എവിടെ നിന്നോ പെരിയയിൽ വന്ന് തെങ്ങ്കയറ്റ തൊഴിലാളിയായി മാറി; ഒടുവള്ളി ടൗണിനടുത്ത് ആരോടും കൂട്ടുകൂടാതെ കഴിഞ്ഞിട്ട് സ്ഥലം വിട്ടത് നാലുവർഷം മുമ്പ്; പീതാംബരനുമായി എങ്ങനെ ബന്ധം സ്ഥാപിച്ചുവെന്നും കേസിൽ എങ്ങനെ പെട്ടുവെന്നും അറിയാതെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ; ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ കാവുങ്കൽ കെ.എം.സുരേഷ് എന്നും ദുരൂഹകഥാപാത്രം
രഞ്ജിത്ത് ബാബു
കാസർഗോഡ്: യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കണ്ണൂർ ഒടുവള്ളിയിലെ കാവുങ്കൽ കെ.എം. സുരേഷ് നാട്ടുകാർക്ക് ദുരൂഹത നിറഞ്ഞ കഥാപാത്രമായിരുന്നു. ഒടുവള്ളി ടൗണിന് സമീപം അല്പകാലം താമസിച്ചിരുന്ന ഇയാൾ നാല് വർഷം മുമ്പ് സ്ഥലം വിടുകയായിരുന്നു. ചില കേസുകളിൽ ഇയാൾ പെട്ടിരുന്നതായും വിവരമുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷിന് ആരുമായും ബന്ധമുണ്ടായിരുന്നില്ല. എവിടെ നിന്നോ വന്നു കൂടിയ വ്യക്തിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒടുവള്ളിയിലുള്ള സമയത്ത് സിപിഎം. പ്രവർത്തകരുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ സുരേഷിന്റെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു.
പെരിയ ഇരട്ട കൊലകേസിൽ ഇയാൾ പ്രതിസ്ഥാനത്തുണ്ടെന്ന് അറിഞ്ഞതോടെ നാട്ടിലെങ്ങും സുരേഷിനെക്കുറിച്ചുള്ള ചർച്ച നടക്കുകയാണ്. ഇയാൾ എങ്ങിനെ ഈ കേസിൽ മുഖ്യ പങ്കാളിയായി എന്ന് നാട്ടുകാർ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു. എങ്ങിനെയാണ് ഇയാൾ പെരിയയിലെ പീതാംബരനുമായി ബന്ധം സ്ഥാപിച്ചത്. കൊലനടത്താൻ പ്രത്യേക പരിശീലനം സുരേഷിന് ലഭിച്ചിട്ടുണ്ടോ ഇതെല്ലാം നാട്ടുകാർ ഉന്നയിക്കുന്നു. ഒടുവള്ളിയുമായി ഇയാൾക്കുള്ള ബന്ധം പോലും ആർക്കും അറിയുന്നില്ല. പെരിയയിൽ യൂത്ത് കോൺഗ്രസ്സ പ്രവർത്തകർ കൊല്ലപ്പെട്ട ശേഷം പ്രതികളടക്കമുള്ള സിപിഎം. പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയിരുന്നെന്ന ആരോപണമുയർന്നിരുന്നു. കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് സത്യനാരായണനാണ് ആരോപണമുന്നയിച്ചത്. കൊലയാളി സംഘത്തിന് ആവശ്യമായ പണം നൽകിയത് കല്യോട്ടെ ക്വാറി ഉടമ ശാസ്താ ഗംഗാധരനും സമ്പന്നനായ വത്സരാജുമാണെന്ന് സത്യനാരായണൻ ആരോപിക്കുന്നു.
ശാസ്താ ഗംഗാധരന്റെ വീട്ടിന് മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത് ഗംഗാധരന്റെ വീട്ടുപറമ്പിലുള്ള സ്വകാര്യ റോഡിലൂടെയാണ് കൊലക്ക് ശേഷം പ്രതികൾ കടന്നു പോത്. ഇതിന് മുന്നേ വീട്ടു മുറ്റത്തെ എട്ട് വാഹനങ്ങൾ മാറ്റി നിർത്തിയിരുന്നു. വത്സരാജിന്റെ വീട് ഒരാഴ്ചക്കു മുമ്പ് 75 ലക്ഷം രൂപക്ക് ഇൻഷൂർ ചെയ്യുകയും ചെയ്തു. ഗംഗാധരന്റെ മകൻ ഉൾപ്പെടെയുള്ളവർ കവലയിലെത്തി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞു പോയതെന്ന് സത്യനാരായണൻ പറയുന്നു. പീതാംബരന്റെ വീട് സന്ദർശിച്ച് ഭാര്യയേയും മകളേയും അമ്മയേയും ആശ്വസിപ്പിച്ചത് എന്ത് തെറ്റാണുള്ളതെന്നും സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. കുഞ്ഞിരാമൻ ചോദിച്ചു. പീതാംബരൻ ജയിലിലായതോടെ കുടുംബം അനുഭവിക്കുന്ന വിഷമം മനസ്സിലാക്കിയതിനാലാണ് അവരുടെ വീട്ടിൽ പോയത്. എന്നാൽ അവർക്ക് പണം നൽകിയെന്ന വാർത്ത കുഞ്ഞിരാമൻ നിഷേധിച്ചു.
പ്രാദേശികമായ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പീതാംബരനും സുഹൃത്ത് സജിയുമായി ചേർന്നാണ് ശരത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ യാദൃശ്ചികമായായിരുന്നു സംഭവത്തിലേക്ക് കൃപേഷ് എത്തിയത്. ദിവസങ്ങളായി ശരത്ത് ലാൽ ആക്രമി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി പതിനേഴിന് പെരുങ്കളിയാട്ട സംഘം കഴിഞ്ഞ് ശരത്തും കൃപേഷും ബൈക്കിൽ വരുന്ന വിവരം പീതാംബരനാണ് ആക്രമി സംഘത്തിന് കൈമാറിയത്. പിന്നീട് ആക്രമണം എവിടെ വച്ചു വേണമെന്ന് തീരുമാനിക്കുന്നത്.
തുടർന്ന് ഇരുവരും കല്ലിയോട്ട് റോഡിലെത്തിയപ്പോൾ ഒളിച്ചിരുന്ന ആക്രമി സംഘം ഇവർക്ക് നേരെ ചാടിവീണു. ഇവരെ കണ്ട് ഭയന്നിട്ടും ശരത് ലാൽ ബൈക്ക് നിർത്താൻ കൂട്ടാക്കാതെ മുന്നോട്ട് പായിച്ചു. തുടർന്ന് ആക്രമിസംഘം ഇവരെ ചവുട്ടി വീഴ്ത്തുകയും പ്രതികളിലൊരാളായ കെ.എം സുരേഷ് ശരത് ലാലിനെ ആഞ്ഞു വെട്ടുകയുമായിരുന്നു.
എന്നാൽ വെട്ട് കൊണ്ടത് കൃപേഷിന്റെ തലയ്ക്കായിരുന്നു. മരണവെപ്രാളത്തിൽ ഓടിയ കൃപേഷിനെ വിട്ട് സംഘം ശരത് ലാലിനെ ആക്രമിക്കുകയായിരുന്നു.ശരതിനെ ആദ്യം ആക്രമിച്ചത് അനിൽ കുമാറും സുരേഷ് കുമാറുമായിരുന്നു. ആദ്യ വെട്ടിൽ തന്നെ തളർന്നു വീണ ശരത് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ ഇരുമ്പ് ദണ്ഡുകൊണ്ട് കാലിന് അടിച്ചു വീഴത്തി. ഇതിനിടെ അശ്വിനും സുരേഷും സുനിലും ശ്രീരാഗും അനിലും ശരത്തിന്റെ കാലിൽ ആഞ്ഞു വെട്ടി. കാലിൽ നിന്ന് മാംസം നാലുപാടും ചിതറിത്തെറിച്ചു.
ഈ അക്രമികൾ ശരത്തിന്റെ മരണം ഉറപ്പാക്കിയിരുന്നു. അതേസമയം, സംഘത്തിന്റെ ശ്രദ്ധയിൽ നിന്ന് മാറിപ്പോയ കൃപേഷിനെ പീതാംബരൻ പിന്നാലെ ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഇത് ആക്രമി സംഘത്തിലുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. ശരത്തിനെ വെട്ടിക്കൊല്ലുന്നതിനിടയിൽ സുരേഷിന്റെ വാൾ പിടി ഊരി തെറിച്ച് പോവുകയും ഇയാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷം ഇവർ ആയുധങ്ങൾ ഒരു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു.എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.
സംഘത്തിലുള്ളവരുടെ നിർബന്ധത്തെ തുടർന്ന് ഇയാൾ വാൾ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പൊലീസിന് ഇതുവരെ ഈ വാൾ കണ്ടെത്താനായിട്ടില്ല. എട്ടുപേർക്ക് രക്ഷപെടാനായി വിവിധ സ്ഥലങ്ങളിൽ മൂന്ന് വാഹനങ്ങൾ തയ്യാറാക്കിയിരുന്നു. സജി ജോർജിന്റ വാഹനത്തിൽ നാലുപേരും മറ്റ് വാഹനങ്ങളിൽ രണ്ടുപേരുമായാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. പിന്നീട് ഇവർ പാർട്ടി കേന്ദമായ വെളുത്തോളിയിലെത്തുകയും അവിടെ നിന്ന് മറ്റൊരു കേന്ദത്തിലേക്ക് മാറുകയുമായിരുന്നു.
കേസിൽ എന്ത് നിയമോപദേശം നൽകണമെന്ന് വ്യക്തമായി ചർച്ച ചെയ്ത ശേഷമാണ് ഇവർ പിരിഞ്ഞത്.രാത്രിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട വണ്ടിയെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ വാഹന ഉടമയും ഡ്രൈവറുമായ സജിയെ അന്ന് പിടികൂടാനായില്ല. തുടർന്ന് തൊട്ടടുത്ത ദിവസം ഇയാൾ പൊലീസിൽ ഹാജരാവുകയാണുണ്ടായത്. അഞ്ച് പ്രതികൾ കൂടി പിടിയിലായതോടെ മൊത്തം ഏഴുപേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍