'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന് കഥയ്ക്കു പേരിട്ടാൽ അള്ളാഹുവിനെ കുറിച്ച് ഒരു പരാമർശവും ഇല്ലെങ്കിലും കൈവെട്ടുമോ? രണ്ടുകൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കഥ പുസ്തകമാകാൻ ഒരുങ്ങവെ ന്യൂമാൻ കോളേജ് മാതൃകയിൽ ഏഴുത്തുകാരനു നേരെ ആക്രമണം; എന്നുനിന്റെ മൊയ്തീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായ ജിംഷാർ കഴിയുന്നത് മരണഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: എന്നുനിന്റെ മൊയ്തീൻ സിനിമയുടെ അസി. ഡയറക്ടറായിരുന്ന യുവകഥാകൃത്ത് പി ജിംഷാറിനു നേരെ അള്ളാഹുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ക്രൂരമായ ആക്രമണം. പുറത്തിറങ്ങാനിരിക്കുന്ന കഥാസമാഹാരത്തിന്റെ പേരുപറഞ്ഞ് ഇന്നലെ രാത്രിയാണ് ജംഷീറിനെ കൂറ്റനാടുവച്ച് നാൽവർ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിംഷാർ ഇപ്പോൾ കൂറ്റനാട് മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്.
അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന 'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പുസ്തകത്തിന്റെ പേരുപറഞ്ഞ് ഇന്നലെ രാത്രി പതിനൊന്നോടെ കൂറ്റനാടുവച്ച് നാലുപേർ ജിംഷാറിനെ ചവിട്ടിവീഴ്ത്തി ആക്രമിക്കുകയായിരുന്നു. നീ അള്ളാഹുവിനെ അപമാനിക്കുമല്ലേടാ എന്നും നീ വിവരമറിയുമെന്നുമെല്ലാം പറഞ്ഞായിരുന്നു ആക്രമണമെന്ന് ജിംഷാർ മറുനാടനോട് പറഞ്ഞു. രണ്ടുകൊല്ലം മുമ്പ്, 2014 ഫെബ്രുവരിയിൽ ഈ പുസ്തകം ശാന്തം മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുൾപ്പെടെ ഒമ്പതു കഥകളുൾപ്പെടുത്തിയ ജിംഷാറിന്റെ കഥാസമാഹാരം ഓഗസ്റ്റ് അഞ്ചിന് ഡിസി ബുക്സ് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പടച്ചോന്റെ ചിത്രപ്രദർശനം തൊട്ടാവാടി,. ഗട്ടറിൽ ഒരു തവള,. ഉപ്പിലിട്ടത്, മേഘങ്ങൾ നിറച്ചുവച്ച സിഗരറ്റുകൾ, മരണം പ്രമേയമാക്കിയ ഒരു ന്യൂജനറേഷൻ കഥ,. ഫീമെയിൽ ഫാക്ടറി, ചുവന്ന കലണ്ടറിലെ ഇരുപത്തിയെട്ടാം ദിവസം, മുണ്ടൻപറമ്പിലെ ചെങ്കൊടി കണ്ട ബദർ യുദ്ധം എന്നിവയാണ് കഥകൾ.
അതേസമയം, പുസ്തകത്തിൽ അള്ളാഹുവിനെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും പേരിൽ അള്ളാഹുവെന്ന് വാക്കുവന്നതുകൊണ്ട് എന്തു മതവിദ്വേഷമാണ് ഉണ്ടാകുകയെന്നും കഥാകൃത്ത് ചോദിക്കുന്നു. ഇന്നലെ രാത്രി ഉപ്പയുടെ ഉമ്മയെ കൂനംമൂച്ചിയിലെ വീട്ടിൽചെന്ന് കണ്ടതിനുശേഷം പെരുമ്പിലാവിലെ വീട്ടിലേക്ക് മടങ്ങാൻ ബസ് കയറാനൊരുങ്ങുമ്പോഴാണ് കൂറ്റനാട് ബസ് സ്റ്റോപ്പിൽവച്ച് ജിംഷാറിനെ ആക്രമിക്കുന്നത്. കൂനംമൂച്ചിയിൽ നിന്നും ബസ് ഇല്ലായിരുന്നതിനാൽ മറ്റൊരാളുടെ ബൈക്കിലാണ് കൂറ്റനാടുവരെ എത്തിയത്. പത്തേമുക്കാലോടെ ബസ് കയറാനൊരുങ്ങുമ്പോൾ ഒരാൾവന്ന് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വിളിച്ചിറക്കുകയായിരുന്നു.
പിന്നീട് സംസാരിക്കാനെന്ന മട്ടിൽ അൽപം മാറ്റിനിർത്തിയപ്പോഴേക്കും മൂന്നുപേർകൂടി വന്നു. നീ അള്ളാഹുവിനെതിരെ എഴുതും... അല്ലേടാ എന്നുചേദിച്ച് പൊടുന്നനെ നടുവിന് ചവിട്ടി വീഴ്ത്തി. നാലുപേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോൾ 'നിനക്ക് കാര്യം അറിയണം അല്ലേടാ' എന്നുചോദിച്ച് മർദ്ദനം തുടർന്നു. അവശനിലയിലായതോടെ അവർ ജംഷീറിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് കൂറ്റനാട് മോഡേൺ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. നട്ടെല്ലിനും മുതുകിനും പരിക്കേറ്റിട്ടുണ്ട്.
മുൻകൂട്ടി പ്ലാൻ ചെയ്ത ആക്രമണമാണ് ഇതെന്ന് സംശയമുള്ളതായി ജിംഷാർ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് ഇത്തരത്തിൽ ഒരു ഭീഷണിസന്ദേശം ജിംഷാറിന്റെ ഫോണിൽ ലഭിച്ചിരുന്നു. ഈ കഥയുടെ പേരുപറഞ്ഞായിരുന്നു ശരിപ്പെടുത്തിക്കളയുമെന്ന ധ്വനിയോടെ ഭീഷണിയുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ആക്രമണം നടന്നതെന്നാണ് സംശയം. സംഭവത്തിനു പിന്നിൽ മതതീവ്രവാദികളുണ്ടോ എന്ന കാര്യം ചാലിശ്ശേരി പൊലീസ് അന്വേഷിച്ചുവരികയാണ്. ജാഫർ എന്നൊരാളും കണ്ടാലറിയാവുന്ന ചിലരും ചേർന്നാണ് ആക്രമിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചാലിശ്ശേരി എസ്ഐ രാജേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
'പടച്ചോന്റെ ചിത്ര പ്രദർശനം' എന്ന പുസ്തകത്തിന്റെ കവർ ജിംഷാർ വാട്ട്സപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഭീഷണിസന്ദേശം എത്തിയതും ഇപ്പോൾ അക്രമം നടന്നതുമെന്നാണ് സംശയം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ന്യൂമാൻസ് കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടിയ കേസിന് സമാനമായ സംഭവമാണ് ഇതെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യൽമീഡിയയിൽ ആവശ്യമുയർന്നിട്ടുണ്ട്. ഈ കേസിലും തീവ്രവാദ ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നു.
ഉമ്മയ്ക്കും അനുജനും പെങ്ങൾക്കുമൊപ്പമാണ് ജിംഷാർ പെരുമ്പിലാവിൽ താമസിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഈ ഇരുപത്തഞ്ചുകാരൻ 'എന്നുനിന്റെ മൊയ്തീൻ' എന്ന സിനിമ കൂടാതെ 'ഒരുമുറൈ വന്തു പാർത്തായാ' എന്ന സിനിമയിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയാ രംഗത്തും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ലേഖനമെഴുതുന്ന ജിംഷാർ 'ഭൂപടത്തിൽ നിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ' എന്ന നോവലും ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍