പള്ളിയിലേക്ക് പ്രവേശിക്കാൻ ആണിനും പെണ്ണിനും രണ്ട് വഴികൾ; അതിൽ മിക്കയിടത്തും സ്ത്രീ കടക്കേണ്ടത് പിൻവാതിലിലൂടെ; സ്ത്രീക്കും പുരുഷനും രണ്ട് ഹാളുകൾ; പ്രാർത്ഥനാഹാളിൽ പരസ്പരം കാണാതിരിക്കാൻ വലിയ മറകൾ; ഒരിക്കൽ പോലും ഒരു സ്ത്രീ നേതൃത്വം നൽകുന്ന നിസ്കാരമില്ല; എല്ലായിപ്പോഴും പുരുഷനെ സ്ത്രീ പിൻതുടരണം; പുരോഗമന വാദികളെന്ന് പറയുന്ന മുജാഹിദ്, ജമാഅത്ത് പള്ളികളിലും സ്ത്രീകൾക്ക് കടുത്ത വിവേചനം
ജാസിം മൊയ്ദീൻ
കോഴിക്കോട്: ശബരിമലയിൽ പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ ചരിത്രപ്രധാന വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. കേരളത്തിലെ മാഹാഭൂരിപക്ഷം വരുന്ന ഇസ്ലാം മത വിശ്വാസികളും സുന്നിവിഭാഗത്തിൽ പെട്ടവരാണെന്നതിനാൽ തന്നെ അവരുടെ പള്ളികളാണ് കേരളത്തിലധികവുമുള്ളത്. ഈ പള്ളികളെല്ലാം തന്നെ സ്ത്രീകൾക്ക് പ്രാർത്ഥനാ സ്വാതന്ത്ര്യമില്ലാത്തവയാണ്. ചിലയിടങ്ങളിൽ വഴിയാത്രക്കാരായ സ്ത്രീകൾക്ക് പള്ളിയോട് ചേർന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നതൊഴിച്ചാൽ കേരളത്തിലെ സുന്നി പള്ളികളിൽ ഇന്നും സ്ത്രീക്ക് പ്രാർത്ഥിക്കാനുള്ള അവകാശമില്ല. ഇത് പരമമായ സത്യമാണ്.
എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. അതിലുപരി എപി, ഇകെ സുന്നി വിഭാഗങ്ങൾ ഇത് സംബന്ധിച്ച തങ്ങളുടെ നിലപാട് ഏറ്റവും സ്ത്രീവിരുദ്ധവും വിവേചനപരവുമായി് കാലങ്ങളായി പരസ്യ നിലപാടെടുക്കുന്നവരാണ്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുതലക്കുളം മൈതാനത്ത് ആയിരങ്ങളെ സംഘടിപ്പിച്ച് കേരളത്തിലെ സുന്നികൾക്കിടയിലെ പ്രബല വിഭാഗമെന്ന് അവകാശപ്പെടുന്ന ചേളാരി സമസ്തക്കാർ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ശരീഅത്ത് സംരക്ഷണ സംഗമവും സംഘടിപ്പിച്ചു.
ശരീഅത്ത് സംരക്ഷിക്കാൻ ഞങ്ങൾ ആണുങ്ങൾ തന്നെ അധികമാണെന്ന ധിക്കാരത്തിനാലാവാം ഒരൊറ്റ സ്ത്രീപോലും പരിപാടിയിൽ ഉണ്ടായിരുന്നില്ല. ഈ സ്ത്രീ വിരുദ്ധ നിലപാടുകൾ പൊളിച്ചെഴുതാൻ വേണ്ടിയാണ് വിപി സുഹ്റ നേതൃത്വം നൽകുന്ന നിസ അടക്കമുള്ള പുരോഗമന മുസ്ലിം സ്ത്രീകളുടെ സംഘടനകൾ സുപ്രിം കോടതിയെ സമീപിക്കുന്നത്. വിപി സുഹ്റ സുപ്രിം കോടതിയിൽ പോകുന്നെന്ന് പറഞ്ഞതുമുതൽ വിശ്വാസികളുടെ വക അവർക്കുള്ള തെറിവിളികളും വന്നു തുടങ്ങിയിട്ടുണ്ട്.
ഇതിനെല്ലാം ഇടയിൽ മുസ്ലിം പള്ളികളിൽ തീർച്ചയായും സ്ത്രീകളെ പ്രവേശിപ്പിക്കണം, ഞങ്ങളെ പോലുള്ള ഇസ്ലാമിലെ പുരോഗമന വാദികളെല്ലാം ഇത് വർഷങ്ങൾക്ക് മുമ്പേ നടപ്പിലാക്കിയതാണെന്ന് പറയുന്ന ചിലകൂട്ടരുണ്ട്. കേരളത്തിലെ മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും. സമൂഹത്തിന് മുന്നിൽ ഇസ്ലാമിന്റെ പുരോഗമന മുഖങ്ങളായി പ്രത്യക്ഷപ്പെടുന്ന ഈ രണ്ട് കൂട്ടരുടെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്ന് പറയുമ്പോൾ അതെങ്ങനെയാണെന്ന് കൂടി വിശദീകരിക്കേണ്ടി വരും. ഇവരുടെ പള്ളിയിലേക്ക് പ്രവേശിക്കാൻ ആണിനും പെണ്ണിനും രണ്ട് വഴികളാണ്.
ഇതിൽ മിക്കയിടത്തും സ്ത്രീ കടക്കേണ്ടത് പിൻവാതിലിലൂടെയാണ്.പ്രാർത്ഥനാഹാളിൽ പരസ്പരം കാണാതിരിക്കാൻ വലിയ മറകൾ. ചിലയിടങ്ങളിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നയാളെ കാണാനാകുന്ന രീതിയിലുള്ള ക്രമീകരണം. ഒരിക്കൽ പോലും ഒരു സ്ത്രീ നേതൃത്വം നൽകുന്ന നിസ്കാരത്തെ പുരുഷൻ പിന്തുടരില്ല.എല്ലായിപ്പോഴും പുരുഷനെ സ്ത്രീ പിൻതുടരണം. ഇതാണ് പുരോഗമനവാദികളാണെന്ന് സ്വയം പറഞ്ഞ് നടക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമിക്കാരുടെ പള്ളികളിലെ സ്ത്രീകളുടെ അവസ്ഥ. മറ്റെല്ലായിടങ്ങളിലെ പോലെ തന്നെ ഇവിടെയും സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി തന്നെയാണ് ഇവർ കാണുന്നത്.
ഇത്തരത്തിൽ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന പിന്തിരിപ്പൻ നിലപാടുകൾക്കെതിരെയാണ് ശബരിമല വിഷയത്തിൽ സുപ്രിം കോടതിയുടെ വിധിയും. ഒരിക്കൽ പോലും പുരുഷനൊപ്പം പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയും സ്ത്രീകൾക്കില്ല. അതല്ല ഒരേ ഇമാമിന് കീഴിൽ ഒരേ സമയത്ത് നിസ്കാരം നിർവഹിക്കാൻ മുജാഹിദ് ജമാഅത്ത് പള്ളികളിൽ സ്്ത്രീകൾക്കാവുന്നുണ്ടെന്നാണ് പറയുന്നതെങ്കിൽ അതിപ്പോൾ സുന്നി പള്ളികളിലും നടക്കുന്നുണ്ട്. റമസാൻ മാസത്തെ തറവീഹ് നിസ്കാരങ്ങൾ ഇപ്പോൾ സുന്നികൾക്കിടയിലും ആണും പെണ്ണും ഒരേ ഇമാമിന് (പ്രാർത്ഥനക്ക് തേതൃത്വം നൽകുന്നയാൾ) കീഴിൽ തന്നെയാണ് നിർവഹിക്കുന്നത്. പരസ്പരം കാണാൻ കഴിയില്ല എന്നുമാത്രം. പക്ഷെ സുന്നികളൊരിക്കലും സ്ത്രീകളുടെ കാര്യത്തിൽ തങ്ങൾ പുരോഗമന വാദികളാണെന്ന് പറഞ്ഞ് വരാറില്ലെന്ന് മാത്രം. കാരണം അവർക്കറിയാം അതൊരു പിന്തിരിപ്പൻ ഏർപ്പാടാണെന്ന്.
ഇതാണ് കേരളത്തിലെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിന്റെ അവസ്ഥ. പുരോഗമനവാദികളെന്ന് പറയുന്നവർ സ്ത്രീകളെ കാണുന്നതും രണ്ടാകിട പൗരന്മാരായി തന്നെ. സുന്നികളാകട്ടെ തങ്ങളുടെ നിലപാട് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് ഏത് വേദിയിലും പരസ്യമായി പറയാൻ തയ്യാറുള്ളവരും. മക്കയിലോ മദീനയിലോ ചരിത്ര പുസ്കങ്ങളിലോ കാണാത്ത തരത്തിലുള്ള വിവേചനമാണ് കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾക്കിടയിൽ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നിസ അടക്കമുള്ള സംഘടനകൾ സുപ്രിംകോടതിയെ സമീപിക്കുന്നത്.
Stories you may Like
- സ്റ്റോയ്നിസിന്റെ തകർപ്പൻ സെഞ്ചുറി, ചെന്നൈയെ കീഴടക്കി ലക്നൗ
- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കാന്തപുരം
- ശരീയത്ത് നിയമങ്ങളെപ്പോലും തിരുത്തി സൗദി അറേബ്യ വളരുമ്പോൾ
- മുഖ്യമന്ത്രി നടത്തിയ പരാമർശം ഖേദകരമാണെന്ന പത്തനംതിട്ട മുസലിം ജമാഅത്ത്
- ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ബീമാപള്ളി ജമാ അത്ത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍