കാനനപാതയിൽ തടയാനെത്തുന്ന ഭക്തരെ നേരിടാനാവാതെ പൊലീസ്; ലാത്തിവീശിയാൽ അഗാത ഗർത്തത്തിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി; എതുവിധവും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന വാശിയിൽ ചുംബന സമരക്കാരിയെ ചുമന്നതോടെ പൊതു ജനവികാരം സർക്കാരിന് എതിരായി; മലകയറാൻ തൽകാലം ഒരു സ്ത്രീയ്ക്കും സുരക്ഷ ഒരുക്കേണ്ടെന്ന വികാരം പൊലീസിലും ശക്തം; ആക്ടിവിസ്റ്റുകൾക്ക് വേണ്ടി സർക്കാരിന്റെ മാനം കളയരുതെന്ന നിലപാടിലേക്ക് സിപിഎം മാറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ ആരും ഇല്ലെന്ന് ഉറപ്പാക്കിയാണ് പൊലീസ് ഭക്തരെ നേരിട്ടതും ബൈക്കുകൾ പോലും അടിച്ചു തകർത്തതും. ഒന്നും ആരും അറിയില്ലെന്ന് കരുതി. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തായി. ഇതോടെ കാനനപാതയിലെ ആഗാത ഗർത്തമുള്ളിടത്തു പോലും പൊലീസ് വിശ്വാസികളെ നേരിട്ടുവെന്നും വ്യക്തമായി. രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞാണ് പൊലീസ് ഇത്തരത്തിൽ ഇടപെടൽ നടത്തിയത്. ഇതോടെ ഇനി ഇത്തരത്തിലെ ഇടപെടൽ വേണ്ടെന്ന നിലപാടിൽ പൊലീസ് എത്തുകയാണ്. ഇനി കാനനപാതയിൽ ഗർത്തമുള്ളിടത്ത് പൊലീസ് ആരേയും വളഞ്ഞിട്ട് തല്ലില്ല. ഇതിനൊപ്പം പരമാവധി ആത്മസംയമനവും പാലിക്കും. ആക്ടിവിസ്റ്റുകൾക്കായി മാനം കളയരുതെന്ന സന്ദേശം പൊലീസിന് സിപിഎമ്മും നൽകിയിട്ടുണ്ട്.
ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ട്. ഇന്നലെ സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് പൊലീസിന് കളങ്കമായി. പിന്നീടെത്തിയ യുവതിക്കു സുരക്ഷ നൽകാൻ കഴിയില്ലെന്നു പറഞ്ഞു. സുപ്രീം കോടതി വിധി എന്തു വില കൊടുത്തും നടപ്പാക്കണമെന്ന ശക്തമായ നിലപാടിലായിരുന്നു ആദ്യം മുതൽ സർക്കാർ. ഇക്കാര്യം പൊലീസിലെ ഉന്നതരെയും അറിയിച്ചിരുന്നു. എന്നാൽ സർക്കാരും പിന്നോക്കം പോവുകയാണ്. സന്നിധാനത്ത് ഭക്തർ സംഘടിച്ചാൽ ആരേയും പതിനെട്ടാംപടിക്ക് അടുത്തേക്ക് കൊണ്ടു പോകാനാവില്ല. ഈ സാഹചര്യത്തിൽ തൽകാലം സ്ത്രീകൾക്ക് പൊലീസ് സുരക്ഷ ഒരുക്കില്ല. എന്നാൽ പോകനെത്തുന്നവരെ തടയുകയുമില്ല. എന്നാൽ സംഘർഷത്തിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തുകയും ചെയ്യും.
ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതിരുന്നതും ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന തന്ത്രിയുടെ മുന്നറിയിപ്പും പൊലീസിനെ വെട്ടിലാക്കി. യുവതികളെ തടയുന്നതിന്റെ പേരിൽ ഒരുവിഭാഗം ബോധപൂർവം പ്രശ്നമുണ്ടാക്കുമെന്നും വർഗീയ ലഹളയിലേക്കു കാര്യങ്ങൾ എത്തിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. നട തുറക്കുന്നതിന്റെ തലേന്നു മുതൽ സ്വീകരിക്കേണ്ട നടപടികളും നിർദ്ദേശിച്ചു. കാനന പാതയിൽ ബലപ്രയോഗം നടത്തിയാൽ തിക്കിലും തിരക്കിലും വൻ ദുരന്തം ഉണ്ടാകുമെന്നും ഇന്റലിജൻസ് പല ദിവസങ്ങളിലായി നൽകിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കി. ഇതൊന്നും പൊലീസ് ഇതുവരെ കാര്യമായെടുത്തില്ല. എങ്ങനേയും സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് രഹ്നാ ഫാത്തിമ മലകയറാൻ എത്തിയത്. ഇവർക്ക് സുരക്ഷയൊരുക്കിയതോടെ പൊലീസ് നാണം കെട്ടു. ഇതോടെ നിലയ്ക്കലിലെ ആക്രമ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.
നിലയ്ക്കലിൽ പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന വിഡിയോ ദൃശ്യങ്ങൾ സേനയിലെ ചിലർ പ്രതിഷേധക്കാർക്കു ചോർത്തി നൽകിയതായി സൂചനയും പുറത്തുവരുന്നുണ്ട്. ഇതേക്കുറിച്ച് ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ. വിനോദ് കുമാർ അന്വേഷണത്തിനു നിർദ്ദേശം നൽകി. പൊലീസിന്റെ ലാത്തിചാർജും ബൈക്കുകൾ മറിച്ചിടുന്നതുമായ ദൃശ്യങ്ങൾ ചില സംഘടനകൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പൊലീസ് എടുത്ത ദൃശ്യങ്ങളാണ് ഇവയെന്നും സൂചനയുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസുകാർ മാത്രം നിലയുറപ്പിച്ച ഭാഗത്തുനിന്നു ചിത്രീകരിച്ചവയാണ്. ഈ സാഹചര്യത്തിലാണ് വീഡിയോ ചോർച്ച അന്വേഷിക്കുന്നത്. ഇതും പൊലീസിന് തലവേദനയായി മാറി.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിൽ ആശയക്കുഴപ്പവും ഭിന്നതയും ഇതിനിടെ മറ നീക്കി പുറത്തുവന്നു. മാറുതുറക്കൽ സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെയും ഹൈദരാബാദ് സ്വദേശിനിയായ കവിത ജെക്കലിന്റെയും ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ഷൈലജയും സ്വീകരിച്ച നിലപാടുകളാണ് മന്ത്രി ഇ.പി. ജയരാജനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിപ്പറഞ്ഞത്. ശബരിമല ആക്ടിവിസ്റ്റുകൾക്കുള്ള വേദിയല്ലെന്നും ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്കു വരേണ്ടതില്ലെന്നും പറഞ്ഞ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ പാർട്ടി സെക്രട്ടേറിയറ്റിനിടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ചുവരുത്തി വിശദീകരണമാരാഞ്ഞു. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ കടകംപള്ളിയെ തള്ളിപ്പറയുകയും ചെയ്തതോടെ നിലപാടു മാറ്റിപ്പറയേണ്ട ഗതികേടും ദേവസ്വംമന്ത്രിക്കുണ്ടായി. എന്നാൽ ഇനി സർക്കാരിന് മാനകേടുണ്ടാക്കുന്നതൊന്നും സിപിഎം ചെയ്യില്ല.
രാവിലെ പൊലീസ് സംരക്ഷണയിൽ മലകയറിയ രഹ്നയ്ക്കും കവിത ജെക്കലിനുമെതിരായ പ്രതിഷേധം രൂക്ഷമായതോടെയാണ് പൊലീസ് സംരക്ഷണം അവസാനിപ്പിക്കാൻ കടകംപള്ളി, ഐജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. ചുംബനസമരത്തിലും മാറുതുറക്കൽ സമരത്തിലും പങ്കാളിയായ ഇടതു ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയ്ക്കു സംരക്ഷണം നൽകി മലകയറ്റിയാൽ അത് തിരിച്ചടിയാവുമെന്ന് ഭയന്നാണ് കടകംപള്ളി ഈ തീരുമാനമെടുത്തത്. തീരുമാനത്തെ ന്യായീകരിക്കാൻ ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്കു വരേണ്ടെന്നും പറഞ്ഞു. ഇതേ നിലപാട് മന്ത്രി കെ.കെ.ഷൈലജയും സ്വീകരിച്ചു. എന്നാൽ ഇവരുടെ നിലപാടുകൾ തള്ളിപ്പറഞ്ഞ് ഉടൻ മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്തി. ശബരിമലയിൽ സ്ത്രീപ്രവേശനവിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണമെന്നും പറഞ്ഞ് ജയരാജൻ നീരസം വ്യക്തമാക്കി. ഇതോടെ പാർട്ടി സെക്രട്ടേറിയറ്റ് നടന്ന എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയ കടകംപള്ളിയോട് സ്വീകരിച്ച നിലപാടിലും പ്രസ്താവനയിലുമുള്ള അതൃപ്തി കോടിയേരി വ്യക്തമാക്കുകയും ചെയ്തു.
സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് കോടിയേരി വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ വിശ്വാസത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റ് വന്നാലും പ്രവേശനസൗകര്യം ഒരുക്കുകയെന്നതാണ് നിലപാട്. ആക്ടിവിസ്റ്റുകൾ വരരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. പക്ഷേ അതിന്റെ പേരിൽ പ്രശ്നമുണ്ടാക്കാൻ പറ്റില്ല. സ്ഥിതിഗതികൾ മനസ്സിലായപ്പോൾ ദേവസ്വംമന്ത്രി കാര്യങ്ങൾ ശരിയായി വിശദീകരിച്ചിട്ടുണ്ട്. കോടിയേരി പറഞ്ഞു. ഇതോടെ കടകംപള്ളി നിലപാട് തിരുത്തി വീണ്ടും രംഗത്തെത്തി. ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വരുന്നതിൽ തടസ്സമില്ല.
ബോധപൂർവം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടതെന്നും കടകംപള്ളിയും പറഞ്ഞു. എന്നാലും പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യുവതികളെ ആരേയും സന്നിധാനത്തേക്ക് തൽകാലം പൊലീസ് കയറ്റി വിടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍