കത്തി കുത്തി കോപ്പിയടിക്കുന്നത് പഴയ കാലം; ഇന്ന് അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥി നേതാക്കളും ഭായി ഭായി...; ചോദ്യം കിട്ടിയാൽ ഉത്തരക്കടലാസുമായി കുട്ടി സഖാക്കൾ പുറത്തു പോകും; വൃത്തിയും വെടിപ്പുമായി ഉത്തരമെഴുതി തിരികെ നൽകും! നേതാക്കളും അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെ; കത്തികൂത്ത് കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകൾ പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; യൂണിവേഴ്സിറ്റി കോളേജിലെ വിവാദത്തിൽ ഇനി നടക്കുക തട്ടിപ്പ് അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കത്തി മേശപ്പുറത്ത് കുത്തി പരീക്ഷ എഴുതുന്ന വിദ്യാർത്ഥി നേതാക്കളുടെ ചരിത്രം കേരളത്തിനും പറയാനുണ്ട്. യൂണിവേഴ്സിറ്റി കോളേജിലും അതിന് തൊട്ടടുത്തുള്ള സംസ്കൃത കോളേജിലും ഇത് സർവ്വ സാധാരണമായിരുന്നു ഒരു കാലത്ത്. കേരളാ യൂണിവേഴ്സിറ്റിയെ നയിക്കാൻ വിളനിലം എത്തിയപ്പോൾ അത് ചർച്ചയാവുകയും ചെയ്തു. വിളനിലം അതിശക്തമായ നടപടികളെടുത്തു. ഇതോടെ താൽകാലി വിരമം എല്ലാത്തിനും വന്നു. എന്നാൽ പുതിയ കാലത്ത് പുതിയ രൂപത്തിൽ അത് വീണ്ടും അവതരിപ്പിക്കുന്നു. വിളനിലത്തിന്റെ ഇച്ഛാശക്തിയും കെ കരുണാകനെ പോലൊരു മുഖ്യമന്ത്രിയുടെ കാർക്കശ്യവും ഇല്ലാതാക്കിയതാണ് വീണ്ടും സജീവ ചർച്ചയാകുന്നത്. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെയാണ്.
അതിനിടെ കേരള സർവകലാശാലയിൽ ഉത്തരകടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചർച്ചയാവുകയാണ്. ഉത്തരകടലാസ് സെന്ററുകളിൽനിന്ന് തിരികെ ലഭിക്കുന്നില്ലെന്നും അവശേഷിക്കുന്നവയുടെ എണ്ണം സംബന്ധിച്ച് സർവകലാശാലയ്ക്ക് കൃത്യതയില്ലെന്നും കേരള സർവകലാശാലയുടെ 2017-18 ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല പലയിടത്തും തട്ടിപ്പ് നടക്കുന്നുവെന്നതിന്റെ സൂചനയാണ്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജും സംസ്കൃത കോളേജും ആർട്സ് കോളേജും സംശയ നിഴലിലാണ്. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സഹായത്തോടെയാണെന്ന ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് സർവകലാശാലയുടെ റിപ്പോർട്ട്.
പണ്ട് പരീക്ഷയിൽ കോപ്പിയടിക്കാൻ പരീക്ഷാ ഹോളിലെ മേശപ്പുറത്ത് നേതാക്കൾക്ക് കുത്തി നിർത്തേണ്ടി വന്നു. എന്നാൽ ഇന്ന് എല്ലാം നടക്കുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെ. ഇടത് സംഘടനാ നേതാക്കളാണ് കുട്ടി സഖാക്കളെ ഉന്നത വിജയത്തിന് സഹായിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങൾ പരിശോധിക്കാൻ കേരള സർവകലാശാല ആലോചിക്കുന്നുത്. പരീക്ഷാ നടത്തിപ്പിന് സർവകലാശാല നൽകിയ നിർദ്ദേശങ്ങളൊന്നും യൂണിവേഴ്സിറ്റി കോളജ് അധികൃതർ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉത്തരക്കടലാസുകൾ പരീക്ഷയ്ക്കു മുൻപ് ജീവനക്കാർ ചോർത്തി നൽകുമെന്നാണു പ്രധാന ആരോപണം. ഇതെല്ലാം അന്വേഷിക്കാനാണ് തീരുമാനം. എന്നാൽ വിവാദങ്ങൾ തുടരുമ്പോൾ അന്വേഷണം പ്രഹസനമാകും. അദ്ധ്യാപകർക്കിടയിൽ ഇടത് സംഘടനകൾക്കുള്ള സ്വാധീനമാണ് ഇതിന് കാരണം.
വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ആർ.ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കേരള സർവകലാശാലയുടെ പരീക്ഷ എഴുതാനുള്ള പേപ്പറുകളും കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ക്ലാസിൽ വരാത്ത എസ്എഫ്ഐ നേതാക്കളും പാർട്ടിക്കു വേണ്ടപ്പെട്ടവരും സർവകലാശാല പരീക്ഷയിൽ വിജയം നേടുന്നത് ചില അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷ സർവകലാശാല നടത്തുമ്പോൾ വിതരണം ചെയ്യുന്ന പേപ്പറിൽ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും.
ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷയ്ക്ക് വിതരണം ചെയ്യേണ്ടതെങ്കിൽ കോളജ് ജീവനക്കാരിൽ വിദ്യാർത്ഥി നേതാക്കളോട് അടുപ്പമുള്ളവർ വിവരം കൈമാറും. പേപ്പർ ചോർത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടിൽ കണ്ടെത്തിയ പേപ്പർ ഓഫിസിൽനിന്ന് എടുത്തു നൽകിയത് ജീവനക്കാരാണെന്ന് വ്യക്തമാണ്. ഹാളിലുള്ളത് ഇടതു സംഘടനയിൽ സജീവമായ അദ്ധ്യാപകരാണെങ്കിൽ കോളടിച്ചു. പേപ്പർ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാൻ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവർക്ക് പകരക്കാർ പരീക്ഷയെഴുതി നൽകും. കയ്യക്ഷരവും സീരിയൽ നമ്പറും പരിശോധിച്ചാൽ തട്ടിപ്പ് വ്യക്തമാകും. കേരള സർവകലാശാല ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയ്യാറെടുക്കുന്നത്.
പരീക്ഷ എഴുതുന്നവരുടെ ഡെസ്കിൽ നമ്പർ രേഖപ്പെടുത്തണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിണമെന്നുമുള്ള സർവകലാശാലയുടെ നിർദ്ദേശവും യൂണിവേഴ്സിറ്റി കോളജ് അധികൃതർ പാലിക്കാറില്ല. വിദ്യാർത്ഥി നേതാക്കൾക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാൽ അന്നു തന്നെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് സർവകലാശാലയിൽ എത്തിക്കണമെന്ന നിർദ്ദേശവും പാലിക്കാറില്ല. ജീവനക്കാർ ചോർത്തി നൽകുന്ന പരീക്ഷാ പേപ്പറുകൾ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കും. അതിന് ശേഷമേ പേപ്പർ സർവ്വകലാശാലയിൽ എത്തൂ.
വീഴ്ച ചൂണ്ടിക്കാട്ടി ഓഡിറ്റ് വിഭാഗവും
കേരള സർവകലാശാലയുടെ എക്സാം സ്റ്റോറിൽനിന്ന് വിവിധ പരീക്ഷകളുടെ ആവശ്യത്തിനായി സെന്ററുകളിൽ വിതരണം ചെയ്യുന്ന ഉത്തരകടലാസുകളിൽ അവശേഷിക്കുന്നവ തിരികെ ലഭിക്കുന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. വിനിയോഗിച്ച ഉത്തരകടലാസുകളുടെ എണ്ണമോ അവശേഷിക്കുന്നവയുടെ എണ്ണമോ സംബന്ധിച്ച് കൃത്യമായ കണക്കുകൾ സർവകലാശാലയിലില്ല.
അവസാന പരീക്ഷാദിവസം ഉത്തരകടലാസുകൾ സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നാണ് ചട്ടം. എന്നാൽ ഒരു നടപടിയും സർവകലാശാല സ്വീകരിക്കുന്നില്ല. വിതരണം ചെയ്ത ഉത്തരകടലാസുകളുടെ എണ്ണം സ്റ്റോറിൽ ലഭ്യമാണ്. എന്നാൽ പരീക്ഷ കഴിഞ്ഞശേഷം അവശേഷിക്കുന്നവയുടെ എണ്ണത്തിൽ വ്യക്തത ഇല്ല. അവശേഷിക്കുന്ന ഉത്തര കടലാസുകളുടെ എണ്ണം ഉറപ്പാക്കാതെ പരീക്ഷാ ചോദ്യ പേപ്പറുകൾക്കൊപ്പം ഉത്തരകടലാസുകൾ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളത്. 2017-18 സാമ്പത്തിക വർഷം പരീക്ഷാ സെന്ററുകളുടെ എണ്ണം 284 ആയിരുന്നു.
എന്നാൽ ഉത്തരകടലാസുകൾ എത്ര ഉപയോഗിച്ചു എന്നുള്ള സാക്ഷ്യപത്രം 167 സെന്ററിൽനിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പരീക്ഷാ സെന്ററുകളിൽ ഉത്തരകടലാസ് കെട്ടികിടക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉത്തരകടലാസ് വിതരണം കംപ്യൂട്ടർവൽക്കരിക്കാൻ സർവകലാശാല തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Stories you may Like
- മലയാളി നഴ്സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍