പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്
തിരുവനന്തപുരം: 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കേരളത്തിൽ വലിയ തോതിൽ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മറുനാടൻ വായനക്കാരുടെ മനസ് കേന്ദ്ര നടപടിക്കൊപ്പം. രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള നടപടിയാണ് നോട്ട് പിൻവലിക്കലെന്ന് മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വ്യക്തമായി. കള്ളപ്പണം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ഈ പദ്ധതി നല്ല തീരുമാനമാണെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ ഭൂരിപക്ഷ അഭിപ്രായം.
നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിച്ചു കൊണ്ട് 77.2 ശതമാനം പേരാണ് സർവേയിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്ന് ഭൂരിപക്ഷം പേരും സർവേയിൽ അഭിപ്രായപ്പെട്ടു. അതേസമയം സ്വന്തം പണം കൈപ്പറ്റാൻ വേണ്ടി ക്യൂ നിൽക്കാൻ തയ്യാറല്ലെന്ന് അഭിപ്രായവും ഇതോടൊപ്പം തന്നെ ഉയർന്നുവെന്നതും ശ്രദ്ദേയമാണ്. 69 ശതമാനം പേരും നടപടി രഹസ്യമാക്കിയ നടപടിയെ ന്യായീകരിച്ചു. വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് പിൻവലിക്കലെന്ന പരാതി 64 ശതമാനം രേഖപ്പെടുത്തി. ക്യൂ നിൽക്കാൻ തയ്യാറല്ലെന്ന് 73 ശതമാനം പേരും വ്യക്തമാക്കി.
മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ മലയാളി കേന്ദ്ര തീരുമാനത്തിലെ ജനമനസ് അറിയാൻ സർവേ നടത്തിയത്. ഈ സർവേയിൽ 28500 പേരാണ് പങ്കാളികളായി വോട്ട് രേഖപ്പെടുത്തിത്. നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിക്കുന്നുണ്ടോ, നോട്ട് പിൻവലിക്കൽ വഴി കള്ളപ്പണത്തിന് തടയിടാൻ കഴിയുമോ, ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണോ തുടങ്ങി 13 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് മറുനാടൻ സർവേ നടത്തിയത്. രാജ്യത്തിന് അകത്തും പുറത്തുമായുള്ള മലയാളികളാണ് സർവേയിൽ പങ്കെടുത്ത് വോട്ടു ചെയ്തത്.
സർവേയിലെ ഒന്നാമത്തെ ചോദ്യം നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ അനുകൂലിക്കുന്നോ എന്നതായിരുന്നു. അനുകൂലിക്കുന്നു എന്ന അഭിപ്രായം 77.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ 20.6 ശതമാനം പേർ എതിർത്ത് പ്രതികൂലിക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി. 2.3 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
നോട്ട ് പിൻവലിക്കൽ നടപടി കള്ളപ്പണം തടയാൻ കഴിയുമെന്ന് തന്നെയാണ് സർവേയിൽ ബോധ്യമായത്. 65.5 ശതമാനം പേർ നടപടിക്ക് അനുകൂലമായി വോട്ടു ചെയ്തു. കള്ളപ്പണം തടയാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നത് 32.3 ശതമാനം പേരാണ്. അഭിപ്രായമില്ലെന്ന് 2.2 ശതമാനം പേരും വ്യക്തമാക്കി.
അതിനിർണ്ണായകമായ ഈ തീരുമാനം പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അറിയിച്ചത് നാല് മണിക്കൂർ മുമ്പ് മാത്രമാണ്. ഈ തീരുമാനം ഏറെ വിമർശനത്തിന് ഇടയാക്കിയെങ്കിലും സർവേയുടെ ഫലം മറിച്ചായിരുന്നു. 69.9 ശതമാനം പേർ മോദിയുടെ ഈ തീരുമാനത്തെ അനുകൂലിച്ചു. യോജിക്കുന്നില്ലെന്ന് 28 ശതമാനം പേരും അഭിപ്രായമില്ലെന്ന് 2.1 ശതമാനവും പറഞ്ഞു. അംബാനി അടക്കമുള്ള കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണ് നോട്ട് പിൻവലിക്കലെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നിരുന്നു. എന്നാൽ, തീരുമാനം അംബാനിക്ക് വേണ്ടില്ലെന്നാണ് സർവേയിൽ പുറത്തുവന്ന വികാരം. 59 ശതമാനം ഈ വിമർശനം തെറ്റാണെന്ന് പറഞ്ഞു. ശരിയാണെന്ന് 21.2 ശതമാനവും അഭിപ്രായമില്ലെന്ന് 19.8 ശതമാനം പേരും പറഞ്ഞു.
നോട്ട് പിൻവലിക്കൽ തീരുമാനം വേണ്ടത്ര മുൻകരുതലോടെ അല്ലെന്നായിരുന്നു ഒരു വിമർശനം. ഇതുമായി ബന്ധപ്പെട്ട് സർവേയിൽ ഉൾപ്പെടുത്തിയ ചോദ്യത്തിന് ആരോപണം തെറ്റാണെന്ന് 50.8 ശതമാനം രേഖപ്പെടുത്തി. ശരിയാണെന്ന് 34.9 ശതമാനവും അഭിപ്രായപ്പെട്ടു. 14.3 ശതമാനം പേർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല. നോട്ട് പിൻവലിക്കലിന് വേണ്ടത്ര മുൻകരുതൽ നടത്തിയില്ലെന്ന വാദമാണ് സർവേയിൽ ഉയർന്നു വന്നത്. മോദിയുടെ തീരുമാനത്തെ അനുകൂലിച്ചവരും ഇക്കാര്യത്തിൽ കേന്ദ്രത്തിന് വീഴ്ച്ചപറ്റിയെന്ന് സമ്മതിച്ചു. 64.2 ശതമാനം പേർ വീഴ്ച്ച പറ്റിയെന്ന് പറഞ്ഞപ്പോൾ 31.1 ശതമാനം വീഴ്ച്ചയില്ലെന്ന് പറഞ്ഞു. 4.8 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
അതേസമയം സ്വന്തം പണം പിൻവലിക്കാൻ ക്യൂ നിൽക്കേണ്ട അവസ്ഥ നല്ലതല്ലെന്നാണ് സർവേയിലെ ഭൂരിപക്ഷാഭിപ്രായം. 72.9 ശതമാനം പേർ ക്യൂ നിൽക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ചു വോട്ടു ചെയ്തു. അതേസമയം 15.7 ശതമാനം ഈ തീരുമാനത്തെ അനുകൂലിച്ചു. 11.3 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല. നോട്ട് പിൻവലിക്കൽ നടപടിയുടെ പേരിലുണ്ടായ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്നാണ് 58.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37.8 ശതമാനം തയ്യാറല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 3.4 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഏറെ വിവാദങ്ങൾക്ക് വഴിവച്ച തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടതെങ്കിലും ഇനി ഈ തീരുമാനം പിൻവലിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം. 76.7 ശതമാനം തീരുമാനം പിൻവലിക്കേണ്ടെന്ന് വ്യക്തമാക്കിയപ്പോൾ 18.4 ശതമാനം പ്രതിപക്ഷ അഭിപ്രായത്തോട് യോജിച്ചു. 4.9 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല. കേരളത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത് സഹകരണ ബാങ്കുകളിലെ വിഷയത്തിൽ മോദിയുടെ നിലപാടിന് അനുകൂലമായാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്. കള്ളപ്പമുണ്ടെന്ന് 57.1 ശതമാനം വിശ്വസിക്കുന്നു. മറിച്ച് 31 ശതമാനമാണ് വോട്ടു ചെയ്തത്. 12 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല.
നോട്ട് മാറ്റി നൽകുന്നതിൽ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയ സർക്കാർ തീരുമാനത്തെയും സർവേ അനുകൂലിച്ചു. 51.1 ശതമാനം ഈ തീരുമാനം ശരിവച്ചു. 41 ശതമാനം ശരിയല്ലെന്ന് പറഞ്ഞു. 8 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല. അതേസമയം ഏതൊക്കെ തീരുമാനത്തെ അനുകൂലിച്ചാലും സ്വന്തം പോക്കറ്റ ചോരുന്ന നിലപാടിനോട് ആരും യോജിക്കുന്നില്ല. ഈ ശ്രമം വിജയിക്കുന്നതിന്റെ ഭാഗമായി 2000 രൂപ സർക്കാറിന് നൽകണം എന്നാവശ്യപ്പെട്ട തയ്യാറാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേരാമ്. 33. 2 ശതമാനം തീരുനത്െ അനുകൂലിച്ചപ്പോൾ 9 ശതമാനം അഭിപ്രായം പറഞ്ഞില്ല.
പ്രധാനമന്ത്രിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. അതുകൊണ്ട് ഈ തീരുമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചെന്നാണ് സർവേയിലെ വിലയിരുത്തൽ. 52.7 പേർ നരേന്ദ്ര മോദിയുടെ ഇമേജ് ഈ തീരുമാനത്തിലൂടെ വർദ്ധിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. 38.6 ശതമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചില്ലെന്നു പറഞ്ഞപ്പോൾ 8.7 ശതമാനം അഭിപ്രായം പറഞ്ഞില്ല.
എത്രയേറെ വിമർശനങ്ങൾ ഉണ്ടായെങ്കിലും പ്രധാനമന്ത്രി മോദിയുടെ തീരുമാനം ശരിയാണെന്നാണ് സർവേയിൽ വ്യക്തമായ കാര്യം. അതേസമയം തന്നെ നടപ്പാക്കുന്നതിലുള്ള പാളിച്ച ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന വിമർശനങ്ങൾ ഇത് ശരിവെക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേകളുടെ മാതൃകയിൽ തന്നെയാണ് നോട്ട് പിൻവലിക്കലിൽ സൈബർ ലോകത്തിന്റെ മനസ് അറിയാൻ ഞങ്ങൾ ശ്രമം നടത്തിയത്. അതിനോട് അനുകൂലമായി തന്നെ വായനക്കാർ പ്രതികരിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍