വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടു സുഹൃത്തുക്കളോടു വിനോദയാത്രയുടെ കാര്യം പറഞ്ഞു; തിരികെ ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടു വരാമെന്ന് പറഞ്ഞു പോയ ഇന്ദു ഇനി മടങ്ങിവരില്ലെന്ന ഞെട്ടലിൽ സഹപ്രവർത്തകർ; കുന്ദമംഗലത്തെ സുഹൃത്തുക്കൾ രഞ്ജിത് കുമാറിനെ നാട്ടുകാർ വിളിച്ചിരുന്നത് രഞ്ജുവെന്ന്; നേപ്പാളിലെ റിസോർട്ടിൽ വിഷപ്പുക ജീവനെടുത്തത് കോഴിക്കോട് സ്വന്തമായി സോഫ്റ്റ്വെയർ കമ്പനി പ്രവർത്തനം തുടങ്ങിയ സമയത്ത്; യുവ എൻജിനീയറുടെയും കുടുംബത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: യുവ എൻജിനീയറും ഭാര്യയും മകനും നേപ്പാളിലെ കാഠ്മണ്ഡുവിൽ വിഷപ്പുക ശ്വസിച്ച് മരിച്ചെന്ന വാർത്തക കുന്ദമംഗലത്തെ നാട്ടുകരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കുന്ദമംഗലം വെളൂർ പുനത്തിൽ മാധവൻ നായരുടെ മകൻ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ്മി (32), മകൻ വൈഷ്ണവ് (രണ്ട്) എന്നിവരാണ് വിനോദയാത്രക്കിടെ റിസോർട്ടിലെ മുറിയിൽ വിഷപ്പുക ശ്വസിച്ച് മരിച്ചത്.
രണ്ടാഴ്ച മുമ്പ് കുടുംബസമേതം പഴനിക്ക് പോയിരുന്ന ഇവർ വ്യാഴാഴ്ചയാണ് വീട്ടിൽനിന്ന് നെടുമ്പാശ്ശേരി വഴി ഡൽഹിയിലേക്ക് യാത്രയായത്. അവിടെ നിന്നാണ് സുഹൃത്തുക്കളുടെ കുടുംബങ്ങളോടൊപ്പം നേപ്പാളിലെ പർവതപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയത്. യാത്രാസംഘത്തിലെ നാല് കുടുംബങ്ങളിലുള്ള 15പേരിൽ എട്ടുപേർ താമസിച്ച മുറിയിലുള്ളവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. സംഘത്തിലെ മറ്റുള്ളവരോടൊപ്പം അടുത്ത മുറിയിൽ കിടന്നുറങ്ങിയ രഞ്ജിത്തിന്റെ മുതിർന്ന മകൻ സിൽവർ ഹിൽസ് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മാധവ് (ഏഴ്) രക്ഷപ്പെട്ടവരിൽപെടുന്നു.
കാരന്തൂർ സർവിസ് സഹകരണ ബാങ്കിന്റെ എലത്തൂർ ബ്രാഞ്ചിൽ കാഷ്യറാണ് ഭാര്യ ഇന്ദു ലക്ഷ്മി. വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടവേളയിലാണ് ഇന്ദുലക്ഷ്മി അടുത്തദിവസം വനോദയാത്ര പോവുന്നകാര്യം സഹപ്രവർത്തകരോട് പറയുന്നത്. ഡൽഹിയിലേക്ക് പോവുന്നെന്നുമാത്രമേ ഇന്ദുവിനും അറിയായിരുന്നുള്ളൂ. നേപ്പാളിലേക്ക് പോവുന്നകാര്യം ഭർത്താവ് രഞ്ജിത്ത്കുമാർ ഇന്ദുവിനോട് പറയാതെ സസ്പെൻസായിവെച്ചു. കേക്ക് മുറിച്ച അതേമുറിയിലെ ടി.വി.യിലൂടെ ഇന്ദുവും കുടുംബവും നേരിട്ട അപകടവാർത്ത അറിഞ്ഞതോടെ കാരന്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ശൈലജയ്ക്കും ജീവനക്കാർക്കും അത് താങ്ങാവുന്നതിലുമപ്പുറമായി.
ബാങ്കിന്റെ എലത്തൂരിലെ ഹെഡ് ഓഫീസിൽ ജൂനിയർ ക്ലാർക്കായി മൂന്നുവർഷം മുമ്പാണ് മൊകവൂർ ശ്രീപത്മം വീട്ടിൽ പി.ആർ. ഇന്ദുലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. 16-ന് വ്യാഴാഴ്ചയായിരുന്നു ഇന്ദുവിന്റെയും രഞ്ജിത്തിന്റെയും ഒൻപതാം വിവാഹവാർഷികം. ബാങ്കിലെ ജീവനക്കാരൻ ഹാഫിക്കിന്റെ ഭാര്യ ഫരിനാസ് വീട്ടിൽനിന്ന് കേക്ക് ഉണ്ടാക്കി നൽകാറുണ്ട്. ഉച്ചയൂണിന്റെ സമയത്ത് ഫരിനാസിനോട് പറഞ്ഞ് വരുത്തിച്ച കേക്ക് സഹപ്രവർത്തകർക്കൊപ്പം മുറിച്ച് സന്തോഷം പങ്കുവെച്ചു. ഉറ്റസുഹൃത്തുക്കളായ കെ. ജുന, എൻ.പി. ബിജു, ധനീഷ്, അസി. സെക്രട്ടറി എ.പി. നിഷ, വി.ടി. രാഘവൻ എന്നിവരോട് 18-ന് ശനിയാഴ്ച കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് പോവുന്നകാര്യം അന്ന് ഭക്ഷണം കഴിക്കുന്നവേളയിൽ ഇന്ദു പറഞ്ഞിരുന്നു.
22-ന് തിരിച്ചെത്തും 23-ന് വ്യാഴാഴ്ച ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഇന്ദു അന്ന് ഓഫീസിൽനിന്ന് ഇറങ്ങിയത്. 18-ന് നെടുമ്പാശ്ശേരിയിൽനിന്നാണ് ഡൽഹിക്കുപോയത്. പുറപ്പെട്ടശേഷം വാട്സാപ്പിലോ ഫോണിലോ സഹപ്രവർത്തകരാരുമായി സംസാരിച്ചിട്ടില്ല. ഡൽഹിയിലേക്കെന്നു പറഞ്ഞുപോയ ഇന്ദു നേപ്പാളിൽ മരിച്ചതായി വിവരം ടി.വി.യിൽ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് ശൈലജ പറഞ്ഞു. ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഈ വാർത്ത സ്ഥിരീകരിക്കാനായത്. സുഹൃത്തുക്കളും കുടുംബവുമായി യാത്രപോവുന്നത് എവിടേക്കെന്ന് ഇന്ദു കൃത്യമായി അറിഞ്ഞിരുന്നില്ലെന്ന്, നടുക്കത്തിൽനിന്ന് മുക്തമായിട്ടില്ലാത്ത ജുന പറഞ്ഞു. ബാങ്കിലെ കൗണ്ടറിൽ വായ്പ, നിേക്ഷപ വിഭാഗം കൈകാര്യം ചെയ്തിരുന്ന സീറ്റിൽ ഇരിക്കാൻ ഇനി ഇന്ദു ഉണ്ടാവില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സഹപ്രവർത്തകർ ഏറെ പാടുപെട്ടു.
ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും എറണാകുളത്തുമായാണ് താമസമെങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും കുന്ദമംഗലത്തെ വീട്ടിൽ എത്താറുള്ള രഞ്ജു എന്ന് നാട്ടുകാർ വിളിക്കുന്ന രഞ്ജിത്ത് കുമാറിന് നാട്ടിൽ വലിയ സൗഹൃദവലയമുണ്ട്. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടാകാറുള്ള രഞ്ജു എഴാം ക്ലാസ് വരെയാണ് കുന്ദമംഗലത്ത് പഠനം നടത്തിയിട്ടുള്ളത്.
പിന്നീട് നടക്കാവിൽ മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ച് വെസ്റ്റ്ഹിൽ ടെക്നിക്കൽ ഹൈസ്കൂളിലും തുടർന്ന് ദേവഗിരി കോളജിലുമാണ് പഠിച്ചത്. തിരുവനന്തപുരത്തുള്ള കെ.എസ്.ആർ.ടി.സി എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദത്തിനുശേഷം ബംഗളൂരുവിൽനിന്ന് എം.ടെക് ബിരുദവുമെടുത്തു. തുടർന്ന് തിരുവനന്തപുരം ടെക്നോപാർക്കിലും എറണാകുളത്ത് ഇൻഫോപാർക്കിലെ ടാറ്റ കൺസൾട്ടൻസിയിലുമായി ജോലി ചെയ്തു. ഈയടുത്ത് ജോലിയിൽനിന്ന് രാജിവെച്ച് സുഹൃത്തുമായി ചേർന്ന് കോഴിക്കോട് കേന്ദ്രമായി സോഫ്റ്റ്വെയർ കമ്പനി പ്രവർത്തനം തുടങ്ങിയ സമയത്താണ് മരണം തട്ടിയെടുത്തത്.
Stories you may Like
- വീറോടെ പൊരുതി നേപ്പാൾ; ഏഷ്യാകപ്പിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം
- സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്ത് നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ
- ബെൽറ്റ് ധരിക്കാതെ തെറിച്ചു വീണെന്നും സംശയം; അത്ഭുത രക്ഷപ്പെടൽ ഇങ്ങനെ
- നേപ്പാൾ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ലെഫ്. കേണൽ അറസ്റ്റിൽ
- യുകെ മലയാളികളുടെ വിഷു ആഘോഷം രക്ഷാപ്രവർത്തനമായപ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍