വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി
ആർ പീയൂഷ്
മലപ്പുറം: കൊച്ചൗസേഫ് ചിറ്റിലപ്പള്ളീ ഒരു വിജേഷ് വിജയന്റെ പരാതി മാത്രമേ കോടതി അറിഞ്ഞിട്ടുള്ളൂ. അവിടെ മുൻപ് വിജേഷിന് സംഭവിച്ചപോലെ ഒരപകടം നടന്നിരുന്നു. ഓർക്കുന്നുണ്ടോ താങ്കൾ അവനെ..? പൂളിൽ ആവശ്യത്തിന് വെള്ളം നിറയ്ക്കാതിരുന്നതിനാൽ അതിലേക്ക് എടുത്തു ചാടി നട്ടെല്ല് തകർന്ന് ശരീരം തകർന്ന് പോയ ഒരു ചെറുപ്പക്കാരൻ. വേങ്ങര ഊരകം പുള്ളിക്കല്ല് കൊടക്കാട് വിനോദിനെ. അവനെ ഒടുവിൽ വശത്താക്കി ഒരു ലക്ഷം രൂപ മാത്രം കൊടുത്ത് പരാതിയില്ല എന്നു എഴുതി വാങ്ങി തലവേദനയിൽ നിന്നും ഒഴിവാക്കിയില്ലെ താങ്കൾ. അവൻ ഇന്നെങ്ങനെ ജീവിക്കുന്നു എന്ന് കാരുണ്യ പ്രവർത്തനം നടത്തി നാടു നന്നാക്കാനിറങ്ങിയ താങ്കൾക്ക് അറിയാമോ? അതൊക്കെ നോക്കാൻ എവിടെ സമയം.
സ്വന്തം സ്ഥാപനത്തിലുണ്ടായ അപകടത്തിൽപെട്ട് കിടപ്പിലായ ആ ചെറുപ്പക്കാരന് സഹായം ചെയ്താൽ വാർത്ത കൊടുക്കാൻ കഴിയില്ലല്ലോ. എങ്ങനെ അപകടമുണ്ടായി എന്ന് പത്രക്കാർ ചോദിച്ചാൽ അന്ന് വീഗാലാന്റ് എന്ന് പേരുള്ള ഇന്നത്തെ വണ്ടർലായ്ക്ക് പേരുദോഷമുണ്ടാകില്ലെ. അതിനാലാവും ആ ചെറുപ്പക്കാരനെ താങ്കൾ ബുദ്ധിപൂർവ്വം ഒതുക്കിയത്. ആ ചെറുപ്പക്കാരൻ വിവാഹം കഴിച്ച് ഭാര്യയുമൊത്ത് ജീവിക്കുന്നത് ഏറെ ദുരിതം നിറഞ്ഞ അവസ്ഥയിലാണ്. അരയ്ക്ക് കീഴെ തളർന്നതിനാൽ വീൽചെയറിൽ കഴിഞ്ഞു കൂടുന്ന വിനോദിന് അന്ന് വീഗാലാന്റിൽ സംഭവിച്ചത് എന്താണെന്ന് വിനോദ് തന്നെ പറയും
'2006 വിഷുവിന് ഞാൻ ജോലി ചെയ്യുന്ന മലപ്പുറത്തെ ഒരു ഹോൾസെയിൽ ഷോപ്പിൽ നിന്നും വീഗാലാന്റിലേക്ക് ഒരു വിനോദയാത്ര പോകാമെന്ന് തീരുമാനിച്ചു. ഷോപ്പിലെ സെയിൽസ് വാഹനത്തിലെ ഡ്രൈവറായിരുന്നു ഞാൻ. അങ്ങനെ ഏപ്രിൽ 16 ന് ഞങ്ങൾ എല്ലാവരും കൊച്ചിയിലെ വീഗാലാന്റിലെത്തി(വണ്ടർലാ). പല റൈഡുകളിലും കയറി ഇറങ്ങി ഒടുവിൽ പൂളുകൾ ഉള്ള ഭാഗത്തെത്തി. മുകളിലെ തുരങ്കത്തിലൂടെ താഴേക്ക് ഒഴുകി വന്നപ്പോൾ അടുത്ത കുളത്തിലേക്ക് ഡൈവ് ചെയ്തു. എന്നാൽ വിധി കരുതി വച്ചിരുന്ന ആ കുളത്തിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നില്ല. കുളത്തിലേക്കുള്ള ചാട്ടത്തിൽ കഴുത്തിന്റെ പിൻഭാഗം കുളത്തിന്റെ തറയിലിടിച്ചു. പിന്നെ ഒരു മരവിപ്പുമാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സെക്യൂരിറ്റി ജീവനക്കാരും താങ്ങിയെടുത്ത് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ശരീരം അനങ്ങുന്നുണ്ടായിരുന്നില്ല. ഉടൻതന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് നട്ടെല്ല് ഒടിഞ്ഞുപോയി എന്നറിയുന്നത്. മൂന്ന് ദിവസം അവിടെ കിടത്തിയ ശേഷം എന്നെ അമൃതയിലേക്ക് മാറ്റി. അവിടെയും ചികിത്സയിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. ശരീരം മുഴുവൻ അനങ്ങാനാവാതെ കിടപ്പിൽ തന്നെയായിരുന്നു.
അമൃതയിൽ കിടന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ ഫിസിയോ തെറാപ്പി ചെയ്ത് കൈകൾ ചലിപ്പിക്കാനായി. പിന്നീട് നിരന്തരം ഫിസിയോ തെറാപ്പി ചെയ്ത് ഇരിക്കാനാകും വിധമെത്തി. ഇത്രയുംനാൾ ചികിത്സക്കായി നല്ലൊരു തുക തന്നെ ചെലവായി. മൂന്ന് ദിവസം മെഡിക്കൽ ട്രസ്റ്റിൽ കിടന്ന ചെലവ് മാത്രമേ വീഗാലാൻഡകാർ വഹിച്ചുള്ളൂ. പിന്നീട് തിരിഞ്ഞു നോക്കിയില്ല. സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് മാനേജ്മെന്റിനെ സമീപിച്ചപ്പോൾ കേസിന് പൊയ്ക്കോളൂ നഷ്ടപരിഹാരമൊന്നും തരാൻ കഴിയില്ല എന്നും അറിയിച്ചു. ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങൾ ചെലവായ സാഹചര്യത്തിൽ കേസു നടത്താനുള്ള ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല.
അതിനാൽ കേസിന് പോകാതെ എങ്ങനെയെങ്കിലും വീഗാലാന്റുമായി ബന്ധപ്പെട്ട് കുറച്ചു തുക വാങ്ങണമെന്നുണ്ടായിരുന്നുള്ളൂ. കാരണം വീട്ടിലെ സ്ഥിതി അത്ര ദയനീയമായിരുന്നു. പരസഹായമില്ലാതെ ഇരിക്കാനോ വീൽചെയറിൽ കയറാനോ ഒന്നും കഴിയില്ല. ഇതിനിടയിലാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇടപെട്ട് ചിറ്റിലപ്പള്ളിയിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി തന്നത്. അത് തരുമ്പോൾ കുറേ പേപ്പറുകളിൽ ഒപ്പ് ഇട്ടു വാങ്ങി. ഇനി ഒന്നിനും വരരുത് എന്നും പറഞ്ഞു. ഒരു ലക്ഷം കിട്ടുമ്പോൾ ഏഴു ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. കിട്ടുന്നത് കിട്ടട്ടേ എന്ന് കരുതിയാണ് ആ തുക വാങ്ങിയത്. എന്നാൽ വീണ്ടും ചികിത്സയ്ക്കും മറ്റും പോകാൻ പണമില്ലാതായതോടെ ചിറ്റിലപ്പള്ളിയെ സാറിനെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിനായി നിരവധി തവണ ലെറ്ററുകൾ അയച്ചു.
ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും വിളിച്ചു. സംസാരിക്കണം എന്ന് പറഞ്ഞ് കത്ത് അയച്ചിരുന്നല്ലോ അദ്ദേഹം ഫോണിലുണ്ട് ലംലാരിച്ചു കൊള്ളൂ എന്നറിയിച്ചു. എന്റെ ദുഃഖങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. എല്ലാം മൂളിക്കേട്ടശേഷം പറഞ്ഞത് ഇങ്ങനെയാണ്. എന്റെ സ്ഥാപനങ്ങളെല്ലാം മക്കൾക്ക് എഴുതി കൊടുത്തു. വീഗാലാൻഡ് മകന്റെ പേരിലാണ്. അതുകൊണ്ട് എനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നു എന്ന വിവരം അറിയുന്നത്. അതിൻപ്രകാരം വിളിച്ചന്വേഷിച്ചപ്പോൾ അപേക്ഷ അയക്കാൻ പറഞ്ഞു. അപേക്ഷയിൽ വീഗാലാന്റിൽ വച്ച് അപകടമുണ്ടായി എന്ന് പറയരുതെന്നും മറ്റെവിടെയെങ്കിലും വച്ച് വീണു എന്ന് കാണിച്ചാൽ മതി എന്നും നിർദ്ദേശിച്ചു. അങ്ങനെ അപേക്ഷിച്ചതിൽ വർഷം അൻപതിനായിരം രൂപ തരാം എന്ന് അറിയിപ്പ് കിട്ടി. അത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ രണ്ട വർഷം വരെ മാത്രമേ ആ തുക കിട്ടിയുള്ളൂ. മൂന്നാം വർഷം പതിനായിരം രൂപയായി ചുരുങ്ങുകയും പിന്നീട് കിട്ടാതാവുകയുമായിരുന്നു.'
2006 ലാണ് വിനോദിന് അപകടം പറ്റിയത്. ആ വർഷം തന്നെ ഒരു ലക്ഷം രൂപ അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുട്ടി വിളിച്ചു പറഞ്ഞതു കൊണ്ട് വിനോദിന് കിട്ടി. എന്നാൽ പത്ത് ലക്ഷത്തോളം രൂപ ചികിൽസയ്ക്കായി മുടക്കിയിട്ടാണ് അത് ലഭിച്ചത് തന്നെ. സ്വന്തം സ്ഥാപനത്തിലെ സുരക്ഷാ വീഴ്ച്ചകൊണ്ട് സംഭവിച്ച അപകടത്തിൽ തിരിഞ്ഞു നോക്കാൻ പോലും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് മനസ്സ് വന്നില്ല. എന്നാൽ ആ വീഴ്ച്ച വിനോദിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ വീഴ്ച്ച വളരെ വലുതായിരുന്നു.
വിനോദ് 13വർഷം കിടക്കയിലും വീൽചെയറിലുമായി തള്ളി നീക്കുകയാണ്. വീഗാലാന്റിൽ വച്ച് വിനോദിന് അപകടമുണ്ടായ ശേഷമാണ് തൃശൂരുകാരൻ വിജേഷിനും അപകടമുണ്ടാകുന്നത്. ആ സമയം കേസിൽകക്ഷിചേരാൻ വിളിച്ചപ്പോൾ കേസു നടത്താൻ പണമില്ലാത്തതിനാൽ പൊകാൻ കഴിഞ്ഞില്ല. കഴിഞ്ഞ 13 വർഷമായി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സയും മറ്റു ചിലവുകളും നടന്നു പോകുന്നത്. ഭാര്യ ഷിജിത വീട്ടിൽ ഇരുന്ന് ഡേറ്റാ എൻട്രി ജോലിയും ചെയ്യുന്നുണ്ട്. പുറത്ത് ജോലിക്ക് പോകണമെന്നുണ്ട്. പക്ഷേ വിനോദിന് അടുത്ത് ഒരാൾ എപ്പോഴും വേണം. അതിനാൽ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുകയാണ്. വിനോദിനെ ബന്ധപ്പെടാനുള്ള നമ്പർ: +91-9846235900
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍