ഒരാൾ ചോരയിൽ കുളിച്ചു കിടപ്പുണ്ട്; ഒരാൾ എടുത്തു ചാടുന്നതും കണ്ടു; രക്ഷിക്കാനായി ചെന്നപ്പോൾ എന്നെ തൊടരുത്, എന്നെ ഇക്ക രക്ഷിച്ചോളുമെന്ന് പറഞ്ഞു: മറുനാടൻ വ്യാജവാർത്ത ഉണ്ടാക്കി എന്ന് പ്രചരിപ്പിക്കുന്ന വർഗീയ തിമിരം ബാധിച്ചവരുടെ കണ്ണു തുറക്കാൻ അപകടത്തിന് സാക്ഷിയായ ഒരു നാട്ടുകാരൻ വിവരിക്കുന്ന വീഡിയോ സമർപ്പിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: തൊമ്മൻകുത്ത് പാലത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഭാര്യയും ഭർത്താവും അപകടത്തിൽ പെടുകയും വെള്ളത്തിൽ വീണ ഭാര്യയെ രക്ഷിക്കാൻ എത്തിയ പട്ടാളക്കാരനോട് തൊട്ടുപോകരുതെന്നും ഇക്ക മാത്രം രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ സൈബർ ലോകത്തെ ഒരു വിഭാഗം മറുനാടൻ മലയാളിക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞാണ് ഇക്കൂട്ടർ പ്രചരണം കൊഴുപ്പിക്കുന്നത്. ഇതോടെ രക്ഷിക്കാനെത്തിയ തൊമ്മൻകൂഞ്ഞുകാർ തന്നെ ഈ പ്രചരണത്തിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. എന്നിട്ടും തൃപ്തിയാകാതെ തെറിവിളികൾ തുടരുന്നവർക്ക് മറുപടിയായി ഒരു വീഡിയോ മറുനാടൻ സമർപ്പിക്കുകയാണ്.
അപകടത്തിനും രക്ഷാപ്രവർത്തനത്തിനും സാക്ഷിയായ ഒരാൾ തന്നെ യുവതി പറഞ്ഞ കാര്യം വിവരിക്കുന്ന വീഡിയോയാണ് പുറത്തുവിടുന്നത്. സ്ഥലത്തെ പ്രാദേശിക ചാനലിനോട് അപകടത്തിന് സാക്ഷിയായ ആൾ വിശദീകരിക്കുന്നതാണ് വീഡിയോ. അപകട സമയത്ത് ബൈക്ക് ഓടിച്ചിരുന്നയാൾ ചോരയുമായി കിടക്കുന്നുണ്ടെന്നും ഒരാൾ രക്ഷിക്കാൻ എടുത്തുചാടിയെന്നും അയാൾ വീഡിയോയിൽ വിവരിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി എട്ടരയോടെ തൊമ്മൻകുത്ത് വള്ളക്കടവ് പാലത്തിൽ ബൈക്കിടിച്ച് അപകടത്തിൽപ്പെട്ടു പുഴയിലേക്ക് പർദ്ദയണിഞ്ഞ സ്ത്രീ വീണത്. തെറിച്ചുവീണ സ്ത്രീ രക്ഷപെട്ടുത്താനെത്തിയ ആളോടാണ് തൊടരുത് ഇക്ക വന്ന ശേഷം രക്ഷിച്ചോളും എന്ന് പറഞ്ഞത്.
സംഭവത്തിന് സാക്ഷിയായ ആൾ വളവും അപകട സാധ്യത കൂടുതലുള്ളതുമായി പാലത്തെ കുറിച്ചൊക്കെ വിശദീകരിച്ച ശേഷമാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവത്തെ കുറിച്ച് ഇയാൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''എന്താണ് പ്രശ്നമെന്ന് വച്ചാൽ അവിടെന്ന് വണ്ടി വന്നൽ ഇവിടെ വളവുണ്ട് എന്ന കാര്യം അറിയാൻ സാധിക്കുന്നില്ല. പുതുതായി വരുന്നവർക്കാണ് ഒന്നുമറിയാൻ സാധിക്കാത്തത്. വണ്ടി ഇടിച്ച് പാലതിന്റെ സമീപത്തുള്ള കുറ്റി പോയി.. പുള്ളിക്ക് കൺട്രോള് പോയിട്ടാണ് പുള്ളി വന്ന് കയറിയത്. എന്തായാലും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടി ഉണ്ടാകണം. എന്നാൽ ഞങ്ങൾക്ക് കുറേ ബുദ്ധിമുട്ട് കുറഞ്ഞിരിക്കും. ഈ മുങ്ങാനും പിടിക്കാനും ഞങ്ങള്‍ മാത്രമേയുള്ളൂ വേറെയാരും ഇല്ല.. രക്ഷിക്കാനായി വന്നു കഴിഞ്ഞപ്പോൾ ഒരു ബൈക്ക് റോഡിൽ മറിഞ്ഞു കിടപ്പുണ്ട്. ഒരാൾ ചോരയിൽ കുളിച്ചു കിടപ്പുണ്ട്. ഒരാള്‍ പാലത്തിലൂടെ ചാടണത് കണ്ടു. താഴെ ചെന്ന് ഒരു സ്ത്രീയെ പിടിച്ചപ്പോൾ എന്നെ തൊടരുത്.. ഇക്ക പിടിച്ചോളും എന്നു പറഞ്ഞു.. താഴെ പോയ ആൾ പിടിച്ച് ഇവിടെ കയറ്റിക്കൊണ്ടു വന്നു...''
സംഭവം വാർത്തയായതോടെ ഒരു വിഭാഗം ആളുകൾ ആസൂത്രിതമായി ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രചരണം ശക്തമാക്കിയതോടെ തൊമ്മൻകുഞ്ഞ് നിവാസികളും പ്രതിഷേധത്തിലാണ്. തങ്ങൾ ചെയ്ത പുണ്യപ്രവർത്തിയെ അപകീർത്തിപ്പെടുത്തുന്നതാണ് ഇത്തരം പ്രചരണമെന്നാണ് ഇവരുടെ പൊതുവികാരം. തന്നെ ഭർത്താവ് രക്ഷിച്ചാൽ മതിയെന്നായിരുന്നു സ്ത്രീയുടെ നിലപാടെന്നായിരുന്നു നാട്ടുകാരും പറയുന്നത്. ഇതേക്കുറിച്ച് വാർത്തയാക്കിയപ്പോൾ യുവതി പറഞ്ഞ 'ഇക്ക'യെന്ന വാക്ക് ക്വാട്ട് ചെയ്ത് റിപ്പോർട്ട് ചെയ്തതാണ് ഒരു വിഭാഗത്തെ ചൊടുപ്പിച്ചത്. ഇങ്ങനെ സ്ത്രീ പറഞ്ഞിട്ടില്ലെന്ന് വാദത്തെ പൊളിക്കുന്നതാണ് സംഭവത്തിന് ദൃക്സാക്ഷികളായവരുടെ വെളിപ്പെടുത്തലുകൾ.
ബൈക്ക് തൂണിലിടിച്ച് മറിയുന്നതിന്റെ ഒച്ച കേട്ടുവെന്ന് പുഴയോരത്ത് താമസിക്കുന്ന പുത്തനാപ്പള്ളിൽ ബിറ്റനും വ്യക്തമാക്കിയിരുന്നു. ഈ സമയം രാഹുലിനെ കൂടാതെ ഒരു കൗമാരക്കാരനും സ്ഥലത്തുണ്ടായിരുന്നു. സമീപത്തുതന്നെയുള്ള കടയിലും ഉടൻ വിവരമറിഞ്ഞു താനുൾപ്പെടെ ഏതാനും പേർ അപകടമുണ്ടായയുടൻ എത്തിയെന്നു അവിടെ ബൈക്ക് മെക്കാനിക് ഷോപ് നടത്തുന്ന ജയൻ വ്യക്തമാക്കുകയുണ്ടായി.
സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവർ എവിടുത്തുകാരണെന്നോ, എവിടെ പോകുന്നുവെന്നോ ആരും ചോദിച്ചില്ല. ഇവർ ബൈക്കിൽ കയറി പോയന്നു വാർത്ത വന്നത് ലഭ്യമായ വിവരത്തിലെ പിശകാണ്. ജംക്ഷനിൽനിന്നും ഒരു ഓട്ടോ വിളിച്ച് ഇവരെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. രണ്ടാമത്തെ പുൽപടർപ്പിൽനിന്നുള്ള പിടിവിട്ടാൽ സമീപത്തുള്ള കയത്തിൽ സ്ത്രീ അകപ്പെടുമെന്ന് ഉറപ്പായികുന്നു. മാത്രമല്ല, ശക്തമായ ഒഴുക്കിൽ അധികനേരം പിടിച്ചുകിടക്കാനുമാകില്ല. അതുകൊണ്ടാണ് പെട്ടന്ന് കരയ്ക്ക് കയറ്റിയത്. ഇത്തരക്കാരുടെ വ്യാജപ്രചാരണങ്ങൾ നന്മ ചെയ്യുന്നവരെ അവരുടെ കർതവ്യത്തിൽനിന്നും പിന്മാറ്റുമെന്നും മൂന്നു വർഷം മുമ്പ് ഇതേ പുഴയിൽനിന്ന് മട്ടാഞ്ചേരിക്കാരനെ രക്ഷിച്ച വ്യക്തിതൂടിയായ ജയൻ പ്രതികരിച്ചു. ഭർത്താവിനെ കാണാത്ത വിഷമത്തിലോ, ഭയന്നിട്ടോ ആകാം സ്ത്രീ തന്നെ തൊടരുതെന്നു പറഞ്ഞതെന്നാണഅ അദ്ദേഹം പറയുന്നത്യ.
രക്ഷാപ്രവർത്തനം നടത്തിയ പട്ടാളക്കാരൻ രാഹുലിന് സോഷ്യൽ മീഡിയയിൽ ബിഗ് സല്യൂട്ടാണ് ലഭിക്കുന്നത്. എന്നാൽ സ്ത്രീയുടെ അനുവാദമില്ലാതെ രക്ഷിച്ചതിനെ ചിലർ വിമർശിച്ചു. എങ്കിലും രാജ്യത്തിന്റെ അഭിമാനമാണ് രാഹുലെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. പുഴയിൽ ചാടുന്നതിനിടെ രാഹുലിന്റെ സ്മാർട്ട് ഫോണും പണമടക്കം ഏതാനും സാധനങ്ങളും പുഴയിൽ വീണ് നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന വിധത്തിൽ പ്രചരണം നടക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് തൊമ്മൻകുഞ്ഞുകാർ. അവിടെ നടന്ന കാര്യം അതേപടി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഒരു വിഭാഗം മറുനാടൻ മലയാളിക്കെതിരെ ഉറഞ്ഞു തുള്ളുന്നത്.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- പാനൂരിന്റെ കണ്ണീരോർമ്മയായി സഫാദും സിനാനും
- കക്ക ശേഖരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍