Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യയെ കഴുത്തു മുറുക്കി കൊന്ന പേയാട്ടിലെ വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായി; ആറ് മാസത്തോളം ഇവിടെ താമസിച്ചിട്ടും നാട്ടുകാരുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല; ആളുകളെ കാണുമ്പോൾ ഇരുവരും പെട്ടന്ന് കതക് അടയ്ക്കുമായിരുന്നുവെന്ന് അയൽവാസികൾ; ചുറ്റുപാടും വീടുകൾ ഉള്ളിടത്തു വെച്ചു നടന്ന അരുംകൊലയുടെ നടുക്കം മാറാതെ അയൽവാസികൾ; കൊലപാതക വിവരം നാട്ടുകാർ അറഞ്ഞത് പൊലീസ് എത്തുമ്പോൾ മാത്രം; പ്രേംകുമാറും സുനിതയും എല്ലാവരുടെയും കണ്ണുവെട്ടിച്ചെന്ന് പേയാട്ടുകാർ

വിദ്യയെ കഴുത്തു മുറുക്കി കൊന്ന പേയാട്ടിലെ വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായി; ആറ് മാസത്തോളം ഇവിടെ താമസിച്ചിട്ടും നാട്ടുകാരുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല; ആളുകളെ കാണുമ്പോൾ ഇരുവരും പെട്ടന്ന് കതക് അടയ്ക്കുമായിരുന്നുവെന്ന് അയൽവാസികൾ; ചുറ്റുപാടും വീടുകൾ ഉള്ളിടത്തു വെച്ചു നടന്ന അരുംകൊലയുടെ നടുക്കം മാറാതെ അയൽവാസികൾ; കൊലപാതക വിവരം നാട്ടുകാർ അറഞ്ഞത് പൊലീസ് എത്തുമ്പോൾ മാത്രം; പ്രേംകുമാറും സുനിതയും എല്ലാവരുടെയും കണ്ണുവെട്ടിച്ചെന്ന് പേയാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചുറ്റുപാടും നിരവധി വീടുകൾ.. രാവിലെയും വൈകുന്നേരവുമെല്ലാം ആളുകൾ നടക്കുന്ന വഴി. ഇങ്ങനെയെല്ലാമുള്ള ഒരു ഹൗസിങ് കോളനിയിലെ വീട്ടൽ വച്ചാണ് പ്രേംകുമാറും കാമുകി സുനിതയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വില്ലാ സമുച്ചയത്തിൽ ദമ്പതികൾ എന്ന വ്യാജേനയാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാൽ, പുറംലോകവുമായി യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഇന്നലെ പൊലീസെത്തുമ്പോൾ മാത്രമാണ് അയൽവാസികൾ ക്രൂരകൃത്യത്തിന്റെ വിവരമറിയുന്നത്.

പേയാടുള്ള വില്ലയിലെ വീട്ടിൽ വച്ചാണ് സെപ്റ്റംബർ 21ന് വീട്ടിൽ വെച്ച് ക്രൂരമായി കൊലപാതകം നടന്നത്. മദ്യം കുടിപ്പിച്ച ശേഷം വിദ്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് എത്തുന്നത് വരെ അയൽവാസികൾക്ക് ഇതൊരു കൊലപാതകം നടന്ന വീടാണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആറ് മാസത്തിൽ കുടുതൽ ഇവർ ഇവിടെ താമസിച്ചിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. ആരുമായും തന്നെ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവുമാണെന്ന് കരുതി. എന്നാൽ, ആൾക്കാരെ കാണുമ്പോൾ പെട്ടന്ന് വീടിന്റെ കതക് അടയ്ക്കുമായിരുന്നു ഇവർ എന്നാണ് അയൽവാസികൾ പറയുന്നത്.

ഇപ്പോൾ അരുംകൊല നടന്ന വിടാണെന്ന് ഓർക്കുമ്പോൾ അയൽവാസികൾക്ക് ഞെട്ടലാണ് ഉണ്ടാകുന്നത്. ചങ്ങനാശേരി ഇത്തിത്താനം കൊല്ലമറ്റം പ്രേംകുമാറും കാമുകി തിരുവനന്തപുരം വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് സൂപ്രണ്ടുമായ സുനിതാ ബേബിയുമാണ് 3 മാസം മുൻപ് നടന്ന കൊലപാതകത്തിൽ ഉദയംപേരൂരിൽ അറസ്റ്റിലായത്. കാമുകിയുമൊത്ത് ജീവിക്കാൻ സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കിയാണ് ഭർത്താവ് പ്രേം കുമാർ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത് .സെപ്റ്റംബർ 20ന് വിദ്യയുമായി തിരുവനതപുരം പേയാടുള്ള വില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി.

തുടര്ന്ന് മൃതദേഹം കാറില് തിരുനെല്വേലിയിലെത്തിച്ച് ഉപേക്ഷിച്ചു. ഒപ്പം വിദ്യയുടെ ഫോൺ ഓൺ ചെയ്ത് നിസാമുദ്ദീൻ എക്സ്‌പ്രസ്സ്ഇൽ ഉപേക്ഷിച്ചു. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര് സുനിത ക്കൊപ്പഎത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു. കൊച്ചി ഉദയംപേരൂര് ആമേടയില് വാടകയ്ക്ക് താമസിക്കുകയായിരുന്നു പഞ്ചനക്ഷത്ര ഹോട്ടിലെ മാനേജരായിരുന്ന പ്രേംകുമാറും വിദ്യയും. പ്രേംകുമാര് മുന്കൂര്ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും.

മൂന്നു വർഷം മുൻപ് സ്‌കൂള് സുഹൃത്തുക്കള് നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാര് 25 വർഷത്തിന് ശേഷം സുനിതയെ കാണുന്നത്. പ്രംകുമാറും സുനിതാ ദേവിയും തിരുവനന്തപുരത്ത് സ്‌കൂൾ പഠനകാലം മുതലുള്ള സൗഹൃദമുണ്ട്. റീ യൂണിയനിൽ കണ്ടു മുട്ടിയ ശേഷം ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒടുവിൽ ഒരുമിച്ച് ജീവിക്കണമെന്ന് ഇരുവരും തീരുമാനിച്ചു. തുടർന്നാണ് വിദ്യയെ കൊലപ്പെടുത്താൻ ഇരുവരും കൂടി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 20-ന് ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് പേയാട് ഗ്രാന്റ്വില്ലയിൽവച്ച് കൊലനടത്തി. കഴുത്തിൽ കയർ മുറുക്കിയാണ് കൊല നടത്തിയത്്. മരണം ഉറപ്പാക്കിയ ശേഷം മൃതശരീരം ഇരുവരും ചേർന്ന് രാത്രിതന്നെ കാറിൽക്കയറ്റിക്കൊണ്ടുപോയി തിരുനെൽവേലിയിൽ ആളൊഴിഞ്ഞ പാതയോരത്ത് ഉപേക്ഷിച്ചു. തിരിച്ചെത്തി 23-ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെകാണാനില്ലന്ന് പാരാതി നൽകി മടങ്ങി. ഉദയംപേരൂർ സ്റ്റേഷൻ പരിധിയിലെ ആമേട ഭാഗത്താണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വിദ്യ ചേർത്തല സ്വദേശിനിയാണ്.

പ്രേംകുമാർ കൺസൽട്ടിങ് ഏജൻസി നടത്തി വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പരാതി നൽകിയ ശേഷം സംശയങ്ങൾ ചോദിക്കാനുണ്ടെന്നും സ്റ്റേഷനിലെത്തണമെന്നും ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചിട്ടും പ്രേംകുമാർ തിരിഞ്ഞുനോക്കിയില്ല. സംഭവത്തിൽ പ്രേംകുമാറിലേയ്ക്ക് പൊലീസിന്റെ അന്വേഷണം നീളാൻ പ്രധാനകാരണം ഇതായിരുന്നു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ പൊലീസ് തന്നെ ശല്യപ്പെടുത്തുകയാണെന്നും അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടയിലും പൊലീസ് അന്വേഷണം തുടർന്നിരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ വിദ്യയെ കൊലപ്പെടുത്തിയ കാര്യവും തുടർന്നുനടന്ന സംഭവങ്ങളും വള്ളിപുള്ളി വിടാതെ ഇയാൾ പൊലീസിന് മുമ്പാകെ വിവരിച്ചു. പിന്നാലെ സുനിതയെയും കസ്റ്റഡിയിൽ എടുത്തു. ഇരുവരുമായി മൃതദ്ദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി പൊലീസ് സംഘം പരിശോധന നടത്തി.അപ്പോഴാണ് തിരുനെൽവേലി പൊലീസ് അജ്ഞാതമൃദേഹം കണ്ടെത്തിയ സംഭവത്തിൽ സെപ്റ്റംബർ 21 -ന് കേസെടുത്തിട്ടുണ്ടെന്നും അവകാശികളെത്താത്തതിനാൽ മൃതദ്ദേഹം പൊതുശ്മശാനത്തിൽ മറവുചെയ്തതായും മറ്റും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ഫോട്ടോകാണിച്ചപ്പോൾ വിദ്യയുടെ ജഡമാണ് തങ്ങൾ മറവുചെയ്തതെന്ന് തിരുനെൽവേലി പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഭർത്താവ് പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് കാട്ടി ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കൊലയ്ക്ക് പിന്നിൽ ഭാർത്താവും കാമുകിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ വാട്‌സ് ആപ്പ് സന്ദേശത്തോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകത്തിന് പ്രേം കുമാറും കാമുകിയും ചേർന്ന് പദ്ധതിയിടുകയായിരുന്നു.തുടർന്ന് വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊല ചെയ്ത ശേഷം പേയാട്ട് നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയയിരുന്നെന്ന് പൊലീസ് പറയുന്നു. ആയൂർവേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് ഇരുവരും ഉദയം പേരൂർ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാൻ ടെക്ക് അപ്പാർട്ട്‌മെന്റിലേക്ക് എത്തിയത്. ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട് എടുത്തു. ശേഷം ഇരുവരും ചേർന്ന് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതാകുന്നത്. ഭർത്താവ് പ്രേംകുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ കേസ് പാതിവഴിയിൽ നിൽക്കുകയായിരുന്നു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകി സുനിതയും പ്രേംകുമാറും കസ്റ്റഡിയിലായത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP