യോഗ്യതാ മാർക്ക് കുറച്ച് കൊടുത്ത് സർവ്വകലാശാലയുടെ കൈ സഹായം; 2017ൽ ആർച്ചറിയിൽ പങ്കെടുത്തത് നാലു പേർ; പോയിന്റെ തീരെ ഇല്ലാതിരുന്നിട്ടും രണ്ടാം സ്ഥാനവുമായി അന്തർ സർവ്വകലാശാലാ മത്സരത്തിൽ പങ്കെടുത്തു; മെഡൽ ഇല്ലാത്തതുകൊണ്ട് ഈ സർട്ടിഫിക്കറ്റ് മടക്കി പി എസ് സി; പകരം നൽകിയത് ഹാൻഡ് ബോളിലെ മികവുള്ള സർട്ടിഫിക്കറ്റ്; അഖിലിനെ കുത്തിയ പ്രതിയെ കേരളത്തിലെ അമ്പെയ്ത്തിലെ പ്രധാന താരങ്ങൾക്ക് അറിയില്ല; ശിവരഞ്ജിത്തിന്റെ കായക മികവിൽ നിറയുന്നത് തട്ടിപ്പുകളുടെ സാധ്യത തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജോലി കിട്ടാനും അഡ്മിഷൻ കിട്ടാനും സമീപിക്കേണ്ടത് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥ സംഘടനയേയോ? ഇത്തരത്തിലേക്ക് ചർച്ചകൾ എത്തുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പൊലീസ് റാങ്ക് ലിസ്റ്റിൽ ശിവരഞ്ജിത്തും പ്രണവും നസീമും ഇടം നേടുമ്പോൾ ഇവരുടെ കരുത്തിൽ നിരവധി പേർ പല കോളേജുകളിലും ഡിഗ്രിക്കും പിജിക്കും അഡ്മിഷനും തരപ്പെടുത്തിയെന്നാണ് സൂചന. സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് അവ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന തരത്തിൽ എല്ലാം ശരിയാക്കി നൽകും. ഈ ഗൂഡ സംഘം യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
ശിവരഞ്ജിത്ത് പി എസ് സി പരീക്ഷയ്ക്ക് ഹാജരാക്കിയ സർട്ടിഫിക്കറ്റുകളാണ് സംശയത്തിന് പുതിയ തലം നൽകുന്നത്. ഇതിനൊപ്പം കേരളാ സർവ്വകലാശാലയുടെ ഉന്നതരുടെ സീലുകൾ പിടിച്ചെടുത്തതും ദുരൂഹതകൾ കൂട്ടുന്നു. പി.എസ്.സി.യുടെ പൊലീസ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കാൻ ഗ്രേസ് മാർക്കിനുവേണ്ടി ശിവരഞ്ജിത്ത് ഹാജരാക്കിയത് രണ്ടു സർട്ടിഫിക്കറ്റുകൾ. രണ്ടും കേരള സർവകലാശാലയുടേതാണെങ്കിലും ഒന്നിൽ ഒപ്പിട്ടിട്ടുള്ളത് വൈസ് ചാൻസലറും മറ്റേതിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുമാണ്. അമ്പെയ്ത്തിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തുവെന്നാണ് ആദ്യസർട്ടിഫിക്കറ്റിലുള്ളത്. 2017 ഡിസംബർ 26 മുതൽ 30 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് മത്സരം നടന്നതെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. ഇതിലാണ് വൈസ് ചാൻസലർ ഒപ്പിട്ടത്. ഇത് സ്പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മെഡലൊന്നും നേടാത്തതിനാൽ ഇത് പി.എസ്.സി. സ്വീകരിച്ചില്ല. ഇതോടെ അടുത്ത സർട്ടിഫിക്കറ്റ് എത്തി.
ഹാൻഡ്ബോളിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അതിൽ സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ ഒപ്പും സീലുമാണുള്ളത്. 2014 സെപ്റ്റംബർ 23-നും 24-നും തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽനടന്ന ഇന്റർ കൊളീജിയറ്റ് ഇന്റർസോൺ ഹാൻഡ്ബോൾ ടൂർണമെന്റിൽ യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധാനംചെയ്ത് ഒന്നാംസ്ഥാനം നേടിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സ്പോർട്സ് കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിയാണ് സാക്ഷ്യപ്പെടുത്തിയത്. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്കായി 13.58 അനുവദിച്ചത്. ഗ്രേസ് മാർക്ക് ലഭിച്ചില്ലെങ്കിലും ശിവരഞ്ജിത്ത് തന്നെയായിരിക്കും റാങ്ക് പട്ടികയിൽ മുന്നിലെത്തുക. ഒ.എം.ആർ. എഴുത്തുപരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്കായ 78.33 മാർക്ക് ശിവരഞ്ജിത്താണ് നേടിയത്. ഇയാളുടെ വീട്ടിൽനിന്ന് കേരള സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനൊപ്പം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ അദ്ധ്യാപകന്റെ സീലും ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഓഫീസറുടെ ഒപ്പും സീലും വേണ്ടി വന്നാൽ അതും യൂണിയൻ ഓഫീസിൽ നിന്ന് കിട്ടും. കണ്ടെടുത്തത് തന്റെ സീൽ അല്ലെന്ന് അദ്ധ്യാപകൻ വ്യക്തമാക്കിയിട്ടുണ്ട്.
ശിവരഞ്ജിത്തിന്റെ കായിക സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്ന കായിക സർട്ടിഫിക്കറ്റുകളാണ് ആധികാരികമെന്ന് പി.എസ്.സി. വിലയിരുത്തുന്നതെന്ന് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പരാതികളുണ്ടാകുമ്പോൾ അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാൽ ഏതു സാഹചര്യത്തിലും നിയമനഃശുപാർശ റദ്ദാക്കാൻ പി.എസ്.സി.ക്ക് അധികാരമുണ്ടെന്നും ചെയർമാൻ അറിയിച്ചു. ഏതായാലും ഈ പരിശോധന അതിനിർണ്ണായകമാകും. കള്ളക്കളി കണ്ടെത്തിയാൽ സംശയ നിഴിലിലാകുക മൊത്തം സംവിധാനമാകും.
ശിവരഞ്ജിത്തിനു ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ കേരള സർവകലാശാലയുടെ കൈവിട്ട സഹായം കിട്ടിയെന്ന് വ്യക്തമാണ്. അന്തർസർവകലാശാലാ ആർച്ചറി മത്സരത്തിൽ പങ്കെടുക്കാൻ നിശ്ചിത യോഗ്യതാ മാർക്ക് (ക്വാളിഫയിങ് പോയിന്റ്) പിന്നിടണമെന്ന നിബന്ധനയിൽനിന്നു കഴിഞ്ഞ 2 വർഷവും ശിവരഞ്ജിത്തിന് കേരള സർവകലാശാല ഇളവു നൽകി. 2017ൽ യോഗ്യതാ നിബന്ധനകൾ പൂർണമായി ഒഴിവാക്കി. കഴിഞ്ഞവർഷം യോഗ്യതാ മാർക്ക് പകുതിയായി വെട്ടിക്കുറച്ചു. കേരളത്തിലെ സർവകലാശാലകൾ ഓരോ ഇനത്തിനും അന്തർസർവകലാശാലാ യോഗ്യതാ മാർക്ക് നിശ്ചയിക്കാറുണ്ട്. ഇന്റർ കൊളീജിയറ്റ് തല വിജയികൾക്ക് ഈ യോഗ്യത നേടിയാലേ അന്തർ സർവകലാശാലാതലത്തിൽ പങ്കെടുക്കാനാകൂ. ആർച്ചറി കോംപൗണ്ട് ഇനത്തിൽ 600 പോയിന്റിനു മുകളിൽ നേടുന്നവരെയാണു കാലിക്കറ്റ്, എംജി സർവകലാശാലകൾ മുൻ വർഷങ്ങളിൽ മത്സരത്തിനയച്ചത്. എന്നാൽ 2017ൽ കേരള സർവകലാശാല യോഗ്യതാ മാർക്ക് വേണ്ടെന്നുവച്ചു. ആകെ 4 പേർ പങ്കെടുത്ത മത്സരത്തിൽ രണ്ടാമനായ ശിവരഞ്ജിത്തിന് അനായാസം യോഗ്യതയും ലഭിച്ചു.
കഴിഞ്ഞവർഷം യോഗ്യതാ മാർക്ക് 400 പോയിന്റ് ആയി നിശ്ചയിച്ചെങ്കിലും പിന്നീട് 200 ആക്കി ചുരുക്കി. 203 പോയിന്റ് മാത്രം നേടിയ ശിവരഞ്ജിത്ത് അങ്ങനെ വീണ്ടും അന്തർസർവകലാശാലാ മത്സരത്തിനു യോഗ്യത നേടി. ശിവരഞ്ജിത്ത് അംഗീകൃത ആർച്ചറി താരമല്ലെന്നും ഇതുവരെ ഒരു ജില്ലാ മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും സംസ്ഥാന ആർച്ചറി അസോസിയേഷൻ വ്യക്തമാക്കുന്നു. പിഎസ്സി പരീക്ഷയിൽ സ്പോർട്സ് ക്വോട്ട ഗ്രേസ് മാർക്ക് ലക്ഷ്യമിട്ടാണ് പ്രചാരം കുറഞ്ഞ ആർച്ചറി മത്സരയിനമാക്കിയതെന്നും ആക്ഷേപമുണ്ട്. അതിൽ തന്നെ മത്സരാർഥികൾ ഏറ്റവും കുറവുള്ള ഇനമാണു കോംപൗണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍