അപകടത്തിൽപ്പെട്ടതു പർദയണിഞ്ഞ സ്ത്രീ; രക്ഷയായതു മിലിട്ടറി കമാൻഡോ രാഹുൽ; നീന്തിയെത്തിയ പട്ടാളക്കാരനോടു തന്നെ തൊടരുതെന്നു സ്ത്രീ അലറി; നീന്താൻ അറിയാത്ത ഭർത്താവു പുഴയിൽ ഇറങ്ങിയില്ല; കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരനടക്കം പതിനഞ്ചോളം പേർ രക്ഷാപ്രവർത്തനത്തിനെത്തി: ആ വാർത്ത വ്യാജമാണെന്നു പറയുന്നവർ വായിച്ചറിയാൻ തൊമ്മൻകുത്തുകാർ പറയുന്നത്
തൊടുപുഴ: കുത്തൊഴുക്കുള്ള പുഴയിൽ വീണ വീട്ടമ്മയെ രക്ഷിച്ച സംഭവത്തിൽ, രക്ഷിക്കാനെത്തിയ പട്ടാളക്കാരനോട് തന്നെ തൊട്ടുപോകരുതെന്നും ഇക്ക മാത്രം രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞ വാർത്ത വ്യാജമെന്നു പറയുന്നവർക്കു തൊമ്മൻകുത്തുകാരുടെ മറുപടി. വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ ഇങ്ങനെയൊരു അപകടം ഉണ്ടായിട്ടേയില്ലെന്നും നുണപ്രചാരണമാണ് നടക്കുന്നതെന്നുമുള്ള തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരണമാണുണ്ടായത്. ഇതോടെ തങ്ങൾ ചെയ്ത പുണ്യപ്രവർത്തിയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ തൊമ്മൻകുത്ത് നിവാസികളും രംഗത്തെത്തി. തങ്ങൾ പതിനഞ്ചോളം പേരാണ് സ്ത്രീയെ രക്ഷിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നു പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തൊമ്മൻകുത്ത് പാലത്തിലെ തൂണിൽ ഇടിച്ച് ഭാര്യ പുഴയിൽ വീണത്. ശക്തമായ ഒഴുക്കുള്ള പുഴയിൽ വീണ വീട്ടമ്മ പുഴയോരത്തെ പുല്ലിൽ പിടിച്ചു കിടന്നു. ഈ സമയം ഇതുവഴിയെത്തിയ പട്ടാളക്കാരൻ ജീവൻ പണയപ്പെടുത്തി പുഴയിൽ ചാടി ഇവരെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. പട്ടാളക്കാരൻ നീന്തി അടുത്തെത്തിയപ്പോഴാണ് തന്നെ തൊട്ടുപോകരുതെന്ന് പർദ ധരിച്ച സ്ത്രീ പറഞ്ഞത്. ഇതോടെ പട്ടാളക്കാരൻ അമ്പരന്നു പോയി. തന്നെ ഭർത്താവ് രക്ഷിച്ചാൽ മതിയെന്നായിരുന്നു സ്ത്രീയുടെ നിലപാട്. എന്നാൽ നീന്തലറിയാത്ത ഭർത്താവ് പുഴയിൽ ചാടാൻ തയാറായില്ല. കരയ്ക്കുനിന്നുകൊണ്ട് ഭാര്യയെ രക്ഷിക്കാമെന്നു കരുതിയെങ്കിലും ഇവരുടെ അടുത്തെത്താൻ ഇവർക്കായില്ല. ഇതിനിടെ പിടിച്ചിരുന്ന പുൽപടർപ്പ് അടർന്നു. എങ്കിലും തൊട്ടടുത്തുള്ള പുല്ലിൽ പിടിച്ചുവെങ്കിലും രക്ഷിക്കാനെത്തിയവരെ അകറ്റുകയായിരുന്നു സ്ത്രീ. ഇങ്ങനെ അധികനേരം പിടിച്ചുനിൽക്കാനാവില്ലെന്നും അപായമുണ്ടാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചു. ഒടുവിൽ നാട്ടുകാരുടെ കൂട്ടായ തീരുമാനത്തെ തുടർന്ന് പട്ടാളക്കാരൻ സ്ത്രീയെ ബലം പ്രയോഗിച്ച് കരയിലെത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് നുണക്കഥയാണെന്നാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഇതാണ് തൊമ്മൻകുത്ത് നിവാസകളെ നിരാശരാക്കുന്നത്.
എന്നാൽ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. പ്രദേശവാസിയും കാർഗിൽ മേഖലയിൽ ജോലി ചെയ്യുന്ന മിലിട്ടറി മിലിട്ടറി കമാൻഡോയുമായ രാഹുൽ ആണ് വീട്ടമ്മയെ രക്ഷിച്ചത്. അവധിക്കു നാട്ടിലെത്തിയ ഇദ്ദേഹം തിങ്കളാഴ്ച ജോലി സ്ഥലത്തേയ്ക്ക് മടങ്ങി. ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് രാഹുൽ അപകടം കണ്ടത്. തൊട്ടുമുമ്പിൽപോയ ബൈക്ക് തൂണിലിടിച്ച് സ്ത്രീ പുഴയിലേക്ക് തെറിച്ചു വീഴുന്നതാണ് രാഹുൽ കണ്ടത്. ഭർത്താവ് പാലത്തിലേക്കും തെറിച്ചു വീണു. ഇയാളുടെ മുഖമടക്കം നിരവധിയിടത്ത് തോരയൊലിക്കുന്നുണ്ടായികുന്നു. മറ്റൊന്നുമാലോചിക്കാതെ പുഴയിൽ ചാടി നീന്തി അടുത്തെത്തി കയ്യിൽ പിടിച്ചപ്പോഴാണ് തന്നെ തൊടരുതെന്നും ഇക്ക രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞത്.
ബൈക്ക് തൂണിലിടിച്ച് മറിയുന്നതിന്റെ ഒച്ച കേട്ടുവെന്ന് പുഴയോരത്ത് താമസിക്കുന്ന പുത്തനാപ്പള്ളിൽ ബിറ്റൻ മറുനാടൻ മലയാളിയോട് പറഞ്ഞു. താനും പിതാവും കൂടിയാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഈ സമയം രാഹുലിനെ കൂടാതെ ഒരു കൗമാരക്കാരനും സ്ഥലത്തുണ്ടായിരുന്നു. സമീപത്തുതന്നെയുള്ള കടയിലും ഉടൻ വിവരമറിഞ്ഞു താനുൾപ്പെടെ ഏതാനും പേർ അപകടമുണ്ടായയുടൻ എത്തിയെന്നു അവിടെ ബൈക്ക് മെക്കാനിക് ഷോപ് നടത്തുന്ന ജയൻ പറഞ്ഞു. തന്നെ തൊടരുതെന്നു പറഞ്ഞു പട്ടാളക്കാരനെ അകറ്റിനിർത്താൻ ശ്രമിക്കുകയായിരുന്നു ഈ സമയം സ്ത്രീ. ഏതാണ്ട് 15-ഓളം പേർ സംഭവത്തിന് ദൃക്സാക്ഷികളാണൈന്നും സംഭവം നുണക്കഥയാണെന്നു പ്രചരിപ്പിക്കുന്നത് തങ്ങളെ അപമാനിക്കലാണെന്നും ജയൻ പറഞ്ഞു.
പുല്ലിലെ പിടിവിട്ട് തൊട്ടടുത്തുള്ള പുല്ലിലേക്ക് കൈമാറി പിടച്ചതോടെ അപായം ഉറപ്പായ സാഹചര്യത്തിലാണ് സ്ത്രീയെ ബലമായി കരയ്ക്കെത്തിച്ചത്. ഭർത്താവിന്റെ മുഖത്ത് നിറയെ രക്തമൊലിക്കുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയവരിൽ കരിമണ്ണൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ബിജുവുമുണ്ടായിരുന്നു. സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവർ എവിടുത്തുകാരണെന്നോ, എവിടെ പോകുന്നുവെന്നോ ആരും ചോദിച്ചില്ല. ഇവർ ബൈക്കിൽ കയറി പോയന്നു വാർത്ത വന്നത് ലഭ്യമായ വിവരത്തിലെ പിശകാണ്. ജംക്ഷനിൽനിന്നും ഒരു ഓട്ടോ വിളിച്ച് ഇവരെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഏത് ആശുപത്രിയിലേക്കാണ് പോയതന്ന് അറിയില്ല. രണ്ടാമത്തെ പുൽപടർപ്പിൽനിന്നുള്ള പിടിവിട്ടാൽ സമീപത്തുള്ള കയത്തിൽ സ്ത്രീ അകപ്പെടുമെന്ന് ഉറപ്പായികുന്നു. മാത്രമല്ല, ശക്തമായ ഒഴുക്കിൽ അധികനേരം പിടിച്ചുകിടക്കാനുമാകില്ല. അതുകൊണ്ടാണ് പെട്ടന്ന് കരയ്ക്ക് കയറ്റിയത്. ഇത്തരക്കാരുടെ വ്യാജപ്രചാരണങ്ങൾ നന്മ ചെയ്യുന്നവരെ അവരുടെ കർതവ്യത്തിൽനിന്നും പിന്മാറ്റുമെന്നും മൂന്നു വർഷം മുമ്പ് ഇതേ പുഴയിൽനിന്ന് മട്ടാഞ്ചേരിക്കാരനെ രക്ഷിച്ച വ്യക്തിതൂടിയായ ജയൻ പ്രതികരിച്ചു. ഭർത്താവിനെ കാണാത്ത വിഷമത്തിലോ, ഭയന്നിട്ടോ ആകാം സ്ത്രീ തന്നെ തൊടരുതെന്നു പറഞ്ഞതെന്നും ജയൻ പറഞ്ഞു.
രക്ഷാപ്രവർത്തനം നടത്തിയ പട്ടാളക്കാരൻ രാഹുലിന് സോഷ്യൽ മീഡിയയിൽ ബിഗ് സല്യൂട്ടാണ് ലഭിക്കുന്നത്. എന്നാൽ സ്ത്രീയുടെ അനുവാദമില്ലാതെ രക്ഷിച്ചതിനെ ചിലർ വിമർശിച്ചു. എങ്കിലും രാജ്യത്തിന്റെ അഭിമാനമാണ് രാഹുലെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. പുഴയിൽ ചാടുന്നതിനിടെ രാഹുലിന്റെ സ്മാർട്ട് ഫോണും പണമടക്കം ഏതാനും സാധനങ്ങളും പുഴയിൽ വീണ് നഷ്ടപ്പെട്ടിരുന്നു. ഇതു കാര്യമാക്കാതെയാണ് രാഹുൽ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ തൊമ്മൻകുത്തിലെ ഫോണുകളിലേക്ക് ഇന്നലെ വിളികളുടെ പ്രവാഹമായിരുന്നു. അപകടത്തിൽപെട്ടവർ ഏത് ആശുപത്രിയിലേക്കാണ് പോയതെന്ന ചോദ്യത്തിന് തങ്ങളെ അപമാനിച്ചവരെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ലെന്നായിരുന്നു മറുപടി.
- ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ വാർത്തയ്ക്ക് അനുയോജ്യമായ ഒരു ചിത്രം മാത്രമാണ്. സംഭവത്തിൽ ഉൾപ്പെട്ടതല്ല- എഡിറ്റർ.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- പാനൂരിന്റെ കണ്ണീരോർമ്മയായി സഫാദും സിനാനും
- കക്ക ശേഖരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍