കവിയൂർ അനഘയെ മരണത്തിന് 20 ദിവസം മുമ്പ് വരെ പീഡിപ്പിച്ചതാരൊക്കെ? അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേത്? രണ്ടാം തുടരന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമായി പുതിയ റിപ്പോർട്ട്; രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെക്കിയത് പിതാവെന്ന് പുതിയ റിപ്പോർട്ട്; വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം
പി നാഗരാജ്
തിരുവനന്തപുരം: കവിയൂർ കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം. നാരായണൻ നമ്പൂതിരി ഫാനിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മക്കളായ അനഘയും അഖിലയും അക്ഷയും കിടക്കയിലും മറ്റുമായി കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. പാൽക്കഞ്ഞിയിൽ കീടനാശിനിയായ ക്ലാസിക് 20, റോബാൻ ഇനത്തിൽ പെട്ട ദ്രാവകം കലർത്തി നാലു പേരും കഴിച്ചതായും നമ്പൂതിരി തൂങ്ങി മരിച്ചതായും ആണ് കേസ്. കീടനാശിനിയിലടങ്ങിയ ക്ലോർപിറൈഫോസ് എന്ന വിഷമാണ് മരണകാരണമെന്നാണ് സിബിഐ കണ്ടെത്തൽ. കീടനാശിനിയുടെ ഉറവിടമോ വാങ്ങിയ കട സംബന്ധിച്ചോ വിവരം ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ശോഭനയും അനഘയും പാൽ കഞ്ഞി കഴിച്ച് മരിച്ചതായും അഖിലയുടെയും അക്ഷയുടെയും കഴുത്തിൽ ശക്തിയായി ഞെരുക്കി അമർത്തിയ പാടുകളും കണ്ടെത്തിയിരുന്നു.
കുട്ടികളുടെ കഴുത്തിൽ കാണപ്പെട്ട വിരലടയാളവും നാരായണൻ നമ്പൂതിരിയുടെ കൈ വിരലടയാളങ്ങളും തിരുവല്ല പൊലീസ് എടുത്തിരുന്നില്ല. അതിനാൽ തന്നെ പിതാവാണ് കഴുത്തുഞെരിച്ചതെന്ന സിബിഐയുടെ മുൻ റിപ്പോർട്ട് കോടതി തള്ളിയാണ് മൂന്നാം തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 2012 മാർച്ച് 30നാണ് മുൻ സിബിഐ ജഡ്ജി ടി.എസ്പി.മൂസത് തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 2004 സെപ്റ്റംബർ 27 രാത്രിയിലാണ് നാരായണൻ നമ്പൂതിരിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തത്. സെപ്റ്റംബർ 29 ന് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ.സരിതയാണ് 5 മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം നടത്തിയത്.
അനഘയുടെ കന്യാ ചർമ്മം പഴക്കമുള്ളതും കീറിയ മുറിവുള്ളതായും ഡോക്ടർ കണ്ടെത്തി പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ വിവരം രേഖപ്പെടുത്തി. സ്വകാര്യ ഭാഗത്ത് രണ്ട് കൈവിരൽ കടത്താവുന്ന വിടവുള്ളതായും രേഖപ്പെടുത്തി. അമിതമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതാണ് ഇത് കാണിക്കുന്നതെന്ന് 2012 ലെ തുടരന്വേഷണ ഉത്തരവിൽ സിബിഐ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ ഡോക്ടറെ കണ്ട് ചോദിച്ചതിൽ ഇത് ലൈംഗിക ബന്ധത്തിലൂടെയാകാമെന്നും കന്യാചർമ്മത്തിലെ കീറിയഭാഗത്തെ മുറിവുണങ്ങാൻ 15 മുതൽ 20 ദിവസങ്ങൾ വരെ സാധാരാണയായി സമയം എടുക്കുമെന്നും ഡോക്ടർ മൊഴി നൽകി. കെമിക്കൽ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയതിനാൽ സാദ്ധ്യമായ ലൈംഗിക ബന്ധ ദിവസം കൃത്യമായി പറയാൻ തനിക്ക് സാധിക്കില്ലെന്നാണ് 2005 ജൂൺ 9 ന് ഡോക്ടർ സിബിഐക്ക് മൊഴി നൽകിയത്. എന്നാൽ ഇത് സംബന്ധിച്ച് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുകയോ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയോ ചെയ്യാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ലൈംഗിക ബന്ധ സംഭവങ്ങളിൽ ബന്ധത്തിന് ശേഷം പുരുഷ ബീജക്കറ 3 മുതൽ 9 ദിവസം വരെ സ്ത്രീ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കും. ഈ വസ്തുത സൂചിപ്പിക്കുന്നത് അനഘ മരണത്തിന് 2 മുതൽ 3 ദിവസം മുമ്പോ പരമാവധി 9 ദിവസങ്ങൾക്ക് മുമ്പോ ആകാം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് എന്ന നിഗമനത്തിൽ കോടതി എത്തി. അതിനാൽ അനഘയുടെ മരണത്തിന്24 മണിക്കൂർ മുമ്പ്മുതൽ 3 ദിവസം വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന രണ്ടാം തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ കോടതി തള്ളിയിരുന്നു.
ആത്മഹത്യ ചെയ്ത രാത്രിയിൽ പിതാവ് മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാം തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ്. ബാലിശവും അടിസ്ഥാന രഹിതവുമായ ഈ വാദവും തള്ളിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി അനഘ തന്നോട് പറഞ്ഞതായുള്ള യാതൊരു മൊഴിയും കൂട്ടുകാരിയായ രമ്യാ രാജന്റെ മൊഴിയിലില്ല. കിളിരൂർബ കവിയൂർ പീഡനങ്ങളെ സംബന്ധിച്ച് ഹൈക്കോടതിക്ക് ലഭിച്ച കത്ത് സിബിഐക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സമർപ്പിച്ച 23 പേജുള്ള മൂന്നാം തുടരന്വേഷണ റിപ്പോർട്ടിൽ ഈ കത്ത് സി ബി ഐ ബോധപൂർവ്വം മറച്ചുവെച്ച് എങ്ങനെയും അന്വേഷണം അവസാനിപ്പിച്ച് കൈ കഴുകി.
ഇതോടെ അനഘയെ പലതവണ പീഡിപ്പിച്ചവരാരൊക്കെയെന്നും അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേതാണെന്നുമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കിയാക്കിയാണ് 5 അംഗ കുടുംബം ഈ ലോകത്തോട് വിട പറഞ്ഞത്. പീഡിപ്പിച്ചവർക്ക് കൈ വിലങ്ങ് വീഴുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.നിയമത്തിന്റെ കരങ്ങളിൽ നിന്നും നിയമ വ്യവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുന്ന ഇവർ സ്വൈരമായി സമൂഹത്തിൽ വിഹരിക്കുമ്പോൾ ഇരക്കും കുടുംബത്തിനും നീതി ലഭിക്കാൻ തിരുവനന്തപുരം സിബിഐ കോടതിയെയാണ് നാരായണൻ നമ്പൂതിരിയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കുടുംബവും ആശ്രയിച്ചിരിക്കുന്നത്.
ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയുടെ സ്ക്രീൻ ടെസ്റ്റ് എന്ന് വിശ്വസിപ്പിച്ച് കിളിരൂർ- കവിയൂർ പെൺകുട്ടികളെ ലതാനായർ കൊണ്ടുപോയെന്നും കുമരകത്തുള്ള ഒരു എംഎൽഎയുടെ ഹൗസ് ബോട്ടിൽ വച്ച് മന്ത്രി പുത്രന്മാർക്ക് കാഴ്ചവെച്ചുവെന്നുമാണ് ആരോപണം ഉണ്ടായിരുന്നത്. സിനിമാ-സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് രണ്ടു പെൺകുട്ടികളെയും പലർക്കും കാഴ്ചവെച്ച് ലതാനായർ പണമുണ്ടാക്കിയെന്നും ആരോപണം ഉണ്ടായിരുന്നു.ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ 2005 ൽ ഹൈക്കോടതിയാണ് കിളിരൂർ - കവിയൂർ സെക്സ് റാക്കറ്റ് കേസ് സിബിഐക്ക് കൈമാറിയത്.തിരുവല്ല പൊലീസ് 2004 സെപ്റ്റംബർ 28ന് കൂട്ട ആത്മഹത്യ എന്ന നിലയിൽ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് 2005 ജനുവരി 29 ന് സിബിഐ റീ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കല്ലൂപ്പാറ പുതുച്ചേരി പൂന്തല ഹൗസിൽ രാമചന്ദ്രൻ നായർ ഭാര്യ ലതാനായരെ (45) മാത്രം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2005 നവംബർ 29 നാണ് സിബിഐ ഡിവൈഎസ്പി എൻ.സുരേന്ദ്രൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രത്തിലെ പന്ത്രണ്ടാം കോളത്തിൽ കൊലപാതകത്തിനും ആത്മഹത്യാ പ്രേരണക്കും തിയായ തെളിവില്ലാത്തതിനാൽ കുറ്റം ചുമത്താനാകാത്ത പ്രതികൾ എന്നു ചൂണ്ടിക്കാണിച്ച് 2 മുതൽ 7വരെ പ്രതികളെ കൂടുതൽ പ്രതികളായി പ്രതിസ്ഥാനത്ത് ചേർത്തിട്ടുണ്ട്.മരണപ്പെട്ട സോമശേഖരൻ പിള്ള (53), കവിയൂർ ഞാൾ ഭാഗം മേലേട്ട് വീട്ടിൽ ശ്രീധരൻപിള്ള മകൻ രഘു, കവിയൂർ പടിഞ്ഞാറ്റുചേരിയിൽ പുതുച്ചേരി മല വീട്ടിൽ ഓമനക്കുട്ടൻ എന്ന പ്രഭാകരൻ നായർ (42), കവിയൂർ ഞാൾ ഭാഗം കൈലത്ത് വടക്കേവീട്ടിൽ നാരായണൻ പിള്ള മകൻ മണിക്കുട്ടൻ എന്ന സുബാഷ് (28), കവിയൂർ പടിഞ്ഞാറേ നട പിഷാരത്ത് വീട്ടിൽ ശങ്കര വാര്യർ മകൻ ഗിരീഷ് കുമാർ (29), മരണപ്പെട്ട നാരായണൻ നമ്പൂതിരി എന്നിവരെയാണ് 2 മുതൽ 7വരെ പ്രതിസ്ഥാനത്ത് ചേർത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍