Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്‌സിസ്റ്റ് എന്നല്ല; കോൺഗ്രസുമായി ബന്ധം വേണമെന്നല്ല പറഞ്ഞത്; തിരഞ്ഞെടുപ്പിൽ അടവ് നയം വേണമെന്നാണ് തന്റെ അഭിപ്രായം'; മുഹമ്മദ് റിയാസിന്റെയും ഷംസീറിന്റെയും പേരെടുത്ത് പറഞ്ഞ് യെച്ചൂരിയുടെ വിമർശനം; കേരളത്തിലെ മുഖ്യ ശത്രു കോൺഗ്രസാകാം എന്നാൽ രാജ്യം മുഴുവൻ അതല്ല സാഹചര്യമെന്നും വിമർശകർക്ക് യെച്ചൂരിയുടെ മറുപടി

'സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്‌സിസ്റ്റ് എന്നല്ല; കോൺഗ്രസുമായി ബന്ധം വേണമെന്നല്ല പറഞ്ഞത്; തിരഞ്ഞെടുപ്പിൽ അടവ് നയം വേണമെന്നാണ് തന്റെ അഭിപ്രായം'; മുഹമ്മദ് റിയാസിന്റെയും ഷംസീറിന്റെയും പേരെടുത്ത് പറഞ്ഞ് യെച്ചൂരിയുടെ വിമർശനം; കേരളത്തിലെ മുഖ്യ ശത്രു കോൺഗ്രസാകാം എന്നാൽ രാജ്യം മുഴുവൻ അതല്ല സാഹചര്യമെന്നും വിമർശകർക്ക് യെച്ചൂരിയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്‌സിസ്റ്റ് എന്നല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസുമായി ബന്ധം വേണമെന്നല്ല താൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ അടവ് നയം വേണമെന്നാണ് തന്റെ അഭിപ്രായം. ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷത വെച്ചല്ല പാർട്ടി നിലപാട് സ്വീകരിക്കുന്നത്. പൊതു സാഹചര്യമാണ് നിലപാട് നിർണയിക്കുന്നത്. കേരളത്തിലെ മുഖ്യ ശത്രു കോൺഗ്രസാകാം. എന്നാൽ രാജ്യം മുഴുവൻ അതല്ല സാഹചര്യമെന്നും യെച്ചൂരി പറഞ്ഞു.

ആർഎസ്എസ് ശ്രമിക്കുന്നത് ഹിന്ദു രാഷ്ട്ര സ്ഥാപനം. അവരെ തോൽപ്പിക്കാതെ മുന്നോട്ട് പോകാനാവില്ല. താൻ പറഞ്ഞത് തന്റെ അഭിപ്രായമല്ല പാർട്ടി പരിപാടിയാണ്. താനും, കോടിയേരിയും, പിണറായിയും പറഞ്ഞതിലെ വ്യത്യാസം കണ്ടെത്തലല്ല പ്രതിനിധികളുടെ ചുമതലയെന്നും യെച്ചൂരി വ്യക്തമാക്കി.

മുഹമ്മദ് റിയാസിന്റെയും എ.എൻ ഷംസീറിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു യെച്ചൂരിയുടെ വിമർശനം. കേരള സഖാക്കൾ പാർട്ടി എന്താണെന്ന് പഠിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി. നേരത്തെ സമ്മേളനത്തിലെ പൊതുചർച്ചയിൽ കോൺഗ്രസ് ബന്ധത്തെ സംബന്ധിച്ച യെച്ചൂരിയുടെ നിലപാടിനെ വിമർശിച്ച് ഷംസീറും മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.

കോൺഗ്രസുമായി രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് സ്വീകരിച്ച സീതാറാം യെച്ചൂരിയെ സംസ്ഥാന സമ്മേളനത്തിൽ എ എൻ ഷംസീർ എംഎൽഎ വിമർശിച്ചിരുന്നു. ജനറൽ സെക്രട്ടറിയുടെ നിലപാടിനെ നിശിദമായി വിമർശിച്ച ഷംസീർ അദ്ദേഹത്തിന്റേത് അധികാരത്തിന് വേണ്ടിയുള്ള നിലപാടാണെന്ന് സംശയിച്ചാൽ അതിനെ കുറ്റംപറയാൻ കഴിയില്ലെന്നും പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചർച്ചയിലാണ് യെച്ചൂരിയെ കടുത്ത ഭാഷയിൽ ഷംസീർ വിമർശിച്ചത്. കോൺഗ്രസുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണ്. ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി സാർവദേശീയ കാര്യങ്ങൾ പരാമർശിച്ചില്ലെന്നും ഷംസീർ കുറ്റപ്പെടുത്തിയിരുന്നു.

ഇന്നലെ സിപിഐ മന്ത്രിമാർ മണ്ടന്മാരാണ് എന്നാണ് ഉയർന്ന വിമർശനമെങ്കിൽ ഇന്ന് സിപിഎം മന്ത്രിമാരുടെ കഴിവുകേടുകളാണ് പ്രതിനിധികൾ എണ്ണിപ്പറഞ്ഞത്. ജി.എസ്.ടിയെ പിന്തുണച്ച ഐസക്കിന്റെ നിലപാട് അനുചിതമായി. ജി.എസ്.ടിയുടെ ആപത്തുകൾ ഐസക് തിരിച്ചറിഞ്ഞില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. കടന്നപ്പള്ളിയുടെ ഏക ജോലി ഉദ്ഘടനങ്ങൾ മാത്രമാണ്. ശശീന്ദ്രനും തോമസ് ചാണ്ടിയും പരാജയമായി മാറി. കെ എസ് ആർ ടി സിയുടെ തകർച്ച ഗൗരവത്തിൽ കാണണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണം. ചില മന്ത്രിമാർക്ക് വി.ആർ.എസ് കൊടുക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

ഭരണം കഴിഞ്ഞ് ഒന്നരം വർഷം കഴിഞ്ഞിട്ടും മന്ത്രിമാർക്ക് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. അതിന് സാധിക്കുന്നില്ലെങ്കിൽ പകരക്കാരെ ആലോചിച്ചുകൂടെയെന്നു പ്രതിനിധികൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ കണ്ണട വിഷയത്തിൽ പോലും കടുത്ത വിമർശനം ഉയർന്നിരുന്നു. സ്വാശ്രയ ഫീസ് വിഷയത്തിലും ആരോഗ്യമന്ത്രിക്കു വിമർശനം നേരിടേണ്ടിവന്നു. മന്ത്രിസഭയിലെ മിക്ക മന്ത്രിമാർക്ക് നേരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP