അശാസ്ത്രീയമായി ഡാമുകൾ തുറന്ന് വിട്ടത് പ്രളയത്തെ മഹാ ദുരന്തമാക്കി; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിലും ഗുരുതര വീഴ്ച്ച; ഐ.എം.ഡി സ്കൈമെറ്റ് എന്നിവരുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല; പ്രളയം മനുഷ്യ നിർമ്മിതമെന്ന് ആർ.ജി.ഐ.ഡിഎസ് പഠന റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട രൂക്ഷമായ പ്രളയത്തിന് കാരണം വീഴ്ചയും അലംഭാവവുമാണെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്്റ്റഡീസ് ( ആർ.ജി.ഐ.ഡി.എസ്) നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട്. അശാസ്ത്രീയമായി ഡാമുകൾ തുറന്നു വിട്ട് മനുഷ്യനിർമ്മിത പ്രളയ ദുരന്തമാണ് വരുത്തിവച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഇതടക്കമുള്ള കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിദഗ്ധ സമിതി പ്രതിപക്ഷ നേതാവും ആർ.ജി.ഐ.ഡി.എസ് ചെയർമാനുമായ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.
മൺസൂൺ കാലം തുടങ്ങും മുൻപ് തന്നെ ജലസംഭരണികൾ നിറഞ്ഞു തുടങ്ങിയെങ്കിലും വൈദ്യുതോദ്പാദനം എന്ന ഒറ്റ ലക്ഷ്യത്തിലൂടെ ഉദ്യോഗസ്ഥർ നിസംഗരായിരുന്നതാണ് പ്രളയം മഹാദുരന്തമാക്കി മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പേമാരിയെ തുടർന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ശേഖരിക്കാൻ മാർഗ്ഗം ഇല്ലാതായി. അധികജലം എല്ലാ ഡാമുകളിൽ നിന്നും ഒന്നിച്ച് ഒഴുക്കി വിട്ടത് പ്രളയത്തിന്റെ രൂക്ഷത തീവ്രമാക്കി. അണക്കെട്ടുകളിൽ നിന്ന് പെട്ടെന്നുണ്ടായ ജല പ്രവാഹത്തെ തുടർന്ന് നിയന്ത്രണാതീതമായി ജലം ഒഴുകുകയും ആളുകളെ മാറ്റിപാർപ്പിക്കാൻ സമയം ലഭിക്കാതിരിക്കുകയും ചെയ്തത് കടുത്ത നാശ നഷ്ടങ്ങൾക്കും 500-ഓളം പേരുടെ ജീവഹാനിക്കും ഇടയാക്കി. അണക്കെട്ടിൽ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഒട്ടുമിക്ക ജലസംഭരണികളും പരമാവധി സംഭരണ ശേഷിയിൽ എത്തിയിരുന്നു. ഡാമുകൾ പരമാവധി നിറഞ്ഞ സാഹചര്യത്തതിൽ നിയന്ത്രിതമായി തുറന്നുവിടണമെന്ന വിദഗ്ധരുടേയും മാധ്യമങ്ങളുടെയും ആവശ്യം മുഖവിലയ്ക്കെടുക്കാതെ വൈദ്യുതോത്പാദനം എന്ന ഒറ്റ ലക്ഷ്യത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചപ്പോൾ ജലം നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. എല്ലാ സംഭരണികളും നിറഞ്ഞു കവിയും വരെ കാഴ്ചക്കാരായി നിന്നവർ പരമാവധി സംഭരണശേഷി കഴിഞ്ഞതോടെ 34 സംഭരണികളുടെയും ഷട്ടറുകൾ ഒരു നിയന്ത്രണവുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടു. ഇത് ദുരന്തവ്യാപ്തി വർധിപ്പിച്ചു-സമിതി റിപ്പോർട്ടിൽ പറയുന്നു.
പ്രളയാനന്തര കേരളം എവിടെ നിൽക്കുന്നുവെന്നത് വളരെ ഗൗരവപൂർവ്വം പരിശോധിക്കേണ്ട കാര്യമാണെന്ന് റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന് കാരണം ഗുരുതരമായ അലംഭാവവും വീഴ്ച്ചയുമാണെന്ന സമിതി റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഐ.എം.ഡി അടിക്കമുള്ള ഏജൻസികളുടെ കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോയതും ദുരന്തത്തിന് കാരണമായി എന്നത് അടക്കമുള്ള റിപ്പോർട്ടിലെ കണ്ടത്തലുകൾ പൊതുജനങ്ങളും ഭരണകൂടവും ചർച്ച ചെയ്യണം. നാളെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അതു സഹായകരമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനമാക്കി ആർ.ജി.ഐ.ഡി.എസ് വൈകാതെ തന്നെ തിരുവനന്തരുപരത്ത് ഒരു കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന മൈക്കിൾ വേദ ശിരോമണി അധ്യക്ഷനായ സമിതിയിൽ ബയോ ഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി ഉമ്മൻ, ദേശീയ ഭൗമശാത്ര പഠനകേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ജോൺ മത്തായി, വൈദ്യുതി ബോർഡ് മുൻ ഡയറക്ടർ മുഹമ്മദലി റാവുത്തർ, ജലസേചന വകുപ്പ് മുൻ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ തോമസ് വർഗീസ് എന്നിവർ വിദഗ്ധ അംഗങ്ങളായിരുന്നു. ആർ.ജി.ഐ.ഡി.എസ് ഡയറക്ടർ ബി.എസ്.ഷിജു സമിതിയുടെ കൺവീനറായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി നേരിട്ട് വിവര ശേഖരണം നടത്തിയാണ് സമിതി റിപ്പോർട്ട് തയ്യറാക്കിയത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ കോഡ് അനുസരിച്ച് ജലസംഭരണി പ്രവർത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലന്നും സമിതി കണ്ടെത്തി. കേന്ദ്ര ജലവിഭവ കമ്മീഷൻ (സി.ഡബ്ള്യു.സി) കർശനമായി പാലിക്കണം എന്ന് പറഞ്ഞിട്ടുള്ള ഡാം ഓപ്പറേഷനൽ മാന്വൽ, എമർജൻസി ആക്ഷൻ പ്ലാൻ എന്നിവ കേരളത്തിലെ ഒരു ഡാമിലും ഉണ്ടായിരുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇടുക്കി അണക്കെട്ട് തൊണ്ണൂറു ശതമാനവും നിറയുന്നതും കടുത്ത പ്രളയത്തിന് ഇടയാവുകയും ചെയ്തതെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഡാം മാനേജ്മെന്റ് അധികൃതർ, ജലസേചന അധികൃതർ, ജില്ലാ ഭരണകൂടം എന്നിവർ തമ്മിൽ അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള എകോപനവും ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിയുടെ ഷട്ടറുകൾ കൃത്യസമയത് തുറക്കാതിരുന്നതും തോട്ടപ്പള്ളി പൊഴി തുറക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായി. പ്രളയകാലത്ത് കേരളത്തിലെ ആനയിറങ്ങൽ, തെന്മല അണക്കെട്ടുകൾ ഒഴികെയുള്ള എല്ലാ സംഭരണികളും കവിഞ്ഞൊഴുകിയതായി സമിതി കണ്ടെത്തി. ഏത് സാഹചര്യത്തിലും ഒരു അണക്കെട്ടിന്റെയും സംഭരണി നിറഞ്ഞുകവിയാൻ പാടില്ലെന്നിരിക്കെ ഇങ്ങനെ സംഭവിച്ചത് അതീവ ഗുരുതര വീഴ്ചയാണ്. പ്രളയ ശേഷം ഡാമുകളുടെ ഷട്ടർ അടച്ചയുടൻ നദികൾ വറ്റിവരണ്ടത് ഡാമുകൾ അശാസ്ത്രീയമായി തുറന്നു വിട്ട് മനുഷ്യനിർമ്മിത പ്രളയ ദുരന്തമാണ് വരുത്തിവച്ചത് എന്നത് വ്യക്തമാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അണക്കെട്ടുകളിൽ നിന്ന് പെട്ടെന്നുണ്ടായ ജല പ്രവാഹത്തെ തുടർന്ന് നിയന്ത്രാതീതമായി ജലം ഒഴുകുകയും ആളുകളെ മാറ്റിപാർപ്പിക്കാൻ സമയം ലഭിക്കാതിരിക്കുകയും ചെയ്തു. നദികളിൽ ക്രമേണ വെള്ളം ഉയരുന്നതിനേക്കാൾ പതിന്മടങ്ങ് ശക്തിയിലാണ് അണക്കെട്ടുകളിൽ നിന്നുള ജലപ്രവാഹത്തിൽ ജലനിരപ്പ് ഉയർന്നത്. നദീ തടങ്ങളിലും കൈവഴികളിലും നടന്ന കയ്യേറ്റങ്ങൾ മൂലം ജലം ഒഴുകേണ്ട മാർഗങ്ങൾ എല്ലാം അടഞ്ഞത് തിരിച്ചടിയായായി. ഉദാഹരണത്തിന് 1992 ൽ ഇടുക്കി ഡാം തുറന്ന ശേഷം വന്ന കെട്ടിടങ്ങളും കൃഷിരീതികളിൽ വന്ന മാറ്റവുമെല്ലാം ജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നതായി.
ഐ.എം.ഡി, സ്കൈമെറ്റ് എന്നിവരുടെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾക്ക് സംസ്ഥാന സർക്കാർ വേണ്ടത്ര ഗൗരവം നൽകിയില്ല. ഇതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിന് കാരണമായി. പ്രളയ-ഉരുൾപൊട്ടൽ മേഖലകളിൽ നിന്നും ദുരന്തത്തിന് ഇരയായവരെ മാറ്റുന്നതിന് സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്തുന്നതിലും മാറ്റിപാർപ്പിക്കുന്നതിലും സർക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ചയുണ്ടായി. നിർഭാഗ്യ വശാൽ രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കാൻ ഇടയാക്കി.
ജനങ്ങളോട് യഥാർഥ സ്ഥിതി വിശദീകരിക്കാൻ ചില ജില്ലാ ഭരണകൂടങ്ങളുടെ കയ്യിൽ മതിയായ വിവരങ്ങളും ഉണ്ടായിരുന്നില്ല. ശരിയായ വിവരം ശരിയായ സമയത്ത് ശരിയായ രീതിയിൽ എത്തിക്കുന്നതിൽ ജില്ലാ ചില ഭരണകൂടങ്ങൾ പൂർണമായും പരാജയപ്പെട്ടു. ഡാമുകളുടെ ഷട്ടറുകൾ തുറന്നു വിട്ടാൽ അതിന്റെ ആഘാതം ഏതൊക്കെ പ്രദേശങ്ങളിലേക്ക് എത്തും എന്ന കാര്യത്തിലും ഇവർക്ക് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് ദുരന്ത മുന്നറിയിപ്പ് നൽകുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചു. ഫ്ളഡ് മാപ്പിങ് ഇല്ലാതിരുന്നതും സ്ഥിതി ഗുരുതരമാക്കി. വിവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കുറിച്ച് ജനങ്ങൾക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല, മേലിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ സർക്കാർ തയാറാകണമെന്ന് സമിതി നിർദേശിച്ചു.
ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ നിർമ്മാണ ചട്ടം കൊണ്ടുവരണം. മുൻകരുതൽ നടപടിയുടെ ഭാഗമായി ശാസ്ത്രീയ പഠനത്തിലൂടെ അപകട സാധ്യത കൂടിയ മേഖലകളും സുരക്ഷിത മേഖലകളും തയാറാക്കണമെന്നും ഗ്രാമ തലത്തിൽ തന്നെ മുൻകരുതൽ നടപടി എടുത്ത് അപകട സാധ്യത കൂടിയ മേഖലകളിൽ റിസ്ക് അനാലിസിസ് നടത്തുകയും വ്യക്തമായ രൂപരേഖ തയാറാക്കുകയും ചെയ്യണം.
ദുരന്തങ്ങൾ തടയാൻ പഞ്ചായത്ത് തല സംവിധാനങ്ങൾ രൂപീകരിക്കണം. ഐ എം ഡിയും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപന സംവിധാനം ഉണ്ടാവണം. 2018 ലെ പ്രളയം ഒരു പാഠമായി ഉൾകൊണ്ട് ഫ്ളഡ് മാപ്പിങ് സംവിധാനം അനിവാര്യമാണെന്നും സമിതി നിർദേശിച്ചു. അണക്കെട്ടുകൾ തുറന്നു വിടുന്നതിനു മുൻപായി കൃത്യമായ മുന്നറിയിപ്പ് സംവിധാനവും ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള സമയവും ഉറപ്പ് നൽകുന്ന തരത്തിൽ കൃത്യമായ പ്രോട്ടോകോൾ ഉണ്ടാകണം. ഓരോ അണക്കെട്ടിലേയും ജലവിതാനം നിയന്ത്രിക്കുന്നതിന് കൃത്യമായ എമർജൻസി ആക്ഷൻ പ്ലാൻ ഉണ്ടാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
കാലാവസ്ഥാ, ദുരന്ത മുന്നറിയിപ്പുകൾ യഥാ സമയങ്ങളിൽ അടിക്കടി ജനങ്ങളിലേക്ക് എത്തിക്കാൻ സംവിധാനം ഉണ്ടാകണം. ദുരന്ത സാധ്യത പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു പഠനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തണം. സെൻസിറ്റിവ് സ്ഥലങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നദീതീരങ്ങൾ കയ്യേറുന്നത് കർശനമായി തടയണം. കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ച് നദികൾക്ക് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവണത അടിയന്തിരമായി അവസാനിപ്പിക്കണം. ബയോ ഡൈവേഴ്സിറ്റി ആക്ട്, ഫോറസ്റ്റ് ആക്ട്, എൻവയോൺമെന്റ് ആക്ട്, സി ആർ ഇസഡ് റൂൾ, കേരള നെൽവയൽ തണ്ണീർത്തട നിയമം, എന്നിവ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാണം തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്