Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒറ്റയ്ക്ക് താമസിച്ച 65 കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: കൊണ്ടോട്ടിയിൽ പ്രതി അൻസാർ കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്; കേസിന്റെ വിചാരണ ബുധനാഴ്ച മുതൽ

ഒറ്റയ്ക്ക് താമസിച്ച 65 കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: കൊണ്ടോട്ടിയിൽ പ്രതി അൻസാർ കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്; കേസിന്റെ വിചാരണ ബുധനാഴ്ച മുതൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന 65കാരിയെ വീട്ടിൽ അതിക്രമച്ചു കയറി ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ നാളെ മുതൽ ആരംഭിക്കും. മോഷണം ലക്ഷ്യംവെച്ച് വീട്ടിൽ കയറിയ അൻസാർ സൈനബയെ കൊലപ്പെടുത്തിയത് അൻസാറിനെ കണ്ട് ബഹളംവെച്ചതോടെയാണ്. പ്രതി വീട്ടിലെത്തിയത് സൈനബ തനിച്ച് താമസിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു. സൈനബ ബഹളംവെച്ചതോടെ കൊല നടത്തിയത് തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചാണ്. കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. 2012 സെപ്റ്റംബർ നാലിനാണ് സംഭവം.

കൊണ്ടോട്ടി മുതുവല്ലൂർ കുഴിഞ്ഞിളം കുന്നന്മുക്കിൽ അവുഞ്ഞിക്കാട് കുഞ്ഞാലന്റെ ഭാര്യ കുന്നൻ സൈനബ (65) ആണ് കൊല്ലപ്പെട്ടത്. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ കോളനി ബീച്ചിൽ കാഞ്ഞിരത്തുംവീട്ടിൽ കോയമോൻ എന്ന അൻസാർ (44) ആണ് പ്രതി. രാത്രിയാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. ഭർത്താവുമായി വർഷങ്ങൾക്ക് മുമ്പെ പിണങ്ങിയ ശേഷം തനിച്ചു താമസിക്കുന്ന സൈനബക്ക് മക്കളില്ല. സഹോദരന്റെ വീടിന് സമീപം വീട് വെച്ച് താമസിച്ചു വരികയായിരുന്നു. മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയതായിരുന്നു പ്രതി. പ്രതിയെക്കണ്ട് സൈനബ ബഹളം വെച്ചതോടെ ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷൻ കേസ്. പിറ്റേന്ന് രാവിലെയാണ് സൈനബ മരിച്ചതായി ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. സൈനബയും മാല, വളകൾ, കമ്മലുകൾ എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. കേസിൽ ആകെ 61 സാക്ഷികളുണ്ട്. കൊണ്ടോട്ടി സി ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

അതേ സമയം ആഴ്ചമുമ്പ് കരുളായി കളംകുന്നിൽ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി മുജീബ് കുറ്റം സമ്മതിക്കുകയുംചെയ്തിട്ടുണ്ട്. വീട്ടിലെ റൂമിൽവെച്ച് ഭാര്യ സീനത്തിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം മുറിയുടെ വാതിൽ കയറിട്ട് കെട്ടിയ ശേഷം അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കത്തിച്ച് എറിഞ്ഞു. കൂടെ കഴിഞ്ഞ ഭാര്യ തീയിൽ വെന്തമർന്നപ്പോഴും ഒരു ദുഃഖവും തോന്നയില്ല. മുജീബ് ഭാര്യ സീനത്തിനെ തീകൊളുത്തി കൊലപ്പെടുത്തിയത് അവിഹിതം സംശയിച്ചാണെന്നാണ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കരുളായി കളംകുന്ന് മങ്ങാട്ടത്തൊടിക സീനത്തിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചിരിക്കുകയാണ് പൂക്കോട്ടുംപാടം പൊലീസ്. ഭർത്താവ് ചെമ്പൻ മുജീബി (40) നെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സീനത്തിനെ തീ പിടിച്ച് വീട്ടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനത്ത് തീകൊളുത്തിയെന്ന കാര്യം മുജീബ് തന്നെയാണ് അയൽവാസികളെ അറിയിച്ചതും. അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകം ആണെന്ന സംശയത്തിൽ ഭർത്താവ് മുജീബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആദ്യം ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സീനത്തിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് മുറിയുടെ വാതിൽ കയറിട്ട് കെട്ടി അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കത്തിച്ച് എറിയുകയായിരുന്നു എന്നാണ് മൊഴി. മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കളംകുന്നിലെ വീട്ടിൽ എത്തിച്ച് വാതിൽ കെട്ടിയ കയർ, പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആരും സംശയിക്കാതിരിക്കാനാണ് പ്രതി അയൽവാസികളെ വിളിച്ചുവരുത്തിയതും, സംഭവം അപകടമാണെന്നു വരുത്തി തീർക്കാനും ശ്രമിച്ചത്. ഇതിനായാണ് ആദ്യം റൂമിൽന്റെ വാതിൽ പൂട്ടിയ ശേഷം പുറത്തെ ജനവാതിൽ വഴി തീ കത്തിച്ച് എറിഞ്ഞത്. ഇത്തരത്തിൽ ചെയ്താൽ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതി. ഈ രീതിയിൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ ആദ്യം പറയാൻ ശ്രമിച്ചെങ്കിലും കൂടുതൽ ചോദ്യംചെയ്തപ്പോൾ പ്രതിക്ക് പിടിച്ചു നിൽക്കാനായില്ല. തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് കേസിൽ പൊലീസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP