എൽഡിഎഫിന് തുണയാവുന്നത് മികച്ച സ്ഥാനാർത്ഥികളും ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവും; സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോകുന്നില്ല; യുഡിഎഫിന് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രശ്നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു; ശബരിമല- മോദി വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയെയും ബാധിക്കുന്നു; ഉപതെരഞ്ഞെടുപ്പ് സർവേ ഫലം വിലയിരുത്തുമ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഈ മാസം 21ന് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ ഫലം പുറത്തുവിടുമ്പോൾ, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും, മഞ്ചേശ്വരം എറണാകുളം മണ്ഡലങ്ങൾ ഐക്യമുന്നണി നിലനിർത്തും എന്നുള്ള വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ ഏക സിറ്റിങ്ങ് സീറ്റായ അരൂരിൽ കാര്യങ്ങൾ ഫോട്ടോ ഫിനീഷിലേക്ക് പോവുകയാണ്. വെറും ഒരു ശതാമനം വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ സർവേ പ്രകാരം ഇടതുമുന്നണിക്കുള്ളത്. എന്നാലും രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയും എന്ന നിലയിലേക്ക് എൽഡിഎഫിനെ എത്തിച്ചത്, അവർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാട്ടിയ മികവ് തന്നെയാണെന്ന് സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽനിന്ന് വ്യക്താമണ്.
വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണെന്ന സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് മഞ്ചേശ്വരത്ത് ഒഴികെ, മറ്റ് നാലിടത്തും ഇടതു സ്ഥാനാർത്ഥികളുടെ പേരാണ് വോട്ടർമാർ ഉയർത്തിയത്. മഞ്ചേശ്വരത്ത് മുന്നിൽ നിൽക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ ആണ്. വട്ടിയൂർക്കാവ്, അരൂർ മണ്ഡലങ്ങളിലൊക്കെ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവ് ഇടതിന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്. വട്ടിയൂർക്കാവിൽ ജനകീയനായ 'മേയർബ്രോ' എന്ന പേരിൽ അറിയപ്പെടുന്ന വി കെ പ്രശാന്തിന്റെ വ്യക്തിത്വത്തിന് 70 ശതമാനത്തോളം വോട്ടർമാരാണ് പിന്തുണ നൽകുന്നത്. അതായത് രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിനും എൻഡിഎക്കും വോട്ടുചെയ്യുന്നവർ പോലും പ്രശാന്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നുവെന്ന് ചുരുക്കം. അതേസമയം ഒരു തവണ വട്ടിയൂർക്കാവിൽനിന്ന് തോൽക്കുകയും, അത്ര കണ്ട് ജനകീയ പ്രതിഛായ ഇല്ലാത്തതുമായ ഡോ. മോഹൻകുമാറിനെ യുഡിഎഫ് രംഗത്തിറക്കിയത് പാർട്ടി പ്രവർത്തകരിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് കുമ്മനം രാജശേഖരനു പകരം, അഡ്വ. എസ് സുരേഷിനെ രംഗത്തിറക്കിയ ബിജെപിക്കും ഉണ്ടായിരിക്കുന്നത്.
കോന്നിയിലെ സർവേയിലും സ്ഥാനാർത്ഥിയുടെ മികവ് പ്രകടമായിരുന്നു. വ്യക്തിപരമായ മികവ് ആർക്കാണെന്ന സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് 65 വോട്ടർമാരും ഇടതുസ്ഥാനാർത്ഥി കെ യു ജനീഷ്കുമാറിന്റെ പേരാണ് പറയുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷനും, യുവജന കമ്മിഷൻ അംഗംവുമായ ജനീഷ്കുമാറിന്റെ (36) കന്നിയങ്കമാണിത്. കെപിസിസി അംഗവും മുൻ മുൻ ഡിസിസി അധ്യക്ഷൻ. പത്തനംതിട്ട നഗരസഭ മുൻ അധ്യക്ഷനുമായ 63കാരനായ പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. '36കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തിട്ടുണ്ട്.അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതും യുഡിഎഫിനെ ബാധിക്കുന്നുണ്ട്.
ഉപതെരഞ്ഞെുടുപ്പിൽ പതിവായി കാണുന്ന മറ്റൊരു വികാരമാണ് ഭരണകക്ഷിക്ക് അനകൂലമായി നിൽക്കാനുള്ള പ്രവണത. അതായത് ഇനി ഈ നിയമസഭക്ക് ഒന്നരവർഷം മാത്രമേ ഉള്ളൂ, ആ കാലയളവിൽ ഒരു ഭരണകക്ഷി എംഎൽഎയെ തെരഞ്ഞെടുത്താൽ കൂടുതൽ വികസനംവരും എന്ന ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അനുബന്ധ ചോദ്യങ്ങളായി മറുനാടൻ സർവേ സംഘം ചോദിച്ചപ്പോൾ, മഞ്ചേശ്വരത്ത് ഒഴികെ മറ്റ് നാലിടങ്ങളിലും സമാനമായ ഉത്തരമാണ് കിട്ടിയത്. മറ്റിടങ്ങളിൽ 60 ശതമാനം വോട്ടർമാരും ഭരണകക്ഷി എംഎൽഎക്ക് കൂടുതൽ വികസനം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതികരിച്ചത്.
അതേസമയം സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഒന്നും തന്നെ ജനങ്ങളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ല. അഞ്ചുമണ്ഡലങ്ങളിലും നടത്തിയ സർവേയിൽ പിണറായി സർക്കാറിന്റെ ഭരണത്തിന് ശരാശരി മാർക്കുമാത്രമാണ് ജനം നൽകിയത്. അടുത്തകാലത്തായി പിണറായി സർക്കാറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കാനിടയു്ണ്ടെന്ന് 55 ശതമാനം വോട്ടർമാരും പറയുന്നു. എന്നാലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ കണ്ടപോലെ ശക്തമായ ഒരു ഭരണവിരുദ്ധ വികാരത്തിലേക്ക് ഇത് മാറിയിട്ടില്ല. അതേസമയം പ്രതിപക്ഷത്തിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിനും ശരാശരി എന്ന മറുപടിയാണ് ജനം നൽകുന്നത്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും എതിരായ വികാരത്തിൽനിന്ന് മുതലെടുക്കാൻ പക്ഷേ എൻഡിഎക്കും ആവുന്നില്ല.
ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും പിറകോട്ട് പോവുന്നത് എൻഡിഎയാണ്. മഞ്ചേശ്വരത്ത് രണ്ടാമത് എത്തുന്നത് ഒഴിച്ചാൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയില്ല. ബിജെപിയുടെ തുറപ്പുചീട്ടായ ശബരിമല വികാരം മഞ്ചേശ്വരത്ത് ഒഴികെ എവിടെയും പ്രകടമല്ലെന്ന് സർവേ റിപ്പോർട്ടുകളിൽ കാണുന്നു. 15 ശതമാനത്തിൽ താഴെ വോട്ടർമാർ മാത്രമാണ്, ഇത്തവണ ശബരിമല സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പിലൊക്കെ ബിജെപിയെ തുണച്ചിരുന്ന മോദി ഫാക്ടർ ഇത്തവണ എവിടെയുമില്ല. ഉപതെരഞ്ഞെടുപ്പുകളിൽ ഈ ട്രെൻഡ് മാത്രമാണ്.
പക്ഷേ ഒരു സർവേയിലും കിട്ടാത്ത ഒന്നാണ് അവസാനവട്ട അടിയൊഴുക്കുകൾ. യുഡിഎഫിന് പ്രതീക്ഷയാകുന്നതും ഈ ജാതി-മത സമവാക്യങ്ങളിലും മറ്റുമാണ്. വട്ടിയൂർക്കാവിലും കോന്നിയിലുമൊക്കെ ചരിത്രത്തിൽ ഇല്ലാത്ത ജാതിക്കളിയാണ് നടക്കുന്നത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണ യുഡിഎഫിന് കരുത്താവുകയാണ്. അരൂരിലും ജാതി- മത ധ്രുവീകരണവും കൃത്യമായി ഉണ്ടായിട്ടുണ്ട്. ഈ അടിയൊഴുക്കുകൾ ആരെ തുണക്കുമെന്ന് കണ്ടറിയണം.
Stories you may Like
- ഋഷി സുനകിന്റെ പാർട്ടിക്ക് വെറും 98 എം പിമാരെന്ന വെളിപ്പെടുത്തലുമായി സർവ്വേ
- മണമ്പൂർ വാർഡിൽ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
- സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ 22ന് ഉപതെരഞ്ഞെടുപ്പ്
- കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ
- 33 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഡിസംബർ 12ന്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍