കൊല്ലണമെന്ന ആക്രോശത്തോടെ ആക്രമിച്ചിട്ടും ചുമത്തിയത് നിസ്സാര വകുപ്പുകൾ; യൂണിവേഴ്സിറ്റിയിലെ 'രാജാവിനെ' പൊക്കാത്തത് ജാമ്യമില്ലാത്ത എട്ട് വാറണ്ടുകൾ ഉള്ളതിനാൽ; പരാതി പിൻവലിക്കാൻ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നവരിൽ പൊലീസുകാരും; നടു റോഡിൽ പൊലീസിനെ മർദ്ദിച്ചിട്ടും നിസാമിനെ വെറുതെ വിട്ട് കേരളാ പൊലീസ്; പരാതിയുമായി ശരത്തിന്റെ കുടുംബം ഡിജിപിക്ക് മുമ്പിൽ; സിഐയെ സ്ഥലം മാറ്റി കണ്ണിൽ പൊടിയിടലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരത്ത് പൊലീസുകാരെ തല്ലിയ കേസിൽ പ്രധാനപ്രതിയായ എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാനുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പൊലീസ് അസോസിയേഷനിലെ ചിലരാണ് ഇതിന് പിന്നിൽ. മർദ്ദനമേറ്റ പൊലീസുകാരന് കോൺഗ്രസ് ആഭിമുഖ്യമുള്ളതു കൊണ്ടാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നവർ എസ് എഫ് ഐ നേതാവിനായി രംഗത്തുള്ളതെന്നാണ് ആരോപണം. ഇതേ തുടർന്ന് തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരുടെ മർദനമേറ്റ പൊലീസുകാരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതി ഡിജിപിക്ക് മുന്നിലുമെത്തി. കഴുത്തിന് പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പേരൂർക്കട എസ്.എ.പി ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ ശരതിന്റെ മാതാപിതാക്കളാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പരാതി നൽകിയതിന്റെ പേരിലാണ് ഭീഷണിയെന്നാണ് ആരോപണം.
അതോടൊപ്പം നിലവിൽ കന്റോൺമെന്റ് പൊലീസ് എസ്.എഫ്.ഐക്കാർക്കെതിരെ എടുത്തിരിക്കുന്ന കേസ് ദുർബലമാണെന്നും പരാതിയുണ്ട്. കൊല്ലണമെന്ന ആക്രോശത്തോടെയാണ് എസ്.എഫ്.ഐക്കാർ പൊലീസുകാരെ ആക്രമിച്ചത്. എന്നാൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്തിട്ടില്ല. കൂടുതൽ വകുപ്പുകൾ ചേർത്ത് ശക്തവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എന്നാൽ പൊലീസുകാരെ മർദിച്ച എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഇപ്പോഴും ഒളിവിലെന്നാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചതിന് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എസ്.എഫ്.ഐക്കാർ കൂട്ടത്തോടെയെത്തി പൊലീസുകാരെ മർദിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. രണ്ട് ദിവസം കഴിഞ്ഞ് നാല് പ്രതികൾ കീഴടങ്ങിയപ്പോളും അതിൽ നസീം ഉണ്ടായിരുന്നില്ല. പിന്നീട് നസീമിനെ പിടിക്കാൻ പൊലീസ് ശ്രമിച്ചുമില്ല. കീഴടങ്ങിയവരിൽ സിപിഎം എംഎൽഎയുടെ പിഎയുടെ മകനുമുണ്ട്.
വിചിത്രവാദവുമായി പൊലീസ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഒളിവിലെന്നാണ് പൊലീസ് അറിയിക്കുന്നത്. കേസ് അട്ടിമറിക്കുന്നതായി കാണിച്ച് മർദനമേറ്റ പൊലീസുകാരൻ നൽകിയ പരാതിയും പൊലീസ് അട്ടിമറിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചതിന് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എസ്.എഫ്.ഐക്കാർ കൂട്ടത്തോടെയെത്തി പൊലീസുകാരെ മർദിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. രണ്ട് ദിവസം കഴിഞ്ഞ് നാല് പ്രതികൾ കീഴടങ്ങിയപ്പോൾ അതിൽ നസീം ഉണ്ടായിരുന്നില്ല. പിന്നീട് നസീമിനെ പിടിക്കാൻ പൊലീസ് ശ്രമിച്ചുമില്ല. പ്രതിക്ക് രക്ഷപെടാനായി ആറ് ദിവസം സാവകാശം നൽകിയെന്നാണ് ആരോപണം. ഏഴ് കേസുകളിൽ വാറണ്ടുള്ള നസീമിനെ അറസ്റ്റ് ചെയ്താൽ ജാമ്യം ലഭിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം ജില്ലാ നേതൃത്വവും പൊലീസും ഒത്തുകളിച്ച് നസീമിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് പരുക്കേറ്റ പൊലീസുകാർ ആരോപിക്കുന്നത്.
രാഷ്ട്രീയ സമ്മർദം മൂലം കേസ് പാതിവഴിയിൽ അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാണെന്നും ആക്ഷേപമുണ്ട്. കേസിലെ അട്ടിമറിശ്രമം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരുക്കേറ്റ ശരത് പരാതി നൽകിയിട്ടും മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മൂന്ന് പൊലീസുകാർക്ക് മർദനമേറ്റ കേസായിട്ടും അന്വേഷണ ചുമതല നേരിട്ട് ഏറ്റെടുക്കാൻ കന്റോൺമെന്റ് സിഐ തയാറായില്ല. അധിക ചുമതലയുള്ള ഒരു എസ്ഐയാണ് അന്വേഷിക്കുന്നത്. അതിനിടെ കൺറ്റോൺമെന്റ് സിഐ സജാദിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റി. ജനങ്ങൾ നോക്കിനിൽക്കെ പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച് അവശരാക്കിയ സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിന് കീഴടങ്ങിയിരുന്നു. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളായ അയിരൂപ്പാറ പ്ലാമൂട് വർണം വീട്ടിൽ ആരോമൽ (21), കല്ലിയൂർ പകലൂർ എസ്ഐ എ.സി.ജി ചർച്ചിന് സമീപം പൊന്തകാട്ടുവിള വീട്ടിൽ അഖിൽ (21), ബാലരാമപുരം വഴിമുക്ക് ഹൈദർ പാലസിൽ ഹൈദർ (21), തിരുവല്ലം പാച്ചല്ലൂർ പാറവിള പഴവിള വീട്ടിൽ ശ്രീജിത്ത് (21) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ പൂജപ്പുര സ്റ്റേഷനിൽ കീഴടങ്ങിയത്. കൂട്ടം ചേർന്ന് മർദിക്കുക, തൊഴിലിന് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ്, സിപിഎം ജില്ല നേതൃത്വത്തിന്റെ അറിവോടെ പൊലീസിന് മുന്നിൽ കീഴടങ്ങാൻ പ്രതികൾ തയാറായത്. വ്യാഴാഴ്ച സിപിഎം ജില്ല നേതാവ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചക്ക് ശേഷമായിരുന്നു കീഴടങ്ങൽ. മർദിച്ചവരിൽ യൂനിവേഴ്സിറ്റി കോളജ് മുൻ ചെയർമാൻ നസീമടക്കമുള്ളവർ ഉണ്ടെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശരത് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പാളയം യുദ്ധ സ്മാരകത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം. ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച ആരോമലിനെ ട്രാഫിക് ഉദ്യോഗസ്ഥനായ അമൽകൃഷ്ണ തടഞ്ഞു. പിഴയീടാക്കാൻ ശ്രമിച്ചതോടെ ആരോമൽ അമൽകൃഷ്ണയെ പിടിച്ചുതള്ളി. ഇതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസുകാർ ഇടപെട്ടു.
തുടർന്ന് ആരോമൽ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരെ വിളിച്ചുവരുത്തുകയും പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസിനെ മർദിക്കുകയുമായിരുന്നു. മർദനത്തിൽ അമൽകൃഷ്ണക്കും എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുശേഷം കൂടുതൽ പൊലീസെത്തി യൂനിവേഴ്സിറ്റി കോളജ് പരിസരത്തുനിന്ന് പ്രവർത്തകരിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും എസ്.എഫ്.ഐ നേതാക്കൾ ഇടപെട്ട് ഇവരെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും അക്രമത്തിന് ഇരയായ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കുന്നതിനും കൻേറാൺമന്റെ് പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമീഷണർക്ക് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സിപിഎം അനുഭാവികളായ ചില പൊലീസുകാരാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊലീസുകാരോട് ഉടൻ ഡിസ്ചാർജ് വാങ്ങി പൊയ്ക്കോളാൻ കൻേറാൺമന്റെ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ചിത്രീകരിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍