Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്മശാനങ്ങൾ മുഴുവൻ സമയം പ്രവർത്തിപ്പിച്ചിട്ടും മൃതദേഹങ്ങൾ ബാക്കി; സംസ്കാരത്തിനായി കാത്തിരിക്കേണ്ടി വരുന്നത് മൂന്നാഴ്‌ച്ച വരെ; യുഎഇയിൽ ആരും മരിക്കാതിരുന്നെങ്കിൽ...

ശ്മശാനങ്ങൾ മുഴുവൻ സമയം പ്രവർത്തിപ്പിച്ചിട്ടും മൃതദേഹങ്ങൾ ബാക്കി; സംസ്കാരത്തിനായി കാത്തിരിക്കേണ്ടി വരുന്നത് മൂന്നാഴ്‌ച്ച വരെ; യുഎഇയിൽ ആരും മരിക്കാതിരുന്നെങ്കിൽ...

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോവിഡ് മരണങ്ങൾ കൂടിയതോടെ യുഎഇയിലെ ശ്മശാനങ്ങളിൽ സംസ്കാരം നടത്തുന്നതിന് പോലും സൗകര്യമില്ല. പ്രവാസി സംഘടനകളുടെ ശ്മശാനങ്ങളിലും സ്വകാര്യ ശ്മശാനങ്ങളിലും തിരക്ക് വർധിച്ചതോടെ മൂന്നാഴ്‌ച്ച വരെ സംസ്കാരത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ. സാധാരണ ഗതിയിൽ പ്രതിദിനം അഞ്ച് മൃതദേഹങ്ങൾ സംസ്കരിക്കാൻ മാത്രം സൗകര്യം ഉണ്ടായിരുന്ന ശ്മശാനങ്ങളിൽ ജീവനക്കാർ ഓവർടൈം ചെയ്തും ഇപ്പോൾ പ്രതിദിനം 12 മൃതദേഹങ്ങൾ വരെ സംസ്കരിച്ചിട്ടും വീണ്ടും മൃതദേഹങ്ങൾ ബാക്കിയാകുകയാണ്. സാഹചര്യം വീണ്ടും മോശമാകുകയാണെങ്കിൽ സ്ഥിതി ഇതിലും ഗുരുകരമാകും എന്നാണ് റിപ്പോർട്ടുകൾ.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ശ്മശാനത്തിൽ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അൽ ഐൻ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ. 86 മലയാളികളടക്കം 264 പേരാണു യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യക്കാർക്കൊപ്പം ഫിലിപ്പീൻസ് ഉൾപ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേർത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു ശേഷം നാട്ടിൽ മരണാനന്തര കർമങ്ങൾ നടത്തുമെന്നു സാബുവിന്റെ ബന്ധു കലേഷ് പറഞ്ഞു.

ദുബായ് ജബൽ അലിയിൽ ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന വൈദ്യുതി ശ്മശാനത്തിൽ മാസം 30 മൃതദേഹങ്ങൾ എത്തിയിരുന്നത് നൂറിലധികമായി വർധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. ഇവിടെയും അൽ ഐനിലും ദിവസേന 5 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. ജീവനക്കാരുടെ ഷിഫ്റ്റ് വർധിപ്പിച്ച് 12 മ‍ൃതദേഹങ്ങൾ വരെ സംസ്കരിക്കുന്നുണ്ടെന്നു ചുമതലക്കാർ പറഞ്ഞു. ഷാർജയിൽ ദിവസേന 2 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. വിമാന സർവീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ 42 മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

അതിനിടെ, കോവിഡ് പരിശോധനയിൽ പോസിറ്റിവായി ആശുപത്രികളിലെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും 14 ദിവസം കഴിഞ്ഞാൽ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കാമെന്ന് നിർദേശത്തിൽ പറയുന്നു. 14 ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റിവായില്ലെങ്കിലും രോഗലക്ഷണമില്ലാത്തവരെ ഒഴിവാക്കാമെന്നും നിർദേശമുണ്ട്.

കോവിഡ് ബാധിച്ചത് മുതലുള്ള 14 ദിവസമാണ് ഐസൊലേഷൻ കാലയളവായി പരിഗണിക്കുന്നത്. ആദ്യത്തെ ഏഴ് മുതൽ 10 വരെയുള്ള ദിവസങ്ങളിലാണ് വൈറസ് കൂടുതൽ അപകടം സൃഷ്ടിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തുടർന്നുള്ള ഒാരോ ദിവസവും അപകടസാധ്യത കുറഞ്ഞുവരും. രണ്ടാഴ്ച കഴിഞ്ഞാൽ വൈറസ് നിർജീവമായ അവസ്ഥയലാവും. അതിനാൽ 14 ദിവസം കഴിഞ്ഞാൽ രോഗലക്ഷണമില്ലാത്തവരെ െഎസൊലേഷനിൽ നിന്ന് ഡിസ്ചാർജ് ചെയ്യാം. ഐസൊലേഷനിൽ നിന്ന് പോയ ശേഷം വീണ്ടും ലക്ഷണം കണ്ടാൽ അടുത്തുള്ള ക്ലിനിക്കിലോ മറ്റ് ഡോക്ടർമാരുടെയോ ഉപദേശം തേടാം. അവസാന മൂന്ന് ദിവസങ്ങളിൽ 37.5 ഡിഗ്രിയുടെ മുകളിൽ ശരീരോഷ്മാവ് ഉള്ളവർക്കും പനിയുള്ളവർക്കും ഐസൊലേഷനിൽ തുടരാം.

ഡിസ്ചാർജാകുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇവർക്ക് സാധാരണ ജീവിതം നയിക്കാം. എന്നാൽ, സാമൂഹിക അകലം പാലിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യണം. മാസ്ക് ധരിക്കൽ നിർബന്ധമാണ്. മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം. ആരോഗ്യ മന്ത്രാലയവും ഡി.എച്ച്.എയും പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണം. എന്നാൽ, ഗുരുതരാവസ്ഥയിലുള്ളവരെ 14 ദിവസത്തിന് ശേഷവും െഎസൊലേഷനിൽ തുടരാൻ അനുവദിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഇവരുടെ രോഗലക്ഷണങ്ങൾ അനുസരിച്ചായിരിക്കും ഡിസ്ചാർജിനെ കുറിച്ച് തീരുമാനിക്കുക. വ്യക്തികളുടെ പ്രതിരോധ ശേഷിക്കനുസരിച്ചാണ് രോഗമുക്തി നേടുന്നത്. ചിലർ വളരെ പെട്ടന്ന് സുഖംപ്രാപിക്കും. ചിലർച്ച് രോഗമുക്തി നേടാൻ 14 ദിവസത്തിലേറെ സമയമെടുക്കുമെന്നും അവരുടെ അവസ്ഥക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ഡി.എച്ച്.എ സർക്കുലറിൽ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP