Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടൂസനുമായി ചർച്ച തുടങ്ങിയത് ഭാര്യയ്ക്ക് പി എസ് സി വഴി നിയമനം ലഭിക്കാൻ; തിരുവല്ല ഏര്യാകമ്മറ്റിയംഗത്തിന് പണം കൈമാറിയത് ഗസ്റ്റ് ഹൗസിന് സമീപത്തു വച്ചും; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം ഇന്റർവ്യൂവിൽ റാങ്കുറപ്പിക്കാൻ കോഴ നൽകിയിട്ടും ജോലി കിട്ടിയില്ല; ചതിക്കപ്പെട്ട ദീപക്കിന്റെ ആവലാതി പി എസ് സി മെമ്പറുടെ ചെവിയിലെത്തിയപ്പോൾ പൊലീസിൽ പരാതി എത്തി; മൊഴിയിൽ അഴിമതി സ്ഥിരീകരിച്ചിട്ടും കേസെടുക്കാൻ പൊലീസിന് പേടി; തിരുവല്ലയിലെ കുട്ടി സഖാവിനെ രക്ഷിക്കാൻ നെട്ടോട്ടമോടി സിപിഎം നേതാക്കൾ

കുട്ടൂസനുമായി ചർച്ച തുടങ്ങിയത് ഭാര്യയ്ക്ക് പി എസ് സി വഴി നിയമനം ലഭിക്കാൻ; തിരുവല്ല ഏര്യാകമ്മറ്റിയംഗത്തിന് പണം കൈമാറിയത് ഗസ്റ്റ് ഹൗസിന് സമീപത്തു വച്ചും; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം ഇന്റർവ്യൂവിൽ റാങ്കുറപ്പിക്കാൻ കോഴ നൽകിയിട്ടും ജോലി കിട്ടിയില്ല; ചതിക്കപ്പെട്ട ദീപക്കിന്റെ ആവലാതി പി എസ് സി മെമ്പറുടെ ചെവിയിലെത്തിയപ്പോൾ പൊലീസിൽ പരാതി എത്തി; മൊഴിയിൽ അഴിമതി സ്ഥിരീകരിച്ചിട്ടും കേസെടുക്കാൻ പൊലീസിന് പേടി; തിരുവല്ലയിലെ കുട്ടി സഖാവിനെ രക്ഷിക്കാൻ നെട്ടോട്ടമോടി സിപിഎം നേതാക്കൾ

എസ് രാജീവ്‌

തിരുവല്ല: പരീക്ഷാ വിവാദങ്ങളിൽപ്പെട്ട് വട്ടം കറങ്ങുന്ന പി എസ് സി യെ കൂടുതൽ കുരുക്കിലാക്കി ജോലി വാഗ്ദാനം ചെയ്ത് പി എസ് സി അംഗത്തിന്റെ പേരിൽ ഡി വൈ എഫ് ഐ നേതാവ് കോഴ വാങ്ങിയെന്ന് ആരോപണം. സംഭവം വിവാദമായതോടെ വാങ്ങിയ പണം തിരികെ നൽകി ഡി വൈ എഫ് ഐ നേതാവിനെ രക്ഷിച്ചെടുക്കാൻ സി പി എം ജില്ലാ നേതൃത്വം നെട്ടോട്ടത്തിൽ.

ഡിവൈഎഫ്‌ഐ നേതാവിനെതിരെ മൊഴിയും പരാതിയുമുണ്ടെങ്കിലും കേസെടുക്കാൻ പൊലീസിന് ഭയമാണ്. കാരണം സിപിഎമ്മിന്റെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം ഉറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം കൗൺസിലറുടെ മോഷണം കണ്ടെത്തിയ എസ് ഐയെ സ്ഥലം മാറ്റി. യൂണിവേഴ്‌സിറ്റി കോളേജിലെ ചോദ്യ പേപ്പർ കണ്ടെത്തിയ എസ് ഐയ്ക്കും സ്ഥലം മാറ്റം കിട്ടി. സിഒടി നസീറിന്റേയും ആന്തൂരിലേയും വിവാദങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥരും പെട്ടു. അതുകൊണ്ട് തന്നെ പി എസ് സിയുടെ പേരിൽ പണം തട്ടിയ ഡി വൈ എഫ് ഐ നേതാവിനെ തൊടാൽ പണി കിട്ടുമെന്ന് പൊലീസിന് അറിയാം.

റാന്നി സ്വദേശിയും ഡി വൈ എഫ് ഐ ജില്ലാ നേതാവുമായിരുന്ന പി എസ് സി ബോർഡംഗം റോഷൻ റോയി മാത്യുവിന്റെ പേരിലാണ് ആയുർവേദ നഴ്‌സിങ് നിയമനത്തിന്റെ പേരിൽ ഡി വൈ എഫ് ഐ നേതാവ് പണം തട്ടിയത്. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നുമാണ് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ നേതാവ് പണം വാങ്ങിയ സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

തിരുവല്ല പെരിങ്ങര സ്വദേശിയായ ദീപക് എന്ന യുവാവിൽ നിന്നാണ് ഭാര്യയ്ക്ക് ജോലി വാഗ്ദാനം നൽകി നേതാവ് പണം തട്ടിയത്. തന്റെ പേരിൽ തിരുവല്ലയിലെ ഒരു പാർട്ടി സഖാവ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വിവരമറിഞ്ഞ റോഷൻ റോയി മാത്യു ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് എസ് പിക്ക് പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്. റോഷന് നൽകാനെന്ന വ്യാജേന രണ്ട് ലക്ഷം രൂപയാണ് നിയമനത്തിനായി കുട്ടി സഖാവ് ആവശ്യപ്പെട്ടത്.

ആദ്യ ഗഡുവായ 30000 രൂപ ഒരു വർഷം മുമ്പ് കുറ്റൂർ സ്വദേശിയായ കുട്ടൂസൻ എന്നു വിളിക്കുന്ന ഇടനിലക്കാരൻ വഴി നൽകിയതായാണ് പരാതിക്കാരൻ സി ഐ മുമ്പാകെ നൽകിയിരിക്കുന്ന മൊഴി. തിരുവല്ല ഗസ്റ്റ് ഹൗസിന് സമീപം വച്ചാണ് ദീപക് കുട്ടൂസൻ വഴി നേതാവിന് പണം കൈമാറിയത്. പണം നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും നിയമനം ലഭിക്കാതിരുന്നതോടെ വിവരം ദീപക് സുഹൃത്തുക്കളുമായി പങ്കുവെച്ചു. ഇതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞ് തുടങ്ങിയത്. നിയമനത്തിനായി ഡിവൈഎഫ്‌ഐ നേതാവ് മുഖേന റോഷൻ പണം വാങ്ങിയെന്ന് ഒപ്പം ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവിനോട് ദീപക് പറഞ്ഞതാണ് സംഭവത്തിന് വഴിത്തിരിവായത്.

തുടർന്ന് റാന്നി സ്വദേശിയായ യുവാവിൽ നിന്ന് വിവരമറിഞ്ഞതോടെയാണ് റോഷൻ പരാതിയുമായി എസ് പി യെ സമീപിച്ചത്. റോഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ എസ് പി തിരുവല്ല സി ഐ യെ ചുമതലപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി പണം നഷ്ടമായ ദീപക്കിനെയും ഇടനിലക്കാരനായ ഓട്ടോ ഡ്രൈവറെയും സി ഐ വിളിച്ചു വരുത്തി. റോഷൻ റോയി മാത്യുവിന് നൽകാനെന്ന പേരിൽ ഡിവൈഎഫ് ഐ നേതാവ് പണം കൈപ്പറ്റിയതായി ഇരുവരും സി ഐ മുമ്പാകെ മൊഴിയും നൽകി. പണം നൽകിയെന്ന് സ്ഥിരീകരിച്ച് ഇരുവരും മൊഴി നൽകിയെങ്കിലും ദീപക് പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്.

ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സി പി എം പ്രാദേശിക നേതൃത്വമടക്കമുള്ളവർ നടത്തുന്ന സമ്മർദ്ദമാണ് പരാതി നൽകുന്നതിൽ നിന്നും ദിപക്കിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം പാർട്ടിക്കാകമാനം നാണക്കേടാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് സി പി എം ജില്ലാ നേതൃത്വമടക്കമുള്ളവർ പണം തിരികെ നൽകി കേസ് ഒതുക്കിത്തീർക്കാൻ നെട്ടോട്ടമോടുന്നത്. ഈ വിവാദം പുറത്ത് അറിയാതിരിക്കാനും നീക്കമുണ്ടായിരുന്നു. പി എസ് എസിയിലെ റാങ്ക് ലിസ്റ്റ് വിവാദം യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയങ്ങളോടെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കാൻ പി എസ് സിയും നിലവിൽ ആഗ്രഹിക്കുന്നില്ല.

ഈ പഴുതുപയോഗിച്ച് കേസ് ഒതുക്കാനും നീക്കമുണ്ട്. പാരതി നൽകിയ പി എസ് സി അംഗം തന്നെ കേസ് പിൻവലിക്കുമെന്നാണ് ലഭിക്കുന്ന സൂചന. എങ്ങനേയും ഡിവൈഎഫ്‌ഐ നേതാവ് അഴിക്കുള്ളിലാകാതിരിക്കാനാണ് ഇതെല്ലാം. പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം നേതാവ് നൽകിയ പരാതിയിലാണ് സിപിഎം കൗൺസിലറുടെ മോഷണം പുറത്തു വന്നത്. ഇതോടെ പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്തു. ഇതിന് സമാനമായ നീക്കങ്ങൾ ഇവിടേയും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP