ഇടവകയിൽ വെച്ച് തെറ്റായ പ്രവർത്തനത്തിന്റെ പേരിൽ പിടിക്കപ്പെട്ട് സിഎസ്ഐ സഭ മാറ്റി നിർത്തിയ പുരോഹിതൻ മാർത്തോമാ സഭയിലേക്ക്; ആറു തവണ ശിക്ഷണ നടപടിക്ക് വിധേയനായ കളങ്കിത വ്യക്തിയെ സഭയിൽ എടുത്ത സഭാ സിനഡ് തീരുമാനത്തിന്നെതിരെ പ്രതിഷേധം ശക്തം; മാർത്തോമാ വൈദികന്റെ കത്ത് സഭാ സിനഡിന്; അതിരൂക്ഷ ഭാഷയിലുള്ള കത്തിന്റെ കോപ്പി മറുനാടന്‍; സഭയിൽ പുതിയ കലാപത്തിന് തുടക്കം
എം മനോജ് കുമാർ
തിരുവനന്തപുരം: ധാർമ്മിക അധഃപതനത്തിനു നിരന്തര നടപടികൾക്ക് വിധേയനായ സിഎസ്ഐ സഭാ പുരോഹിതനെ മാർത്തോമാ സഭാ വൈദികനാക്കിയ സഭാ സിനഡിനെതിരെ ശക്തമായ വൈദിക പ്രതിഷേധം. സഭയുടെ എക്യുമെനിക്കൽ നയങ്ങളിൽ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങൾ കടന്നുവരികയും അധാർമ്മികതയുടെ പിടിമുറുക്കൽ സഭയിൽ വ്യാപകമാകുന്നതിരെയുമാണ് കലാപ പാതയിൽ വൈദികർ നിലകൊള്ളുന്നത്. നടപടിക്രമങ്ങൾ തെറ്റിച്ചുള്ള സിനഡ് നടപടിക്കെതിരെ മാർത്തോമാ സഭാ വൈദികൻ മെത്രോപ്പൊലീത്തയ്ക്കും സിനഡ് അംഗങ്ങൾക്കും സഭാ സെക്രട്ടറിക്കും കത്തയച്ചു. പ്രതിഷേധത്തിന്റെ രൂക്ഷത കൂട്ടി കത്തിന്റെ കോപ്പി പുറത്താക്കുകയും ചെയ്തു.
എല്ലാ നടപടിക്രമങ്ങളും മറികടന്നുള്ള ഈ വൈദിക നിയമനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. നടപടി ക്രമങ്ങൾ തെറ്റിച്ച സിനഡിന്റെ നടപടി ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലാണ് മാർത്തോമാ സഭാ വൈദികൻ സിനഡിന് എഴുത്തയച്ചത്. വൈദികരുടെ ധാർമ്മിക അധഃപതനത്തിനു എതിരെ വൈദിക വേദികളിൽ സംസാരിക്കുന്നയാളാണ് ജോസഫ് മാർത്തോമാ മെത്രോപ്പൊലീത്ത. അതേ മെത്രോപ്പൊലീത്ത അധിപനായി തുടരുന്ന മാർത്തോമാ സിൻഡിന് എങ്ങിനെ ധാർമ്മിക ഭ്രംശം വന്ന വൈദികനെ സ്വീകരിക്കാൻ കഴിഞ്ഞു.. സിഎസ്ഐ സഭ എങ്ങിനെയാണ് ഈ വിഷയത്തിൽ മാർത്തോമാ സഭയോട് പ്രതികരിക്കാൻ പോകുന്നത് എന്ന് അങ്ങ് മുൻകൂട്ടി കാണുന്നുണ്ടോ?
വൈദികൻ കത്തിൽ ചോദിക്കുന്നു. വൈദികനായി ആറു വർഷത്തിനുള്ളിൽ ആറു തവണ സിഎസ്ഐ സഭയിൽ നിന്നും ശിക്ഷണ നടപടി നേരിടുകയും അവസാനം അഞ്ചു വർഷത്തെ നിർബന്ധിത മാറ്റി നിർത്തലിനു വിധേയനായ സിഎസ്ഐ സഭാ വൈദികനെയാണ് സഭാ സിനഡ് മാർത്തോമാ സഭാ വൈദികനാക്കാൻ തീരുമാനിക്കുന്നത്. ഇതിലാണ് മാർത്തോമാ സഭയിൽ വൈദിക പ്രതിഷേധം ഇരമ്പുന്നത്. സഭയുടെ നയങ്ങൾ രൂപപ്പെടേണ്ടത് പൊതു ചർച്ചകളിലാണ്. ആ രീതിയിലുള്ള നയരൂപീകരണം സഭയിൽ നടക്കുന്നില്ല. ഇതുകൊണ്ടാണ് ധാർമ്മിക അധഃപതനം സഭയിൽ പിടിമുറുക്കുന്നത്. സഭാ സിൻഡിനെതിരെ വൈദികർ ആഞ്ഞടിക്കുന്നു.
സിനഡിന്റെ നടപടി പൂർണമായും തെറ്റാണെന്നു ചൂണ്ടിക്കാട്ടിയും സിഎസ്ഐ സഭയും മാർത്തോമാ സഭയും തമ്മിൽ നിലനിൽക്കുന്ന സുതാര്യ ബന്ധത്തെ ഈ വൈദിക നിയമനം ബാധിക്കുമെന്നും കത്തിൽ മാർത്തോമാ സഭാ വൈദികൻ ചൂണ്ടിക്കാട്ടുന്നു. മാർത്തോമാ സഭയിലെ പരമാധികാര സമിതിയായ സിൻഡിനെ തിരുത്തി സഭാ വൈദികൻ തന്നെ കത്തെഴുതിയതോടെ മാർത്തോമാ സഭാ സിനഡും വൈദികരും തമ്മിലുള്ള ബന്ധവും ഉലയുകയാണ്. ധാർമിക അധഃപതനത്തിന്റെ പേരിൽ സിഎസ്ഐ സഭ അഞ്ചു വർഷമായി മാറ്റി നിർത്തിയിരിക്കുന്ന വൈദികനെയാണ് മാർത്തോമാ സഭയിലെ പുരോഹിതനായി വാഴിക്കാൻ സഭാ സിനഡ് തീരുമാനിച്ചത്.
ഈ തീരുമാനത്തിന്നെതിരെയാണ് മാർത്തോമാ സഭാ വൈദികർ രംഗത്തെത്തിയിരിക്കുന്നത്. ഒരു സഭ വിലക്കിയ വൈദികനെ മറ്റൊരു സഭ എടുക്കുമ്പോൾ അതിൽ ചർച്ചകൾ നടക്കണം. ഈ രീതിയിലല്ല ഒരു വൈദികൻ മറ്റൊരു സഭയിൽ എത്തേണ്ടത്. ധാർമ്മിക ഭ്രംശത്തിന്റെ പേരിലുള്ള നടപടികൾക്ക് വിധേയനായ വൈദികനാണ് എത്തുന്നത്. ധാർമ്മിക ഭ്രംശം സഭകൾക്ക് മുന്നിൽ ഇപ്പോൾ ചോദ്യ ചിഹനമാണ്. അതുകൊണ്ട് തന്നെ മാർത്തോമാ സഭ മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നു.
10 വർഷം ഒരു സഭയിൽ പ്രവർത്തിച്ച പുരോഹിതനെ മറ്റൊരു സഭയിൽ അതും മാർത്തോമാ പോലുള്ള ഒരു സഭയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാത്തതിലും സഭാ വൈദികർ അമർഷം കൊള്ളുകയാണ്. സഭയിലേക്ക് വൈദികൻ വരുമ്പോൾ പരിഗണിക്കാൻ ഒരു സഭാസമിതിയുണ്ട്. ഈ സഭാ സമിതി ഈ വൈദികൻ ഇന്റർവ്യൂ ചെയ്യണം. രേഖകൾ പരിശോധിക്കണം. മുൻകാല നടപടികൾ പരിശോധിക്കണം. ഇതൊന്നും പരിഗണിക്കാതെ എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തി വൈദികനെ സഭയിൽ എടുത്തതിനെതിരെയാണ് വൈദികർ അമർഷം കൊള്ളുന്നത്. സിഎസ്ഐ സഭയിൽ ഈ വൈദികൻ വഴിയുണ്ടായ ധാർമ്മിക ഭ്രംശം ഇദ്ദേഹത്തിന്റെ സാന്നിധ്യം മൂലം മാർത്തോമാ സഭയിലും സംഭവിക്കും എന്നാണ് മാർത്തോമാ സഭാ വൈദികർ ചൂണ്ടിക്കാട്ടുന്നത്.
വൈദികൻ ജോലി ചെയ്ത എല്ലാ ഇടവകകളിലും അദ്ദേഹത്തിന്നെതിരെ നടപടികൾ വന്നിട്ടുണ്ട് എന്നത് ഈ നിയമനത്തിനെ വിവാദമാക്കുകയും ചെയ്യുകയാണ്. . പെരുമാറ്റ ദൂഷ്യത്തിനു വൈദികനെതിരെ സിഎസ്ഐ സഭ എടുത്ത കടുത്ത നടപടികൾ അക്കമിട്ടു നിരത്തിയാണ് മാർത്തോമാ സഭാ വൈദികൻ സഭാ സിനഡിന് കത്ത് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ക്രൈസ്റ്റ് ചർച്ചിൽ നിന്നും 2008-09 കാലയളവിൽ ഈ പുരോഹിതനെ മാറ്റി. മാവേലിക്കര സിഎസ്ഐ പള്ളിയിൽ നിന്നും 2009-10 കാലയളവിൽ മാറ്റി. പുതുവൽ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ പുരോഹിതനായിരിക്കെ ചർച്ച് കമ്മറ്റിയും പൊതുജനവും ഒരുമിച്ച് പരാതിയുമായി രംഗത്ത് വന്നതോടെ അവിടെ നിന്നും മാറ്റി. അയിരൂർ ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളിയിലായിരിക്കെ 2014 ൽ സ്ഥലം മാറ്റി. പൂവത്തൂർ സിഎസ്ഐ പള്ളിയിലായിരിക്കെ അവിടെനിന്നും സ്ഥലം മാറ്റി. അത് 2015 ലായിരുന്നു ഈ സ്ഥലം മാറ്റം.
വെള്ളൂർ സിഎസ്ഐ ഇടവകയിൽ നിന്നും തെറ്റായ പ്രവർത്തനത്തിനു 2016-ൽ പിടിക്കപ്പെട്ടു. തുടർന്ന് സഭയുടെ പാസ്റ്ററൽ ബോർഡ് അഞ്ചു വർഷത്തേക്ക് നിർബ്ബന്ധിത അവധി എടുപ്പിച്ചു. ഈ മാറ്റി നിർത്തൽ നിലനിൽക്കെയാണ് അദ്ദേഹത്തെ മാർത്തോമാ സഭാ സിനഡ് പുരോഹിതനാക്കി എടുക്കാൻ തീരുമാനിക്കുന്നത്. കത്തിൽ ചൂണ്ടിക്കാട്ടുന്നു. തീരുമാനം പുനഃപരിശോധിക്കും എന്ന പ്രതീക്ഷയാണ് മാർത്തോമാ സഭാ വൈദികർക്കുള്ളത്. മാർത്തോമാ സഭാ വൈദികന്റെകത്തിനോട് യോജിക്കുന്ന സമീപനമാണ് പൊതുവെ മാർത്തോമാ വൈദികർ സ്വീകരിക്കുന്നത്. സഭയിലെ ധാർമിക ഭ്രംശത്തിന്നെതിരെ മാർത്തോമാ സഭയിൽ ഇളം കാറ്റായാണ് പ്രതിഷേധം പടരുന്നത്. സിനഡ് തീരുമാനം തിരുത്തിയില്ലെങ്കിൽ ഇളംകാറ്റ് കൊടുങ്കാറ്റായി മാറിയേക്കും എന്നാണു സഭയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍