എംസിഎ പരിശോധനയ്ക്ക് വരുമ്പോൾ വാടക രോഗികളെയും ഡോക്ടർമാരെയും ഹാജരാക്കി തടിതപ്പാൻ ഇനി മിനക്കെടേണ്ട! വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത്; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം: മറുനാടൻ ഇംപാക്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തന അനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. വാടകക്കെടുത്ത രോഗികളെയും ഡോക്ടർമാരെയും ഉപയോഗിച്ച് മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിച്ചതാണ് കോളേജ് മാനേജ്മെന്റിന് തിരിച്ചടിയായത്. വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കത്ത് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി.
കോളജിൽ വേണ്ടത്ര അദ്ധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ആശുപത്രിയിൽ രോഗികളില്ല എന്നീ പരാതികൾ ഉയർന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിവിധി, മെഡിക്കൽ കൗൺസിൽ നിർദ്ദേശങ്ങൾ, കേസിലുൾപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തിയ ഹിയറിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
കോളജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 2016-17ൽ മാത്രമാണ് കോളജിൽ എം.ബി.ബി.എസ് പ്രവേശനം നടന്നത്. ഈ 100 വിദ്യാർത്ഥികളെയാണ് സർക്കാർ മറ്റ് സ്വാശ്രയ കോളജുകളിലേക്ക് പുനർവിന്യസിക്കേണ്ടത്.കോളജിൽ അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരും ഇല്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങിയതോടെ മാനേജ്മെന്റ് പ്രതികാര നടപടി ആരംഭിച്ചു. ഇതിനിടെ ഭൂരിഭാഗം വിദ്യാർത്ഥികളും കോളജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടിയ ഏതാനുംപേർ മാനേജ്മെന്റിനെ അനുകൂലിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളജിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.മറുനാടൻ മലയാളിയാണ് കോളേജിലെ തട്ടിപ്പുകളെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.
എസ്ആർ മെഡിക്കൽ കോളേജിന്റെ പരാധീനതകൾ
2016 എംബിബിഎസ് ബാച്ചിന് മാത്രമാണ് കോളേജിനു അംഗീകാരമുള്ളത്. ഇത് അഡ്മിഷന് വേണ്ടിയുള്ള ലോധാ കമ്മറ്റിയുടെ സഹായംകൊണ്ട് ലഭിച്ചതുമാണ്. പക്ഷെ ഇൻസ്പെക്ഷൻ വന്നപ്പോൾ മെഡിക്കൽ കോളേജ് പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ല, ഫാക്കൽറ്റിയില്ല. രോഗികളില്ല എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ അംഗീകാരം നിഷേധിച്ചത്. ഇതോടെ 2017-18 വർഷങ്ങളിൽ ഉള്ള എംബിബിഎസ് അഡ്മിഷൻ കോളേജിന് നഷ്ടപ്പെട്ടു. 2018- ൽ വീണ്ടും കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തി.
ഈ മെഡിക്കൽ കൗൺസിൽ പരിശോധനയിലും മെഡിക്കൽ കോളേജ് പരാജയപ്പെട്ടു.ഇതോടെ എംസിഐ എസ്ആർ മെഡിക്കൽ കോളേജിന് ഷോക്കോസ് നോട്ടീസ് നൽകി. അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണം എന്ന് പറഞ്ഞാണ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിൽ കോളേജ് വിശദീകരണം നൽകി. ഏപ്രിലിൽ വീണ്ടും മെഡിക്കൽ കൗൺസിൽ ഇൻസ്പെക്ഷൻ നടന്നപ്പോൾ പ്രിൻസിപ്പാളും അദ്ധ്യാപകരും കോളേജിൽ ഉണ്ടായിരുന്നുമില്ല. ഉള്ളത് വിദ്യാർത്ഥികൾ മാത്രം. മെഡിക്കൽ കൗൺസിൽ പരിശോധന വീണ്ടും പരാജയപ്പെട്ടു. ശമ്പളം നൽകാതിരുന്നത് കാരണമാണ് അദ്ധ്യാപകർ കോളേജിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ടാം വർഷ എംബിബിഎസ് പരീക്ഷ കോളെജ് നടത്തിയത്. ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ 48 കുട്ടികൾ പരീക്ഷയിൽ തോറ്റു. രണ്ടു വർഷം അഡ്മിഷൻ ഇല്ലാതിരുന്ന സമയത്താണ് പരീക്ഷ നടത്തുന്നത്. ഒരു കുട്ടി തോറ്റാൽ ഒരു പേപ്പറിന് 20000 രൂപയാണ് പുനഃപരീക്ഷയ്ക്ക് ഫീസ്. 5000 രൂപ പരീക്ഷാ ഫീസ് വേറെയും. ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഈ ഇനത്തിൽ കോളേജിന് ലഭിച്ചത്.
അദ്ധ്യാപകർ പഠിപ്പിക്കാനില്ലാത്ത അവസ്ഥയിലാണ് കോളേജിൽ രണ്ടാം വർഷ പരീക്ഷ നടത്തുന്നത്. ഈ പരീക്ഷ എഴുതിയ 52 കുട്ടികളൂം പാസായതായാണ് കോളെജ് റിസൾട്ട് നൽകിയത്. വിദ്യാഭ്യാസം നല്ലതാണ് എന്ന് കാണിക്കാൻ വേണ്ടിയാണ് പരീക്ഷ എഴുതിയ 52 കുട്ടികളെയും വിജയിപ്പിച്ചത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ കോടതിയിൽപോയി ഒരു ഓർഡർ വാങ്ങി.
കോളേജിൽ വിദ്യാഭ്യാസം കാര്യക്ഷമമല്ല. കേന്ദ്ര സർക്കാരിന്റെ സെക്രട്ടറിയുമായി ആലോചിച്ച് കുട്ടികളുടെ കാര്യത്തിൽ തീരുമാനം വേണം. ഇതാണ് ഹൈക്കോടതിയിൽ നിന്നും വാങ്ങിയ ഉത്തരവിന്റെ ഉള്ളടക്കം. പക്ഷെ അവിടെ അട്ടിമറി നടന്നു. കേരളാ ആരോഗ്യവാഴ്സിറ്റിയുടെ സഹായം കോളേജിന് ലഭിച്ചു. അല്ലെങ്കിൽ അന്നേ കോളെജ് പണിവാങ്ങുമായിരുന്നു. കോളേജിൽ മെഡിക്കൽ കൗൺസിൽ എംസിഎ പരിശോധന വന്നത് ഏപ്രിൽ ഒൻപതിന് ആണ്. ഇതേ ദിവസം തന്നെ കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ ഇൻസ്പെക്ഷനും കോളേജിൽ നടന്നു. എങ്ങിനെ ഒരേ ദിവസം രണ്ടു ഇൻസ്പെക്ഷൻ എന്ന് കേന്ദ്രം ചോദിച്ചപ്പോൾ അത് യാദൃശ്ചികം മാത്രം എന്നായിരുന്നു കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ മറുപടി. ഈ പരിശോധനയും പരാജയമായിരുന്നു.
ജീവനക്കാർക്ക് ശമ്പളവും കൊടുക്കുന്നില്ല.2018 മെയിൽ കോളേജിൽ പഠിപ്പിക്കാൻ അദ്ധ്യാപകർ ആരും ഇല്ലാത്ത പ്രശ്നം വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കോളേജിൽ പരാതി നൽകി. പ്രിൻസിപ്പാൾ പക്ഷെ പരാതി സ്വീകരിച്ചില്ല. തുടർന്ന് ചെയർമാന് പരാതി നൽകി. ചെയർമാൻ പറഞ്ഞത് ഒരു മാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ്. ഒന്നും സംഭവിച്ചില്ല. തുടർന്ന് ഞങ്ങൾ ചെയർമാനെ സമീപിക്കാൻ ശ്രമിച്ചപ്പോൾ അനുമതി ലഭിച്ചില്ല. അങ്ങിനെയാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതി നൽകിയത്. പക്ഷെ മന്ത്രി കൈമലർത്തി. ഞങ്ങൾക്ക് സ്വാശ്രയമെഡിക്കൽ കോളേജുകളുമായി കരാറുണ്ട്. അതിനാൽ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടില്ല. നിങ്ങൾ നിയമപരമായി നീങ്ങൂ. അങ്ങിനെയേ പരിഹാരം വരൂ. മന്ത്രി പറഞ്ഞു. ഇങ്ങിനെയാണ് ഞങ്ങൾ കോടതിയിൽ പോകുന്നത്. അങ്ങിനെയാണ് കേന്ദ്രത്തിലെ സെക്രട്ടറിയുമായി ആലോചിച്ച് പരിഹാരം കണ്ടെത്താൻ കേന്ദ്രത്തിനു ഹൈക്കോടതി നിർദ്ദേശം നൽകുന്നത്.
ഇതുവരെ എസ്ആർ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടില്ല. വിവരാവാകാശ പ്രകാരം ചോദിച്ചപ്പോഴാണ് ഇത് വ്യക്തമായത്. കുടിവെള്ള കണക്ഷൻ പോലും ഇപ്പോഴും ലഭ്യമായിട്ടില്ല. മെഡിക്കൽ കോളേജിന് കെട്ടിടം കെട്ടിയപ്പോൾ പഞ്ചായത്തിനോട് ആലോചിച്ചില്ല. അതിനാൽ പഞ്ചായത്തിൽ പോയപ്പോൾ കെട്ടിടം ഉണ്ടാക്കിയത് ആലോചിച്ചില്ല എന്ന് പറഞ്ഞു പഞ്ചായത്ത് കെട്ടിടത്തിന് ലൈസൻസ് നൽകിയില്ല. ലൈസൻസ് വേണമെങ്കിൽ 85 ലക്ഷത്തോളം ഫൈൻ അടയ്ക്കാൻ പറഞ്ഞു. എസ്ആർ ചെയർമാൻ ഫൈൻ അടയ്ക്കാതെ ഹൈക്കോടതിയിൽ പോയി. ഇതോടെ പ്രശ്നപരിഹാരം വൈകുകയും ചെയ്തു. ഇതിപ്പോൾ പഞ്ചായത്തീരാജ് ട്രിബ്യുണലിനു മുന്നിലാണ്. ഇതോടെ ലൈസൻസുമില്ല, വാട്ടർ കണക്ഷൻ പോലുമില്ല എന്നവസ്ഥ വരുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്