ആലത്തൂരിൽ ചങ്കിടിച്ച് ഇടതുപക്ഷം; തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാം; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ലക്ഷം കടക്കും; പാലക്കാട്ട് തുണയാവുന്നത് എം ബി രാജേഷിന്റെ വ്യക്തിപ്രഭാവം; രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ മുസ്ലിം ലീഗിന്; മുത്തലാക്ക് ചീറ്റിയപ്പോൾ 'ഐസ്ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം; രാഹുലിന് വോട്ട് തേടി പിവി അൻവർ പടിച്ചത് പുലിവാൽ; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട തെരഞ്ഞെുടുപ്പ് സർവേയിൽ പാലക്കാടും ആലത്തൂരും തൃശൂരും എൽഡിഎഫിനൊപ്പവും പൊന്നാനിയും മലപ്പുറവും യുഡിഎഫിന് ഒപ്പവുമായിരുന്നു. എന്നാൽ രണ്ടാംഘട്ട സർവേയിൽ എത്തിയപ്പോൾ അത് നേരെ തിരിയുകയാണ്. യുഡിഎഫ് -4, എൽഡിഎഫ്- 1 എന്ന നിലയിലേക്കാണ് കാര്യങ്ങൾ ഈ മണ്ഡലങ്ങളിൽ മാറുന്നത്. മറുനാടൻ ഫീൽഡ്് സർവേയിൽനിന്നെടുത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊതുരാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം, മറ്റു ചില പ്രശ്നങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായി ജനങ്ങളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ,തൃശൂർ എന്നിവിടങ്ങളിലെ മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടത്തലുകൾ ഇങ്ങനെയാണ്.
മുത്തലാക്ക് വിവാദം ചീറ്റി; 'ഐസ്ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം
എക്കാലവും തങ്ങളുടെ ഉറച്ച കോട്ടയായ മലപ്പുറം ജില്ല, നേതാക്കൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്ന കാലത്തൊഴികെ ഒരിക്കലും മുസ്ലീ ലീഗിനെ കൈവിട്ടിരുന്നില്ല. ശക്തമായ ഒരു വൈകാരിക പ്രശ്നം ഇല്ലാത്തിടത്തോളം കാലം മലപ്പുറത്ത് ഇടതുപക്ഷം പച്ച തൊടാറില്ല. ഇത്തവണ അതിനായി ഇടതുപക്ഷം തെരഞ്ഞെടുത്തത് മോദിയുടെ വർഗീയതയും, മുത്തലാക്ക് തുടങ്ങിയ വിഷയങ്ങളുമായിരുന്നു. ഉത്തരേന്ത്യയിലെ പശുക്കൊലകൾ വരെ മലപ്പുറത്ത് വലിയ പ്രചാരണായുധമായിരുന്നു. മുത്തലാക്ക് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഒളിച്ചോടിയെന്നും മറ്റുമുള്ള ആരോപണങ്ങൾ ഉയർത്തി വിഷയം കത്തിക്കാനായിരുന്നു ഇടതുമുന്നണിയുടെ ആദ്യ ശ്രമം. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായയോടെ ഈ മോദി വിരുദ്ധതയുടെ ഗുണം മൊത്തമായി യുഡിഎഫിനും പി കെ കുഞ്ഞാലിക്കുട്ടിക്കും കിട്ടിയിരിക്കയാണ്. രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ ഉണ്ടായത് മുസ്ലിംലീഗിനാണ്.
ഇതോടെ ഐസ്ക്രീം കേസ് അടക്കമുള്ള പഴയ വിഷയങ്ങൾ കുത്തിപ്പൊക്കിയെടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മറുനാടൻ ലേഖകർ ഫീൽഡ് സർവേയിൽ വ്യക്തമായി. എൽഡിഎഫ്് കൺവീനർ എ വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശത്തുടർന്നുണ്ടായ വിവാദം അവർ കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിച്ചുവിടുകയാണ്. മലപ്പുറത്തെ പല കുടുംബയോഗങ്ങളിലും ഇപ്പോൾ കത്തിക്കയറുന്നത് ഐസ്ക്രീം കേസാണ്. പക്ഷേ ഇതെല്ലാം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇത്തവണ റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകർ പറയുന്നത്.
രാഹുൽ ഗാന്ധിക്ക് വോട്ട് തേടി കുടുങ്ങി പി വി അൻവർ
്പൊന്നാനിയിൽ പി വി അൻവർ കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരു പാട് കേസുകളും മറ്റുമായി വിവാദ പുരുഷനായ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഫലത്തിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയത്. സ്ഥാനാർത്ഥിയെ പ്രഖ്യപിക്കുന്നതിന് മുമ്പ് നടന്ന ഒന്നാംഘട്ട സർവേയിൽ കിട്ടിയതിനേക്കാളും ഗണ്യമായ രീതിയിൽ ഇടതുമുന്നണിയുടെ വോട്ടു വിഹിതം ഇടിയുന്ന കാഴ്ചയാണ് രണ്ടാംഘട്ട സർവേയിൽ കണ്ടത്. കോൺഗ്രസും-ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് കോൺഗ്രസുകാരുടെ വോട്ട് തട്ടിയെടുക്കുക എന്ന തന്ത്രമായിരുന്നു പിവി അൻവർ സ്വീകരിച്ചത്. മുൻ ഡിസിസി അംഗം എന്ന നിലയിൽ തന്റെ വ്യക്തിബന്ധങ്ങളും വോട്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ ജയിപ്പിക്കണം എന്നായിരുന്നു, അൻവർ പലയടിത്തും പ്രസംഗിച്ചത്. എന്നാൽ അപ്രതീക്ഷിതമായ രാഹുൽ ഗാന്ധിതന്നെ വയനാട്ടിൽ നേരിട്ട് സ്ഥാനാർത്ഥിയായയോടെ അൻവറിന്റെയും ഇടതുമുന്നണിയുടെയും പ്രചാരണത്തിന്റെ മുന ഒടിയുകയായിരുന്നു. ഇപ്പോൾ പറഞ്ഞതല്ലാം വിഴുങ്ങേണ്ടി വന്ന അവസ്ഥയാണ് അദ്ദേഹത്തിന് വന്നുചേർന്നത്.
ആദ്യം അത്രയൊന്നും ആളില്ലാതിരുന്ന ഇ ടിയുടെ യോഗങ്ങൾക്ക് ഇപ്പോൾ വൻ ജനാവലിയാണ്. മോദിയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മരുന്ന് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്നുമാണ് ലീഗ് പൊതുയോഗങ്ങളിൽ പറയുന്നത്. അതിനായി ഇ ടിയെപ്പോലൊരു വ്യക്തി പാർലമെന്റിൽ ഉണ്ടായിരിക്കണമെന്നും അവർ പറയുന്നു. കഴിഞ്ഞ തവണ കാൽലക്ഷം വോട്ടിലേക്ക് ഇ ടിയുടെ ഭൂരിപക്ഷം താഴ്ന്നത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലീഗ്-എസ്ഡിപിഐയുമായി ചർച്ച നടത്തിയത് വൻ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ കാന്തപുരം ഒഴികയെുള്ള മുഴവൻ മുസ്ലിം സംഘടനകളും മോദിപ്പേടിയിൽ ലീഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വലിയ പ്രതീക്ഷയാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ ഉയർത്തുന്നത്.
സംഘടനാ ശക്തിയും എം ബി രാജേഷിന്റെ വ്യക്തിപ്രഭാവവും
'രാജേഷല്ലാതെ മറ്റാര്'.... പാലക്കാട് സർവേ സംഘം അഭിപ്രായം എടുക്കുമ്പോൾ പലരും ചോദിച്ചത് അങ്ങനെയാണ്. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്ക് അപ്പുറത്ത് എംബി രാജേഷ് എന്ന വ്യക്തി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും ജനകീയ ഇടപെടലുകളും തന്നെയാണ് രാഷ്ട്രീയ പ്രതികൂല കാലാവസ്ഥക്കിടയിലും ഇടതുമുന്നണിക്ക് പാലക്കാട്ട് മേൽക്കെയുണ്ടാക്കുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് സിപിഎം വീണ്ടും രാജേഷിന് ഒരു അവസരം കൂടി നൽകിയത്.
മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന എം ബി രാജേഷിന്റെ സാന്നിധ്യമാണ്, യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ ഏറ്റവും കൂടുതൽ ഉള്ള മണ്ഡലമാണ് പാലക്കാട്. ട്രേഡ് യൂണിയനുകൾക്കും കർഷക സംഘടനകൾക്കുമൊക്കെ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ, രാഹുൽ പ്രഭാവം തങ്ങളുടെ വോട്ടർമാരിലേക്ക് വീശില്ല എന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.
കുടുുംബയോഗങ്ങളിലാണ് ഇവിടെ സിപിഎം തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തുനിന്ന് ഭിന്നമായി ക്ഷേമപെൻഷനുകൾ കൃത്യമായി കിട്ടുന്നതും, തുക കൂട്ടിയതുമാണ് ഇവിടെ പ്രചാരണ വിഷയം. പ്രമുഖ നേതാക്കളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം ചെറുയോഗങ്ങളിലാണ്. പാലക്കാട് കാടിളക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇത്തവണ പാലക്കാട്ട് രണ്ടാമത് എത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. വരും ദിനങ്ങളിൽ കേന്ദ്ര നേതാക്കൾ അടക്കമുള്ള പ്രമുഖർ പാലക്കാട്ട് എത്തുന്നുണ്ട്.
'നിങ്ങൾ രമ്യയെ ഹീറോയാക്കി!'
'നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്നുപറഞ്ഞതുപോലെ നിങ്ങളാണ് രമ്യയെ ഹീറോയാക്കിയത്'- കോൺഗ്രസ് നേതാവ് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതു പോലായിരുന്നു ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ വളർച്ച. ദീപാ നിശാന്ത് തൊട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വരെയുള്ളവർ ചൊരിഞ്ഞ അധിക്ഷേപ പദങ്ങൾ, ഈ പെൺകുട്ടിക്ക് ഉണ്ടാക്കിക്കൊടുത്ത രാഷ്ട്രീയ മൈലേജ് ചില്ലറയല്ല. ചുരുക്കിപ്പറഞ്ഞാൽ സ്വയം കുഴിതോണ്ടുകയാണ് ഇവിടെ സിപിഎം ചെയ്തത്.
ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ആലത്തൂരിൽ അപ്രതീക്ഷിതമായിട്ടായിരുന്നു കോൺഗ്രസ് യുവ നേതാവ് രമ്യാ ഹരിദാസിന്റെ രംഗപ്രവേശം. തീർത്തും ശോചനീയമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഈ യുവതി, കഷ്ടതകളോട് പടപൊരുതിയാണ് വളർന്നുവന്നത്. അതുകൊണ്ടുതന്നെ ജെഎസ് അടൂരിനെപ്പോലുള്ള സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ രമ്യക്കായി തുടങ്ങിയ സോഷ്യൽ മീഡിയാ കാമ്പയിൽ വളരെ പെട്ടന്നാണ് വൈറലായത്.
നീണ്ട പ്രസംഗങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാരുടെ പതിവ് ശൈലിവിട്ട് പാട്ടുപാടി വോട്ടുപിടിക്കുന്ന രമ്യ വളരെ പെട്ടന്ന് ശ്രദ്ധനേടി. ഇതിനൊപ്പം സിപിഎം നേതാക്കളുടെ വാവിട്ട വാക്കുകൾ കൂടിയായതോടെ രമ്യ ആലത്തൂരിൽ ശരിക്കും തരംഗമായി. ഇപ്പോൾ രാഹുൽഗാന്ധി കൂടി കളത്തിലിറങ്ങിയതോടെ, രാഹുൽ ബ്രിഗേഡിൽപെട്ട രമ്യക്ക് വലിയ സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മറുനാടൻ സർവേയിൽ നിലവിൽ ഒരു ശതമാനത്തിന്റെ ഭൂരിപക്ഷമാണ് രമ്യക്ക് കാണുന്നത്.
ഡോ. പികെ ബിജുവും ഇവിടെ നല്ല പ്രചാരണത്തിലാണ്. കർഷകരും തൊഴിലാളികളും അടങ്ങുന്ന മണ്ഡലം തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധവോട്ടുകൾ ഇവിടെയായിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. കുടിവെള്ളക്ഷാമത്തെ തുടർന്നുണ്ടായ കർഷകരോഷമാണ് ഇതിനു പിറകിലെന്ന് പറയുന്നുണ്ട്. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചതിനാൽ ആ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് എൽഡിഎഫ് പറയുന്നത്. പഴയ ഒറ്റപ്പാലം ലോക്സഭ മണ്ഡലം പുനർനിർണയിച്ച് രൂപീകരിച്ച ആലത്തുർ മണ്ഡലം 2009 ൽ ആണ് നിലവിൽ വന്നത്. കെആർ നാരായണൻ ഉൾപ്പെടെ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ച മണ്ഡലം പക്ഷേ, അന്നുമുതൽ അത് തുണച്ചത് എൽഡിഎഫിനെയാണ്.
തൃശൂരിൽ എന്തും സംഭവിക്കാം?
എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മൽസര പ്രതീതി ഉയർന്ന തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാവുന്നന്ന അവസ്ഥയാണെന്ന് സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ വെറും ഒരു ശതമാനം വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.
ശബരിമലയെ ബോധപൂർവം പ്രചാരണ വിഷയമാക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. ബിജെപി പിടിക്കുന്ന വോട്ടുകൾ ആരെ കൂടുതൽ ബാധിക്കുമെന്നും, ക്രിസ്ത്യൻ ന്യൂനപക്ഷവോട്ടുകൾ എങ്ങോട്ടു തിരിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തൃശൂരിലെ അന്തിമ ഫലം.
ഇടതുസ്ഥാനാർത്ഥി രാജാജി മാത്യൂ തോമസിന്റെ വ്യക്തിപ്രഭാവത്തിലും ജനകീയതയിലുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. രാഹുൽ പ്രഭാവത്തിലുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനം തടഞ്ഞുനിർത്തുന്നത് രാജാജിയുടെ സാന്നിധ്യമാണെന്നാണ് ഇടതു വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്