപ്പെടുന്നതും അതിന്റെ പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നതും.
ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ പൈലറ്റാണ് ഇപ്പോൾ പാക്കിസ്ഥാൻ കസ്റ്റഡിയിലായ യുവ സൈനികൻ വർധമാൻ. ഇന്ത്യൻ അതിർത്തി ലംഘിക്കാനെത്തിയ പാക്കിസ്ഥാന്റെ മൂന്ന് എഫ്-16 വിമാനങ്ങളെ പൊടുന്നനെ പറന്നുയർന്ന ഇന്ത്യൻ മിഗ്-21 ബൈസൺ ജെറ്റ് വിമാനങ്ങളാണ് പ്രതിരോധിച്ചത്. ഇന്ത്യൻ ആക്രമണം വന്നതോടെ സേനാതാവളിലും ഇന്ത്യൻ സൈനിക പോസ്റ്റിലും ബോംബിംഗിന് എത്തിയ പാക് വിമാനങ്ങൾ തിരിച്ച് പറക്കുകയും അവയെ ഇന്ത്യൻ മിഗ് വിമാനങ്ങൾ പിൻതുടർന്ന് ആക്രമിക്കുകയുമായിരുന്നു.
ഇതിനിടെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് പാക് അതിർത്തിയിൽ മൂന്നു കിലോമീറ്റർ അപ്പുറം ഒരു പാക് വിമാനവും തകർന്നുവീണു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഇക്കാര്യം റിപ്പോർട്ടു ചെയ്തു. ഒരു പാക് വിമാനത്തിന് വെടിയേൽക്കുന്നതും അതിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതും ഇന്ത്യൻ മണ്ണിൽ നിന്നുതന്നെ സൈനികർക്ക് കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ പാക് റേഡിയോയെ ഉദ്ധരിച്ച് സൈന്യം പുറത്തുവിട്ടതെന്ന് വ്യക്തമാക്കി വീഡിയോകളും ദൃശ്യങ്ങളും പാക്കിസ്ഥാൻ പുറത്തുവിടുകയും ചെയ്തു.
ഒരു സംഘം പാക് സൈനികർ മുഖത്ത് മുറിവേറ്റ ഒരു വൈമാനികനെ പിടികൂടുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ പൈലറ്റിനെ കണ്ണുകൾ മൂടിക്കെട്ടി പാക് സേനാ താവളത്തിൽ എത്തിക്കുന്ന ചിത്രങ്ങളും തകർന്ന ഇന്ത്യൻ വിമാനത്തിന്റേതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും എത്തി. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ ചോദ്യം ചെയ്യുന്നു എന്ന് വ്യക്തമാക്കി വീഡിയോയും പൈലറ്റിൽ നിന്ന് പിടിച്ചെടുത്തത് എന്ന് പറഞ്ഞ് രേഖകളും പാക്കിസ്ഥാൻ പുറത്തുവിടുന്നത്. പാക് അതിർത്തി ലംഘിച്ച് വന്ന വിമാനം വെടിവച്ചിട്ടു എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
എന്നാൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് സൈനിക താവളങ്ങൾ ആക്രമിക്കാനെത്തിയ വിമാനങ്ങളെ ധീരമായി ചെറുത്ത് തിരികെ ആക്രമിച്ച വൈമാനികനാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പിടിയിലായത്. ഒരുപക്ഷേ, വർധമാൻ ഉൾപ്പെട്ട ഇന്ത്യൻ വ്യോമസേന വിംഗിന്റെ ചെറുത്തുനിൽപ്പ് ഇല്ലായിരുന്നെങ്കിൽ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലോ സമീപത്തെ സൈനിക കേന്ദ്രങ്ങളിലോ പാക് വ്യോമസേന ബോംബിങ് നടത്തുമായിരുന്നു എന്നാണ് സൂചനകൾ പുറത്തുവരുന്നത്. പക്ഷേ, തക്കസമയത്ത് പറന്നുയർന്ന ഇന്ത്യൻ വിമാനങ്ങൾ തിരിച്ചടിച്ചതോടെ അതിർത്തിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്ത്യൻ സൈനിക പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ച് പാക് വിമാനങ്ങൾ തിരിച്ചു പറക്കുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയ ഇന്ത്യൻ സൈനിക വ്യൂഹത്തിലെ ഒരു വിമാനമാണ് നഷ്ടപ്പെട്ടത്. അതിലെ പൈലറ്റായിരുന്നു അഭിനന്ദൻ.
ധീരമായാണ്, ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ മറുപടി നൽകുന്നതെന്ന് പാക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഇന്ത്യൻ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്കും മറ്റും അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനാവില്ല എന്ന് ധീരതയോടെ ഉത്തരം നൽകുകയാണ് അഭിനന്ദൻ. മുഖത്ത് മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഇത്തരം നടപടിയും ലോക മാധ്യമങ്ങളിൽ ചർച്ചയാവുന്നു.
യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഒരു സൈനികനെയോ ഇത്തരത്തിൽ വിമാനം തകർന്ന് കസ്റ്റഡിയിൽ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കിൽ വേണ്ട പരിചരണം നൽകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരത്തിൽ സൈനികനെ തടവിൽ ലഭിച്ചാൽ ആ വിവരം നയതന്ത്ര ഉദ്യോഗസ്ഥർവഴിയും സൈനിക വക്താക്കൾ വഴിയും പരസ്പരം രാജ്യങ്ങൾ അറിയിക്കണമെന്ന ധാരണ പാക്കിസ്ഥാൻ പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.
പാക് ആർമിയുടെ ചോദ്യങ്ങൾക്ക് മുഖം മറച്ച ഇന്ത്യൻ വ്യോമ സേനാ യൂണിഫോമിലുള്ള യുവാവ് മറുപടി നൽകുന്നതാണ് വീഡിയോയാണ് ആർമി പുറത്തുവിട്ടത്. തന്റെ പേര് അഭിനന്ദൻ ആണെന്നും വിങ് കമാൻഡർ ആണെന്നും സർവീസ് നമ്പർ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താൻ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാൻ വിസമ്മതിക്കുന്നുമുണ്ട്. ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബഹുമാനത്തോടെ തന്നെ ഞാൻ ഇതിന് മറുപടി നൽകില്ലെന്ന് ധീരതയോടെ പറയുകയാണ് അഭിനന്ദൻ. ഇതിന് പിന്നാലെയാണ് താൻ പാക്കിസ്ഥാൻ ആർമിയുടെ കസ്റ്റഡിയിലാണോ എന്ന് യുവാവ് ചോദിക്കുന്നത്.
ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന വീഡിയോയ്ക്കൊപ്പം 'അഭി' എന്ന് പേർ ആലേഖനം ചെയ്ത എയർഫോഴ്സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. യുവാവിന്റെ മുഖത്ത് മുറിവേറ്റതായി ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. മുഖത്തുനിന്ന് രക്തംവാർന്നതായും കാണാം.
ഇതോടൊപ്പം ഒരു റിവോൾവർ, കണ്ണട, മാപ്പുകൾ, ആയുധങ്ങളുടേയും മറ്റും രേഖകൾ തുടങ്ങി യുവാവിൽ നിന്ന് പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടു. ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന 'സർവൈവൽ ഓഫ് ലാൻഡ്' ബുക്ക്ലെറ്റും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കൈകൾ പിന്നിലേക്ക് കെട്ടി കാലുമായി ബന്ധിച്ച നിലയിൽ നിർത്തിയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം തകർന്നുവീണ വിമാനത്തിന്റേതെന്ന വ്യക്തമാക്കുന്ന ചിത്രങ്ങളും പാക് മാധ്യമങ്ങൾ നൽകി.
ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് ഉച്ചയ്ക്ക് മൂന്നുമണിയോടെ ഇന്ത്യൻ പൈലറ്റ് മിസ്സിങ് ആണെന്ന വിവരം പത്രസമ്മേളനത്തിൽ അറിയിക്കുന്നത്. മിഗ് വിമാനവുമായി പറന്നുയർന്ന അഭിനന്ദൻ എന്ന പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സേന വ്യക്തമാക്കുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. മിഗുമായി പറന്നുയർന്ന അഭിനന്ദൻ തിരിച്ചെത്തിയില്ലെന്നാണ് സേനയെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി സ്ഥിരീകരണം നൽകുകയായിരുന്നു. ഇതോടെ ഇന്ത്യൻ വിമാനം പാക് അതിർത്തിയിൽ തകർന്നു എന്ന വിവരത്തിനും സ്ഥിരീകരണം ആകുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍